Friday, 10 April 2026

കിതാബുത്തൗഹീദ് ശറഹ് സഹിതം(مع اعانة المستفيد)_*ഖബ്റുകൾക്കഭിമുഖമായി അല്ലാഹുവിന് നിസ്ക്കരിക്കുന്നത് പോലും വിലക്കപ്പെട്ടതെങ്കിൽ ദർഗ-ജാറ പൂജ എന്ത് മാത്രം ഗൗരവതരമാണ്⁉️ - ഖബ്റാരാധന തനി ശിർക്ക് തന്നെ❗*

കിതാബുത്തൗഹീദ് ശറഹ് സഹിതം(مع اعانة المستفيد)_
*ഖബ്റുകൾക്കഭിമുഖമായി അല്ലാഹുവിന് നിസ്ക്കരിക്കുന്നത് പോലും വിലക്കപ്പെട്ടതെങ്കിൽ ദർഗ-ജാറ പൂജ എന്ത് മാത്രം ഗൗരവതരമാണ്⁉️ - ഖബ്റാരാധന തനി ശിർക്ക് തന്നെ❗*

സാധാരണക്കാർക്ക് കിതാബുകൾ ഓതിപ്പഠിക്കാൻ അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പ് :
https://chat.whatsapp.com/9ZfHQMfogly4kyYQBVjPuQ
*തീർന്ന കിതാബുകൾ- ദർസ് ലിങ്ക്* :
سُلَّمَ الْوُصُولِ، إِلَى مَبَاحِثِ عِلْمِ الْأُصُولِ
( അഖീദ - കവിത)
https://www.youtube.com/playlist?list=PLf1c4fdPOOYDjESLjHKeSp8Nif2baD5T5
കിതാബ് ലിങ്ക് :
https://shamela.ws/book/11318/54#p1
ശറഹ് ലിങ്ക്
اعانة المستفيد 
https://shamela.ws/book/8565/279#p1
മുൻ ദർസുകൾ https://www.youtube.com/playlist?list=PLf1c4fdPOOYDcJ9gzmNTENu_IJY6w4fcx
ടെലഗ്രാം :
https://t.me/sharhussunnahlilbarbahari
🔴🔴🔴🔴🔴
*بَابُ (١٩) مَا جَاءَ مِنَ التَّغْلِيظِ فِيمَنْ عَبَدَ اللهَ عِنْدَ قَبْرِ رَجُلٍ صَالِحٍ، فَكَيْفَ إِذَا عَبَدَهُ؟*
​അധ്യായം (19): ഒരു സ്വാലിഹായ (പുണ്യവാൻ) മനുഷ്യന്റെ ഖബറിനരികിൽ അല്ലാഹുവിനെ ആരാധിക്കുന്നവന്റെ കാര്യത്തിലുള്ള കഠിനമായ താക്കീത്; അപ്പോൾ പിന്നെ ആ ഖബറാളി യാണ് ആരാധിക്കുന്നതെങ്കിലോ⁉️ (അതിൻ്റെ ഗൗരവം പറയേണ്ടതില്ലല്ലോ).
​فِي الصَّحِيحِ عَنْ عَائِشَةَ: "أَنَّ أُمَّ سَلَمَةَ ذَكَرَتْ لِرَسُولِ اللهِ ﷺ كَنِيسَةً رَأَتْهَا بِأَرْضِ الْحَبَشَةِ وَمَا فِيهَا مِنَ الصُّوَرِ، فَقَالَ: أُولَئِكَ إِذَا مَاتَ فِيهِمُ الرَّجُلُ الصَّالِحُ أَوِ الْعَبْدُ الصَّالِحُ بَنَوْا عَلَى قَبْرِهِ مَسْجِدًا، وَصَوَّرُوا فِيهِ تِلْكَ الصُّوَرَ؛ أُولَئِكَ شِرَارُ الْخَلْقِ عِنْدَ اللهِ". فَهَؤُلَاءِ جَمَعُوا بَيْنَ فِتْنَتَيْنِ: فِتْنَةِ الْقُبُورِ، وَفِتْنَةِ التَّمَاثِيلِ.
​സ്വഹീഹൈനിയിൽ ആഇശ(റ)യിൽ നിന്ന് നിവേദനം: ഉമ്മുസലമ(റ) താൻ حبشة (അബിസീനിയ) ദേശത്ത് കണ്ട ഒരു ദേവാലയത്തെ (കനീസ) കുറിച്ചും അതിൽ സ്ഥാപിച്ചിരുന്ന രൂപങ്ങളെക്കുറിച്ചും റസൂൽ ﷺ യോട് സംസാരിക്കുകയുണ്ടായി. അപ്പോൾ അവിടുന്ന് പറഞ്ഞു: "അക്കൂട്ടർ അവരിലെ ഒരു സ്വാലിഹായ മനുഷ്യൻ അല്ലെങ്കിൽ നല്ലവനായ ഒരു ദാസൻ മരിച്ചാൽ അദ്ദേഹത്തിന്റെ ഖബറിന്മേൽ മസ്ജിദ് നിർമ്മിക്കുകയും അതിൽ ആ രൂപങ്ങൾ ചിത്രീകരിക്കുകയും ചെയ്യും. അല്ലാഹുവിന്റെ അടുക്കൽ സൃഷ്ടികളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവരാണവർ."

