Thursday, 16 July 2026

മുസ്സിം ഉമ്മത്തിൽ ഒരു വിഭാഗം ബിംബാരാധകരാകുമെന്ന മുഹമ്മദ് നബി ﷺയുടെ പ്രവചനം بَابُ (٢٢) مَا جَاءَ أَنَّ بَعْضَ هَذِهِ الْأُمَّةِ تَعْبُدُ الْأَوْثَانَ

ദർസ് 139: കിതാബുത്തൗഹീദ് 
(مع اعانة المستفيد)
മുസ്സിം ഉമ്മത്തിൽ ഒരു വിഭാഗം ബിംബാരാധകരാകുമെന്ന മുഹമ്മദ് നബി ﷺയുടെ പ്രവചനം 
بَابُ (٢٢) مَا جَاءَ أَنَّ بَعْضَ هَذِهِ الْأُمَّةِ تَعْبُدُ الْأَوْثَانَ

വീഡിയോ :
https://youtu.be/V1vkldMI1Yo?si=JdSHqXZX__vHLU84
കിതാബുത്തൗഹീദ്:
https://shamela.ws/book/11318/62#p1
ശറഹ് കിതാബ്
(من اعانة المستفيد)
https://shamela.ws/book/8565/320#p1
മുൻ ദർസുകൾ :
https://www.youtube.com/playlist?list=PLf1c4fdPOOYDcJ9gzmNTENu_IJY6w4fcx
കിതാബുത്തൗഹീദിൽ നിന്ന് :
*بَابُ (٢٢) مَا جَاءَ أَنَّ بَعْضَ هَذِهِ الْأُمَّةِ تَعْبُدُ الْأَوْثَانَ*

​അദ്ധ്യായം 22 : മുസ്സിം ഉമ്മത്തിൽ പെട്ട ചിലർ വിഗ്രഹങ്ങളെ ആരാധിക്കും എന്നതിനെക്കുറിച്ച് വന്നത്.