 ഇക്കൂട്ടർ രണ്ട് ഫിത്‌നകളെ (കുഴപ്പങ്ങളെ) ഒരുമിപ്പിച്ചിരിക്കുന്നു: ഖബറുകൾ കൊണ്ടുള്ള ഫിത്‌നയും രൂപങ്ങൾ (പ്രതിമകൾ) കൊണ്ടുള്ള ഫിത്‌നയും.
​وَلَهُمَا، عَنْهَا، قَالَتْ: "لَمَّا نَزَلَ بِرَسُولِ اللهِ ﷺ، طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا فَقَالَ - وَهُوَ كَذَلِكَ -: لَعْنَةُ اللهِ عَلَى الْيَهُودِ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ. يُحَذِّرُ مَا صَنَعُوا، وَلَوْلَا ذَلِكَ أُبْرِزَ قَبْرُهُ، غَيْرَ أَنَّهُ خَشِيَ أَنْ يُتَّخَذَ مَسْجِدًا" أَخْرَجَاهُ.
​ബുഖാരിയും മുസ്‌ലിമും ആഇശ(റ)യിൽ നിന്ന് തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ്: റസൂൽ ﷺ യുടെ മരണം ആസന്നമായപ്പോൾ, അവിടുന്ന് തന്റെ മുഖത്ത് ഒരു പുതപ്പ് ഇടാൻ തുടങ്ങി. ശ്വാസം മുട്ടുമ്പോൾ അവിടുന്ന് അത് മാറ്റും. ആ അവസ്ഥയിൽ ഇരിക്കെ അവിടുന്ന് പറഞ്ഞു: "യഹൂദരുടെയും നസ്വാറാക്കളുടെയും മേൽ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ - കാരണം അവർ തങ്ങളുടെ പ്രവാചകന്മാരുടെ ഖബറുകളെ മസ്ജിദുകളാക്കി (ആരാധനാ കേന്ദ്രങ്ങൾ) മാറ്റി." അവർ ചെയ്ത പ്രവൃത്തിയെക്കുറിച്ച് അവിടുന്ന് ഈ ഉമ്മത്തിന്  മുന്നറിയിപ്പ് നൽകുകയായിരുന്നു. മസ്ജിദാക്കപ്പെടുമെന്ന ഭയം ഇല്ലായിരുന്നെങ്കിൽ അവിടുത്തെ ഖബർ പരസ്യമായി വെളിപ്പെടുത്തുമായിരുന്നു. എന്നാൽ അത് മസ്ജിദാക്കപ്പെടുമെന്ന് അവിടുന്ന് ഭയപ്പെട്ടു.
​وَلِمُسْلِمٍ عَنْ جُنْدُبِ بْنِ عَبْدِ اللهِ قَالَ: سَمِعْتُ النَّبِيَّ ﷺ قَبْلَ أَنْ يَمُوتَ بِخَمْسٍ، وَهُوَ يَقُولُ: "إِنِّي أَبْرَأُ إِلَى اللهِ أَنْ يَكُونَ لِي مِنْكُمْ خَلِيلٌ، فَإِنَّ اللهَ قَدِ اتَّخَذَنِي خَلِيلًا كَمَا اتَّخَذَ إِبْرَاهِيمَ خَلِيلًا. وَلَوْ كُنْتُ مُتَّخِذًا مِنْ أُمَّتِي خَلِيلًا لَاتَّخَذْتُ أَبَا بَكْرٍ خَلِيلًا. أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ مَسَاجِدَ؛ أَلَا فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ، فَإِنِّي أَنْهَاكُمْ عَنْ ذَلِكَ". فَقَدْ نَهَى عَنْهُ فِي آخِرِ حَيَاتِهِ. ثُمَّ إِنَّهُ لَعَنَ - وَهُوَ فِي السِّيَاقِ - مَنْ فَعَلَهُ. وَالصَّلَاةُ عِنْدَهَا مِنْ ذَلِكَ وَإِنْ لَمْ يُبْنَ مَسْجِدٌ، وَهُوَ مَعْنَى قَوْلِهَا: "خَشِيَ أَنْ يُتَّخَذَ مَسْجِدًا"، فَإِنَّ الصَّحَابَةَ لَمْ يَكُونُوا لِيَبْنُوا حَوْلَ قَبْرِهِ مَسْجِدًا، وَكُلُّ مَوْضِعٍ قَصَدْتَ الصَّلَاةَ فِيهِ فَقَدِ اتَّخَذْتَهُ مَسْجِدًا، بَلْ كُلُّ مَوْضِعٍ يُصَلَّى فِيهِ يُسَمَّى مَسْجِدًا، كَمَا قَالَ ﷺ: "جُعِلَتْ لِيَ الْأَرْضُ مَسْجِدًا وَطَهُورًا".
​ഇമാം മുസ്‌ലിം ജുൻദുബ് ബ്നു അബ്ദില്ലാഹ്
(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: റസൂൽ ﷺ മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "നിങ്ങളിൽ ആരെങ്കിലും എനിക്ക് 'ഖലീൽ' (അത്യന്തം പ്രിയ സുഹൃത്ത്) ആയിരിക്കുന്നതിനെ തൊട്ട് ഞാൻ അല്ലാഹുവിലേക്ക് ഒഴിവാകുന്നു. കാരണം, അല്ലാഹു ഇബ്രാഹീമിനെ ഖലീലാക്കിയതുപോലെ എന്നെയും അവൻ്റെ ഖലീലാക്കിയിരിക്കുന്നു. എന്റെ സമുദായത്തിൽ നിന്ന് ഒരാളെ ഞാൻ ഖലീലാക്കുമായിരുന്നുവെങ്കിൽ  അബൂബക്കറിനെ എൻ്റെ ഖലീൽ ആക്കുമായിരുന്നു. ശ്രദ്ധിക്കുക, നിങ്ങൾക്ക് മുമ്പുള്ള സമൂഹം തങ്ങളുടെ നബിമാരുടെ ഖബറുകളെ മസ്ജിദുകളാക്കി മാറ്റിയിരുന്നു. ശ്രദ്ധിക്കുക, നിങ്ങൾ ഖബറുകളെ മസ്ജിദുകളാക്കരുത്. തീർച്ചയായും ഞാൻ നിങ്ങളോട് അത് വിരോധിക്കുന്നു." അവിടുത്തെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അവിടുന്ന് അത് വിലക്കി. പിന്നീട് മരണവെപ്രാളത്തിനിടയിലും അത് ചെയ്തവരെ അവിടുന്ന് ശപിച്ചു. ഖബറുകൾക്ക് അരികിലെ നിസ്കാരം ഖബറിങ്കൽ മസ്ജിദ് നിർമ്മിച്ച് കൊണ്ടല്ലെങ്കിൽ പോലും ഈ നിരോധനത്തിൻ്റെ പരിധിയിൽ ഉൾപ്പെടും. "അത് (നബിയുടെ ഖബ്ർ ) മസ്ജിദാക്കപ്പെടുമെന്ന് അവിടുന്ന് ഭയപ്പെട്ടു" എന്ന ആഇശ(റ)യുടെ വാക്കുകളുടെ അർത്ഥവും ഇതാണ്. കാരണം സഹാബികൾ അവിടുത്തെ ഖബറിന് ചുറ്റും മസ്ജിദ് നിർമ്മിക്കുമായിരുന്നില്ല. നിസ്കാരം ലക്ഷ്യമാക്കി ഏത് സ്ഥലം ഉപയോഗിച്ചാലും അത് മസ്ജിദാക്കലാണ്. ഭൂമി മുഴുവൻ എനിക്ക് മസ്ജിദും ശുദ്ധിയുമാക്കപ്പെട്ടിരിക്കുന്നു എന്ന് നബി ﷺ പറഞ്ഞിട്ടുണ്ടല്ലോ.
​وَلِأَحْمَدَ بِسَنَدٍ جَيِّدٍ عَنِ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ مَرْفُوعًا: "إِنَّ مِنْ شِرَارِ النَّاسِ مَنْ تُدْرِكُهُمُ السَّاعَةُ وَهُمْ أَحْيَاءٌ، وَالَّذِينَ يَتَّخِذُونَ الْقُبُورَ مَسَاجِدَ" وَرَوَاهُ أَبُو حَاتِمٍ فِي صَحِيحِهِ.
​ഇമാം അഹ്മദ് (റ) നല്ല പരമ്പരയോടെ ഇബ്നു മസ്ഊദ്(റ) ൽ നിന്നും  നിവേദനം ചെയ്യുന്ന മർഫൂആയ ഹദീസ്: "ലോകാവസാനം സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരും ഖബറുകളെ മസ്ജിദുകളാക്കുന്നവരും തീർച്ചയായും മനുഷ്യരിൽ ഏറ്റവും മോശപ്പെട്ടവരാകുന്നു." അബൂ ഹാതിം തന്റെ സ്വഹീഹിലും ഇത് നിവേദനം ചെയ്തിട്ടുണ്ട്.
🌳🌳🌳🌳🌳
​فِيهِ مَسَائِلُ:
​ഇതിലെ പാഠങ്ങൾ:
​الأُولَى: مَا ذَكَرَ الرَّسُولُ فِيمَنْ بَنَى مَسْجِدًا يَعْبُدُ اللهَ فِيهِ عِنْدَ قَبْرِ رَجُلٍ صَالِحٍ، وَلَوْ صَحَّتْ نِيَّةُ الْفَاعِلِ.
​ഒന്ന്: ഒരു സ്വാലിഹായ മനുഷ്യന്റെ ഖബ്റിങ്കൽ അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി മസ്ജിദ് നിർമ്മിക്കുന്നവനെക്കുറിച്ച് റസൂൽ ﷺ പറഞ്ഞ കാര്യം - പ്രവർത്തിക്കുന്നവന്റെ നിയ്യത്ത് (ഉദ്ദേശ്യം) നല്ലതാണെങ്കിൽ പോലും അത് പാടില്ല എന്നത് 
​الثَّانِيَةُ: النَّهْيُ عَنِ التَّمَاثِيلِ، وَغِلَظُ الْأَمْرِ فِي ذَلِكَ.
​രണ്ട്: രൂപങ്ങളെ (പ്രതിമകൾ) വിലക്കിയതും അതിലുള്ള ഗൗരവവും.
​الثَّالِثَةُ: الْعِبْرَةُ فِي مُبَالَغَتِهِ ﷺ فِي ذَلِكَ. كَيْفَ بَيَّنَ لَهُمْ هَذَا أَوَّلًا، ثُمَّ قَبْلَ مَوْتِهِ بِخَمْسٍ، قَالَ مَا قَالَ، ثُمَّ لَمَّا كَانَ فِي السِّيَاقِ لَمْ يَكْتَفِ بِمَا تَقَدَّمَ.
​മൂന്ന്: ഈ കാര്യത്തിൽ നബി ﷺ കാണിച്ച അതിയായ ജാഗ്രത. എങ്ങനെയാണ് അവിടുന്ന് ഇത് ആദ്യം വിശദീകരിച്ചതെന്നത് , പിന്നീട് മരണത്തിന് അഞ്ച് ദിവസം മുമ്പ് അവിടുന്ന് പറഞ്ഞുവെന്നത് , ശേഷം മരണാസന്നമായ നേരത്തും മുമ്പ് പറഞ്ഞത് കൊണ്ട് മാത്രം തൃപ്തിപ്പെടാതെ വീണ്ടും ആവർത്തിച്ചത്
​الرَّابِعَةُ: نَهْيُهُ عَنْ فِعْلِهِ عِنْدَ قَبْرِهِ قَبْلَ أَنْ يُوجَدَ الْقَبْرُ.
​നാല്: ഖബർ നിലവിൽ വരുന്നതിന് മുമ്പ് തന്നെ അവിടുത്തെ ഖബറിനരികെ അപ്രകാരം ചെയ്യുന്നത് വിലക്കിയത്.
​الْخَامِسَةُ: أَنَّهُ مِنْ سُنَنِ الْيَهُودِ وَالنَّصَارَى فِي قُبُورِ أَنْبِيَائِهِمْ.
​അഞ്ച്: അത് യഹൂദ നസ്വാറാക്കൾ അവരുടെ നബിമാരുടെ ഖബറുകളുടെ വിഷയത്തിൽ പിന്തുടർന്നിരുന്ന തെറ്റായ ചര്യയായിരുന്നു എന്നത്.
​السَّادِسَةُ: لَعْنُهُ إِيَّاهُمْ عَلَى ذَلِكَ.
​ആറ്: അതിന്റെ പേരിൽ അവിടുന്ന് അവരെ ശപിച്ചത്.
​السَّابِعَةُ: أَنَّ مُرَادَهُ تَحْذِيرُهُ إِيَّانَا عَنْ قَبْرِهِ.
​ഏഴ്: അവിടുത്തെ ഖബറിന്റെ കാര്യത്തിൽ നമ്മെ താക്കീത് ചെയ്യുക എന്നതായിരുന്നു ഈ ശാപത്തിലൂടെ  അവിടുത്തെ ഉദ്ദേശ്യം.
​الثَّامِنَةُ: الْعِلَّةُ فِي عَدَمِ إِبْرَازِ قَبْرِهِ.
​എട്ട്: അവിടുത്തെ ഖബർ പുറത്ത് കാണത്തക്ക വിധം പരസ്യമാക്കാത്തതിന്റെ കാരണം.
​التَّاسِعَةُ: فِي مَعْنَى اتِّخَاذِهَا مَسْجِدًا.
​ഒമ്പത്: ഖബറുകളെ മസ്ജിദുകളാക്കുക എന്നതിന്റെ അർത്ഥം.
​الْعَاشِرَةُ: أَنَّهُ قَرَنَ بَيْنَ مَنِ اتَّخَذَهَا وَبَيْنَ مَنْ تَقُومُ عَلَيْهِ السَّاعَةُ، فَذَكَرَ الذَّرِيعَةَ إِلَى الشِّرْكِ قَبْلَ وُقُوعِهِ مَعَ خَاتِمَتِهِ.
​പത്ത്: ഖബറുകളെ മസ്ജിദുകളാക്കുന്നവരെയും അന്ത്യനാൾ ആർക്ക് മേൽ സംഭവിക്കുന്നുവോ അവരെയും അവിടുന്ന് ഒന്നിച്ചു ചേർത്തു പറഞ്ഞത്. ശിർക്കിലേക്ക് നയിക്കുന്ന കാരണത്തെ അത് സംഭവിക്കുന്നതിന് മുമ്പ് തന്നെ അവിടുന്ന് പരാമർശിച്ചു.
​الْحَادِيَةَ عَشْرَةَ: ذِكْرُهُ فِي خُطْبَتِهِ قَبْلَ مَوْتِهِ بِخَمْسٍ: الرَّدُّ عَلَى الطَّائِفَتَيْنِ اللَّتَيْنِ هُمَا شِرَارُ أَهْلِ الْبِدَعِ، بَلْ أَخْرَجَهُمْ بَعْضُ أَهْلِ الْعِلْمِ مِنَ الثِّنْتَيْنِ وَالسَّبْعِينَ فِرْقَةً، وَهُمُ الرَّافِضَةُ وَالْجَهْمِيَّةُ. وَبِسَبَبِ الرَّافِضَةِ حَدَثَ الشِّرْكُ وَعِبَادَةُ الْقُبُورِ؛ وَهُمْ أَوَّلُ مَنْ بَنَى عَلَيْهَا الْمَسَاجِدَ.
​പതിനൊന്ന്: മരണത്തിന് അഞ്ച് ദിവസം മുമ്പുള്ള പ്രസംഗത്തിൽ, ബിദ്അത്തുകാരിൽ ഏറ്റവും മോശക്കാരായ രണ്ട് വിഭാഗങ്ങൾക്കുള്ള മറുപടി ഇതിലുണ്ട്. ചില പണ്ഡിതന്മാർ അവരെ 72 വിഭാഗങ്ങളിൽ നിന്ന് പോലും പുറത്താക്കിയിട്ടുണ്ട്; അവർ റാഫിദുകളും ജഹ്മികളുമാണ്. റാഫിദുകൾ കാരണമാണ് ശിർക്കും ഖബർ ആരാധനയും ഉണ്ടായത്; ഖബറുകൾക്ക് മേൽ മസ്ജിദുകൾ നിർമ്മിച്ച ആദ്യ വിഭാഗവും അവരാണ്.
​الثَّانِيَةَ عَشْرَةَ: مَا بُلِيَ بِهِ ﷺ مِنْ شِدَّةِ النَّزْعِ.
​പന്ത്രണ്ട്: മരണസമയത്ത് നബി ﷺ അനുഭവിച്ച കഠിനമായ വേദന.
​الثَّالِثَةَ عَشْرَةَ: مَا أُكْرِمَ بِهِ مِنَ الْخُلَّةِ.
​പതിമൂന്ന്: അല്ലാഹുവിൻ്റെ 'ഖുല്ലത്ത്'خلة (അത്യുന്നതമായ സ്നേഹം) നൽകി അവിടുന്ന് ആദരിക്കപ്പെട്ടത്.
​الرَّابِعَةَ عَشْرَةَ: التَّصْرِيحُ بِأَنَّهَا أَعْلَى مِنَ الْمَحَبَّةِ.
​പതിനാല്: ഖുല്ലത്ത് എന്നത് സാധാരണ സ്നേഹത്തേക്കാൾ (മഹബ്ബത്ത്) ഉയർന്നതാണെന്ന വ്യക്തമാക്കൽ.
​الْخَامِسَةَ عَشْرَةَ: التَّصْرِيحُ بِأَنَّ الصِّدِّيقَ أَفْضَلُ الصَّحَابَةِ.
​പതിനഞ്ച്: അബൂബക്കർ സിദ്ദീഖ്(റ) ആണ് സഹാബികളിൽ ഏറ്റവും ശ്രേഷ്ഠൻ എന്ന പ്രഖ്യാപനം.
​السَّادِسَةَ عَشْرَةَ: الإِشَارَةُ إِلَى خِلَافَتِهِ.
​പതിനാറ്: അദ്ദേഹത്തിന്റെ ഖിലാഫത്തിലേക്കുള്ള സൂചന.
​__________________________
​قَالَ الْمُؤَلِّفُ رَحِمَهُ اللَّهُ: "بَابُ مَا جَاءَ فِي التَّغْلِيظِ فِيمَنْ عَبَدَ اللَّهَ عِنْدَ قَبْرِ رَجُلٍ صَالِحٍ، فَكَيْفَ إِذَا عَبَدَهُ" لَمَّا ذَكَرَ الْمُؤَلِّفُ رَحِمَهُ اللَّهُ فِي الْبَابِ الَّذِي قَبْلَ هَذَا: التَّحْذِيرَ مِنَ الْغُلُوِّ فِي الصَّالِحِينَ، وَأَنَّهُ سَبَبٌ لِكُفْرِ بَنِي آدَمَ، وَتَرْكِهِمْ دِينَهُمْ، ذَكَرَ فِي هَذَا الْبَابِ الْغُلُوَّ فِي قُبُورِهِمْ، لِأَنَّهُ نَوْعٌ مِنَ الْغُلُوِّ فِيهِمْ.
​ഗ്രന്ഥകർത്താവ് (അല്ലാഹു അദ്ദേഹത്തിന് കരുണ ചൊരിയട്ടെ) പറഞ്ഞു: "ഒരു സ്വാലിഹായ മനുഷ്യന്റെ ഖബറിനടുത്ത് വെച്ച് അല്ലാഹുവിനെ ആരാധിക്കുന്നവന്റെ കാര്യത്തിലുള്ള കർക്കശമായ വിലക്കിനെക്കുറിച്ചുള്ള അധ്യായം-  അപ്പോൾ പിന്നെ ആ ഖബ്റാളിയെത്തന്നെ ആരാധിക്കുന്നവന്റെ അവസ്ഥ എന്തായിരിക്കും⁉️" ഇതിന് തൊട്ടുമുമ്പുള്ള അധ്യായത്തിൽ സജ്ജനങ്ങളുടെ കാര്യത്തിൽ അതിരു കവിയുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പും, അത് ആദം സന്തതികൾ അവിശ്വാസികളാകാനും മതം ഉപേക്ഷിക്കാനും കാരണമാകുമെന്നും ഗ്രന്ഥകർത്താവ് പരാമർശിച്ചപ്പോൾ, ഈ അധ്യായത്തിൽ അവരുടെ ഖബറുകളുടെ കാര്യത്തിലുള്ള അതിരുകടക്കലിനെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു. കാരണം, അത് അവരോടുള്ള അതിരുകടക്കലിന്റെ ഒരു ഇനമാണ്.
​وَالتَّغْلِيظُ مَعْنَاهُ: بَيَانُ شِدَّةِ الْأَمْرِ، خِلَافُ التَّسْهِيلِ أَوِ التَّخْفِيفِ.
​'തഗ്ലീള്' (التغليظ) എന്നാൽ ഒരു കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കൽ എന്നാണ് അർത്ഥം; ലഘൂകരിക്കുകയോ ഇളവ് നൽകുകയോ ചെയ്യുന്നതിന് വിപരീതമാണത്.
​"فِيمَنْ عَبَدَ اللَّهَ عِنْدَ قَبْرِ رَجُلٍ صَالِحٍ" عَبَدَ اللَّهَ بِدُعَاءِ اللَّهِ عِنْدَ الْقَبْرِ رَجَاءَ الْإِجَابَةِ، يَظُنُّ أَنَّ الدُّعَاءَ فِي هَذَا الْمَكَانِ سَبَبٌ لِلْإِجَابَةِ، أَوْ بِالصَّلَاةِ، يَظُنُّ أَنَّ الصَّلَاةَ عِنْدَ الْقَبْرِ سَبَبٌ لِلْإِجَابَةِ، أَوْ الذَّبْحِ عِنْدَ الْقَبْرِ، وَإِنْ كَانَ الْفَاعِلُ يَعْبُدُ اللَّهَ بِهَذِهِ الْعِبَادَاتِ وَلَكِنَّهُ فَعَلَهَا عِنْدَ الْقَبْرِ رَجَاءَ أَنْ تُقْبَلَ، وَأَنَّ الْعِبَادَةَ عِنْدَ الْقَبْرِ لَهَا مَزِيَّةٌ عَنِ الْعِبَادَةِ فِي مَكَانٍ آخَرَ، فَهَذَا مَبْنِيٌّ عَلَى ظَنٍّ فَاسِدٍ، لِأَنَّ الْقُبُورَ لَيْسَتْ مَكَاناً لِلْعِبَادَةِ، وَأَنَّ الْعِبَادَةَ عِنْدَهَا وَإِنْ كَانَتْ خَالِصَةً لِلَّهِ فَإِنَّهَا سَبَبٌ لِلشِّرْكِ، وَلِهَذَا حَذَّرَ النَّبِيُّ ﷺ مِنَ الْعِبَادَةِ عِنْدَ الْقُبُورِ سَدّاً لِلذَّرِيعَةِ.
​"ഒരു സ്വാലിഹായ മനുഷ്യന്റെ ഖബറിനടുത്ത് വെച്ച് അല്ലാഹുവിനെ ആരാധിച്ചവൻ" എന്നത് കൊണ്ട് അർത്ഥമാക്കുന്നത് - പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഖബറിനടുത്ത് വെച്ച് അല്ലാഹുവിനോട് പ്രാർത്ഥിക്കുക—ഈ സ്ഥലത്ത് വെച്ചുള്ള പ്രാർത്ഥന ഉത്തരം ലഭിക്കാൻ കാരണമാകുമെന്ന് അയാൾ കരുതുന്നു. അല്ലെങ്കിൽ നിസ്കാരം—ഖബറിനടുത്ത് വെച്ചുള്ള നിസ്കാരം ഉത്തരം ലഭിക്കാൻ കാരണമാകുമെന്ന് കരുതുന്നു. അല്ലെങ്കിൽ ഖബറിനടുത്ത് വെച്ചുള്ള ബലി കർമ്മം. ഇങ്ങനെയൊക്കെ ചെയ്യുന്നയാൾ ഈ ആരാധനകളിലൂടെ അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കിലും, അത് സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലും മറ്റൊരിടത്ത് ചെയ്യുന്നതിനേക്കാൾ ഖബറിനടുത്ത് വെച്ച് ചെയ്യുന്നതിന് പ്രത്യേകതയുണ്ടെന്ന് കരുതിയുമാണ് അയാൾ അത് ചെയ്യുന്നത്. ഇത് തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ്. കാരണം ഖബറുകൾ ആരാധനയ്ക്കുള്ള സ്ഥലമല്ല. അവിടെ വെച്ചുള്ള ആരാധന അല്ലാഹുവിന് മാത്രമായിട്ടാണെങ്കിൽ പോലും അത് ശിർക്കിലേക്ക് (ബഹുദൈവാരാധന) നയിക്കുന്ന കാരണമാണ്. അതുകൊണ്ട് തന്നെ ശിർക്കിലേക്കുള്ള വഴി അടയ്ക്കുന്നതിനായി നബി ﷺ ഖബറുകൾക്കടുത്ത് വെച്ചുള്ള ആരാധനയെക്കുറിച്ച് മുന്നറിയിപ്പ് നൽകി.
​أَمَّا إِذَا كَانَ يَدْعُو الْقَبْرَ، وَيَسْتَغِيثُ بِالْمَيِّتِ؛ فَهَذَا شِرْكٌ أَكْبَرُ.
​എന്നാൽ അവൻ ഖബറിനോട് (ഖബ്റാളിയോട്)പ്രാർത്ഥിക്കുകയും മരിച്ചയാളോട് സഹായം തേടുകയും (ഇസ്തിഗാസ) ചെയ്യുകയാണെങ്കിൽ അത് 'ശിർക്കുൻ അക്ബർ' (വലിയ ശിർക്ക്) ആണ് [ അതായത് ഇസ്ലാമിൽ നിന്ന് പുറത്ത് പോവുന്ന ശിർക്ക് ]
​وَأَمَّا إِذَا كَانَ يَعْبُدُ اللَّهَ مُخْلِصاً لَهُ الْعِبَادَةَ لَكِنْ عِنْدَ الْقَبْرِ، فَهَذَا وَسِيلَةٌ إِلَى الشِّرْكِ، وَطَرِيقٌ إِلَى الشِّرْكِ، فَهُوَ مُحَرَّمٌ، فَكَيْفَ إِذَا عَبَدَهُ؟
​അതേസമയം അവൻ ആരാധന അല്ലാഹുവിന് മാത്രമാക്കി നിഷ്കളങ്കമായിട്ടാണ് ചെയ്യുന്നതെങ്കിലും അത് ഖബറിനടുത്താണ് നിർവ്വഹിക്കുന്നതെങ്കിൽ അത് ശിർക്കിലേക്കുള്ള മാർഗ്ഗവും വഴിയുമാണ്. അതിനാൽ അത് ഹറാമാണ് ( നിഷിദ്ധമാണ് ). അപ്പോൾ പിന്നെ  ഖബറിലുള്ളയാളെത്തന്നെ ആരാധിച്ചാൽ ഉള്ള അവസ്ഥ എന്തായിരിക്കും⁉️
​وَالَّذِي عَلَيْهِ الْقُبُورِيُّونَ الْيَوْمَ، أَنَّهُمْ يَعْبُدُونَ الْقُبُورَ صَرَاحَةً؛ وَيَسْتَغِيثُونَ بِهَا، وَيَذْبَحُونَ لَهَا، وَيُنَادُونَ الْمَوْتَى: الْمَدَدَ يَا فُلَانُ، الْمَدَدَ يَا بَدَوِيُّ، الْمَدَدَ يَا عَلِيُّ، يَطْلُبُونَ مِنْهُمُ الْمَدَدَ صَرَاحَةً، وَيَذْبَحُونَ لَهُمْ، وَيَنْذُرُونَ لَهُمْ، وَيَصْرِفُونَ لَهُمْ أَنْوَاعاً مِنَ الْعِبَادَةِ، فَهُمْ دَاخِلُونَ فِيمَنْ عَبَدَ الْقَبْرَ.
​ഇന്ന് ഖബറാരാധകർ ചെയ്തുകൊണ്ടിരിക്കുന്നത്, അവർ പരസ്യമായി ഖബറുകളെ ആരാധിക്കുന്നു എന്നതാണ്. അവർ അവയോട് സഹായം തേടുന്നു, അവയ്ക്കായി ബലിയർപ്പിക്കുന്നു, മരിച്ചവരെ വിളിച്ചു തേടുന്നു: "ഇന്നയാളെ സഹായിക്കണേ, ബദവീ സഹായിക്കണേ, അലീ സഹായിക്കണേ" എന്നിങ്ങനെ. അവർ അവരോട് നേരിട്ട് സഹായം ചോദിക്കുകയും അവർക്കായി ബലി കഴിക്കുകയും നേർച്ചകൾ അർപ്പിക്കുകയും വിവിധതരം ആരാധനകൾ അവർക്കായി നീക്കിവെക്കുകയും ചെയ്യുന്നു. അതിനാൽ ഇവർ ഖബറിനെ ആരാധിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
​___________________________
​قَالَ: "فِي الصَّحِيحِ" يَعْنِي: فِي الصَّحِيحَيْنِ: صَحِيحِ الْبُخَارِيِّ وَصَحِيحِ مُسْلِمٍ.
​"സ്വഹീഹിൽ" എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശ്യം  ഇമാം ബുഖാരിയുടെയും ഇമാം മുസ്ലിമിന്റെയും സ്വഹീഹൈനിയിൽ എന്നാണ്.
​"عَنْ عَائِشَةَ" أُمِّ الْمُؤْمِنِينَ، بِنْتِ أَبِي بَكْرٍ الصِّدِّيقِ.
​"ആഇശ (റ) വിൽ നിന്ന്": അബൂബക്കർ സ്വിദ്ദീഖ് (റ) വിന്റെ മകളും വിശ്വാസികളുടെ മാതാവുമാണവർ.
​"أَنَّ أُمَّ سَلَمَةَ" اسْمُهَا: هِنْدُ بِنْتُ أَبِي أُمَيَّةَ الْمَخْزُومِيَّةُ، الْقُرَشِيَّةُ، زَوْجُ أَبِي سَلَمَةَ، هَاجَرَتْ هِيَ وَزَوْجُهَا أَبُو سَلَمَةَ الْهِجْرَتَيْنِ: الْهِجْرَةَ إِلَى الْحَبَشَةِ، وَالْهِجْرَةَ إِلَى الْمَدِينَةِ، وَتُوُفِّيَ أَبُو سَلَمَةَ رَضِيَ اللَّهُ عَنْهُ فِي الْمَدِينَةِ، فَتَزَوَّجَهَا رَسُولُ اللَّهِ ﷺ فَصَارَتْ مِنْ أُمَّهَاتِ الْمُؤْمِنِينَ- رَضِيَ اللَّهُ تَعَالَى عَنْهَا-.
​"ഉമ്മു സലമ (റ)": അവരുടെ പേര് ഹിന്ദ് ബിൻത് അബീ ഉമയ്യ അൽ-മഖ്‌സൂമിയ എന്നാണ്. അബൂസലമ (റ) വിന്റെ ഭാര്യയായിരുന്നു അവർ. അവരും ഭർത്താവും രണ്ട് ഹിജ്റകളിലും (അബിസീനിയയിലേക്കും മദീനയിലേക്കും) പങ്കെടുത്തു. അബൂസലമ (റ) മദീനയിൽ വെച്ച് മരണപ്പെട്ടപ്പോൾ റസൂൽ ﷺ അവരെ വിവാഹം കഴിച്ചു. അങ്ങനെ അവർ വിശ്വാസികളുടെ മാതാക്കളിൽ ഒരാളായിത്തീർന്നു.
​"أَنَّهَا ذَكَرَتْ لِرَسُولِ اللَّهِ ﷺ كَنِيسَةً رَأَتْهَا فِي أَرْضِ الْحَبَشَةِ" الْكَنِيسَةُ هِيَ مَعْبَدُ النَّصَارَى الَّذِي يَجْتَمِعُونَ فِيهِ يَوْمَ الْأَحَدِ لِعِبَادَتِهِمْ. أَمَّا الصَّوْمَعَةُ فَهِيَ مَعْبَدٌ خَاصٌّ لِفَرْدٍ مِنَ النَّصَارَى يَخْلُو فِيهِ، وَيَنْقَطِعُ عَنِ الدُّنْيَا. فَالصَّوْمَعَةُ لِلْأَفْرَادِ مِنَ النَّصَارَى، وَأَمَّا الْكَنِيسَةُ فَهِيَ لِلْجَمِيعِ.
​"അബ്സീനിയയിൽ താൻ കണ്ട ഒരു കനീസയെ കുറിച്ച് റസൂൽ ﷺ യോട് അവർ പരാമർശിച്ചു": ക്രൈസ്തവർ ഞായറാഴ്ചകളിൽ ആരാധനയ്ക്കായി ഒത്തുകൂടുന്ന സ്ഥലമാണ് കനീസ (ചർച്ച് ). എന്നാൽ 'സ്വൗമഅ (മഠം)' എന്നത് ഒരു വ്യക്തിക്ക് മാത്രമായി ലൗകിക കാര്യങ്ങളിൽ നിന്ന് വിട്ടുനിന്ന് ആരാധന നടത്താനുള്ള ഇടമാണ്. ചുരുക്കത്തിൽ സ്വൗമഅ വ്യക്തികൾക്കുള്ളതും കനീസ എല്ലാവർക്കും വേണ്ടിയുള്ളതുമാണ്.
​"وَمَا فِيهَا مِنَ الصُّوَرَ" يَعْنِي: مِنْ صُوَرِ الصَّالِحِينَ.
​"അതിലുള്ള രൂപങ്ങളെക്കുറിച്ചും": അതായത് അവിടുത്തെ സദ്‌വൃത്തരായ ആളുകളുടെ ചിത്രങ്ങളെയും രൂപങ്ങളെയും കുറിച്ച്.
​"أُولَئِكِ" بِالْكَسْرِ خِطَابٌ لِأُمِّ سَلَمَةَ، وَيَجُوزُ الْفَتْحُ: "أُولَئِكَ" خِطَابٌ لِلْمُذَكَّرِ، وَلَكِنَّ الْكَسْرَ أَشْهَرُ، لِأَنَّهُ يُخَاطِبُ امْرَأَةً.
​"ഉലാഇകി" (أُولَئِكِ): ഇതിൽ കാഫിന് കസ്റ് നൽകിയത് ഉമ്മു സലമ (റ) യോടുള്ള സംബോധനയായതിനാലാണ്. പുരുഷന്മാരെ അഭിസംബോധന ചെയ്യുമ്പോൾ 'ഉലാഇക' എന്ന് ഫത്‌ഹും നൽകാം. ഇവിടെ ഒരു സ്ത്രീയോടായതിനാൽ കസ്റ് നൽകുന്നതാണ് കൂടുതൽ പ്രസിദ്ധം.
​"أُولَئِكِ إِذَا مَاتَ فِيهِمُ الرَّجُلُ الصَّالِحُ أَوِ الْعَبْدُ الصَّالِحُ" هَذَا شَكٌّ مِنَ الرَّاوِي: هَلْ قَالَ الرَّسُولُ ﷺ رَجُلٌ أَوْ عَبْدٌ، وَهَذَا مِنْ تَحَرِّيهِمْ رَضِيَ اللَّهُ عَنْهُمْ فِي الرِّوَايَةِ، وَأَنَّهُ لَمْ يَجْزِمْ بِاللَّفْظِ الَّذِي قَالَهُ النَّبِيُّ ﷺ.