​وَقَوْلُهُ تَعَالَى: {أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيباً مِنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا هَؤُلاءِ أَهْدَى مِنَ الَّذِينَ آمَنُوا سَبِيلاً} - سُورَةُ النِّسَاءِ آيَة: ٥١.
​അല്ലാഹു തആലായുടെ വചനം: "വേദഗ്രന്ഥത്തിൽ നിന്ന് ഒരു വിഹിതം നൽകപ്പെട്ടവരെ നീ കണ്ടില്ലേ❓ അവർ ജിബ്തിലും (ക്ഷുദ്രവിദ്യകളിലും) ത്വാഗൂത്തിലും (വ്യാജദൈവങ്ങളിലും) വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവർ പറയുന്നു: ഇവർ സത്യവിശ്വാസികളെക്കാൾ നേരായ മാർഗ്ഗത്തിലാണെന്ന്." (സൂറത്തുന്നിസാഅ്: 51).
​وَقَوْلُهُ تَعَالَى: {قُلْ هَلْ أُنَبِّئُكُمْ بِشَرٍّ مِنْ ذَلِكَ مَثُوبَةً عِنْدَ اللَّهِ مَنْ لَعَنَهُ اللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ} - سُورَةُ الْمَائِدَةِ آيَة: ٦٠.
​അല്ലാഹു തആലായുടെ വചനം: " നബിയേ, പറയുക: അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലമെന്ന നിലയിൽ ഇതിനെക്കാൾ ദോഷകരമായ അവസ്ഥയിലുള്ളവരെപ്പറ്റി ഞാൻ നിങ്ങൾക്ക് വിവരമറിയിച്ചു തരട്ടെയോ❓ ആരെയാണോ അല്ലാഹു ശപിക്കുകയും അവരോട് കോപിക്കുകയും അവരിൽ നിന്ന് കുരങ്ങൻമാരെയും പന്നികളെയും ഉണ്ടാക്കുകയും, ത്വാഗൂത്തിനെ ആരാധിക്കുന്നവരാക്കി മാറ്റുകയും ചെയ്തത് അവരത്രെ അക്കൂട്ടർ." (സൂറത്തുൽ മാഇദ: 60).
​وَقَوْلُهُ تَعَالَى: {قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِداً} - سُورَةُ الْكَهْفِ آيَة: ٢١.
​അല്ലാഹു തആലായുടെ വചനം: "തങ്ങളുടെ കാര്യത്തിൽ മേൽക്കൈ നേടിയവർ പറഞ്ഞു: തീർച്ചയായും അവരുടെ മേൽ ( അസ്ഹാബുൽ കഹ്ഫിനായി ) നമുക്കൊരു മസ്ജിദ് നിർമ്മിക്കുക തന്നെ ചെയ്യാം." (സൂറത്തുൽ കഹ്ഫ്: 21).
​عَنْ أَبِي سَعِيدٍ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ ﷺ قَالَ: "لَتَتَّبِعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ، حَذْوَ الْقُذَّةِ بِالْقُذَّةِ (الْقُذَّةُ -بِضَمِّ الْقَافِ- وَاحِدَةُ الْقُذَذِ وَهُوَ رِيشُ السَّهْمِ) حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ لَدَخَلْتُمُوهُ. قَالُوا: يَا رَسُولَ اللَّهِ، الْيَهُودُ وَالنَّصَارَى؟ قَالَ: فَمَنْ؟ " أَخْرَجَاهُ.
​അബൂ സഈദ് رضي الله عنه വിൽ നിന്ന് നിവേദനം: റസൂലുല്ലാഹി ﷺ അരുളി: "തീർച്ചയായും നിങ്ങൾക്ക് മുമ്പുള്ളവരുടെ ചര്യകളെ, അമ്പ്‌ തൂവലുകൾ ഒപ്പത്തിനൊപ്പം ഒത്തുനിൽക്കുന്നത് പോലെ നിങ്ങൾ കൃത്യമായി പിൻപറ്റുക തന്നെ ചെയ്യും. അവർ ഒരു ഉടുമ്പിന്റെ മാളത്തിൽ കടന്നാൽ നിങ്ങൾ അതിലും പ്രവേശിക്കും." അവർ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, യഹൂദരെയും നസ്വാറാക്കളെയും  ആണോ ഉദ്ദേശിക്കുന്നത്❓" അവിടുന്ന് ചോദിച്ചു: "പിന്നെ മറ്റാരെയാണ്❓" (ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്).
​وَلِمُسْلِمٍ عَنْ ثَوْبَانَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ ﷺ قَالَ: "إِنَّ اللَّهَ زَوَى لِيَ الْأَرْضَ، فَرَأَيْتُ مَشَارِقَهَا وَمَغَارِبَهَا، وَإِنَّ أُمَّتِي سَيَبْلُغُ مُلْكُهَا مَا زُوِيَ لِي مِنْهَا. وَأُعْطِيتُ الْكَنْزَيْنِ الْأَحْمَرَ وَالْأَبْيَضَ. وَإِنِّي سَأَلْتُ رَبِّي لِأُمَّتِي أَنْ لَا يُهْلِكَهَا بِسَنَةٍ بِعَامَّةٍ، وَأَنْ لَا يُسَلِّطَ عَلَيْهِمْ عَدُوّاً مِنْ سِوَى أَنْفُسِهِمْ فَيَسْتَبِيحَ بَيْضَتَهُمْ؛ وَإِنَّ رَبِّي قَالَ: يَا مُحَمَّدُ، إِذَا قَضَيْتُ قَضَاءً فَإِنَّهُ لَا يُرَدُّ، وَإِنِّي أَعْطَيْتُكَ لِأُمَّتِكَ أَنْ لَا أُهْلِكَهُمْ بِسَنَةٍ عَامَّةٍ، وَأَنْ لَا أُسَلِّطَ عَلَيْهِمْ عَدُوّاً مِنْ سِوَى أَنْفُسِهِمْ فَيَسْتَبِيحَ بَيْضَتَهُمْ وَلَوْ اجْتَمَعَ عَلَيْهِمْ مَنْ بِأَقْطَارِهَا، حَتَّى يَكُونَ بَعْضُهُمْ يُهْلِكُ بَعْضاً وَيَسْبِي بَعْضُهُمْ بَعْضاً" - مُسْلِمٌ: الْفِتَنُ وَأَشْرَاطُ السَّاعَةِ (٢٨٨٩) ، وَالتِّرْمِذِيُّ: الْفِتَنُ (٢١٧٦) ، وَأَبُو دَاوُدَ: الْفِتَنُ وَالْمَلَاحِمُ (٤٢٥٢) ، وَابْنُ مَاجَهْ: الْفِتَنُ (٣٩٥٢) ، وَأَحْمَدُ (٥/٢٨٤)- وَرَوَاهُ الْبَرْقَانِيُّ فِي صَحِيحِهِ.
​ഇമാം മുസ്ലിം സൗബാൻ رضي الله عنه വിൽ നിന്ന് നിവേദനം ചെയ്യുന്നു, റസൂലുല്ലാഹി ﷺ അരുളി: "തീർച്ചയായും അല്ലാഹു എനിക്ക് ഭൂമിയെ ചുരുട്ടി  കാണിച്ചുതന്നു. അങ്ങനെ അതിന്റെ കിഴക്കൻ മേഖലകളും പടിഞ്ഞാറൻ മേഖലകളും ഞാൻ കണ്ടു. എന്റെ ഉമ്മത്തിന്റെ അധികാരം എനിക്ക് ചുരുട്ടിക്കാണിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് വരെ എത്തിച്ചേരുന്നതാണ്. എനിക്ക് ചുവപ്പും വെളുപ്പും (റോം, പേർഷ്യ എന്നീ) രണ്ട് നിധികളും നൽകപ്പെട്ടു. എന്റെ ഉമ്മത്തിനെ മൊത്തത്തിലുള്ള നാശം (ഒന്നടങ്കമുള്ള ) മൂലം നശിപ്പിക്കരുതെന്നും, അവരുടെ ജീവനും സ്വത്തും പൂർണ്ണമായി തകർക്കുന്ന ഒരു ശത്രുവിനെ അവരുടെ സ്വന്തം ആളുകളല്ലാത്തവരിൽ നിന്ന് അവരുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും ഞാൻ എന്റെ റബ്ബിനോട് പ്രാർത്ഥിച്ചു. അപ്പോൾ എന്റെ റബ്ബ് പറഞ്ഞു: "ഹേ മുഹമ്മദ്! ഞാൻ ഒരു കാര്യം വിധിച്ചാൽ അത് മാറ്റപ്പെടുകയില്ല. നിന്റെ ഉമ്മത്തിന് പൊതുവായ ഒരു നാശത്തിലൂടെ ഞാൻ അവരെ നശിപ്പിക്കുകയില്ലെന്നും ഭൂമിയുടെ നാനാഭാഗത്തുള്ളവർ അവർക്കെതിരിൽ ഒരുമിച്ചുകൂടിയാലും അവരുടെ സ്വന്തമല്ലാത്ത ഒരു ശത്രുവിനെ അവർക്കെതിരെ സർവ്വാധിപത്യം നേടാൻ ഞാൻ അനുവദിക്കുകയില്ലെന്നും ഞാൻ നിനക്ക് ഉറപ്പ് നൽകിയിരിക്കുന്നു; എന്നാൽ അവർ പരസ്പരം നശിപ്പിക്കുകയും പരസ്പരം തടവുകാരാക്കുകയും ചെയ്യുന്നത് വരെ (അവർക്കിടയിൽ ഭിന്നതയുണ്ടാകും എന്നർഥം)." (മുസ്ലിം, തിർമിദി, അബൂദാവൂദ്, ഇബ്നുമാജ, അഹ്മദ്, അൽ-ബർഖാനി തന്റെ സ്വഹീഹിൽ ഇത് നിവേദനം ചെയ്തിട്ടുണ്ട്).
​وَزَادَ: "وَإِنَّمَا أَخَافُ عَلَى أُمَّتِي الْأَئِمَّةَ الْمُضِلِّينَ. وَإِذَا وَقَعَ عَلَيْهِمُ السَّيْفُ لَمْ يُرْفَعْ إِلَى يَوْمِ الْقِيَامَةِ. وَلَا تَقُومُ السَّاعَةُ حَتَّى يَلْحَقَ حَيٌّ مِنْ أُمَّتِي بِالْمُشْرِكِينَ، وَحَتَّى تَعْبُدَ فِئَامٌ مِنْ أُمَّتِي الْأَوْثَانَ. وَإِنَّهُ سَيَكُونُ فِي أُمَّتِي كَذَّابُونَ ثَلَاثُونَ؛ كُلُّهُمْ يَزْعُمُ أَنَّهُ نَبِيٌّ، وَأَنَا خَاتَمُ النَّبِيِّينَ لَا نَبِيَّ بَعْدِي. وَلَا تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ مَنْصُورَةً لَا يَضُرُّهُمْ مَنْ خَذَلَهُمْ وَلَا مَنْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ تَبَارَكَ وَتَعَالَى".
​അൽ-ബർഖാനി (തന്റെ നിവേദനത്തിൽ) ഇത്ര കൂടി അധികമായി ഉദ്ധരിച്ചു: "തീർച്ചയായും ഞാൻ എന്റെ ഉമ്മത്തിന്റെ മേൽ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് വഴിപിഴപ്പിക്കുന്ന നേതാക്കളെയാണ്. അവർക്കിടയിൽ വാൾ (യുദ്ധം/ആഭ്യന്തര കലഹം) വീണാൽ പിന്നെ അന്ത്യനാൾ വരെ അത് ഉയർത്തപ്പെടുകയില്ല. എന്റെ ഉമ്മത്തിൽ നിന്നുള്ള ഒരു ഗോത്രം മുശ്രിക്കുകളോട് ചേരുന്നത് വരെയും, എന്റെ ഉമ്മത്തിലെ ഒരു വലിയ വിഭാഗം വിഗ്രഹങ്ങളെ ആരാധിക്കുന്നത് വരെയും അന്ത്യനാൾ സംഭവിക്കുകയില്ല. തീർച്ചയായും എന്റെ ഉമ്മത്തിൽ മുപ്പതോളം വ്യാജന്മാർ ഉണ്ടാകും; അവരെല്ലാം താൻ നബി മാരാണെന്ന് വാദിക്കും. എന്നാൽ ഞാൻ നബിമാരുടെ മുദ്രയാണ് (അവസാനത്തെ  നബിയാണ്), എനിക്ക് ശേഷം യാതൊരു നബിയുമില്ല. എന്റെ ഉമ്മത്തിൽ നിന്നുള്ള ഒരു വിഭാഗം സത്യത്തിൽ ഉറച്ചുനിന്ന് സഹായിക്കപ്പെടുന്നവരായി നിലകൊള്ളാതിരിക്കില്ല; അവരെ കൈവിട്ടവരോ അവരോട് എതിര് നിൽക്കുന്നവരോ  അവർക്ക് യാതൊരു ദ്രോഹവും വരുത്തുകയില്ല-അല്ലാഹുവിന്റെ കൽപ്പന (അന്ത്യനാൾ) വന്നെത്തുന്നത് വരെ."
​فِيهِ مَسَائِلُ:
​ഈ അദ്ധ്യായത്തിൽ താഴെ പറയുന്ന കാര്യങ്ങളുണ്ട്:
​الْأُولَى: تَفْسِيرُ آيَةِ النِّسَاءِ.
​ഒന്നാമത്തേത്: സൂറത്തുന്നിസാഇലെ ആയത്തിന്റെ തഫ്സീർ.
​الثَّانِيَةُ: تَفْسِيرُ آيَةِ الْمَائِدَةِ.
​രണ്ടാമത്തേത്: സൂറത്തുൽ മാഇദയിലെ ആയത്തിന്റെ തഫ്സീർ.
​الثَّالِثَةُ: تَفْسِيرُ آيَةِ الْكَهْفِ.
​മൂന്നാമത്തേത്: സൂറത്തുൽ കഹ്ഫിലെ ആയത്തിന്റെ തഫ്സീർ.
​الرَّابِعَةُ: وَهِيَ أَهَمُّهَا: مَا مَعْنَى الْإِيمَانِ بِالْجِبْتِ وَالطَّاغُوتِ؟ هَلْ هُوَ اعْتِقَادُ قَلْبٍ، أَوْ هُوَ مُوَافَقَةُ أَصْحَابِهَا مَعَ بُغْضِهَا وَمَعْرِفَةِ بُطْلَانِهَا؟
​നാലാമത്തേത്- ഇതാണ് ഏറ്റവും പ്രധാനം: ജിബ്തിലും ത്വാഗൂത്തിലും വിശ്വസിക്കുക എന്നതിന്റെ അർത്ഥമെന്താണ്❓അത് ഹൃദയം കൊണ്ടുള്ള ദൃഢവിശ്വാസമാണോ അതോ അവയോട് വെറുപ്പും അവ  വ്യാജമാണെന്നഅറിവും ഉണ്ടായിരിക്കെത്തന്നെ, അതിന്റെ ആളുകളോട് യോജിച്ചുപോകലാണോ❓
​الْخَامِسَةُ: قَوْلُهُمْ: إِنَّ الْكُفَّارَ الَّذِينَ يَعْرِفُونَ كُفْرَهُمْ أَهْدَى سَبِيلاً مِنَ الْمُؤْمِنِينَ.
​അഞ്ചാമത്തേത്: തങ്ങളുടെ കുഫ്റിനെക്കുറിച്ച് വ്യക്തമായി അറിയുന്ന സത്യനിഷേധികൾ സത്യവിശ്വാസികളെക്കാൾ നേരായ മാർഗ്ഗത്തിലാണെന്ന യഹൂദരുടെ വാദം.
​السَّادِسَةُ: وَهِيَ الْمَقْصُودَةُ بِالتَّرْجَمَةِ: أَنَّ هَذَا لَا بُدَّ أَنْ يُوجَدَ فِي هَذِهِ الْأُمَّةِ، كَمَا تَقَرَّرَ فِي حَدِيثِ أَبِي سَعِيدٍ.
​ആറാമത്തേത് (ഇതാണ് ഈ അധ്യായത്തിന്റെ പ്രധാന ഉദ്ദേശ്യം): അബൂ സഈദ് رضي الله عنه വിന്റെ ഹദീസിൽ സ്ഥിരപ്പെട്ടതുപോലെ, ഈ കാര്യങ്ങൾ (അനാചാരങ്ങളിൽ പൂർവ പിതാക്കളെ പിൻപറ്റൽ) ഈ ഉമ്മത്തിലും തീർച്ചയായും സംഭവിക്കും എന്നത്.
​السَّابِعَةُ: التَّصْرِيحُ بِوُقُوعِهَا، أَعْنِي عِبَادَةَ الْأَوْثَانِ فِي هَذِهِ الْأُمَّةِ فِي جُمُوعٍ كَثِيرَةٍ.
​ഏഴാമത്തേത്: ഈ ഉമ്മത്തിലെ വലിയൊരു വിഭാഗമാളുകളിൽ വിഗ്രഹാരാധന സംഭവിക്കും എന്ന് വ്യക്തമാക്കിയത്.
​الثَّامِنَةُ: الْعَجَبُ الْعُجَابُ: خُرُوجُ مَنْ يَدَّعِي النُّبُوَّةَ، مِثْلَ الْمُخْتَارِ، مَعَ تَكَلُّمِهِ بِالشَّهَادَتَيْنِ، وَتَصْرِيحِهِ بِأَنَّهُ مِنْ هَذِهِ الْأُمَّةِ، وَأَنَّ الرَّسُولَ حَقٌّ، وَأَنَّ الْقُرْآنَ حَقٌّ. وَفِيهِ: أَنَّ مُحَمَّداً خَاتَمُ النَّبِيِّينَ، وَمَعَ هَذَا يُصَدَّقُ فِي هَذَا كُلِّهِ مَعَ التَّضَادِّ الْوَاضِحِ، وَقَدْ خَرَجَ الْمُخْتَارُ فِي آخِرِ عَصْرِ الصَّحَابَةِ، وَتَبِعَهُ فِئَامٌ كَثِيرَةٌ.
​എട്ടാമത്തേത്: ഏറ്റവും അത്ഭുതകരമായ കാര്യം: ശഹാദത്ത് കലിമ ഉച്ചരിക്കുകയും, താൻ ഈ ഉമ്മത്തിൽ പെട്ടവനാണെന്ന് പ്രഖ്യാപിക്കുകയും, റസൂലും ഖുർആനും സത്യമാണെന്ന് സമ്മതിക്കുകയും, മുഹമ്മദ് ﷺ ഖാതമുന്നബിയ്യീൻ ആണെന്ന് അംഗീകരിക്കുകയും ചെയ്യുമ്പോഴും, മുഖ്താറിനെപ്പോലെ നബിത്വം വാദിക്കുന്നവർ പുറപ്പെടും എന്നതാണ്. ഇത്രയും വ്യക്തമായ വൈരുധ്യമുണ്ടായിട്ടും അവൻ ഈ കാര്യങ്ങളിലെല്ലാം വിശ്വസിക്കപ്പെടുന്നു! സ്വഹാബികളുടെ അവസാന കാലഘട്ടത്തിലാണ് മുഖ്താർ പുറപ്പെട്ടത്, വലിയൊരു വിഭാഗം ജനങ്ങൾ അവനെ പിൻപറ്റുകയും ചെയ്തു.
​التَّاسِعَةُ: الْبِشَارَةُ بِأَنَّ الْحَقَّ لَا يَزُولُ بِالْكُلِّيَّةِ كَمَا زَالَ فِيمَا مَضَى، بَلْ لَا تَزَالُ عَلَيْهِ طَائِفَةٌ.
​ഒൻപതാമത്തേത്: മുൻകാലങ്ങളിൽ സംഭവിച്ചതുപോലെ സത്യം പൂർണ്ണമായി ഇല്ലാതായിപ്പോവുകയില്ല, മറിച്ച് അതിൽ ഉറച്ചുനിൽക്കുന്ന ഒരു വിഭാഗം എപ്പോഴുമുണ്ടാകും എന്ന സന്തോഷവാർത്ത.
​الْعَاشِرَةُ: الْآيَةُ الْعُظْمَى: أَنَّهُمْ مَعَ قِلَّتِهِمْ لَا يَضُرُّهُمْ مَنْ خَذَلَهُمْ وَلَا مَنْ خَالَفَهُمْ.
​പത്താമത്തേത്: മഹത്തായ ലക്ഷണം: അവർ ( സത്യത്തിൻ്റെ വക്താക്കൾ ) എണ്ണത്തിൽ കുറവാണെങ്കിലും, അവരെ കൈവിട്ടവരോ അവരോട് എതിരായവരോ  അവർക്ക് യാതൊരു ദ്രോഹവും വരുത്തുകയില്ല എന്നത് ( സ്ഥൈര്യമുള്ള സത്യവിശ്വാസികളുടെ സത്യവിശ്വാസത്തെ ദുർബലപെടുത്താനാവില്ല ).
​الْحَادِيَةَ عَشْرَةَ: أَنَّ ذَلِكَ الشَّرْطَ إِلَى قِيَامِ السَّاعَةِ.
​പതിനൊന്നാമത്തേത്: ആ നിബന്ധന (സത്യത്തിൽ നിലകൊള്ളുന്ന വിഭാഗം ഉണ്ടാവുക എന്നത്) അന്ത്യനാൾ വരെ നിലനിൽക്കും എന്നത്.
​الثَّانِيَةَ عَشْرَةَ: مَا فِيهِنَّ مِنَ الْآيَاتِ الْعَظِيمَةِ؛ مِنْهَا: إِخْبَارُهُ بِأَنَّ اللَّهَ زَوَى لَهُ الْمَشَارِقَ وَالْمَغَارِبَ، وَأَخْبَرَ بِمَعْنَى ذَلِكَ، فَوَقَعَ كَمَا أَخْبَرَ، بِخِلَافِ الْجَنُوبِ وَالشَّمَالِ. وَإِخْبَارُهُ بِأَنَّهُ أُعْطِيَ الْكَنْزَيْنِ. وَإِخْبَارُهُ بِإِجَابَةِ دَعْوَتِهِ لِأُمَّتِهِ فِي الِاثْنَتَيْنِ. وَإِخْبَارُهُ بِأَنَّهُ مُنِعَ الثَّالِثَةَ. وَإِخْبَارُهُ بِوُقُوعِ السَّيْفِ، وَأَنَّهُ لَا يُرْفَعُ إِذَا وَقَعَ. وَإِخْبَارُهُ بِظُهُورِ الْمُتَنَبِّئِينَ فِي هَذِهِ الْأُمَّةِ. وَإِخْبَارُهُ بِبَقَاءِ الطَّائِفَةِ الْمَنْصُورَةِ. وَكُلُّ هَذَا وَقَعَ كَمَا أَخْبَرَ، مَعَ أَنَّ كُلَّ وَاحِدَةٍ مِنْهَا مِنْ أَبْعَدِ مَا يَكُونُ فِي الْمَعْقُولِ.
​പന്ത്രണ്ടാമത്തേത്: ഇതിൽ അടങ്ങിയിരിക്കുന്ന മഹത്തായ ദൃഷ്ടാന്തങ്ങൾ അതിൽ പെട്ടതാണ്: അല്ലാഹു നബിക്ക് കിഴക്കും പടിഞ്ഞാറും ചുരുട്ടിക്കാണിച്ചുതന്നു എന്ന അവിടുത്തെ അറിയിപ്പ്, അതിന്റെ അർത്ഥം വിവരിക്കുകയും അവിടുന്ന് പറഞ്ഞതുപോലെത്തന്നെ അത് സംഭവിക്കുകയും ചെയ്തു. രണ്ട് നിധികൾ അവിടുത്തേക്ക് നൽകപ്പെട്ടു എന്ന അറിയിപ്പ്. അവിടുത്തെ ഉമ്മത്തിനുവേണ്ടിയുള്ള മൂന്ന് പ്രാർത്ഥനകളിൽ രണ്ടെണ്ണത്തിന് ഉത്തരം ലഭിച്ചുവെന്ന അറിയിപ്പ്. മൂന്നാമത്തേത് തടയപ്പെട്ടു എന്ന അറിയിപ്പ്. അവർക്കിടയിൽ വാൾ (ആഭ്യന്തര യുദ്ധം) വീഴുമെന്നും അത് വീണാൽ പിന്നെ ഉയർത്തപ്പെടുകയില്ലെന്നുമുള്ള അറിയിപ്പ്. ഈ ഉമ്മത്തിൽ വ്യാജപ്രവാചകന്മാർ പ്രത്യക്ഷപ്പെടുമെന്ന അറിയിപ്പ്. സഹായിക്കപ്പെടുന്ന വിഭാഗം അവശേഷിക്കുമെന്ന അറിയിപ്പ്. ബുദ്ധിപരമായി ചിന്തിച്ചാൽ സംഭവിക്കാൻ ഏറ്റവും വിദൂരമായ കാര്യങ്ങളായിരുന്നിട്ടും ഇവയെല്ലാം അവിടുന്ന് പ്രവചിച്ചതുപോലെത്തന്നെ സംഭവിച്ചു എന്നത് .
​الثَّالِثَةَ عَشْرَةَ: حَصْرُ الْخَوْفِ عَلَى أُمَّتِهِ مِنَ الْأَئِمَّةِ الْمُضِلِّينَ.
​പതിമൂന്നാമത്തേത്: മുസ്ലിം ഉമ്മത്തിന്റെ മേൽ ഏറ്റവും കൂടുതൽ അവിടുന്ന് ഭയപ്പെടുന്നത് വഴിപിഴപ്പിക്കുന്ന നേതാക്കളെ മാത്രമാണെന്നത് .
​الرَّابِعَةَ عَشْرَةَ: التَّنْبِيهُ عَلَى مَعْنَى عِبَادَةِ الْأَوْثَانِ.
​പതിനാലാമത്തേത്: വിഗ്രഹാരാധന എന്നതിന്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ച് ബോധ്യപ്പെടുത്തൽ.