​"അവരിലൊരു സദ്‌വൃത്തനായ മനുഷ്യനോ അല്ലെങ്കിൽ സദ്‌വൃത്തനായ അടിമയോ മരണപ്പെട്ടാൽ": ഇത് നിവേദകൻ പ്രകടിപ്പിച്ച സംശയമാണ്- റസൂൽ ﷺ 'മനുഷ്യൻ' എന്നാണോ 'അടിമ' എന്നാണോ പറഞ്ഞത് എന്ന കാര്യത്തിൽ. നിവേദകർ പുലർത്തിയ അതീവ ജാഗ്രതയാണിത് കാണിക്കുന്നത്. നബി ﷺ പറഞ്ഞ കൃത്യമായ പദപ്രയോഗത്തിൽ ഉറപ്പില്ലാത്തതിനാൽ രണ്ട് സാധ്യതകളും അവർ ഉദ്ധരിച്ചു.
​"بَنَوْا عَلَى قَبْرِهِ مَسْجِدًا" أَيْ: مُصَلًّى، فَالْمُرَادُ بِالْمَسْجِدِ هُنَا: الْمُصَلَّى وَالْمُتَعَبَّدُ، يَعْنِي: اتَّخَذُوا عَلَيْهِ كَنِيسَةً يَتَعَبَّدُونَ فِيهَا، فَسُمِّيَ مَسْجِدًا.
​"അദ്ദേഹത്തിന്റെ ഖബ്റിന് മേൽ അവർ മസ്ജിദ്  പണിതു": അതായത് നിസ്കാരത്തിനോ ആരാധനയ്ക്കോ വേണ്ടിയുള്ള ഇടം. ഖബ്റിന് മുകളിൽ അവർ ആരാധനയ്ക്കായി ഒരു ദേവാലയം നിർമ്മിച്ചു എന്നതിനെയാണ് ഇവിടെ മസ്ജിദ് എന്ന് വിളിച്ചിരിക്കുന്നത്.
​"وَصَوَّرُوا فِيهِ تِلْكَ الصُّوَرَ" أَيْ: صُوَرَ الصَّالِحِينَ، يَنْصِبُونَهَا فِي هَذَا الْمَكَانِ، مِنْ بَابِ الْغُلُوِّ فِي الصَّالِحِينَ وَتَخْلِيدِ شَخْصِيَّاتِهِمْ، وَاتِّخَاذِ التَّمَاثِيلِ تَخْلِيدًا لِلشَّخْصِيَّاتِ مِنْ هَذَا الْبَابِ، هُوَ مِنْ بَابِ تَعْظِيمِ الصَّالِحِينَ، أَوْ تَعْظِيمِ الْعُظَمَاءِ، وَلَوْ كَانُوا مِنْ غَيْرِ الصَّالِحِينَ كَالرُّؤَسَاءِ وَالسَّلَاطِينِ وَالْمُلُوكِ، وَهَذَا لَا يَجُوزُ فِي الْإِسْلَامِ، لِأَنَّهُ وَسِيلَةٌ إِلَى الشِّرْكِ، وَلَاسِيَّمَا فِي مَوَاطِنِ الْعِبَادَةِ، كَالْمَسَاجِدِ وَمَحَلَّاتِ الْعِبَادَةِ، فَهَذَا الْأَمْرُ أَشَدُّ.
​"അവിടെ ആ രൂപങ്ങൾ അവർ ചിത്രീകരിച്ചു": സദ്‌വൃത്തരായ ആളുകളുടെ ചിത്രങ്ങൾ ആ സ്ഥലത്ത് അവർ സ്ഥാപിച്ചു. സദ്‌വൃത്തരുടെ കാര്യത്തിലുള്ള അതിരുകടന്ന ബഹുമാനവും (الغلو) അവരുടെ ഓർമ്മകൾ നിലനിർത്താനുമാണ് ഇത് ചെയ്തത്. വ്യക്തിത്വങ്ങളെ അമരത്വപ്പെടുത്താൻ പ്രതിമകൾ നിർമ്മിക്കുന്നത് സദ്‌വൃത്തരെയായാലും ഭരണാധികാരികളെയായാലും ഇസ്‌ലാമിൽ അനുവദനീയമല്ല. ഇത് ശിർക്കിലേക്ക് (ബഹുദൈവാരാധന) നയിക്കുന്ന മാർഗ്ഗമാണ്. പ്രത്യേകിച്ചും മസ്ജിദുകൾ പോലുള്ള ആരാധനാ സ്ഥലങ്ങളിൽ ഇത് ചെയ്യുന്നത് അതീവ ഗൗരവകരമാണ്.
​ثُمَّ قَالَ ﷺ "أُولَئِكِ شِرَارُ الْخَلْقِ عِنْدَ اللَّهِ" فَدَلَّ عَلَى أَنَّ مَنْ بَنَى الْمَسْجِدَ عَلَى الْقَبْرِ، أَوْ صَوَّرَ الصُّوَرَ وَنَصَبَهَا؛ أَنَّهُ مِنْ شِرَارِ الْخَلْقِ. وَشِرَارُ: جَمْعُ شَرٍّ، وَهُوَ أَفْعَلُ تَفْضِيلٍ، وَالْمُرَادُ بِهِ: أَشَدُّ النَّاسِ شَرًّا، فَدَلَّ عَلَى أَنَّ الَّذِي يَبْنِي الْمَسَاجِدَ عَلَى الْقُبُورِ أَنَّهُ أَشَدُّ النَّاسِ شَرًّا- وَالْعِيَاذُ بِاللَّهِ-، وَفِي الْحَدِيثِ الْآخَرِ الَّذِي سَيَأْتِي: "إِنَّ مِنْ شِرَارِ الْخَلْقِ مَنْ تُدْرِكُهُمُ السَّاعَةُ وَهُمْ أَحْيَاءٌ، وَالَّذِينَ يَبْنُونَ الْمَسَاجِدَ عَلَى الْقُبُورِ" لِأَنَّهُمْ فَتَحُوا لِلنَّاسِ بَابَ الشِّرْكِ بِهَذَا الْفِعْلِ، وَتَسَبَّبُوا فِي انْحِرَافِ الْأُمَّةِ، وَمَا حَدَثَ الشِّرْكُ فِي هَذِهِ الْأُمَّةِ إِلَّا بِسَبَبِ الْبِنَاءِ عَلَى الْقُبُورِ.
​തുടർന്ന് നബി ﷺ പറഞ്ഞു: "അല്ലാഹുവിന്റെ അടുക്കൽ സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവരാണവർ." ഖബറുകൾക്ക് മേൽ മസ്ജിദ് പണിയുന്നവരും രൂപങ്ങൾ നിർമ്മിച്ച് സ്ഥാപിക്കുന്നവരും ഏറ്റവും ദുഷിച്ചവരാണെന്ന് ഇത് തെളിയിക്കുന്നു. 'ഷിറാർ' എന്നാൽ ഏറ്റവും വലിയ തിന്മ ചെയ്യുന്നവർ എന്നാണർത്ഥം. വരാനിരിക്കുന്ന മറ്റൊരു ഹദീസിൽ ഇപ്രകാരമുണ്ട്: "അന്ത്യനാൾ സംഭവിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരും ഖബറുകൾക്ക് മേൽ മസ്ജിദ് പണിയുന്നവരുമാണ് സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവർ." കാരണം, ഈ പ്രവൃത്തിയിലൂടെ അവർ ജനങ്ങൾക്ക് ശിർക്കിന്റെ വാതിൽ തുറന്നുകൊടുക്കുകയും ഉമ്മത്തിന്റെ വഴിതെറ്റലിന് കാരണമാവുകയും ചെയ്തു. ഈ ഉമ്മത്തിൽ ശിർക്ക് സംഭവിക്കാൻ പ്രധാന കാരണം ഖബറുകൾക്ക് മേലുള്ള നിർമ്മാണങ്ങളാണ്.
​وَأَوَّلُ مَنْ بَنَى عَلَى الْقُبُورِ فِي الْإِسْلَامِ- كَمَا يَقُولُ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ- هُمُ: الشِّيعَةُ، الْفَاطِمِيُّونَ، ثُمَّ قَلَّدَهُمْ مَنْ قَلَّدَهُمْ مِنَ الْمُنْتَسِبِينَ إِلَى السُّنَّةِ مِنَ الصُّوفِيَّةِ وَغَيْرِهِمْ، فَبُنِيَتِ الْمَسَاجِدُ عَلَى الْقُبُورِ فِي الْأَمْصَارِ.
​ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ (റാ പറയുന്നതനുസരിച്ച്, ഇസ്‌ലാമിൽ ഖബറുകൾക്ക് മേൽ ആദ്യമായി കെട്ടിടങ്ങൾ പണിതത് ശീഈകളും ഫാത്തിമികളുമാണ്. പിന്നീട് സുന്നി ലേബലിലുള്ള സൂഫികളും മറ്റും അവരെ അനുകരിക്കുകയും അങ്ങനെ വിവിധ നാടുകളിൽ ഖബ്റുകൾക്ക് മേൽ മസ്ജിദുകൾ നിർമ്മിക്കപ്പെടുകയും ചെയ്തു.
​وَلَا تَزَالُ الْأُمَّةُ الْإِسْلَامِيَّةُ تُعَانِي مِنْ شَرِّ هَذِهِ الْقُبُورِ وَفِتْنَتِهَا، وَحُدُوثِ الشِّرْكِ فِي الْأُمَّةِ، الَّذِي لَا يُقِرُّهُ مَنْ يُؤْمِنُ بِاللَّهِ وَرَسُولِهِ، لِأَنَّهُ شِرْكٌ صُرَاحٌ، وَأَصْبَحَتْ هَذِهِ الْمَسَاجِدُ الْمَبْنِيَّةُ عَلَى الْقُبُورِ أَوْثَانًا تُعْبَدُ مِنْ دُونِ اللَّهِ، وَيَظُنُّ أَصْحَابُهَا أَنَّ ذَلِكَ مِنَ الْإِسْلَامِ، وَأَنَّ مَنْ أَنْكَرَهُ فَهُوَ خَارِجٌ عَنِ الْإِسْلَامِ، كَالَّذِينَ يَقُولُونَ: {إِنَّا وَجَدْنَا آبَاءَنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِمْ مُقْتَدُونَ}، فَهُمْ شِرَارُ الْخَلْقِ، وَإِنْ كَانُوا يَزْعُمُونَ فِي أَنْفُسِهِمْ أَنَّ ذَلِكَ إِصْلَاحٌ، وَأَنَّهُمْ خَيْرُ الْخَلْقِ.
​ഖബറുകൾ സംബന്ധിച്ച ഈ തിന്മകളിൽ നിന്നും ശിർക്കിൽ നിന്നും ഇന്നും ഇസ്‌ലാമിക ഉമ്മത്ത് മുക്തമായിട്ടില്ല. അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന ഒരാൾക്കും ഇത് അംഗീകരിക്കാനാവില്ല. കാരണം ഇത് വ്യക്തമായ ശിർക്കാണ്. ഖബറുകൾക്ക് മേൽ പണിത മസ്ജിദുകൾ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളായി മാറി. ഇത് ഇസ്‌ലാമിന്റെ ഭാഗമാണെന്ന് ഇക്കൂട്ടർ തെറ്റിദ്ധരിക്കുകയും ഇതിനെ എതിർക്കുന്നവർ ഇസ്‌ലാമിന് പുറത്താണെന്ന് വാദിക്കുകയും ചെയ്യുന്നു.
{إِنَّا وَجَدْنَا آبَاءَنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِمْ مُقْتَدُونَ}،
 "ഞങ്ങളുടെ പിതാക്കൾ ഒരു വഴിയിൽ ആയിരിക്കുന്നത് ഞങ്ങൾ കണ്ടു, ഞങ്ങൾ അവരെ പിന്തുടരുന്നു" എന്ന് പറഞ്ഞവരെപ്പോലെയാണിവർ. തങ്ങൾ ചെയ്യുന്നത് പരിഷ്കരണമാണെന്നും തങ്ങളാണ് ഏറ്റവും നല്ലവരെന്നും അവർ വാദിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അവർ സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവരാണ്.
​ثُمَّ ذَكَرَ الشَّيْخُ عِبَارَةً لِشَيْخِ الْإِسْلَامِ ابْنِ تَيْمِيَّةَ بَعْدَ الْحَدِيثِ وَهِيَ قَوْلُهُ: "فَهَؤُلَاءِ" يَعْنِي: الْيَهُودَ وَالنَّصَارَى.
​തുടർന്ന് ശൈഖ്, ഇബ്‌നു തൈമിയ്യയുടെ ഒരു വാചകം ഉദ്ധരിക്കുന്നു: "ഇക്കൂട്ടർ" - അതായത് യഹൂദരും ക്രിസ്ത്യാനികളും.
​"جَمَعُوا بَيْنَ فِتْنَتَيْنِ: فِتْنَةِ الْقُبُورِ، وَفِتْنَةِ التَّمَاثِيلِ" فِتْنَةُ الْقُبُورِ هِيَ الْغُلُوُّ فِي الْقُبُورِ، وَتَعْظِيمُ الْقُبُورِ حَتَّى تُتَّخَذَ مُتَعَبَّدَاتٍ، هَذِهِ فِتْنَةٌ عَظِيمَةٌ فِي الْأُمَمِ السَّابِقَةِ وَفِي هَذِهِ الْأُمَّةِ.
​"രണ്ട് ഫിത്‌നകളെ അവർ ഒരുമിച്ച് കൂട്ടി: ഖബറുകൾ സംബന്ധിച്ച ഫിത്‌നയും പ്രതിമകൾ സംബന്ധിച്ച ഫിത്‌നയും." ഖബറുകളുടെ കാര്യത്തിൽ അതിരുകടക്കുകയും അവയെ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റുന്നതുമാണ് ഖബറുകൾ സംബന്ധിച്ച ഫിത്‌ന. മുൻകഴിഞ്ഞ സമുദായങ്ങളിലും ഈ ഉമ്മത്തിലും ഇത് വലിയൊരു കുഴപ്പമാണ്.
​وَالْفِتْنَةُ الثَّانِيَةُ: فِتْنَةُ التَّمَاثِيلِ، وَهِيَ فِتْنَةٌ قَدِيمَةٌ كَمَا فِي قِصَّةِ قَوْمِ نُوحٍ، فَقَوْمُ نُوحٍ إِنَّمَا وَقَعَ الشِّرْكُ فِيهِمْ بِسَبَبِ نَصْبِ التَّمَاثِيلِ، وَوَقَعَ الشِّرْكُ فِي الْيَهُودِ بِسَبَبِ تِمْثَالِ الْعِجْلِ الَّذِي عَمِلَهُ السَّامِرِيُّ، وَوَقَعَ الشِّرْكُ فِي النَّصَارَى بِسَبَبِ نَصْبِ الصَّلِيبِ عَلَى صُورَةِ الْمَسِيحِ بِزَعْمِهِمْ، وَيُخْشَى أَنْ يَقَعَ الشِّرْكُ فِي هَذِهِ الْأُمَّةِ بِسَبَبِ نَصْبِ التَّمَاثِيلِ لِلْعُلَمَاءِ وَالْعُبَّادِ الصَّالِحِينَ، فَهَذِهِ فِتْنَةٌ عَظِيمَةٌ، حَذَّرَ مِنْهَا النَّبِيُّ ﷺ.
​രണ്ടാമത്തേത് പ്രതിമകൾ സംബന്ധിച്ച ഫിത്‌നയാണ്. നൂഹ് നബിയുടെ കാലം മുതലുള്ള പുരാതനമായ ഒരു കുഴപ്പമാണിത്. പ്രതിമകൾ സ്ഥാപിച്ചതുകൊണ്ടാണ് നൂഹ് നബിയുടെ ജനതയിൽ ശിർക്ക് ഉണ്ടായത്. സാമിരി നിർമ്മിച്ച പശുക്കുട്ടിയുടെ പ്രതിമ കാരണം യഹൂദരിലും, ഈസാ നബിയുടെ രൂപമെന്ന് വാദിച്ചുകൊണ്ട് കുരിശ് സ്ഥാപിച്ചതിലൂടെ ക്രൈസ്തവരിലും ശിർക്ക് കടന്നുകൂടി. പണ്ഡിതന്മാരുടെയും സദ്‌വൃത്തരുടെയും പ്രതിമകൾ സ്ഥാപിക്കുന്നതിലൂടെ ഈ ഉമ്മത്തിലും ശിർക്ക് കടന്നുകൂടുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. നബി ﷺ മുന്നറിയിപ്പ് നൽകിയ വലിയൊരു കുഴപ്പമാണിത്.
-------------------------
قَالَ: "وَلَهُمَا" أَيِ: الْبُخَارِيُّ وَمُسْلِمٌ.
"അവർ രണ്ടുപേർക്കും (റിപ്പോർട്ട്)" എന്ന് പറഞ്ഞാൽ ബുഖാരിയും മുസ്‌ലിമും എന്നാണ് ഇവിടെ ഉദ്ദേശ്യം.
​"عَنْهَا قَالَتْ: لَمَّا نُزِلَ بِرَسُولِ اللَّهِ ﷺ" يَعْنِي: نَزَلَ بِهِ الْمَوْتُ -عَلَيْهِ الصَّلَاةُ وَالسَّلَامُ-.
"ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ യുടെ മരണം ആസന്നമായപ്പോൾ"

- (നസല ബിഹി എന്നാൽ മരണം ആസന്നമായി എന്നാണ് ഉദ്ദേശ്യം)."
​"طَفِقَ": مِنْ أَفْعَالِ الشُّرُوعِ عِنْدَ أَهْلِ اللُّغَةِ، أَيْ: جَعَلَ يَفْعَلُ كَذَا.
"ത്വഫിഖ" (طَفِقَ) എന്നത് ഭാഷാപരമായി ഒരു കാര്യം ചെയ്യാൻ തുടങ്ങി എന്നാണ് അർത്ഥമാക്കുന്നത്.
​"يَطْرَحُ خَمِيصَةً" أَيْ: يَضَعُهَا، وَالْخَمِيصَةُ: كِسَاءٌ لَهُ أَعْلَامٌ، أَيْ فِيهِ خُطُوطٌ.
"ഒരു പുതപ്പ് (ഖമീസ) ഇടാൻ തുടങ്ങി" എന്നാൽ അത് മുഖത്ത് വയ്ക്കാൻ തുടങ്ങി എന്നർത്ഥം. ഖമീസ എന്നാൽ വരകളുള്ള ഒരു തരം വസ്ത്രമാണ്.
​"عَلَى وَجْهِهِ" يُغَطِّي وَجْهَهُ ﷺ بِهَا وَهُوَ فِي هَذِهِ الْحَالَةِ.
"അവിടുത്തെ മുഖത്ത്" ആ അവസ്ഥയിൽ നബിﷺ അവിടുത്തെ മുഖം അത് കൊണ്ട് മൂടുകയായിരുന്നു.
​"فَإِذَا اغْتَمَّ بِهَا" أَيْ: ضَيَّقَتْ نَفَسَهُ -عَلَيْهِ الصَّلَاةُ وَالسَّلَامُ-.
"ശ്വാസം മുട്ടുമ്പോൾ" അതായത് ആ പുതപ്പ് കാരണം അവിടുത്തേക്ക് ശ്വാസമെടുക്കാൻ പ്രയാസമാകുമ്പോൾ എന്നർത്ഥം.
​"كَشَفَهَا" مِنْ أَجْلِ أَنْ يَتَنَفَّسَ.
"അതവിടുന്ന് നീക്കം ചെയ്യും" ശ്വാസമെടുക്കാൻ വേണ്ടി.
​"فَقَالَ -وَهُوَ كَذَلِكَ-" يَعْنِي: فِي هَذِهِ الْحَالَةِ الْحَرِجَةِ، لَمْ يَشْتَغِلْ عَنِ الدَّعْوَةِ إِلَى التَّوْحِيدِ، وَإِنْكَارِ الشِّرْكِ، وَنَصِيحَةِ الْأُمَّةِ ﷺ.
"ആ അവസ്ഥയിലായിരിക്കെ അവിടുന്ന് പറഞ്ഞു" - _ 
__അതായത് അത്രയും വിഷമകരമായ ഘട്ടത്തിലും തൗഹീദിലേക്കുള്ള പ്രബോധനത്തിൽ നിന്നും ശിർക്കിനെതിരെയുള്ള താക്കീതിൽ നിന്നും സമുദായത്തിനുള്ള ഉപദേശത്തിൽ നിന്നും അവിടുന്ന് വിട്ടുനിന്നില്ല.
​وَالْمُنَاسَبَةُ: أَنَّهُ لَمَّا شَعَرَ بِالْمَوْتِ خَشِيَ عَلَى أُمَّتِهِ أَنْ تَفْعَلَ عِنْدَ قَبْرِهِ مَا فَعَلَ مَنْ قَبْلَهَا مِنَ الْأُمَمِ عِنْدَ قُبُورِ الْأَنْبِيَاءِ وَالصَّالِحِينَ، فَلَمْ يَتْرُكِ الْفُرْصَةَ تَذْهَبُ، وَإِنَّمَا اسْتَغَلَّهَا بِالنَّصِيحَةِ لِلْأُمَّةِ ﷺ.
ഇവിടെ പ്രസക്തമായ കാര്യം: നബിﷺക്ക്  മരണം അടുത്തുവെന്ന് അവിടുത്തേക്ക് ബോധ്യപ്പെട്ടപ്പോൾ അവിടുത്തെ മുൻപുള്ള സമുദായങ്ങൾ അവരുടെ നബിമാരുടെയും സ്വാലിഹീങ്ങളുടെയും ഖബറിടങ്ങളിൽ ചെയ്തത് പോലെ അവിടുത്തെ സമുദായം അവിടുത്തെ ഖബറിടത്തിലും ചെയ്യുമോ എന്ന് അവിടുന്ന് ഭയപ്പെട്ടു. അതിനാൽ ആ അവസാന നിമിഷവും സമുദായത്തെ ഉപദേശിക്കാനുള്ള അവസരമായി അവിടുന്ന് ഉപയോഗപ്പെടുത്തി.
​فَإِذَا كَانَ النَّبِيُّ ﷺ يُحَذِّرُ مِنَ الشِّرْكِ وَهُوَ فِي هَذِهِ الْحَالَةِ، فَهَذَا دَلِيلٌ عَلَى أَنَّ التَّحْذِيرَ مِنَ الشِّرْكِ أَمْرٌ مُتَعَيِّنٌ، وَأَنَّهُ يَجِبُ عَلَى الدُّعَاةِ أَنْ يَهْتَمُّوا بِهَذَا الْأَمْرِ اهْتِمَامًا بَالِغًا قَبْلَ غَيْرِهِ.
നബി ﷺ ഇത്രയും പ്രയാസകരമായ അവസ്ഥയിൽ പോലും ശിർക്കിനെതിരെ താക്കീത് നൽകിയെങ്കിൽ, ശിർക്കിനെതിരെയുള്ള താക്കീത് എത്രമാത്രം നിർബന്ധമായ കാര്യമാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. പ്രബോധകർ മറ്റെല്ലാ കാര്യങ്ങളെക്കാളും മുമ്പായി ഈ കാര്യത്തിന് വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്.
​قَبْلَ أَنْ يَحُثُّوا النَّاسَ عَلَى الصَّلَاةِ وَالصِّيَامِ، وَتَرْكِ الرِّبَا، وَتَرْكِ الزِّنَا، وَتَرْكِ شُرْبِ الْخَمْرِ، قَبْلَ ذَلِكَ يَنْهَوْنَهُمْ عَنِ الشِّرْكِ، لَاسِيَّمَا إِذَا كَانَ وَاقِعًا فِي الْأُمَّةِ، فَالسُّكُوتُ عَنْهُ مِنَ الْغِشِّ لِلْأُمَّةِ، فَلَابُدَّ أَنْ يُبْدَأَ بِهِ، وَأَنْ يُعْمَلَ عَلَى إِزَالَتِهِ قَبْلَ كُلِّ شَيْءٍ، لِأَنَّهُ إِذَا صَلُحَتِ الْعَقِيدَةُ صَلُحَتْ بَقِيَّةُ الْأَعْمَالِ.
നമസ്കാരം, നോമ്പ് എന്നിവയെക്കുറിച്ച് പ്രേരിപ്പിക്കുന്നതിനും പലിശ, വ്യഭിചാരം, മദ്യപാനം എന്നിവ ഉപേക്ഷിക്കാൻ പറയുന്നതിനും മുമ്പ് ശിർക്കിനെ വിലക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സമുദായത്തിൽ അത് നിലനിൽക്കുന്നുണ്ടെങ്കിൽ അതിനെതിരെ മൗനം പാലിക്കുന്നത് സമുദായത്തെ വഞ്ചിക്കലാണ്. അതിനാൽ അത് നീക്കം ചെയ്യാനാണ് ആദ്യം ശ്രമിക്കേണ്ടത്. കാരണം അഖീദ (വിശ്വാസം) ശരിയായാൽ മാത്രമേ ബാക്കി കർമ്മങ്ങൾ ശരിയാവുകയുള്ളൂ.
​أَمَّا إِذَا فَسَدَتِ الْعَقِيدَةُ فَلَا فَائِدَةَ فِي الْأَعْمَالِ كُلِّهَا، وَلَوْ تَرَكَ الرِّبَا، وَتَصَدَّقَ بِمَالِهِ، وَصَلَّى اللَّيْلَ وَالنَّهَارَ، وَصَامَ الدَّهْرَ، وَحَجَّ، وَاعْتَمَرَ، وَعِنْدَهُ شَيْءٌ مِنَ الشِّرْكِ الْأَكْبَرِ، فَإِنَّ أَعْمَالَهُ تَكُونُ هَبَاءً مَنْثُورًا، لَا فَائِدَةَ مِنْهَا.
എന്നാൽ വിശ്വാസം ദുഷിച്ചാൽ പിന്നെ ഒരു കർമ്മം കൊണ്ടും ഉപകാരമില്ല. ഒരാൾ പലിശ ഉപേക്ഷിക്കുകയും ധർമ്മം നൽകുകയും രാത്രിയും പകലും നമസ്കരിക്കുകയും കാലകാലം നോമ്പെടുക്കുകയും ഹജ്ജും ഉംറയും നിർവ്വഹിക്കുകയും ചെയ്താലും, അയാളിൽ വലിയ ശിർക്ക് (ശിർക്കുൻ അക്ബർ) ഉണ്ടെങ്കിൽ അയാളുടെ കർമ്മങ്ങൾ വിഫലമായിപ്പോകും.
​أَمَّا إِذَا كَانَ مُوَحِّدًا خَالِيًا مِنَ الشِّرْكِ، فَلَوْ وَقَعَ فِي الْكَبَائِرِ، وَلَوْ وَقَعَ فِي الزِّنَا، وَوَقَعَ فِي الرِّبَا، وَوَقَعَ فِي الْمُحَرَّمَاتِ الَّتِي دُونَ الشِّرْكِ، فَإِنَّهُ يُرْجَى لَهُ الْمَغْفِرَةُ، وَإِنْ عُذِّبَ بِذُنُوبِهِ فَإِنَّهُ لَا يُخَلَّدُ فِي النَّارِ وَهُوَ مُؤْمِنٌ مُوَحِّدٌ، حُكْمُهُ حُكْمُ الْمُؤْمِنِينَ، وَلَابُدَّ لَهُ مِنْ دُخُولِ الْجَنَّةِ بِتَوْحِيدِهِ وَإِيمَانِهِ، وَإِنْ كَانَ ضَعِيفًا.
എന്നാൽ ഒരാൾ ശിർക്കിൽ നിന്ന് മുക്തനായ ഒരു മുവഹ്ഹിദ് ആണെങ്കിൽ, അയാൾ വൻപാപങ്ങളോ വ്യഭിചാരമോ പലിശയോ പോലെയുള്ള നിഷിദ്ധമായ കാര്യങ്ങളോ ചെയ്തു പോയാൽ പോലും അല്ലാഹു അയാൾക്ക് പൊറുത്തു കൊടുക്കാൻ സാധ്യതയുണ്ട്. അയാൾ തന്റെ പാപങ്ങൾ കാരണം ശിക്ഷിക്കപ്പെട്ടാലും ഒരു മുഅ്മിനായ മുവഹ്ഹിദ് ആയതിനാൽ നരകത്തിൽ ശാശ്വതനായിരിക്കില്ല. അയാളുടെ വിശ്വാസം ദുർബലമാണെങ്കിൽ പോലും തൗഹീദ് കാരണം അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുക തന്നെ ചെയ്യും.
​أَمَّا إِذَا كَانَ عِنْدَهُ شِرْكٌ أَكْبَرُ، فَهَذَا لَا فَائِدَةَ فِي أَعْمَالِهِ، لَوْ تَرَكَ الْمُحَرَّمَاتِ كُلَّهَا، وَأَدَّى الْوَاجِبَاتِ كُلَّهَا وَلَمْ يَتَجَنَّبِ الشِّرْكَ، فَإِنَّهُ لَا فَائِدَةَ فِي أَعْمَالِهِ كُلِّهَا.
അതേസമയം ഒരാളിൽ വലിയ ശിർക്ക് ഉണ്ടെങ്കിൽ അയാളുടെ ഒരു കർമ്മം കൊണ്ടും പ്രയോജനമില്ല. അയാൾ എല്ലാ നിഷിദ്ധങ്ങളും ഉപേക്ഷിക്കുകയും എല്ലാ ബാധ്യതകളും നിർവ്വഹിക്കുകയും ചെയ്താലും ശിർക്കിൽ നിന്ന് വിട്ടുനിന്നില്ലെങ്കിൽ ആ കർമ്മങ്ങൾക്കൊന്നും ഫലമില്ല.
​فَكَيْفَ إِذًا نَهْتَمُّ بِجَوَانِبَ فَرْعِيَّةٍ، أَوْ جَوَانِبَ جُزْئِيَّةٍ، وَنَتْرُكُ هَذَا الْأَمْرَ الْخَطِيرَ يَعُجُّ فِي جِسْمِ الْأُمَّةِ الْإِسْلَامِيَّةِ، وَلَا نُحَذِّرُ مِنْهُ، وَلَا نَدْعُوا إِلَى تَرْكِهِ، وَلَا نَسْعَى فِي إِزَالَتِهِ عَنِ الْأُمَّةِ؟؟ بِحُجَّةِ أَنَّنَا نُرِيدُ أَنْ نَجْمَعَ الْأُمَّةَ كَمَا يَقُولُونَ.
അങ്ങനെയെങ്കിൽ സമുദായത്തെ ഒരുമിപ്പിക്കണം എന്ന ന്യായം പറഞ്ഞ് ഇത്രയും ഗൗരവകരമായ ഒരു കാര്യം ഇസ്‌ലാമിക സമുദായത്തിൽ പടർന്നുപിടിക്കുമ്പോൾ അതിനെതിരെ താക്കീത് നൽകാതെയും അത് മാറ്റാൻ ശ്രമിക്കാതെയും നാം എങ്ങനെയാണ് ചെറിയ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്❓
​هَذَا هُوَ صَمِيمُ الدَّعْوَةِ، هَذَا هُوَ الَّذِي جَاءَتِ الرُّسُلُ مِنْ أَوَّلِهِمْ إِلَى آخِرِهِمْ لِلتَّحْذِيرِ مِنْهُ، كُلُّ رَسُولٍ يَقُولُ لِقَوْمِهِ: {وَاعْبُدُوا اللهَ وَلا تُشْرِكُوا بِهِ شَيْئاً}، لِأَنَّ الْعِبَادَةَ لَا تَنْفَعُ مَعَ وُجُودِ الشِّرْكِ، فَهَذَا أَمْرٌ عَظِيمٌ.
ഇതാണ് പ്രബോധനത്തിന്റെ അന്തഃസത്ത. ഇതിനെതിരെ താക്കീത് നൽകാനാണ് ആദ്യാവസാനമുള്ള എല്ലാ നബിമാരും വന്നത്. ഓരോ നബിയും തന്റെ ജനതയോട് പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക, അവനോട് യാതൊന്നിനെയും പങ്കുചേർക്കരുത്." കാരണം ശിർക്ക് നിലനിൽക്കുമ്പോൾ ആരാധനകൾ കൊണ്ട് യാതൊരു ഉപകാരവുമില്ല. ഇതൊരു വലിയ വിഷയമാണ്.
​قَوْلُهُ ﷺ: "لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى" اللَّعْنَةُ هِيَ: الطَّرْدُ وَالْإِبْعَادُ مِنْ رَحْمَةِ اللَّهِ.
നബി ﷺ പറഞ്ഞു: "യഹൂദരുടെയും നസാറാക്കളുടെയും മേൽ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ." ശാപം (ലഅ്നത്ത്) എന്നാൽ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്നുള്ള പുറത്താക്കലും അകറ്റലുമാണ്.
​وَالْيَهُودُ: الْأُمَّةُ الْمَغْضُوبُ عَلَيْهَا، وَالنَّصَارَى: الْأُمَّةُ الضَّالَّةُ.
യഹൂദികൾ അല്ലാഹുവിൻ്റെ കോപത്തിന് ഇരയായവരും, നസാറാക്കൾ  വഴിപിഴച്ചവരുമാണ്.
​{غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضَّالِّينَ} الْمَغْضُوبُ عَلَيْهِمْ: الْيَهُودُ، وَمَنِ اقْتَدَى بِهِمْ مِنْ هَذِهِ الْأُمَّةِ، مِمَّنْ عَلِمَ وَلَمْ يَعْمَلْ بِعِلْمِهِ، وَالضَّالُّونَ هُمُ: النَّصَارَى الَّذِينَ يَعْبُدُونَ اللَّهَ عَلَى غَيْرِ عِلْمٍ، بَلْ بِالْبِدَعِ وَالْمُحْدَثَاتِ وَالْخُرَافَاتِ مِنَ النَّصَارَى وَكُلُّ مَنِ اقْتَدَى بِهِمْ.
"കോപത്തിനിരയായവരുടെ മാർഗ്ഗത്തിലല്ല, വഴിപിഴച്ചവരുടെ മാർഗ്ഗത്തിലുമല്ല."- ഈ പറഞ്ഞതിൽ അല്ലാഹുവിൻ്റെ കോപത്തിനിരയായവർ യഹൂദികളാണ്. അറിവുണ്ടായിട്ടും അതനുസരിച്ച് പ്രവർത്തിക്കാത്ത ഈ സമുദായത്തിലെ ആളുകളും അവരെ പിന്തുടരുന്നവരാണ്. വഴിപിഴച്ചവർ എന്നാൽ അറിവില്ലാതെ അല്ലാഹുവിനെ (യഥാവിധിയല്ലാതെ) ആരാധിക്കുന്ന നസാറാക്കളാണ്; ബിദ്അത്തുകളിലൂടെയും പുത്തനാചാരങ്ങളിലൂടെയും അന്ധവിശ്വാസങ്ങളിലൂടെയും അവരെ പിന്തുടരുന്നവരും അതിൽ പെടും.
​"اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ" يَعْنِي: أَمْكِنَةً لِلْعِبَادَةِ يُصَلُّونَ عِنْدَهَا، يَدْعُونَ اللَّهَ عِنْدَهَا، ظَنًّا مِنْهُمْ أَنَّ الْعِبَادَةَ عِنْدَ الْقُبُورِ أَفْضَلُ مِنَ الْعِبَادَةِ فِي الْأَمْكِنَةِ الْأُخْرَى، مَعَ أَنَّ الْعِبَادَةَ عِنْدَ الْقُبُورِ لَا تَجُوزُ، لِأَنَّهَا وَسِيلَةٌ إِلَى الشِّرْكِ.
"അവർ തങ്ങളുടെ നബിമാരുടെ ഖബറുകളെ ആരാധനാലയങ്ങളാക്കി" അതായത് ഖബറുകൾക്ക് അടുത്ത് വെച്ച് നമസ്കരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഇടങ്ങളാക്കി മാറ്റി. മറ്റു സ്ഥലങ്ങളെക്കാൾ ഖബറിടങ്ങളിൽ വെച്ചുള്ള ആരാധനക്ക് പുണ്യമുണ്ടെന്ന തെറ്റായ ധാരണ മൂലമാണ്  അവരത് ചെയ്തത്. എന്നാൽ ഖബറിടങ്ങളിൽ വെച്ചുള്ള ആരാധന അനുവദനീയമല്ല, കാരണം അത് ശിർക്കിലേക്ക് നയിക്കുന്ന വഴിയാണ്.
​قَالَتْ عَائِشَةُ رَضِيَ اللَّهُ عَنْهَا: "يُحَذِّرُ مَا صَنَعُوا" أَيْ: أَنَّ الَّذِي حَمَلَ النَّبِيَّ ﷺ عَلَى أَنْ يَقُولَ هَذِهِ الْكَلِمَةَ فِي هَذِهِ الْحَالَةِ الْحَرِجَةِ: أَنَّهُ يُحَذِّرُ أُمَّتَهُ مِمَّا صَنَعَ الْيَهُودُ وَالنَّصَارَى.
ആഇശ (റ) പറഞ്ഞു: "അവർ ( യഹൂദി നസ്വാറാക്കൾ ) ചെയ്തതിനെക്കുറിച്ച് അവിടുന്ന് മുസ്ലിം ഉമ്മത്തിന് താക്കീത് നൽകുകയായിരുന്നു." അതായത്, യഹൂദരും നസാറാക്കളും ചെയ്തത് നബിയുടെ സമുദായം ചെയ്യാതിരിക്കാൻ വേണ്ടിയാണ് ആ പ്രയാസകരമായ അവസ്ഥയിൽ പോലും അവിടുന്ന് ഈ വാക്കുകൾ പറഞ്ഞത്.
​"وَلَوْلَا ذَلِكَ" أَيْ: وَلَوْلَا الْخَوْفُ مِنْ أَنْ يَحْصُلَ عِنْدَ قَبْرِهِ ﷺ مِثْلُ مَا حَصَلَ عِنْدَ قُبُورِ أَنْبِيَاءِ بَنِي إِسْرَائِيلَ.
"അതല്ലായിരുന്നെങ്കിൽ" അതായത്, ബനൂ ഇസ്രായീലിലെ നബിമാരുടെ ഖബറിടങ്ങളിൽ സംഭവിച്ചത് പോലെ നബി ﷺ യുടെ ഖബറിടത്തിലും സംഭവിക്കുമെന്ന് ഭയമില്ലായിരുന്നെങ്കിൽ.
​"أُبْرِزَ قَبْرُهُ" أَيْ: لَدُفِنَ فِي مَكَانٍ بَارِزٍ يَرَاهُ النَّاسُ.
"അവിടുത്തെ ഖബർ തുറന്ന സ്ഥലത്താക്കുമായിരുന്നു" അതായത് ജനങ്ങൾക്ക് കാണാവുന്ന വിധം ഒരു പൊതു സ്ഥലത്ത് അവിടുത്തെ മറവ് ചെയ്യുമായിരുന്നു.
​"وَلَكِنَّهُ خَشِيَ" بِالْفَتْحِ، أَوْ "خُشِيَ" بِالضَّمِّ. "أَنْ يُتَّخَذَ قَبْرُهُ مَسْجِدًا" يَعْنِي: مَكَانَ صَلَاةٍ وَدُعَاءٍ، كَمَا فَعَلَ الْيَهُودُ وَالنَّصَارَى عِنْدَ قُبُورِ أَنْبِيَائِهِمْ.
"പക്ഷേ അവിടുന്ന് ഭയപ്പെട്ടു" അല്ലെങ്കിൽ "ഭയപ്പെടപ്പെട്ടു", അവിടുത്തെ ഖബറിടം ഒരു ആരാധനാ കേന്ദ്രമായി മാറ്റപ്പെടുമെന്ന്. യഹൂദരും നസാറാക്കളും ചെയ്തത് പോലെ അവിടെ വെച്ച് നമസ്കാരവും പ്രാർത്ഥനയും നടക്കുമെന്ന് അവിടുന്ന് ആശങ്കിച്ചു.
​فَقَطْعًا لِهَذِهِ الذَّرِيعَةِ وَسَدًّا لِهَذَا الْبَابِ دُفِنَ ﷺ فِي بَيْتِهِ فِي حُجْرَةِ عَائِشَةَ، دَاخِلَ الْجُدْرَانِ وَتَحْتَ السَّقْفِ، لَا يَرَاهُ أَحَدٌ.
ശിർക്കിലേക്കുള്ള ഈ വഴി അടക്കുന്നതിനായി അവിടുന്ന് അവിടുത്തെ വീടിനുള്ളിൽ ആഇശ (റ) യുടെ മുറിയിൽ, മതിലുകൾക്കുള്ളിലും മേൽക്കൂരക്ക് താഴെയുമായി മറവ് ചെയ്യപ്പെട്ടു. അവിടെ ആർക്കും അവിടുത്തെ കാണാൻ കഴിയില്ല.
​"وَلَا يَزَالُ- وَالْحَمْدُ لِلَّهِ- فِي صِيَانَةٍ وَأَمَانَةٍ، فَلَا يَزَالُ فِي بَيْتِهِ ﷺ مُحَاطًا بِالْجُدْرَانِ لَا يَرَاهُ أَحَدٌ، صِيَانَةً لِقَبْرِهِ أَنْ يُفْعَلَ عِنْدَهُ كَمَا فَعَلَتِ الْيَهُودُ وَالنَّصَارَى عِنْدَ قُبُورِ أَنْبِيَائِهِمْ.
അല്ലാഹുവിന് സ്തുതി, ഇന്നും അവിടുത്തെ ഖബർ സുരക്ഷിതമായി തുടരുന്നു. മതിലുകളാൽ ചുറ്റപ്പെട്ട വീടിനുള്ളിൽ ആർക്കും കാണാൻ കഴിയാത്ത വിധം അത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. യഹൂദരും നസാറാക്കളും ചെയ്തത് പോലുള്ള കാര്യങ്ങൾ അവിടെ സംഭവിക്കാതിരിക്കാനുള്ള സുരക്ഷയാണത്.
​هَذِهِ هِيَ الْحِكْمَةُ فِي دَفْنِهِ ﷺ فِي بَيْتِهِ، وَعَدَمِ دَفْنِهِ فِي الْمَقْبَرَةِ مَعَ أَصْحَابِهِ فِي الْبَقِيعِ.
ഇതാണ് നബി ﷺ യെ പൊതുശ്മശാനമായ ബഖീഇൽ സ്വഹാബികളോടൊപ്പം മറവ് ചെയ്യാതെ തന്റെ വീടിനുള്ളിൽ തന്നെ മറവ് ചെയ്തതിലെ യുക്തി.
​قَالَ ابْنُ الْقَيِّمِ:

وَدَعَا بِأَنْ لَا يُجْعَلَ الْقَبْرُ الَّذِي ... قَدْ ضَمَّهُ وَثَنًا مِنَ الْأَوْثَانِ

فَأَجَابَ رَبُّ الْعَالَمِينَ دُعَاءَهُ ... وَأَحَاطَهُ بِثَلَاثَةِ الْجُدْرَانِ

حَتَّى اغْتَرَّتْ أَرْجَاؤُهُ بِدُعَائِهِ ... فِي عِزَّةٍ وَحِمَايَةٍ وَصِيَانِ

​ഇബ്നുൽ ഖയ്യിം (റ) പറഞ്ഞു:
"അവിടുത്തെ ഖബറിനെ ഒരാരാധനാ വിഗ്രഹമാക്കരുതെന്ന് അവിടുന്ന് പ്രാർത്ഥിച്ചു. ലോകരക്ഷിതാവ് ആ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും മൂന്ന് മതിലുകളാൽ അതിനെ സംരക്ഷിക്കുകയും ചെയ്തു. അങ്ങനെ അവിടുത്തെ പ്രാർത്ഥനയാൽ ആ സ്ഥലം പ്രതാപത്തോടും സുരക്ഷയോടും കൂടി സംരക്ഷിക്കപ്പെട്ടു."
​فَدَلَّ ذَلِكَ عَلَى تَحْرِيمِ الْغُلُوِّ فِي الْقُبُورِ، وَالْبِنَاءِ عَلَيْهَا، وَاتِّخَاذِ بِقَاعِهَا أَمْكِنَةً لِلصَّلَاةِ عِنْدَهَا، وَالدُّعَاءِ عِنْدَهَا.
ഖബറുകളുടെ കാര്യത്തിൽ അതിരു കവിയുന്നതും, അവക്ക് മുകളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതും, അവക്ക് സമീപം നമസ്കരിക്കാനും പ്രാർത്ഥിക്കാനുമുള്ള സ്ഥലങ്ങളാക്കി മാറ്റുന്നതും ഹറാമാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.

Saturday, 7 January 2017

തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച ഹദീസ് صَلَاة التَّسْبِيحِ

അൽ കിതാബ് പഠന പരമ്പര 228 
07.01.2017
 സ്‌പെഷ്യൽ ക്ലാസ്സ് 

വിഷയം :തസ്ബീഹ് നമസ്ക്കാരം 

തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച ഹദീസ് സ്വഹീഹ് അല്ലെങ്കിൽ ഹസൻ  ആണെന്ന് പ്രസ്താവിച്ച ചില പ്രമുഖ പണ്ഡിതർ(rahimahumullah)
 :  الآجري، الحاكم، البيهقي،  أبو موسى المديني، المنذري، وابن ناصر الدين الدمشقي،  العلائي، الزركشي، الهيتمي،  السيوطي، المباركفوري،  الألباني
(കൂടാതെ ഇമാം നവവിയുടെയും ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനിയുടെയും ചില കിതാബുകളിൽ ഈ ഹദീസ് ഹസൻ ആയി പരാമര്ശിക്കപ്പെട്ടിരിക്കുന്നു)

തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച ഹദീസ്  ദുർബലം ആണെന്ന് പ്രസ്താവിച്ച ചില പ്രമുഖ പണ്ഡിതർ (rahimahumullah)
الإمام أحمد، الترمذي، العقيلي، ابن العربي، ابن تيمية،الشوكاني

തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച ഹദീസ്  വ്യാജ നിർമ്മിതം ആണെന്ന് ഇമാം ഇബ്നുൽ ജൗസി റഹിമഹുല്ലാഹ് നിരൂപിച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ ഇബ്നുൽ ജൗസിയുടെ നിരൂപണം അതിരു കവിഞ്ഞു പോയിട്ടുണ്ടെന്നും ഇമാം ഇബ്നുൽ ജൗസിയ്ക്കു തെറ്റ് പറ്റിയിട്ടുണ്ടെന്നും നിരവധി പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

തസ്ബീഹ് നിസ്‌കാരത്തിന്റെ ഹദീസ് സ്വഹീഹ് ആണെന്ന്  പ്രമുഖ സലഫീ പണ്ഡിതൻ ശൈഖ്‌ അൽബാനി റഹിമഹുല്ലാഹ്(AH 1333-1420) വ്യക്തമാക്കിയിട്ടുള്ളത്   ശ്രദ്ധേയമാണ് .
تحقيق الألباني:
صحيح، المشكاة (1328 و 1329) ، صحيح الترغيب والترهيب (678) 
http://shamela.ws/browse.php/book-810/page-1386
എന്നാൽ ശൈഖ്‌ ഉസൈമീൻ റഹിമഹുല്ലാഹ്(AD 1929-2001) ഇത് സ്വഹീഹ് അല്ലെന്ന വീക്ഷണം സ്വീകരിച്ചിരിക്കുന്നു. 

 അബ്ദുല്ലാഹി ബ്നുൽ മുബാറക് റദിയല്ലാഹു അന്ഹു (AH 118 -181)തസ്‌ബിബീഹ് നിസ്ക്കാരം പതിവാക്കിയിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .

MODULE 01

തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച ഹദീസ്
سنن أبي داود
സുനനു അബീ ദാവൂദ് 
كتاب الصلاة
നിസ്ക്കാരം സംബന്ധിച്ച കിതാബ് 
 باب تفريع أبواب التطوع وركعات السنة
സുന്നത്തു നിസ്‌ക്കാരങ്ങളും റക്അത്തുകളും സംബന്ധിച്ച ബാബുകൾ
باب صَلَاةِ التَّسْبِيحِ 
തസ്ബീഹ് നമസ്ക്കാരം സംബന്ധിച്ച ബാബു 
حَدَّثَنَا عَبْدُ الرَّحْمَنِ بْنُ بِشْرِ بْنِ الْحَكَمِ النَّيْسَابُورِيُّ حَدَّثَنَا مُوسَى بْنُ عَبْدِ الْعَزِيزِ حَدَّثَنَا الْحَكَمُ بْنُ أَبَانَ عَنْ عِكْرِمَةَ عَنْ ابْنِ عَبَّاسٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لِلْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ يَا عَبَّاسُ يَا عَمَّاهُ أَلَا أُعْطِيكَ أَلَا أَمْنَحُكَ أَلَا أَحْبُوكَ أَلَا أَفْعَلُ بِكَ عَشْرَ خِصَالٍ إِذَا أَنْتَ فَعَلْتَ ذَلِكَ غَفَرَ اللَّهُ لَكَ ذَنْبَكَ أَوَّلَهُ وَآخِرَهُ قَدِيمَهُ وَحَدِيثَهُ خَطَأَهُ وَعَمْدَهُ صَغِيرَهُ وَكَبِيرَهُ سِرَّهُ وَعَلَانِيَتَهُ عَشْرَ خِصَالٍ أَنْ تُصَلِّيَ أَرْبَعَ رَكَعَاتٍ تَقْرَأُ فِي كُلِّ رَكْعَةٍ فَاتِحَةَ الْكِتَابِ وَسُورَةً فَإِذَا فَرَغْتَ مِنْ الْقِرَاءَةِ فِي أَوَّلِ رَكْعَةٍ وَأَنْتَ قَائِمٌ قُلْتَ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ خَمْسَ عَشْرَةَ مَرَّةً ثُمَّ تَرْكَعُ فَتَقُولُهَا وَأَنْتَ رَاكِعٌ عَشْرًا ثُمَّ تَرْفَعُ رَأْسَكَ مِنْ الرُّكُوعِ فَتَقُولُهَا عَشْرًا ثُمَّ تَهْوِي سَاجِدًا فَتَقُولُهَا وَأَنْتَ سَاجِدٌ عَشْرًا ثُمَّ تَرْفَعُ رَأْسَكَ مِنْ السُّجُودِ فَتَقُولُهَا عَشْرًا ثُمَّ تَسْجُدُ فَتَقُولُهَا عَشْرًا ثُمَّ تَرْفَعُ رَأْسَكَ فَتَقُولُهَا عَشْرًا فَذَلِكَ خَمْسٌ وَسَبْعُونَ فِي كُلِّ رَكْعَةٍ تَفْعَلُ ذَلِكَ فِي أَرْبَعِ رَكَعَاتٍ إِنْ اسْتَطَعْتَ أَنْ تُصَلِّيَهَا فِي كُلِّ يَوْمٍ مَرَّةً فَافْعَلْ فَإِنْ لَمْ تَفْعَلْ فَفِي كُلِّ جُمُعَةٍ مَرَّةً فَإِنْ لَمْ تَفْعَلْ فَفِي كُلِّ شَهْرٍ مَرَّةً فَإِنْ لَمْ تَفْعَلْ فَفِي كُلِّ سَنَةٍ مَرَّةً فَإِنْ لَمْ تَفْعَلْ فَفِي عُمُرِكَ مَرَّةً
ആശയ സംഗ്രഹം : ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബ്ബാസു ബ്നു അബ്ദിൽ മുത്തലിബ് റദിയല്ലാഹു അന്ഹുവിനോടു  പറഞ്ഞു : ഓ അബ്ബാസ് , ഓ പിതൃവ്യാ , ഞാൻ താങ്കൾക്കു ഒരു സമ്മാനം നല്കട്ടെയോ?ഞാൻ താങ്കൾക്കു ഒരു കാര്യം നല്കട്ടെയോ? താങ്കൾ പ്രവർത്തിച്ചാൽ താങ്കളുടെ പത്തു തരത്തിലുള്ള ദോഷങ്ങൾ അല്ലാഹു പൊറുക്കും-ആദ്യത്തേതും അവസാനത്തേതും ,പഴയതും പുതിയതും,അറിയാതെ ചെയ്തതും കരുതിക്കൂട്ടി ചെയ്തതും ,ചെറുതും വലുതും ,രഹസ്യമായി ചെയ്തതും പരസ്യമായി ചെയ്തതും .താങ്കൾ നാല് റക്അത്തു നിസ്‌ക്കരിക്കണം .ഓരോ റകഅത്തിലും ഫാതിഹ പാരായണത്തിന് ശേഷം ഓരോ സൂറത്തും പാരായണം ചെയ്യണം.ഒന്നാമത്തെ റക്അത്തിൽ ഖുർആൻ പാരായണം കഴിഞ്ഞാൽ ഖിയാമിൽ /നിന്ന് കൊണ്ട് 
 سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ 
എന്ന് പതിനഞ്ചു തവണ ചൊല്ലണം.തുടർന്ന് താങ്കൾ റുകൂഉ ചെയ്യുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.പിന്നെ റുകൂഇൽ നിന്ന് ഉയരുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.പിന്നീട് സുജൂദിലേക്കു പോകുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും ചെയ്യണം.പിന്നെ സുജൂദിൽ നിന്ന് ഉയരുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.വീണ്ടും സുജൂദ് ചെയ്യുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.വീണ്ടും സുജൂദിൽ നിന്ന് ഉയർന്നു പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.അപ്പോൾ ഒരു റക്അത്തിൽ എഴുപത്തിയഞ്ച് തവണയാകും.അപ്രകാരം നാല് റക്അത്തു നിസ്‌ക്കരിക്കുക.താങ്കൾക്കു സാധിക്കുമെങ്കിൽഎല്ലാ ദിവസവും ഇങ്ങിനെ നിസ്‌ക്കരിക്കുക.താങ്കൾ അങ്ങിനെ എല്ലാ ദിവസവും നിസ്‌ക്കരിക്കുന്നില്ലെങ്കിൽ എല്ലാ ജുമുഅ ദിവസവും നിസ്‌ക്കരിക്കുക. താങ്കൾ അങ്ങിനെ എല്ലാ ജുമുഅ ദിവസവും നിസ്‌ക്കരിക്കുന്നില്ലെങ്കിൽ  എല്ലാ മാസവും  നിസ്‌ക്കരിക്കുക. താങ്കൾ അങ്ങിനെ എല്ലാ മാസവും നിസ്‌ക്കരിക്കുന്നില്ലെങ്കിൽ  എല്ലാ വർഷവും നിസ്‌ക്കരിക്കുക.  താങ്കൾ അങ്ങിനെ എല്ലാ വർഷവും  നിസ്‌ക്കരിക്കുന്നില്ലെങ്കിൽ  താങ്കളുടെ ആയുസ്സിൽ ഒരു തവണ എങ്കിലും  നിസ്‌ക്കരിക്കുക. 

MODULE 02/07.01.2017

ഈ ഹദീസിന്റെ ശറഹിൽ ഔനുൽ മഅബൂദ് എന്ന കിതാബിൽ നിന്ന് :
______________
عون المعبود
محمد شمس الحق العظيم آبادي
(AH 1273-1329)

قَالَ السُّيُوطِيُّ : وَأَفْرَطَ ابْنُ الْجَوْزِيِّ فَأَوْرَدَ هَذَا الْحَدِيثَ فِي كِتَابِ الْمَوْضُوعَاتِ وَأَعَلَّهُ بِمُوسَى بْنِ عَبْدِ الْعَزِيزِ قَالَ إِنَّهُ مَجْهُولٌ 
ആശയ സംഗ്രഹം : ഇമാം സുയൂതി റഹിമഹുല്ലാഹി പറയുന്നു : ഇബ്നുൽ ജൗസി ഈ ഹദീസിന്റെ വിഷയത്തിൽ അതിരു കവിഞ്ഞിരിക്കുന്നു.അദ്ദേഹം ഈ ഹദീസിലെ ഒരു ഉപ നിവേദകൻ മൂസാ ഇബ്നു അബ്ദിൽ അസീസ് മജ്‌ഹൂൽ ആണെന്ന് പ്രസ്താവിച്ചു കൊണ്ട് ഈ ഹദീസിനെ നിർമ്മിത ഹദീസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
قَالَ الْحَافِظُ أَبُو الْفَضْلِ بْنُ حَجَرٍ فِي كِتَابِ الْخِصَالِ الْمُكَفِّرَةِ لِلذُّنُوبِ الْمُقَدَّمَةِ وَالْمُؤَخَّرَةِ أَسَاءَ ابْنُ الْجَوْزِيِّ بِذِكْرِ هَذَا الْحَدِيثِ فِي الْمَوْضُوعَاتِ . وَقَوْلُهُ إِنَّ مُوسَى بْنَ عَبْدِ الْعَزِيزِ مَجْهُولٌ لَمْ يُصِبْ فِيهِ فَإِنَّ ابْنَ مَعِينٍ وَالنَّسَائِيَّ وَثَّقَاهُ 
അൽ ഹാഫിദ് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി അദ്ദേഹത്തിന്റെ 
كِتَابِ الْخِصَالِ الْمُكَفِّرَةِ لِلذُّنُوبِ الْمُقَدَّمَةِ وَالْمُؤَخَّرَةِ
എന്ന കിതാബിൽ പ്രസ്താവിക്കുന്നു : ഈ ഹദീസിനെ നിർമ്മിത ഹദീസുകളിൽ ഉൾപ്പെടുത്തിയ വിഷയത്തിൽ ഇമാം ഇബ്നുൽ ജൗസിയ്ക്ക് തെറ്റ് പറ്റിയിരിക്കുന്നു.ഈ ഹദീസിലെ ഒരു ഉപ നിവേദകൻ മൂസാ ഇബ്നു അബ്ദിൽ അസീസ് മജ്‌ഹൂൽ ആണെന്ന  ഇബ്നുൽ ജൗസിയുടെ നിരീക്ഷണം നില നിൽക്കില്ല,കാരണം ഇമാം നസാഇയും ഇബ്നു മഈനും അദ്ദേഹത്തെ  അവലംബാർഹാനായാണ്‌ ഗണിച്ചിട്ടുള്ളത്.