​قَوْلُهُ رَحِمَهُ اللَّهُ: "بَابُ مَا جَاءَ" أَيْ: مِنَ الْأَدِلَّةِ فِي الْكِتَابِ وَالسُّنَّةِ.

ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹ്ഹാബ് ( റ ) യുടെ വാക്ക് :
 "വന്നതിനെക്കുറിച്ചുള്ള അധ്യായം" അതായത്:  ഖുർആനിലും സുന്നത്തിലുമുള്ള തെളിവുകളിൽ നിന്ന്.
​"أَنَّ بَعْضَ هَذِهِ الْأُمَّةِ" يَعْنِي: وَلَيْسَ كُلَّهَا، فَالْأُمَّةُ لَا تَجْتَمِعُ عَلَى ضَلَالَةٍ- وَلِلَّهِ الْحَمْدُ-، بَلْ يَبْقَى فِيهَا مَنْ يَثْبُتُ عَلَى الْحَقِّ، كَمَا قَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: "لَا تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ مَنْصُورَةً، لَا يَضُرُّهُمْ مَنْ خَذَلَهُمْ وَلَا مَنْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ"، فَهَذِهِ الْأُمَّةُ لَا تَضِلُّ كُلُّهَا، وَإِنَّمَا يَضِلُّ الْكَثِيرُ، وَلَكِنْ يَبْقَى مِنْ هَذِهِ الْأُمَّةِ مَنْ يَثْبُتُ عَلَى الْحَقِّ إِلَى أَنْ تَقُومَ السَّاعَةُ. فَهَذَا مِنْ فَضْلِ اللَّهِ وَرَحْمَتِهِ.
​"ഈ ഉമ്മത്തിലെ / സമുദായത്തിലെ ചിലർ" അതായത്: എല്ലാവരുമല്ല. കാരണം ഈ ഉമ്മത്ത്  ഒന്നടങ്കം  വഴികേടിൽ ഒരുമിക്കുകയില്ല -അല്ലാഹുവിനാണ് സർവ്വ സ്തുതിയും-, മറിച്ച് മുസ്ലിം ഉമ്മത്തിൽ സത്യത്തിൽ ഉറച്ചുനിൽക്കുന്നവർ അവശേഷിക്കുക തന്നെ ചെയ്യും. നബി ﷺ പറഞ്ഞതുപോലെ:
لَا تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ مَنْصُورَةً، لَا يَضُرُّهُمْ مَنْ خَذَلَهُمْ وَلَا مَنْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ

 "എന്റെ സമുദായത്തിൽപെട്ട ഒരു വിഭാഗം സത്യമാർഗ്ഗത്തിൽ  സഹായിക്കപ്പെട്ടവരായി നിലകൊള്ളുന്നതാണ് - അല്ലാഹുവിന്റെ കല്പന വരുന്നത് വരെ. അവരെ കൈവിട്ടവരോ അവരോട്   എതിർത്തവരോ അവർക്ക് ( അവരുടെ വിശ്വാസ സംരക്ഷണത്തിൽ ) പ്രശ്നമാവുകയില്ല." അതിനാൽ ഈ സമുദായം ഒന്നടങ്കം വഴിപിഴക്കുകയില്ല, മറിച്ച് ഉമ്മത്തിൽ പലരും വഴിപിഴച്ചേക്കാം, എങ്കിലും ഈ ഉമ്മത്തിൽ നിന്ന് അന്ത്യനാൾ വരുന്നത് വരെ സത്യമാർഗ്ഗത്തിൽ ഉറച്ചുനിൽക്കുന്നവർ അവശേഷിക്കുക തന്നെ ചെയ്യും. ഇത് അല്ലാഹുവിന്റെ അനുഗ്രഹത്തിലും കാരുണ്യത്തിലും പെട്ടതാകുന്നു.
​وَلِهَذَا قَالَ الْمُصَنِّفُ رَحِمَهُ اللَّهُ: "أَنَّ بَعْضَ هَذِهِ الْأُمَّةِ"، وَهَذَا مِنْ دِقَّةِ فِقْهِهِ رَحِمَهُ اللَّهُ، وَعَدَمِ تَسَرُّعِهِ فِي الْأَحْكَامِ، بِخِلَافِ الَّذِينَ يُكَفِّرُونَ عَوَامَّ الْأُمَّةِ كَمَا عَلَيْهِ بَعْضُ الْكُتَّابِ الْمُعَاصِرِينَ.
​അതുകൊണ്ടാണ് ഗ്രന്ഥകർത്താവ് (റഹിമഹുല്ലാഹ്) "ഈ സമുദായത്തിലെ ചിലർ" എന്ന് പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ ഫിഖ്ഹിലെ  സൂക്ഷ്മതയെയും വിധികളിൽ അദ്ദേഹം ധൃതി കാണിക്കാത്തതിനെയുമാണ് കാണിക്കുന്നത്. സമകാലികരായ ചില എഴുത്തുകാർ ചെയ്യുന്നതുപോലെ, സമുദായത്തിലെ സാധാരണക്കാരെ ഒന്നടങ്കം കാഫിറാക്കുന്നവരുടെ (അവിശ്വാസികളാക്കുന്നവരുടെ) രീതിക്ക് വിരുദ്ധമാണിത്
​"يَعْبُدُ الْأَوْثَانَ" أَيْ: يُشْرِكُ بِاللَّهِ عَزَّ وَجَلَّ، وَالْأَوْثَانُ- كَمَا سَبَقَ-: جَمْعُ وَثَنٍ، وَالْمُرَادُ بِهِ: كُلُّ مَا عُبِدَ مِنْ دُونِ اللَّهِ مِنْ صَنَمٍ، أَوْ قَبْرٍ، أَوْ حَجَرٍ، أَوْ شَجَرٍ، أَوْ جِنٍّ، أَوْ إِنْسٍ، كُلُّهُ يُسَمَّى وَثَناً؛ فَالْوَثَنُ كُلּُ مَا عُبِدَ مِنْ دُونِ اللَّهِ؛ مَأْخُوذٌ مِنْ وَثَنَ بِالْمَكَانِ إِذَا ثَبَتَ وَبَقِيَ فِيهِ.
​"വിഗ്രഹങ്ങളെ ആരാധിക്കുന്ന" അതായത്: അല്ലാഹുവിൽ പങ്കുചേർക്കുന്ന (ശിർക്ക് ചെയ്യുന്ന). 'ഔഥാൻ' എന്നത് -മുമ്പ് പറഞ്ഞത് പോലെ- 'വഥൻ' എന്നതിന്റെ ബഹുവചനമാണ്. അതുകൊണ്ട് ഉദ്ദേശിക്കുന്നത്: അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹം, ഖബ്ർ, കല്ല്, മരം, ജിന്ന്, മനുഷ്യൻ എന്നിവയെല്ലാം 'വഥൻ' (വിഗ്രഹം/ആരാധ്യൻ) എന്ന് വിളിക്കപ്പെടുന്നു. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ഏതിനും 'വഥൻ' എന്ന് പറയാം. ഒരു സ്ഥലത്ത് ഒരാൾ ഉറച്ചുനിൽക്കുകയും അവശേഷിക്കുകയും ചെയ്യുമ്പോൾ പറയുന്ന 'വഥന ബിൽ മകാൻ' എന്നതിൽ നിന്നാണ് ഈ പ്രയോഗം സ്വീകരിക്കപ്പെട്ടിട്ടുള്ളത്.
​وَقَصْدُ الشَّيْخِ رَحِمَهُ اللَّهُ مِنْ هَذِهِ التَّرْجَمَةِ: الرَّدُّ عَلَى مَنْ زَعَمَ أَنَّهُ لَا يَقَعُ فِي هَذِهِ الْأُمَّةِ شِرْكٌ، وَهُمْ عُبَّادُ الْقُبُورِ يَقُولُونَ: هَذَا الَّذِي نَعْمَلُهُ لَيْسَ بِشِرْكٍ، لِأَنَّ هَذِهِ الْأُمَّةِ لَا يَقَعُ فِيهَا شِرْكٌ؟ وَإِنَّمَا هُوَ مِنْ بَابِ التَّوَسُّلِ بِالصَّالِحِينَ، أَوْ مَحَبَّةِ الصَّالِحِينَ، أَوْ مَا أَشْبَهَ ذَلِكَ مِنَ الْأَعْذَارِ الْبَارِدَةِ.
​ഈ തലക്കെട്ടിലൂടെ ശൈഖ് (റഹിമഹുല്ലാഹ്) ഉദ്ദേശിക്കുന്നത്: ഈ സമുദായത്തിൽ ശിർക്ക് സംഭവിക്കുകയില്ല എന്ന് ജല്പിക്കുന്നവർക്കുള്ള മറുപടിയാണ്. ഖബർ ആരാധകർ പറയുന്നു: "ഞങ്ങൾ ഈ ചെയ്യുന്നതൊന്നും ശിർക്കല്ല, കാരണം ഈ സമുദായത്തിൽ ശിർക്ക് സംഭവിക്കുകയില്ലല്ലോ! ഇത് സ്വാലിഹീങ്ങളെക്കൊണ്ട് (പുണ്യവാന്മാരെക്കൊണ്ട്) തവസ്സുൽ ചെയ്യലോ, അല്ലെങ്കിൽ സ്വാലിഹീങ്ങളോടുള്ള സ്നേഹ പ്രകടനമോ  അതല്ലെങ്കിൽ അതുപോലെയുള്ള കാര്യങ്ങളോ ആണ്. ബാലിശമായ ചില ന്യായീകരണങ്ങൾ മാത്രമാണിത്."
​وَهَذِهِ مَقَالَةُ الْمُشْرِكِينَ الْأَوَّلِينَ: {مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى}، {وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ}، لَكِنَّ هَؤُلَاءِ- وَالْعِيَاذُ بِاللَّهِ- يَقْرَأُونَ الْقُرْآنَ وَلَا يَفْقَهُونَ مَعْنَاهُ، أَوْ يَعْرِفُونَ مَعْنَاهُ، وَيُغَالِطُونَ وَيُكَابِرُونَ تَبَعاً لِهَوَاهُمْ.
​ഇത് മുൻകാല മുശ്രിക്കുകളുടെ അതേ വാദമാണ്:
{مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى}
 {"അല്ലാഹുവിലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടി മാത്രമാകുന്നു ഞങ്ങൾ അവരെ ആരാധിക്കുന്നത്" (സൂറത്തുസ്സുമർ: 3)},

{وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ}
 {"അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തവയെ അവർ ആരാധിക്കുന്നു. അവർ പറയുകയും ചെയ്യുന്നു: ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശകരാകുന്നു" (സൂറത്തു യൂനുസ്: 18)}. എന്നാൽ ഇവർ -അല്ലാഹുവിൽ അഭയം- ഖുർആൻ ഓതുന്നുണ്ടെങ്കിലും അതിന്റെ അർത്ഥം ഗ്രഹിക്കുന്നില്ല, അല്ലെങ്കിൽ അതിന്റെ അർത്ഥം അറിഞ്ഞിട്ടും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്തുടർന്ന് മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയും അഹങ്കരിക്കുകയും ചെയ്യുകയാണ്.

കിതാബുത്തൗഹീദിൽ നിന്ന് 
أَلَمۡ تَرَ إِلَى ٱلَّذِينَ أُوتُواْ نَصِيبًا مِّنَ ٱلۡكِتَٰبِ يُؤۡمِنُونَ بِٱلۡجِبۡتِ وَٱلطَّٰغُوتِ وَيَقُولُونَ لِلَّذِينَ كَفَرُواْ هَٰٓؤُلَآءِ أَهۡدَىٰ مِنَ ٱلَّذِينَ ءَامَنُواْ سَبِيلًا (النساء 51)
"വേദഗ്രന്ഥത്തില്‍ നിന്ന് ഒരംശം നല്‍കപ്പെട്ടിട്ടുള്ളവരെ താങ്കൾ നോക്കി ക്കണ്ടില്ലേ❓ - അവര്‍ 'ജിബ്ത്തി'ലും, 'ത്വാഗൂത്തി'ലും [ക്ഷുദ്ര വേലകളിലും ദുര്‍മൂര്‍ത്തികളിലും] വിശ്വസിക്കുന്നു! സത്യനിഷേധികളായ  മുശ്രിക്കുകളെക്കുറിച്ച് അവര്‍ പറയുകയും ചെയ്യുന്നു: 'ഇക്കൂട്ടര്‍ വിശ്വസിച്ചവരെക്കാള്‍ (നബിയേയും സ്വഹാബത്തിനേയും അപേക്ഷിച്ച് ) കൂടുതല്‍ നേര്‍മാര്‍ഗം പ്രാപിച്ചവരാണ്' എന്ന്!
 🌳🌳🌳🌳🌳
ശറഹിൽ നിന്ന്
(من اعانة المستفيد)

وَقَوْلُهُ تَعَالَى: {أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيباً مِنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ}.
​അല്ലാഹു തആലായുടെ വചനം: {വേദഗ്രന്ഥത്തില്‍ നിന്ന് ഒരു വിഹിതം അഥവാ തൗറാത്ത് നല്‍കപ്പെട്ടവരെ (യഹൂദികളെ) താങ്കൾ കണ്ടു മനസ്സിലാക്കിയല്ലോ❓ അവര്‍ ജിബ്തിലും  ത്വാഗൂത്തിലും വിശ്വസിക്കുന്നു}"
​قَالَ: "وَقَوْلُهُ تَعَالَى: {أَلَمْ تَرَ} ، هَذَا اسْتِفْهَامُ تَقْرِيرٍ، أَيْ: قَدْ رَأَيْتَ وَعَلِمْتَ يَا مُحَمَّدُ.
​അദ്ദേഹം ( ശൈഖ് മുഹമ്മദു ബ്നു അബ്ദിൽ വഹ്ഹാബ്) പറഞ്ഞു: "അല്ലാഹു തആലായുടെ വചനം:
അറഐത"
 { താങ്കൾ കണ്ടില്ലേ}, ഇത് ഒരു വസ്തുതയെ ഉറപ്പിച്ചു പറയുന്ന ചോദ്യ രൂപമാണ് (ഇസ്തിഫ്ഹാം തഖ്രീർ). അതായത്: അല്ലയോ മുഹമ്മദ്, തീർച്ചയായും താങ്കൾ കാണുകയും മനസ്സിലാക്കുകയും ചെയ്തിരിക്കുന്നുവല്ലോ.
​" {إِلَى الَّذِينَ أُوتُوا نَصِيباً مِنَ الْكِتَابِ} " أَيْ: حَظّاً مِنَ الْكِتَابِ، فَالنَّصِيبُ: الْحَظُّ؛ وَالْمُرَادُ بِهِمُ الْيَهُودُ، لِأَنَّ اللَّهَ أَعْطَاهُمُ التَّوْرَاةَ الَّتِي أَنْزَلَهَا عَلَى مُوسَى- عَلَيْهِ الصَّلَاةُ وَالسَّلَامُ- مِنْ عِنْدِ اللَّهِ، فَهُوَ كِتَابٌ عَظِيمٌ مِنْ عِنْدِ اللَّهِ.
​"{വേദഗ്രന്ഥത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ} അതായത്: വേദഗ്രന്ഥത്തിൽ നിന്ന് ഒരു ഭാഗം. ഇവിടെ 'നസ്വീബ്' എന്നാൽ ഓഹരി അല്ലെങ്കിൽ വിഹിതം എന്നാണ് അർത്ഥം. ഇവിടെ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് യഹൂദന്മാരെയാണ്. കാരണം അല്ലാഹു തന്റെ പക്കൽ നിന്ന് മൂസാ ﷺ യുടെ മേൽ അവതരിപ്പിച്ച തൗറാത്ത് അവർക്ക് നൽകിയിട്ടുണ്ടായിരുന്നു. അത് അല്ലാഹുവിന്റെ പക്കൽ നിന്നുള്ള മഹത്തായ ഒരു ഗ്രന്ഥമാണ്.
​وَهَذَا مِنْ بَابِ الْإِنْكَارِ عَلَيْهِمْ، لِأَنَّ الْمَفْرُوضَ أَنَّ الَّذِي أُوتِيَ نَصِيباً مِنَ الْكِتَابِ وَعَلِمَ الْحَقَّ يَجِبُ عَلَيْهِ أَنْ يَعْمَلَ بِهِ: فَكَوْنُهُمْ يُخَالِفُونَ الْحَقَّ - وَعِنْدَهُمُ الْكِتَابُ- هَذَا دَلِيلٌ عَلَى غِلَظِ كُفْرِهِمْ وَعِنَادِهِمْ.
​ഇത് അവർക്കെതിരെയുള്ള ആക്ഷേപത്തിന്റെ ഭാഗമാണ്. കാരണം, വേദഗ്രന്ഥത്തിൽ നിന്ന് വിഹിതം ലഭിക്കുകയും സത്യം മനസ്സിലാക്കുകയും ചെയ്തവർ  അതിനനുസരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്. എന്നാൽ തങ്ങളുടെ പക്കൽ ഗ്രന്ഥം ഉണ്ടായിരുന്നിട്ടും അവർ സത്യത്തോട്   എതിര് നിൽക്കുക എന്നത് അവരുടെ കുഫ്റിന്റെയും (സത്യനിഷേധത്തിന്റെയും) ശാഠ്യത്തിന്റെയും കാഠിന്യത്തിനുള്ള തെളിവാണ്.
​" {يُؤْمِنُونَ بِالْجِبْتِ} " أَيْ: يُصَدِّقُونَ بِالْجِبْتِ، وَهُوَ الشِّرْكُ، أَوِ السِّحْرُ، أَوِ السَّاحِرُ، أَوِ الْكَاهِنُ، أَوِ الشَّيْطَانُ، كُلُّ ذَلِكَ يُسَمَّى جِبْتاً.
​"{അവർ ജിബ്തിൽ വിശ്വസിക്കുന്നു} അതായത്: അവർ ജിബ്തിനെ സത്യപ്പെടുത്തുന്നു. ശിർക്ക് (ബഹുദൈവാരാധന), സിഹ്‌ർ (ആഭിചാരം), സിഹ്‌ർ ചെയ്യുന്നവൻ (ആഭിചാരകൻ), കൺകെട്ടുകാരൻ/ജ്യോത്സ്യൻ, പിശാച് എന്നിവയ്‌ക്കെല്ലാം 'ജിബ്ത്' എന്ന് പേര് പറയപ്പെടും.
​" {وَالطَّاغُوتِ} " فِي اللُّغَةِ: مَأْخُوذٌ مِنَ الطُّغْيَانِ، وَهُوَ: مُجَاوَزَةُ الْحَدِّ؛ وَالْمُرَادُ بِهِ هُنَا: مَا تَجَاوَزَ بِهِ الْعَبْدُ حَدَّهُ مِنْ مَعْبُودٍ، أَوْ مَتْبُوعٍ، أَوْ مُطَاعٍ فِي غَيْرِ طَاعَةِ اللَّهِ، كُلُّهُ طَاغُوتٌ.