 وَقَالَ فِي أَمَالِي الْأَذْكَارِ : هَذَا الْحَدِيثُ أَخْرَجَهُ الْبُخَارِيُّ فِي جُزْءِ الْقِرَاءَةِ خَلْفَ الْإِمَامِ وَأَبُو دَاوُدَ وَابْنُ مَاجَهْ وَابْنُ خُزَيْمَةَ فِي صَحِيحِهِ وَالْحَاكِمُ فِي مُسْتَدْرَكِهِ وَصَحَّحَهُ الْبَيْهَقِيُّ وَغَيْرُهُمْ
ആശയ സംഗ്രഹം : അമാലിൽ അദ്കാർ എന്ന കിതാബിൽ അൽ ഹാഫിദ് ഇബ്നു ഹജർ അൽ അസ്ഖലാനി പ്രസ്താവിക്കുന്നു :തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച ഹദീസ് ഇമാം ബുഖാരി അദ്ദേഹത്തിന്റെ 
القراءة خلف الإمام 
എന്ന കിതാബിൽ രേഖപ്പെടുത്തിയിട്ടുണ്ട്.അബൂ ദാവൂദ് , ഇബ്നു മാജ ,ഹാകിം, ബൈഹഖി തുടങ്ങി നിരവധി പേർ ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്.(ഇവിടെ പ്രസ്താവിച്ച ഇമാം ബുഖാരിയുടെ കിതാബിൽ രേഖപ്പെടുത്തിയ ഹദീസും കിതാബിന്റെ ലിങ്കും ചുവടെ ചേർക്കുന്നു):

القراءة خلف الإمام للبخاري

حَدَّثَنَا مَحْمُودٌ قَالَ: حَدَّثَنَا الْبُخَارِيُّ قَالَ: حَدَّثَنَا بِشْرُ بْنُ الْحَكَمِ، قَالَ: حَدَّثَنَا مُوسَى بْنُ عَبْدِ الْعَزِيزِ، قَالَ: حَدَّثَنَا الْحَكَمُ بْنُ أَبَانَ، قَالَ: حَدَّثَنِي عِكْرِمَةُ، عَنِ ابْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لِلْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ: " أَلَا أُعْطِيكَ إِذَا أَنْتَ فَعَلْتَ ذَلِكَ غُفِرَ لَكَ ذَنْبُكَ؟ قَالَ: تُصَلِّي أَرْبَعَ رَكَعَاتٍ تَقْرَأُ فِي كِلِّ رَكْعَةٍ فَاتِحَةَ الْكِتَابِ وَسُورَةً " فَذَكَرَ صَلَاةَ التَّسْبِيحِ


http://shamela.ws/browse.php/book-8218#page-161

MODULE 03/07.01.2017

 وَمِمَّنْ صَحَّحَ هَذَا الْحَدِيثَ أَوْ حَسَّنَهُ غَيْرُ مَنْ تَقَدَّمَ ابْنُ مَنْدَهْ وَأَلَّفَ فِي تَصْحِيحِهِ كِتَابًا وَالْآجُرِّيُّ وَالْخَطِيبُ وَأَبُو سَعْدٍ السَّمْعَانِيُّ وَأَبُو مُوسَى الْمَدِينِيُّ وَأَبُو الْحَسَنِ بْنُ الْمُفَضَّلِ وَالْمُنْذِرِيُّ وَابْنُ الصَّلَاحِ وَالنَّوَوِيُّ فِي تَهْذِيبِ الْأَسْمَاءِ وَآخَرُونَ . وَقَالَ الدَّيْلَمِيُّ فِي مُسْنَدِ الْفِرْدَوْسِ : صَلَاةُ التَّسْبِيحِ أَشْهَرُ الصَّلَوَاتِ وَأَصَحُّهَا إِسْنَادًا . وَرَوَى الْبَيْهَقِيُّ وَغَيْرُهُ عَنْ أَبِي  حَامِدٍ الشَّرَفِيِّ قَالَ كُنْتُ عِنْدَ مُسْلِمِ بْنِ الْحَجَّاجِ وَمَعَنَا هَذَا الْحَدِيثُ فَسَمِعْتُ مُسْلِمًا يَقُولُ لَا يُرْوَى فِيهَا إِسْنَادٌ أَحْسَنُ مِنْ هَذَا . وَقَالَ التِّرْمِذِيُّ : قَدْ رَأَى ابْنُ الْمُبَارَكِ وَغَيْرُهُ مِنْ أَهْلِ الْعِلْمِ صَلَاةَ التَّسْبِيحِ وَذَكَرُوا الْفَضْلَ فِيهَا . وَقَالَ الْبَيْهَقِيُّ : كَانَ عَبْدُ اللَّهِ بْنُ الْمُبَارَكِ يُصَلِّيهَا وَتَدَاوَلَهَا الصَّالِحُونَ بَعْضُهُمْ عَنْ بَعْضٍ ، وَفِيهِ تَقْوِيَةٌ لِلْحَدِيثِ الْمَرْفُوعِ . وَلِحَدِيثِ ابْنِ عَبَّاسٍ هَذَا طُرُقٌ فَتَابَعَ مُوسَى بْنَ عَبْدِ الْعَزِيزِ عَنِ الْحَكَمِ بْنِ أَبَانٍ إِبْرَاهِيمُ بْنُ الْحَكَمِ ، وَمِنْ طَرِيقِهِ أَخْرَجَهُ ابْنُ رَاهَوَيْهِ وَابْنُ خُزَيْمَةَ وَالْحَاكِمُ وَتَابَعَ عِكْرِمَةَ عَنِ ابْنِ عَبَّاسٍ عَطَاءٌ وَأَبُو الْجَوْزَاءِ وَمُجَاهِدٌ 
وَوَرَدَ حَدِيثُ صَلَاةِ التَّسْبِيحِ أَيْضًا مِنْ حَدِيثِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ وَابْنِهِ الْفَضْلِ وَأَبِي رَافِعٍ وَعَبْدِ اللَّهِ بْنِ عَمْرٍو وَعَبْدِ اللَّهِ بْنِ عُمَرَ وَعَلِيِّ بْنِ أَبِي طَالِبٍ وَجَعْفَرِ بْنِ أَبِي طَالِبٍ وَابْنِهِ عَبْدِ اللَّهِ وَأُمِّ سَلَمَةَ وَالْأَنْصَارِيِّ الَّذِي أَخْرَجَ الْمُؤَلِّفُ حَدِيثَهُ وَسَيَجِيءُ 
തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച ഹദീസ് സ്വഹീഹോ ഹസനോ ആയി പരിഗണിച്ചവരുടെ ഒരു നീണ്ട നിര പരാമർശിച്ച ശേഷം ഔനുൽ മഅബൂദ് തുടരുന്നു :
 وَقَالَ الزَّرْكَشِيُّ : غَلَطَ ابْنُ الْجَوْزِيِّ بِلَا شَكٍّ فِي جَعْلِهِ مِنَ الْمَوْضُوعَاتِ ; لِأَنَّهُ رَوَاهُ مِنْ ثَلَاثَةِ طُرُقٍ أَحَدُهَا : حَدِيثُ ابْنِ عَبَّاسٍ وَهُوَ صَحِيحٌ وَلَيْسَ بِضَعِيفٍ فَضْلًا عَنْ أَنْ يَكُونَ مَوْضُوعًا وَغَايَةُ مَا عَلَّلَهُ بِمُوسَى بْنِ عَبْدِ الْعَزِيزِ فَقَالَ مَجْهُولٌ وَلَيْسَ كَذَلِكَ ، فَقَدْ رَوَى عَنْهُ بِشْرُ بْنُ الْحَكَمِ وَابْنُهُ عَبْدُ الرَّحْمَنِ وَإِسْحَاقُ بْنُ أَبِي إِسْرَائِيلَ وَزَيْدُ بْنُ الْمُبَارَكِ الصَّنْعَانِيُّ وَغَيْرُهُمْ . وَقَالَ فِيهِ ابْنُ مَعِينٍ وَالنَّسَائِيُّ لَيْسَ بِهِ بَأْسٌ وَلَوْ ثَبَتَتْ جَهَالَتُهُ لَمْ يَلْزَمْ أَنْ يَكُونَ الْحَدِيثُ مَوْضُوعًا ، مَا لَمْ يَكُنْ فِي إِسْنَادِهِ مَنْ يُتَّهَمُ بِالْوَضْعِ . وَالطَّرِيقَانِ الْآخَرَانِ فِي كُلٍّ مِنْهُمَا ضَعِيفٌ وَلَا يَلْزَمُ مِنْ ضَعْفِهِمَا أَنْ يَكُونَ حَدِيثُهُمَا مَوْضُوعًا انْتَهَى
ആശയ സംഗ്രഹം : ഇമാം സർകശി പ്രസ്താവിക്കുന്നു : ഈ ഹദീസ് വ്യാജ നിർമ്മിത ഹദീസുകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയ ഇബ്നുൽ ജൗസി തെറ്റ് വരുത്തിയിരിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല.മൂന്നു വഴികളിലൂടെ ഈ ഹദീസ് വന്നിട്ടുണ്ട്.ഈ ഹദീസ് സ്വഹീഹ് ആണ് ; ദുർബലമല്ല.ഹദീസിലെ ഉപനിവേദകൻ മൂസാബ്‌നു അബ്ദിൽ അസീസ് മജ്‌ഹൂൽ ആണ് എന്ന് അദ്ദേഹം പറഞ്ഞത് ശരിയല്ല.മൂസാബ്‌നു അബ്ദിൽ  അസീസ് എന്നവരിൽ നിന്ന്  ബിശ്‌റു ബ്നുൽ ഹകം ഉൾപ്പെടെ നിരവധി പേര് ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇബ്നു മഈനും നസാഇയും അദ്ദേഹത്തിന് കുഴപ്പമില്ല എന്ന് പറഞ്ഞിട്ടുണ്ട്.ഇനി അദ്ദേഹം മജ്‌ഹൂൽ ആണെന്ന് സ്ഥിരപ്പെട്ടാൽ പോലും , ഈ ഹദീസിനെ പരമ്പരയിൽ വ്യാജ നിർമ്മിതി ആരോപിക്കപ്പെടുന്ന ഒരു വ്യക്തി ഇല്ലാത്തിടത്തോളം കാലം വ്യാജ നിർമ്മിത ഹദീസുകളുടെ ഗണത്തിൽ ഉൾപ്പെടുത്താവതല്ല.മറ്റു രണ്ടു വഴികളിൽ ഈ ഹദീസ് വന്നത് ദുർബലം ആണെങ്കിലും ദുർബലത വ്യാജ നിർമ്മിത ഹദീസുകളുടെ ഗണത്തിൽ കാരണമാവുന്നില്ല.
 http://library.islamweb.net/newlibrary/display_book.php?idfrom=2186&idto=2187&bk_no=55&ID=453
_______________

MODULE 04/07.01.2017

ഇമാം നവവി റഹിമഹുല്ലാഹ് ശറഹുൽ മുഹദ്ദബിൽ രേഖപ്പെടുത്തിയത് കാണുക :

المجموع شرح المهذب
يحيى بن شرف النووي
(AH 631-676) 
كتاب الصلاة

قَالَ الْقَاضِي حُسَيْنٌ وَصَاحِبَا التَّهْذِيبِ وَالتَّتِمَّةِ وَالرُّويَانِيُّ فِي أَوَاخِرِ كِتَابِ الْجَنَائِزِ مِنْ كِتَابِهِ الْبَحْرِ : يُسْتَحَبُّ صَلَاةُ التَّسْبِيحِ لِلْحَدِيثِ الْوَارِدِ فِيهَا وَفِي هَذَا الِاسْتِحْبَابِ نَظَرٌ ; لِأَنَّ حَدِيثَهَا ضَعِيفٌ ، وَفِيهَا تَغْيِيرٌ لِنَظْمِ الصَّلَاةِ الْمَعْرُوفِ ، فَيَنْبَغِي أَلَا يُفْعَلَ بِغَيْرِ حَدِيثٍ ، وَلَيْسَ حَدِيثُهَا بِثَابِتٍ ، وَهُوَ مَا رَوَاهُ ابْنُ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا 
.............................
ആശയ സംഗ്രഹം : ഇമാം നവവി റഹിമഹുല്ലാഹ് ശറഹുൽ മുഹദ്ദബിൽ രേഖപ്പെടുത്തിയത് കാണുക :ഖാദീ ഹുസൈനും തഹ്ദീബിന്റെയും തതിമ്മത്തിന്റെയും കർത്താക്കളും ഇമാം റൂയാനിയും ഹദീസുകളുടെ അടിസ്ഥാനത്തിൽ തസ്ബീഹ് നിസ്ക്കാരം സുന്നത്താണെന്ന് പ്രസ്താവിച്ചിരിക്കുന്നു.എന്നാൽ ഇത് സുന്നത്താണെന്ന വിഷയത്തിൽ വിമർശനം വന്നിട്ടുണ്ട്.പ്രസ്തുത ഹദീസ് ദുർബലം ആണ് എന്ന നിരീക്ഷണമാണ് അതിനു കാരണം.അറിയപ്പെടുന്ന നിസ്‌കാരത്തിന്റെ രീതിയിൽ നിന്ന് വ്യത്യസ്തമാണ് തസ്ബീഹ് നിസ്ക്കാരം എന്നതിനും ഈ അഭിപ്രായ വ്യത്യാസത്തിന് കാരണമായിട്ടുണ്ട്.ഹദീസ് ഇല്ലാതെ അമൽ ചെയ്യാതിരിക്കലാണ് വേണ്ടത്.കാരണം പ്രസ്തുത ഹദീസ് സ്ഥിരപ്പെട്ടതല്ല.തുടർന്ന് ഇമാം നവവി ഇബ്നു അബ്ബാസ് റദിയള്ളാഹു അന്ഹുവിൽ നിന്ന് തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസ് പൂർണ്ണമായും രേഖപ്പെടുത്തിയിരിക്കുന്നു.
..............................
http://library.islamweb.net/newlibrary/display_book.php?ID=845&startno=196&start=196&idfrom=1304&idto=2320&bookid=14&Hashiya=9


MODULE 05/07.01.2017

ഇമാം നവവി റഹിമഹുല്ലാഹ് അൽ അദ്കാറിൽ  രേഖപ്പെടുത്തിയത് കാണുക : 