وَالطَّاغُوتِ
"{ത്വാഗൂത്തിലും}" ഭാഷാപരമായി ഇത് 'ത്വുഗ്‌യാൻ' (പരിധി ലംഘിക്കൽ) എന്നതിൽ നിന്ന് ഉണ്ടായതാണ്. ഇതിന്റെ അർത്ഥം പരിധി കവിയുക എന്നതാണ്. ഇവിടെ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്: അല്ലാഹുവെ അനുസരിക്കുന്നതിലല്ലാതെ, ആരാധിക്കപ്പെടുന്നവയോ, പിന്തുടരപ്പെടുന്നവയോ, അനുസരിക്കപ്പെടുന്നവയോ ആയ കാര്യങ്ങളിൽ ഒരടിമ തന്റെ പരിധി ലംഘിക്കുന്ന ഏത് കാര്യവും ത്വാഗൂത്ത് ആണ്.
​وَيَقُولُ الْعَلَّامَةُ ابْنُ الْقَيِّمِ: "الطَّوَاغِيتُ كَثِيرُونَ، وَرُؤُوسُهُمْ خَمْسَةٌ: إِبْلِيسُ- لَعَنَهُ اللَّهُ- وَمَنْ عُبِدَ وَهُوَ رَاضٍ. وَمَنْ دَعَا النَّاسَ إِلَى عِبَادَةِ نَفْسِهِ. وَمَنْ ادَّعَى شَيْئاً مِنْ عِلْمِ الْغَيْبِ. وَمَنْ حَكَمَ بِغَيْرِ مَا أَنْزَلَ اللَّهُ".
​അല്ലാമാ ഇബ്നുൽ ഖയ്യിം പറയുന്നു: "ത്വാഗൂത്തുകൾ വളരെ അധികമാണ്. അവയുടെ തലവന്മാർ അഞ്ചെണ്ണമാണ്: അല്ലാഹു ശപിച്ച ഇബ്‌ലീസ്, താൻ ആരാധിക്കപ്പെടുന്നതിൽ തൃപ്തിപ്പെട്ടവൻ, സ്വന്തത്തെ ആരാധിക്കാൻ ജനങ്ങളെ ക്ഷണിച്ചവൻ, അദൃശ്യജ്ഞാനത്തിൽ നിന്ന് എന്തെങ്കിലും തനിക്കറിയാമെന്ന് വാദിച്ചവൻ, അല്ലാഹു അവതരിപ്പിച്ചതല്ലാത്തതുകൊണ്ട് വിധികൽപ്പിച്ചവൻ."
​" {وَيَقُولُونَ} " أَيْ: يَقُولُ هَؤُلَاءِ الْيَهُودُ.
​"{അവർ പറയുന്നു}" അതായത്: ഈ യഹൂദന്മാർ പറയുന്നു.
​" {لِلَّذِينَ كَفَرُوا} " وَهُمْ مُشْرِكُو قُرَيْشٍ {هَؤُلَاءِ أَهْدَى مِنَ الَّذِينَ آمَنُوا سَبِيلاً} أَيْ: هَؤُلَاءِ الْكُفَّارُ أَهْدَى مِنَ الَّذِينَ آمَنُوا سَبِيلاً، أَيْ: مَنْهَجُ الْكُفَّارِ أَهْدَى مِنْ مَنْهَجِ الْمُسْلِمِينَ الْمُتَّبِعِينَ لِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. وَهَذَا وَهُمْ عِنْدَهُمُ الْكِتَابُ، وَيَعْرِفُونَ الْحَقَّ مِنَ الْبَاطِلِ.
​"{സത്യനിഷേധികളോട്} -അവർ ഖുറൈശികളിലെ മുശ്രിരിക്കുകളാണ്- {ഇക്കൂട്ടരാണ് വിശ്വാസികളെക്കാൾ കൂടുതൽ നേർമാർഗ്ഗത്തിൽ ഉള്ളവർ എന്ന്} അതായത്: ഈ കാഫിറുകളാണ് വിശ്വാസികളേക്കാൾ സന്മാർഗ്ഗത്തിൽ ഉള്ളവർ എന്ന്. മുഹമ്മദ് ﷺ യെ പിന്തുടരുന്ന മുസ്‌ലിംകളുടെ മാർഗ്ഗത്തേക്കാൾ നല്ലത് കാഫിറുകളുടെ മാർഗ്ഗമാണെന്ന് (അവർ പറയുന്നു). തങ്ങളുടെ പക്കൽ ഗ്രന്ഥം ഉണ്ടായിരിക്കുകയും, സത്യവും അസത്യവും വേർതിരിച്ചറിയാൻ കഴിയുകയും ചെയ്തിട്ടാണ് അവർ ഇത് പറയുന്നത്.
​وَسَبَبُ ذَلِكَ: أَنَّ الرَّسُولَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمَّا هَاجَرَ إِلَى الْمَدِينَةِ، وَبَايَعَهُ الْأَنْصَارُ مِنَ الْأَوْسِ وَالْخَزْرَجِ، وَصَارَتْ لِلْمُسْلِمِينَ دَوْلَةٌ عَظِيمَةٌ فِي الْمَدِينَةِ، اغْتَاظَ الْيَهُودُ الَّذِينَ كَانُوا فِي الْمَدِينَةِ مِنَ الْمُسْلِمِينَ، وَضَاقُوا بِهِمْ ذَرْعًا، فَذَهَبَ كَعْبُ بْنُ الْأَشْرَفِ وَحَيَيُّ بْنُ أَخْطَبَ إِلَى الْمُشْرِكِينَ فِي مَكَّةَ يَسْتَنْجِدُونَهُمْ عَلَى قِتَالِ الرَّسُولِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَصْحَابِهِ، فَانْتَهَزَ الْمُشْرِكُونَ الْفُرْصَةَ وَقَالُوا: أَنْتُمْ أَهْلُ كِتَابٍ، تَعْرِفُونَ الْحَقَّ مِنَ الْبَاطِلِ، بَيِّنُوا لَنَا أَنَحْنُ أَهْدَى أَمْ مُحَمَّدٌ؟، فَقَالُوا: وَمَا أَنْتُمْ وَمَا مُحَمَّدٌ؟ يَعْنِي: بَيِّنُوا لَنَا صِفَتَكُمْ وَصِفَةَ مُحَمَّدٍ-، قَالُوا: مُحَمَّدٌ صُنْبُورٌ مَبْتُورٌ، قَطَّعَ أَرْحَامَنَا وَسَبَّ آلِهَتَنَا. وَنَحْنُ نَذْبَحُ الْكَوْمَ، وَنُطْعِمُ الْحَجِيجَ، وَنَسْقِي الْحَجِيجَ، وَنَفُكُّ الْعَانِيَ، وَنَصِلُ الْأَرْحَامَ. يَصِفُونَ أَنْفُسَهُمْ بِهَذِهِ الصِّفَاتِ.
​ഇതിന്റെ കാരണം: റസൂൽ ﷺ മദീനയിലേക്ക് ഹിജ്റ പോവുകയും, ഔസ്, ഖസ്രജ് ഗോത്രങ്ങളിലെ അൻസാറുകൾ അവിടുത്തെ ബൈഅത്ത് (അനുസരണപ്രതിജ്ഞ) ചെയ്യുകയും, മദീനയിൽ മുസ്‌ലിംകൾക്ക് ഒരു വലിയ ഭരണകൂടം നിലവിൽ വരികയും ചെയ്തപ്പോൾ, മദീനയിലുണ്ടായിരുന്ന യഹൂദന്മാർക്ക് മുസ്‌ലിംകളോട് കടുത്ത കോപവും അസൂയയും ഉണ്ടാവുകയും അവർ വലിയ പ്രയാസത്തിലാവുകയും ചെയ്തു. അങ്ങനെ കഅ്ബ് ബിനുൽ അശ്റഫും ഹുയയ്യ് ബിനു അഖ്ത്വബും മക്കയിലെ മുഷ്‌രിക്കുകളുടെ അടുക്കലേക്ക് പോയി, റസൂൽ ﷺ യോടും അവിടുത്തെ സ്വഹാബികളോടും യുദ്ധം ചെയ്യാൻ അവരുടെ സഹായം തേടി. ഈ അവസരം മുതലെടുത്തുകൊണ്ട് മുഷ്‌രിക്കുകൾ പറഞ്ഞു: "നിങ്ങൾ വേദക്കാരാണ്, സത്യവും അസത്യവും തിരിച്ചറിയുന്നവരാണ്. അതുകൊണ്ട് ഞങ്ങളാണോ അതോ മുഹമ്മദാണോ കൂടുതൽ സന്മാർഗ്ഗത്തിൽ ഉള്ളതെന്ന് വ്യക്തമാക്കൂ." അപ്പോൾ യഹൂദന്മാർ ചോദിച്ചു: "നിങ്ങളുടെ അവസ്ഥ എന്താണ്❓ മുഹമ്മദിന്റെ അവസ്ഥ എന്താണ്❓  അവർ (മുഷ്‌രിക്കുകൾ) പറഞ്ഞു: "മുഹമ്മദ് വേരറ്റവനും പിൻഗാമികളില്ലാത്തവനുമാണ് (സ്വൻബൂർ മബ്തൂർ). അവൻ ഞങ്ങളുടെ കുടുംബബന്ധങ്ങൾ മുറിക്കുകയും ഞങ്ങളുടെ ദൈവങ്ങളെ ആക്ഷേപിക്കുകയും ചെയ്തു. ഞങ്ങളാകട്ടെ വലിയ ഒട്ടകങ്ങളെ അറുക്കുന്നു, ഹാജിമാർക്ക് ഭക്ഷണം നൽകുന്നു, അവർക്ക് വെള്ളം കുടിപ്പിക്കുന്നു, തടവുകാരെ മോചിപ്പിക്കുന്നു, കുടുംബബന്ധം ചേർക്കുന്നു." അവർ തങ്ങളെക്കുറിച്ച് ഈ വിശേഷണങ്ങൾ പറഞ്ഞു.
​وَمُحَمَّدٌ قَطَعَ أَرْحَامَنَا، وَتَبِعَهُ سُرَّاقُ الْحَجِيجِ مِنْ غِفَارٍ.
​"മുഹമ്മദ് ഞങ്ങളുടെ കുടുംബബന്ധങ്ങൾ മുറിച്ചു, ഗിഫാർ ഗോത്രത്തിലെ തീർത്ഥാടകരെ കൊള്ളയടിക്കുന്നവരാണ് അവനെ പിന്തുടർന്നത്."
​قَالُوا: أَنْتُمْ خَيْرٌ وَأَهْدَى سَبِيلاً.
​അപ്പോൾ അവർ (യഹൂദന്മാർ) പറഞ്ഞു: "നിങ്ങളാണ് ഉത്തമരും കൂടുതൽ നേർമാർഗ്ഗത്തിലുള്ളവരും."
​وَالشَّاهِدُ مِنَ الْآيَةِ لِلْبَابِ: أَنَّهُ إِذَا كَانَ فِي الْيَهُودِ مَنْ يُؤْمِنُ بِالْجِبْتِ وَالطَّاغُوتِ فَسَيَكُونُ فِي هَذِهِ الْأُمَّةِ مَنْ يَفْعَلُ ذَلِكَ تَشَبُّهًا بِهِمْ، لِأَنَّ الرَّسُولَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَبَّرَ أَنَّهُ يَكُونُ فِي هَذِهِ الْأُمَّةِ مَنْ يَتَشَبَّهُ بِالْيَهُودِ وَالنَّصَارَى، وَمِنْ ذَلِكَ: التَّشَبُّهُ بِهِمْ فِي الْإِيمَانِ بِالْجِبْتِ وَالطَّاغُوتِ.
​ഈ അധ്യായത്തിലേക്ക് ഈ ആയത്തിൽ നിന്നുള്ള തെളിവ് (ശാഹിദ്): യഹൂദന്മാരിൽ ജിബ്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നവർ ഉണ്ടായിരുന്നുവെങ്കിൽ, അവരെ അനുകരിച്ചുകൊണ്ട് ഈ ഉമ്മത്തിലും അങ്ങനെ ചെയ്യുന്നവർ ഉണ്ടാകും എന്നതാണ്. കാരണം, ഈ ഉമ്മത്തിൽ യഹൂദരെയും നസ്വാറാക്കളെയും (ക്രിസ്ത്യാനികളെയും) അനുകരിക്കുന്നവർ ഉണ്ടാകുമെന്ന് റസൂൽ ﷺ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ജിബ്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നതിൽ അവരെ അനുകരിക്കുക എന്നത് അതിൽ പെട്ടതാണ്.
​وَكَذَلِكَ يُوجَدُ فِي هَذِهِ الْأُمَّةِ مَنْ يُمَجِّدُ الْكُفَّارَ، وَيَنْتَقِصُ الْمُسْلِمِينَ، كَمَا كَانَ الْيَهُودُ يَقُولُونَ: {هَؤُلَاءِ أَهْدَى مِنَ الَّذِينَ آمَنُوا سَبِيلاً} ، فَمِنَ النَّاسِ مَنْ يُثْنِي الْيَوْمَ عَلَى دُوَلِ الْكُفْرِ وَالْإِلْحَادِ، وَيَصِفُهُمْ بِصِفَاتِ الْكَمَالِ وَالْعَظَمَةِ، وَيَتَنَقَّصُ الْمُسْلِمِينَ، وَيَصِفُهُمْ بِالتَّأَخُّورِ وَالرَّجْعِيَّةِ، إِلَى آخِرِهِ، فَهَذَا شَيْءٌ مَوْجُودٌ.
​അതുപോലെ തന്നെ, യഹൂദന്മാർ {ഇക്കൂട്ടരാണ് വിശ്വാസികളെക്കാൾ കൂടുതൽ നേർമാർഗ്ഗത്തിൽ ഉള്ളവർ} എന്ന് പറഞ്ഞതുപോലെ, കാഫിറുകളെ മഹത്വപ്പെടുത്തുകയും മുസ്‌ലിംകളെ ഇകഴ്ത്തുകയും ചെയ്യുന്നവർ ഈ ഉമ്മത്തിലും കാണപ്പെടുന്നുണ്ട്. ഇന്ന് ജനങ്ങളിൽ ചിലർ കുഫ്റിന്റെയും നിരീശ്വരവാദത്തിന്റെയും രാജ്യങ്ങളെ പുകഴ്ത്തുകയും, അവർക്ക് പൂർണ്ണതയും മഹത്വവും കൽപിച്ചു നൽകുകയും ചെയ്യുന്നു. അതേസമയം മുസ്‌ലിംകളെ ഇകഴ്ത്തുകയും അവർ പിന്നോക്കാവസ്ഥയിലും പൌരാണികതയിലും ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ ഇന്ന് നിലവിലുണ്ട്.
​فَدَلَّ عَلَى أَنَّ هَذِهِ الْأُمَّةَ يَقَعُ فِيهَا مَا وَقَعَ فِي الْيَهُودِ مِنَ الْإِيمَانِ بِالْجِبْتِ وَالطَّاغُوتِ، وَمِنَ الشِّرْكِ بِاللَّهِ عَزَّ وَجَلَّ.
​യഹൂദന്മാർക്ക് സംഭവിച്ചതുപോലെ ജിബ്തിലും ത്വാഗൂത്തിലുമുള്ള വിശ്വാസവും, അല്ലാഹുവിന് പങ്കുചേർക്കലും (ശിർക്ക്) ഈ ഉമ്മത്തിലും സംഭവിക്കും എന്നതിന് ഇത് തെളിവാണ്.
​وَكُلُّ مَا وَقَعَ فِي الْيَهُودِ أَوْ فِي النَّصَارَى فَإِنَّهُ سَيَقَعُ فِي هَذِهِ الْأُمَّةِ مِنْ بَعْضِ أَفْرَادِهَا أَوْ طَوَائِفِهَا مَنْ يَفْعَلُهُ تَشَبُّهًا بِهِمْ، فَهَا هِيَ الْأَضْرِحَةُ، وَالْبِنَاءُ عَلَى الْقُبُورِ، وَالطَّوَافُ بِهَا، وَإِقَامَةُ الْمَوَالِدِ، وَالِاسْتِغَاثَةُ بِالْأَمْوَاتِ، وَالذَّبْحُ وَالنَّذْرُ لَهُمْ مَوْجُودٌ، كَمَا كَانَ فِي الْيَهُودِ.
​യഹൂദരിലോ ക്രിസ്ത്യാനികളിലോ സംഭവിച്ചതെല്ലാം ഈ ഉമ്മത്തിലെ ചില വ്യക്തികളോ വിഭാഗങ്ങളോ അവരെ അനുകരിച്ചുകൊണ്ട് പ്രവർത്തിക്കുന്നതാണ്. യഹൂദന്മാരിൽ ഉണ്ടായിരുന്നതുപോലെ മഖ്ബറകൾ ഉണ്ടാക്കൽ, ഖബറുകൾക്ക് മുകളിൽ കെട്ടിടം പണിയൽ, അവയെ ത്വവാഫ് ചെയ്യൽ, മൗലിദുകൾ ആഘോഷിക്കൽ, മരണപ്പെട്ടവരോട് പ്രാർത്ഥിക്കൽ (ഇസ്തിഗാസ), അവർക്കായി അറുക്കലും നേർച്ച നേരാലും ഒക്കെ ഇന്ന് നിലവിലുണ്ട്.
​وَهَذَا الشَّاهِدُ مِنَ الْآيَةِ لِلتَّرْجَمَةِ.
​ഈ അധ്യായത്തിന്റെ തലക്കെട്ടിന് ആയത്തിൽ നിന്നുള്ള തെളിവ് (ശാഹിദ്) ഇതാണ്.
ദർസ് 142

കിതാബുത്തൗഹീദിൽ നിന്ന് :
وقَوْلُهُ تَعَالَى: {قُلْ هَلْ أُنَبِّئُكُمْ بِشَرٍّ مِنْ ذَلِكَ مَثُوبَةً عِنْدَ اللهِ مَنْ لَعَنَهُ اللهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ}.
​അല്ലാഹു തആലായുടെ വചനം: 
{قُلْ هَلْ أُنَبِّئُكُمْ بِشَرٍّ مِنْ ذَلِكَ مَثُوبَةً عِنْدَ اللهِ مَنْ لَعَنَهُ اللهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ}
 "പറയുക: അല്ലാഹുവിങ്കൽ പ്രതിഫലത്തിന്റെ കാര്യത്തിൽ ഇതിനേക്കാൾ ദോഷകരമായ അവസ്ഥയിലുള്ളവരെക്കുറിച്ച് ഞാൻ താങ്കൾക്ക് വിവരം നൽകട്ടെയോ❓- ആരെയാണോ അല്ലാഹു ശപിക്കുകയും, അവനോട് കോപിക്കുകയും അവരിൽ നിന്ന് അല്ലാഹു കുരങ്ങുകളെയും പന്നികളെയും ആക്കിത്തീർക്കുകയും  അക്രമകാരികളായ ശക്തികളെ (ത്വാഗൂത്തിനെ) ആരാധിച്ചവരുമായവർ."
​وَقَوْلُهُ تَعَالَى: {قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِداً}.
​അല്ലാഹു തആലായുടെ വചനം: 
{قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِداً}
 "തങ്ങളുടെ കാര്യത്തിൽ അതിജയിച്ചവർ പറഞ്ഞു: ഞങ്ങൾ അവരുടെ മേൽ (അസ്ഹാബുൽ കഹ്ഫിൻ്റെ മേൽ ) തീർച്ചയായും ഒരു മസ്ജിദ് നിർമ്മിക്കുക തന്നെ ചെയ്യും."
🌳🌳🌳🌳🌳

ശറഹിൽ നിന്ന്:
(من اعانة المستفيد)

​قَالَ: "وَقَوْلُهُ تَعَالَى: {قُلْ هَلْ أُنَبِّئُكُمْ بِشَرٍّ مِنْ ذَلِكَ مَثُوبَةً عِنْدَ اللهِ مَنْ لَعَنَهُ اللهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ} تَمَامُ الآيَةِ: {أُولَئِكَ شَرٌّ مَكَاناً وَأَضَلُّ عَنْ سَوَاءِ السَّبِيلِ}، هَذِهِ الآيَةُ فِي الرَّدِّ عَلَى الَّذِينَ يَسْخَرُونَ مِنَ الْمُسْلِمِينَ وَمِنْ دِينِهِمْ مِنَ الْيَهُودِ وَالنَّصَارَى وَالْوَثَنِيِّينَ.
​അദ്ദേഹം പറഞ്ഞു: അല്ലാഹു തആലായുടെ വചനം: 
{قُلْ هَلْ أُنَبِّئُكُمْ بِشَرٍّ مِنْ ذَلِكَ مَثُوبَةً عِنْدَ اللهِ مَنْ لَعَنَهُ اللهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ}
 സൂക്തത്തിന്റെ ബാക്കി ഭാഗം ഇപ്രകാരമാണ്: {أُولَئِكَ شَرٌّ مَكَاناً وَأَضَلُّ عَنْ سَوَاءِ السَّبِيلِ} "അങ്ങനെയുള്ളവരാണ് ഏറ്റവും ചീത്തയായ സ്ഥാനത്തുള്ളവരും നേർവഴിയിൽ നിന്ന് ഏറ്റവും കൂടുതൽ തെറ്റിപ്പോയവരും." ഈ ആയത്ത് മുസ്ലിംകളെയും അവരുടെ ദീനിനെയും പരിഹസിക്കുന്ന യഹൂദർ, നസ്വാറാക്കൾ, ബഹുദൈവാരാധകർ എന്നിവർക്കുള്ള മറുപടിയാണ്.
​يَقُولُ تَعَالَى: {هَلْ أُنَبِّئُكُمْ} أَيْ: أُخْبِرُكُمْ، وَالِاسْتِفْهَامُ هُنَا الْمُرَادُ بِهِ: التَّقْرِيرُ وَالتَّوْبِيخُ.
​അല്ലാഹു തആലാ പറയുന്നു:
 {هَلْ أُنَبِّئُكُمْ}
 അതായത്: ഞാൻ നിങ്ങൾക്ക് വിവരം നൽകട്ടെയോ❓ ഇവിടെയുള്ള ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത് കാര്യങ്ങൾ ഉറപ്പിച്ചു പറയലും (തഖ്‌രീർ), ശാസനയുമാണ് (തൗബീഖ്).
​"{بِشَرٍّ مِنْ ذَلِكَ}": الَّذِي زَعَمْتُمْ فِينَا.
​"{بِشَرٍّ مِنْ ذَلِكَ}" ........
(ഇതിനേക്കാൾ ദോഷകരമായതിനെക്കുറിച്ച്): ഞങ്ങളെക്കുറിച്ച് നിങ്ങൾ വാദിച്ചതിനേക്കാൾ ദോഷകരമായതിനെക്കുറിച്ച്..........

​"{مَنْ لَعَنَهُ اللهُ}" أَيْ: طَرَدَهُ وَأَبْعَدَهُ مِنْ رَحْمَتِهِ بِسَبَبِ كُفْرِهِ، وَهُوَ أَنْتُمْ أَيُّهَا الْيَهُودُ وَالنَّصَارَى

​"{مَنْ لَعَنَهُ اللهُ}"
 (ആരെയാണോ അല്ലാഹു ശപിച്ചത് അവരെക്കുറിച്ച്) അതായത്: അവരുടെ കുഫ്‌റ്  കാരണം അല്ലാഹു അവരെ തന്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റുകയും ദൂരത്താക്കുകയും ചെയ്തു. യഹൂദരും നസ്വാറാക്കളുമായ നിങ്ങളെ തന്നെയാണ് അതിലൂടെ ഉദ്ദേശിക്കപ്പെടുന്നത്.
​"{وَغَضِبَ عَلَيْهِ}" وَالْغَضَبُ ضِدُّ الرِّضَا، فَاللهُ جَلَّ وَعَلَا يَرْضَى عَنْ عِبَادِهِ الْمُؤْمِنِينَ وَيَغْضَبُ عَلَى الْكَافِرِينَ، وَغَضَبُهُ لَا يَقُومُ لَهُ شَيْءٌ، وَالْمَغْضُوبُ عَلَيْهِمْ هُمُ الَّذِينَ عِنْدَهُمْ عِلْمٌ وَلَمْ يَعْمَلُوا بِهِ، لِأَنَّهُمْ عَصَوُا اللهَ عَلَى بَصِيرَةٍ.