الأذكار للنووي

.........................
قلت: قال الإِمام أبو بكر بن العربي في كتابه " الأحوذيّ في شرح الترمذي ": حديث أبي رافع هذا ضعيف ليس له أصل في الصحة ولا في الحسن، قال: وإنما ذكره الترمذي لينبّه عليه لئلا يغترّ به، قال: وقول ابِن المبارك ليس بحجة، هذا كلام أبي بكر بن العربي
ആശയ സംഗ്രഹം : ഞാൻ (ഇമാം നവവി ) പറയുന്നു: അൽ അഹ് വദി ഫീ ശറഹി തിർമുദി എന്ന കിതാബിൽ ഇമാം അബൂ ബക്കർ ഇബ്നുൽ അറബി രേഖപ്പെടുത്തിയിരിക്കുന്നു : തസ്ബീഹ് നിസ്‌കാരത്തിന്റെ വിഷയത്തിൽ അബൂ റാഫിഉ എന്നവരിൽ നിന്ന് വന്ന ഹദീസ് സ്വഹീഹോ ഹസനോ അല്ല.ഇമാം തിർമുദി ഈ ഹദീസ് പരാമർശിച്ചത് ഇതിൽ വഞ്ചിതരാവാതിരിക്കാൻ വേണ്ടി ഇത് വിശദീകരിക്കുന്നതിനു വേണ്ടിയാണ്.അബ്ദുല്ലാഹി ബ്നുൽ മുബാറക് തസ്ബീഹ് നിസ്‌കാരത്തിന്റെ വിഷയത്തിലെ ഹദീസ് അംഗീകരിച്ചു അനുകൂല അഭിപ്രായം പറഞ്ഞത് തെളിവല്ല.
وقال العُقَيْلي: ليس في صلاة التسبيح حديث يثبت، وذكر أبو الفرج بن الجوزي أحاديثَ صلاة التسبيح وطرقها، ثم ضعَّفها كلَّها وبيّن ضعفَها، ذكره في كتابه في الموضوعات
(അൽ അദ്കാർ തുടരുന്നു) ഉഖൈലി പ്രസ്താവിക്കുന്നു :തസ്ബീഹ് നിസ്‌കാരത്തിന്റെ വിഷയത്തിൽ ഒരു ഹദീസും സ്ഥിരപ്പെട്ടു വന്നിട്ടില്ല.ഇബ്നുൽ ജൗസിയാകട്ടെ പ്രസ്തുത ഹദീസിനെ വ്യാജ നിർമ്മിതിയുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
وبلغنا عن الإِمام الحافظ أبي الحسن الدارقطني رحمه الله أنه قال: أصح شئ في فضائل السوَر، فضل: (قل هو الله أحد) وأصحّ شئ في فضائل الصلوات فضل صلاة التسبيح، وقد ذكرتُ هذا الكلامَ مسنداً في كتاب " طبقات الفقهاء " في ترجمة أبي الحسن عليّ بن عمر الدارقطني، ولا يلزم من هذه العبارة أن يكون حديثُ صلاة التسبيح صحيحاً، فإنهم يقولون: هذا أصحُّ ما جاء في الباب، وإن كان ضعيفاً، ومرادُهم أرجحُه وأقلُّه ضعفاً  
قلت: وقد نصَّ جماعةٌ من أئمة أصحابنا على استحباب صلاة التسبيح هذه، منهم
أبو محمد البغوي وأبو المحاسن الروياني
قال الروياني في كتابه " البحر " في آخر " كتاب الجنائز " منه: اعلم أن صلاة التسبيح مُرَغَّب فيها، يُستحبّ أن يعتادها في كل حين، ولا يتغافل عنها، قال: هكذا قال عبد الله بن المبارك وجماعة من العلماء
...........................
 وإن كان قد تقدم لفائدة لطيفة، وهي أن مثل هذا الإِمام إذا حكى هذا ولم ينكره أشعر بذلك بأنه يوافقه، فيكثر القائل بهذا الحكم، وهذا الروياني من فضلاء أصحابنا المطّلعين، والله أعلم

(ഇമാം നവവി  തുടരുന്നു) ഇമാം ദാറു ഖുത്നിയുടെ ഈ വിഷയത്തിലെ പ്രസ്താവന നമുക്ക് കിട്ടിയിട്ടുണ്ട്.അദ്ദേഹം പ്രസ്താവിച്ചു :സൂറത്തുകളുടെ പുണ്യം സംബന്ധിച്ച റിപ്പോർട്ടുകളിൽ ഏറ്റവും സ്വഹീഹ് ആയതു ഖുൽ ഹുവല്ലാഹു അഹദ് എന്ന സൂറത്തിന്റെ പുണ്യമാണ്. നിസ്‌കാരത്തിന്റെ പുണ്യങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകളിൽ ഏറ്റവും സ്വഹീഹ് ആയതു തസ്ബീഹ് നിസ്‌കാരത്തിന്റെ പുണ്യം സംബന്ധിച്ച് വന്ന റിപ്പോർട്ടാണ്.ത്വബഖാത്തുൽ ഫുഖഹാഉ എന്ന കിതാബിൽ ഇത് വന്നിട്ടുണ്ടെന്ന് ഞാൻ (ഇമാം നവവി) നേരത്തെ പരാമർശിച്ചിട്ടുണ്ട്.എന്നാൽ ഈ പ്രസ്താവനയുടെ ആശയം  തസ്ബീഹ് നിസ്‌കാരത്തിന്റെ ഹദീസ് സ്വഹീഹ് ആണ് എന്ന് അവർ അംഗീകരിക്കുന്നു എന്നാകണമെന്നില്ല.ദുർബലമാണെങ്കിലും തസ്ബീഹ് നിസ്ക്കാരം സംബന്ധിച്ച് വന്ന റിപ്പോർട്ടുകളിൽ ഏറ്റവും ദുര്ബലത കുറഞ്ഞതും കൂട്ടത്തിൽ ഏറ്റവും പ്രാമാണികവും എന്നാവാം അതിന്റെ ആശയം.ഞാൻ  (ഇമാം നവവി) പറയുന്നു : നമ്മുടെ (ശാഫിഈ മദ്ഹബിലെ ) ഇമാമുകളിൽ ഒരു സംഘം തസ്ബീഹ് നിസ്ക്കാരം മുസ്തഹബ്ബ് /സുന്നത്തു ആയി പരിഗണിച്ചിട്ടുണ്ട്.എല്ലായ്പ്പോഴും തസ്ബീഹ് നിസ്ക്കാരം പതിവാക്കേണ്ടതാണ് എന്ന് ഇമാം റൂയാനി പ്രസ്താവിക്കുന്നു.ഇബ്നുൽ മുബാറകും ഇപ്രകാരം അഭിപ്രായപ്പെട്ടിരിക്കുന്നു.

http://shamela.ws/browse.php/book-1956/page-184

MODULE 06/07.01.2017

تحفة الأحوذي
محمد بن عبد الرحمن بن عبد الرحيم المباركفوري

തുഹ്ഫത്തുൽ അഹ് വദിയിൽ നിന്ന് :
...................
وَقَدْ ضَعَّفَهَا ابْنُ تَيْمِيَةَ وَالْمِزِّيُّ وَتَوَقَّفَ الذَّهَبِيُّ حَكَاهُ ابْنُ الْهَادِي فِي أَحْكَامِهِ عَنْهُمْ . وَقَدِ اخْتَلَفَ كَلَامُ الشَّيْخِ مُحْيِي الدِّينِ فَوَهَّاهَا فِي شَرْحِ الْمُهَذَّبِ فَقَالَ : حَدِيثُهَا ضَعِيفٌ وَفِي اسْتِحْبَابِهَا عِنْدِي نَظَرٌ ؛ لِأَنَّ فِيهَا تَغْيِيرًا لِهَيْئَةِ الصَّلَاةِ الْمَعْرُوفَةِ فَيَنْبَغِي أَنْ لَا تُفْعَلَ وَلَيْسَ حَدِيثُهَا بِثَابِتٍ : وَقَالَ فِي تَهْذِيبِ الْأَسْمَاءِ وَاللُّغَاتِ : قَدْ جَاءَ فِي صَلَاةِ التَّسْبِيحِ حَدِيثٌ حَسَنٌ فِي كِتَابِ التِّرْمِذِيِّ وَغَيْرِهِ ، وَذَكَرَهُ الْمَحَامِلِيُّ وَغَيْرُهُ مِنْ أَصْحَابِنَا وَهِيَ سُنَّةٌ حَسَنَةٌ ، وَمَالَ فِي الْأَذْكَارِ أَيْضًا إِلَى اسْتِحْبَابِهِ ، انْتَهَى مَا فِي التَّلْخِيصِ  

قُلْتُ : قَدِ اخْتَلَفَ كَلَامُ الْحَافِظِ أَيْضًا فَضَعَّفَهُ فِي التَّلْخِيصِ كَمَا عَرَفْتَ آنِفًا ، وَمَالَ إِلَى تَحْسِينِهِ فِي الْخِصَالِ الْمُفَكِّرَةِ لِلذُّنُوبِ الْمُقَدَّمَةِ وَالْمُؤَخَّرَةِ . فَقَالَ : رِجَالُ إِسْنَادِهِ لَا بَأْسَ بِهِمْ 
ആശയ സംഗ്രഹം : തുഹ്ഫത്തുൽ അഹ് വേദിയിൽ നിന്ന് :തൽഖീസ്വിൽ അൽ ഹാഫിദ് അൽ ഹാഫിദ് ഇബ്നു ഹാജർ അൽ അസ്ഖലാനി  പ്രസ്താവിച്ചിരിക്കുന്നു: ഇബ്നു തൈമിയ്യയും മിസ്സിയും ഈ ഹദീസ് ദുർബലമാണെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ശറഹുൽ മുഹദ്ദബിൽ ഇമാം നവവി  ഈ ഹദീസ് ദുർബലമാണെന്ന് പ്രസ്താവിച്ചിട്ടുണ്ടെങ്കിലും 
 تَهْذِيبِ الْأَسْمَاءِ وَاللُّغَاتِ
എന്ന കിതാബിൽ , തസ്ബീഹ് നിസ്‌കാരത്തിന്റെ ഹസൻ ആയ ഹദീസ് തിർമുദിയിൽ വന്നിട്ടുണ്ടെന്ന്  പ്രസ്താവിച്ചിട്ടുള്ളതായും കാണാം.അൽ അദ്കാറിൽ തസ്ബീഹ് നിസ്ക്കാരം സുന്നത്താണെന്ന നിരീക്ഷണത്തിലേക്കു ഇമാം നവവി ചാഞ്ഞതായി  കാണാം.

എന്നാൽ ഞാൻ (ഇമാം മുബാറഖ്ഫൂറി)പറയുന്നു: അൽ ഹാഫിദ് ഇബ്നു ഹാജർ അൽ അസ്ഖലാനിയുടെ  അഭിപ്രായവും ഇത് പോലെ വ്യത്യസ്തമായി വന്നിട്ടുണ്ട്.തൽഖീസ്വിൽ അൽ ഹാഫിദ് ഈ ഹദീസ് ദുർബലമാണെന്ന് പ്രസ്താവിക്കുമ്പോൾ 
الْمُفَكِّرَةِ لِلذُّنُوبِ الْمُقَدَّمَةِ وَالْمُؤَخَّرَةِ
എന്ന കിതാബിൽ ഹദീസ് ഹസൻ ആണെന്നതിലേക്കു ചാഞ്ഞിരിക്കുന്നതായി കാണാം .

http://library.islamweb.net/newlibrary/display_book.php?idfrom=874&idto=877&bk_no=56&ID=358

 http://library.islamweb.net/newlibrary/display_book.php?flag=1&bk_no=11&ID=307


MODULE 07/07.01.2017

وقال شيخ الإسلام رحمه الله في "مجموع فتاوى" (11/579) : " وأجود ما يروى من هذه الصلوات حديث صلاة التسبيح ، وقد رواه أبو داود ، والترمذي ، ومع هذا ، فلم يقل به أحد من الأئمة الأربعة ، بل أحمد ضعف الحديث ، ولم يستحب هذه الصلوات ، وأما ابن المبارك ، فالمنقول عنه ليس مثل الصلاة المرفوعة إلى النبي صلى الله عليه وسلم ، فإن الصلاة المرفوعة إلى النبي صلى الله عليه وسلم ليس فيها قعدة طويلة بعد السجدة الثانية ، وهذا يخالف الأصول ، فلا يجوز أن تثبت بمثل هذا الحديث 
ആശയ സംഗ്രഹം : ഇബ്നു തൈമിയ്യ
(AH 668-728)
 ഫതാവായയിൽ പ്രസ്താവിക്കുന്നു : ഇങ്ങിനെയുള്ള വിവിധ  നിസ്‌ക്കാരങ്ങളുടെ റിപ്പോർട്ടുകളുടെ കൂട്ടത്തിൽ (താരതമ്യേന)കൂടുതൽ ശരിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് തസ്ബീഹ് നിസ്‌കാരത്തിന്റെ ഹദീസ് ആണ്.അബൂ ദാവൂദും തിർമുദിയും പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എന്നരുന്നാലും നാല് മദ്ഹബിന്റെ ഇമാമുകളും അത് സംബന്ധിച്ച് പറഞ്ഞിട്ടില്ല; ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് പ്രസ്തുത ഹദീസ് ദുർബലമാണെന്ന് വിശേഷിപ്പിച്ചിരിക്കുകയും ചെയ്യുന്നു.അദ്ദേഹം തസ്ബീഹ് നിസ്ക്കാരം സുന്നത്തായി പറയുന്നില്ല.ഇബ്നുൽ മുബാറക് റാഹിമഹുല്ലാഹിയിൽ നിയന് തസ്ബീഹ് നിസ്ക്കാരം ഉദ്ധരിക്കപ്പെട്ടിട്ടുങ്കിലും അത് റസൂലിൽ നിന്ന് ഉദ്ധരിക്കപ്പെട്ട നിസ്‌കാരത്തിന്റെ രൂപത്തിൽ നിന്നും വ്യത്യസ്തമാണ്.റസൂലിൽ നിന്ന് ഉദ്ധരിക്കപ്പെട്ട നിസ്‌കാരത്തിന്റെ രൂപത്തിൽ രണ്ടാം സുജൂദിന് ശേഷം നീണ്ട ഇരുത്തം ഇല്ലല്ലോ.
_________________

ഇബ്നു ഖുദ്‌ദാമ റഹിമഹുല്ലാഹിയുടെ അൽ മുഗ്‌നീ എന്ന കിതാബിൽ നിന്ന്  :
المغني
موفق الدين أبو محمد عبد الله بن أحمد بن قدامة
(AH 541-620)

فَصْلٌ : فَأَمَّا صَلَاةُ
 التَّسْبِيحِ ، فَإِنَّ أَحْمَدَ قَالَ : مَا يُعْجِبُنِي . قِيلَ لَهُ : لِمَ ؟ قَالَ : لَيْسَ فِيهَا شَيْءٌ يَصِحُّ . وَنَفَضَ يَدَهُ كَالْمُنْكِرِ . وَقَدْ رُوِيَ عَنْ ابْنِ عَبَّاسٍ : { أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لِلْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ : يَا عَمَّاهُ 
.....................
 فَإِنْ لَمْ تَفْعَلْ فَفِي عُمُرِكَ مَرَّةً } رَوَاهُ أَبُو دَاوُد ، وَالتِّرْمِذِيُّ . وَلَمْ يُثْبِتْ أَحْمَدُ الْحَدِيثَ الْمَرْوِيَّ فِيهَا ، وَلَمْ يَرَهَا مُسْتَحَبَّةً ، وَإِنْ فَعَلَهَا إنْسَانٌ فَلَا بَأْسَ ; فَإِنَّ النَّوَافِلَ وَالْفَضَائِلَ لَا يُشْتَرَطُ صِحَّةُ الْحَدِيثِ فِيهَا 
ആശയ സംഗ്രഹം : ഇബ്നു ഖുദ്‌ദാമ പ്രസ്താവിക്കുന്നു : തസ്‌ബിബീഹ് നിസ്‌കാരത്തിന്റെ വിഷയത്തിൽ ഇമാം അഹ്മദ് ബ്നു ഹന്ബൽ അവർകൾ പറഞ്ഞു : എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം.അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു : എന്തിനു?അപ്പോൾ അദ്ദേഹം പറഞ്ഞു : അതിൽ സ്വഹീഹ് ആയ ഒന്നും വന്നിട്ടില്ല. ശേഷം അദ്ദേഹം അത് ഇഷ്ട്ടപ്പെടാത്ത പോലെ കൈ കൊണ്ട് ആംഗ്യം കാണിച്ചു.(ശേഷം തസ്ബീഹ് നിസ്‌കാരത്തിന്റെ ഹദീസ് ഉദ്ദരിച്ചു ഇബ്നു ഖുദ്‌ദാമ തുടർന്ന് പ്രസ്താവിക്കുന്നു):അബൂ ദാവൂദും തിർമുദിയും ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എന്നാൽ ഇമാം അഹ്മദ് അവർകൾ പ്രസ്തുത ഹദീസ് സ്ഥിരപ്പെടുത്തിയിട്ടില്ല.തസ്ബീഹ് നിസ്ക്കാരം സുന്നത്തായി അദ്ദേഹം കണ്ടിട്ടുമില്ല.എന്നാൽ ആരെങ്കിലും തസ്ബീഹ് നിസ്ക്കാരം നിസ്‌ക്കരിച്ചാൽ കുഴപ്പമൊന്നുമില്ല.കാരണം നഫ്‌ലുകളുടെയും ഫദാഇലുകളുടെയും വിഷയത്തിൽ  ഹദീസ് സ്വഹീഹ് ആകണമെന്ന് നിബന്ധനയില്ല.

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=15&ID=844
(ക്ലാസ്സ് അവസാനിപ്പിച്ചു )
ദുആ വസ്വിയ്യത്തോടെ അബ്ബാസ് പറമ്പാടൻ 8848787706
അസ്സലാമു അലൈകും ______________