​"{وَغَضِبَ عَلَيْهِ}"
 (അവരോട് കോപിക്കുകയും ചെയ്തു) കോപം എന്നത് പ്രീതിക്ക് (രിളാഅ്) വിരുദ്ധമായ കാര്യമാണ്. അല്ലാഹു ജല്ല വഅലാ തന്റെ സത്യവിശ്വാസികളായ ദാസന്മാരിൽ തൃപ്തനാവുകയും കാഫിരീങ്ങളോട് കോപിക്കുകയും ചെയ്യുന്നു. അവന്റെ കോപത്തെ പ്രതിരോധിക്കാൻ യാതൊന്നിനും സാധ്യമല്ല. അല്ലാഹുവിന്റെ കോപത്തിന് ഇരയായവർ (മഗ്ളൂബി അലൈഹിം) എന്നാൽ യഥാർഥ
അറിവ് ഉണ്ടായിട്ടും അതനുസരിച്ച് പ്രവർത്തിക്കാത്തവരാണ്. കാരണം അവർ വ്യക്തമായ ബോധ്യത്തോടെയാണ് അല്ലാഹുവെ ധിക്കരിച്ചത്.

​"{وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ}" مَسَخَهُمْ قِرَدَةً وَخَنَازِيرَ، بِسَبَبِ كُفْرِهِمْ.

​"{وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ}"
 (അവരിൽ നിന്ന് കുരങ്ങുകളെയും പന്നികളെയും ആക്കിത്തീർക്കുകയും ചെയ്തു. അവരുടെ സത്യനിഷേധം കാരണം അവരെ കുരങ്ങന്മാരും പന്നികളുമായി രൂപമാറ്റം വരുത്തുകയുണ്ടായി.
​وَالشَّاهِدُ فِي قَوْلِهِ: {وَعَبَدَ الطَّاغُوتَ} دَلَّ عَلَى أَنَّ فِي أَهْلِ الْكِتَابِ مَنْ يَعْبُدُ كُلَّ الطَّاغُوتِ، فَلَا بُدَّ أَنْ يَكُونَ فِي هَذِهِ الْأُمَّةِ مَنْ يَتَشَبَّهُ بِهِمْ وَيَعْبُدُ الطَّاغُوتَ.
​ഈ സൂക്തത്തിലെ പ്രധാന തെളിവ് (ശാഹിദ്) 
{وَعَبَدَ الطَّاغُوتَ}
 (ത്വാഗൂത്തിനെ ആരാധിച്ചു) എന്ന വാചകത്തിലാണ്. വേദക്കാരിൽ (അഹ്ലുൽ കിതാബ്) എല്ലാവിധ ത്വാഗൂത്തുകളെയും ആരാധിക്കുന്നവർ ഉണ്ടായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ ഈ ഉമ്മത്തിലും അവരോട് സാദൃശ്യം പുലർത്തുകയും ത്വാഗൂത്തുകളെ ആരാധിക്കുകയും ചെയ്യുന്നവർ ഉണ്ടാകുക എന്നത് അനിവാര്യമാണ്.
فَالآيَةُ الْأُولَى فِيهَا: أَنَّهُمْ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ، وَهَذِهِ الآيَةُ فِيهَا أَنَّ فِيهِمْ مَنْ عَبَدَ الطَّاغُوتَ، فَلَا بُدَّ أَنْ يَكُونَ مِنْ هَذِهِ الْأُمَّةِ مَنْ يَتَشَبَّهُ بِهِمْ فِي ذَلِكَ.
​അപ്പോൾ ഒന്നാമത്തെ ആയത്തിൽ അവർ ജിബ്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നു എന്ന് വന്നിരിക്കുന്നു. എന്നാൽ ഈ ആയത്തിലാകട്ടെ, അവരിൽ ത്വാഗൂത്തിനെ ആരാധിച്ചവർ ഉണ്ടെന്നും വന്നിരിക്കുന്നു. അതിനാൽ ഈ കാര്യത്തിൽ അവരോട് സാദൃശ്യം പുലർത്തുന്നവർ ഈ ഉമ്മത്തിലും ഉണ്ടാകുക എന്നത് അനിവാര്യമാണ്.
​قَالَ: "وَقَوْلُهُ تَعَالَى: {قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِداً} هَذَا فِي قِصَّةِ أَصْحَابِ الْكَهْفِ، وَذَلِكَ أَنَّ جَمَاعَةً مِنَ الْفِتْيَانِ فِي الزَّمَانِ الْقَدِيمِ آمَنُوا بِاللهِ، وَأَنْكَرُوا مَا عَلَيْهِ أَهْلُ بَلَدِهِمْ مِنَ الشِّرْكِ بِاللهِ، فَلَمَّا مَاتُوا بَنَى قَوْمُهُمْ عَلَيْهِمْ مَسْجِداً لِأَجْلِ التَّبَرُّكِ بِهِمْ.
​അദ്ദേഹം പറഞ്ഞു: അല്ലാഹു തആലായുടെ വചനം
: {قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِداً}
 ഇത് അസ്ഹാബുൽ കഹ്ഫിന്റെ ചരിത്രത്തിലുള്ളതാണ്. പുരാതന കാലത്ത് ഒരു കൂട്ടം യുവാക്കൾ അല്ലാഹുവിൽ വിശ്വസിക്കുകയും, അവരുടെ നാട്ടുകാർ അല്ലാഹുവിൽ പങ്കുചേർത്തിരുന്ന ശിർക്കൻ പ്രവർത്തനങ്ങളെ പ്രസ്‌തുത യുവാക്കൾ നിഷേധിക്കുകയും ചെയ്തു. അങ്ങനെ അവർ (ഒരു ഗുഹയിൽ അഭയം പ്രാപിക്കുകയും അവിടെ കുറെക്കാലം അത്ഭുതകരമായി ഉറങ്ങുകയും പിന്നീട് ഉണരുകയും അങ്ങിനെ അവർ ) മരണപ്പെട്ടപ്പോൾ, അവരുടെ ജനതയിൽ ചിലർ അവരിലൂടെ ബറക്കത്ത് എടുക്കുന്നതിന് വേണ്ടി അവരുടെ മേൽ ഒരു മസ്ജിദ് നിർമ്മിക്കുകയാണുണ്ടായത്
​{قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِداً} فَقَالُوا: هَؤُلَاءِ رِجَالٌ صَالِحُونَ، فِيهِمْ بَرَكَةٌ، فِيهِمْ خَيْرٌ، نَبْنِي عَلَيْهِمْ مَسْجِداً مِنْ أَجْلِ التَّبَرُّكِ بِهِمْ، وَالصَّلَاةِ عِنْدَهُمْ، وَالدُّعَاءِ عِنْدَهُمْ، لِأَنَّهُمْ مِنْ أَوْلِيَاءِ اللهِ، وَنَفَّذُوا ذَلِكَ بِقُوَّةِ السُّلْطَةِ لَا بِقُوَّةِ الْحُجَّةِ، لِأَنَّهُمْ غَلَبُوا عَلَى أَمْرِهِمْ، أَيْ: تَمَكَّنُوا مِنْ تَنْفِيذِ مَا أَرَادُوا بِقُوَّتِهِمْ.

​{قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِداً} 
അവർ പറഞ്ഞു: "ഇവർ സ്വാലിഹുകളായ (സൽക്കർമ്മികളായ) മനുഷ്യരാണ്, ഇവരിൽ ബറക്കത്തുണ്ട്, നന്മയുണ്ട്. ഇവരിൽ നിന്ന് ബറക്കത്ത് ലഭിക്കുന്നതിനും അവർക്കരികിൽ വെച്ച് നിസ്കരിക്കുന്നതിനും ദുആ ഉ ചെയ്യുന്നതിനും വേണ്ടി നമുക്ക് അവരുടെ (ഖബ്റിങ്കൽ) മേൽ ഒരു മസ്ജിദ് പണിയാം, കാരണം അവർ അല്ലാഹുവിന്റെ വലിയ്യുകളാണ് ." പ്രമാണങ്ങളുടെ ശക്തി കൊണ്ടല്ല, മറിച്ച് ഭരണാധികാരത്തിന്റെ ശക്തി കൊണ്ടാണ് അവർ അത് നടപ്പിലാക്കിയത്. കാരണം അവർ "തങ്ങളുടെ കാര്യത്തിൽ വിജയം നേടിയവരായിരുന്നു." അതായത്, തങ്ങളുടെ ശക്തി ഉപയോഗിച്ച് തങ്ങൾ ഉദ്ദേശിച്ച കാര്യം നടപ്പിലാക്കാൻ അവർക്ക് സാധിച്ചു.
​فَالشَّاهِدُ مِنَ الآيَةِ: أَنَّهُ كَانَ فِي أَوَّلِ الْخَلِيقَةِ مَنْ يَبْنِي الْمَسَاجِدَ عَلَى الْقُبُورِ، فَلَا بُدَّ أَنْ يَكُونَ فِي هَذِهِ الْأُمَّةِ مَنْ يَبْنِي الْمَسَاجِدَ عَلَى الْقُبُورِ، تَشَبُّهاً بِهِمْ، وَقَدْ وَقَعَ هَذَا، وَوُجِدَ فِي هَذِهِ الْأُمَّةِ مَنْ يَبْنِي الْمَسَاجِدَ عَلَى الْقُبُورِ، فَدَلَّ عَلَى وُقُوعِ الشِّرْكِ فِي هَذِهِ الْأُمَّةِ كَمَا وَقَعَ فِي الْأُمَمِ السَّابِقَةِ عَنْ طَرِيقِ التَّشَبُّهِ وَالْمُحَاكَاةِ.
​ഈ ആയത്തിൽ നിന്നുള്ള പ്രധാന തെളിവ് : മുൻകാല ജനതകളിൽ ഖബറുകൾക്ക് മേൽ മസ്ജിദുകൾ നിർമ്മിക്കുന്നവർ ഉണ്ടായിരുന്നു എന്നതാണ്. അതിനാൽ ഈ ഉമ്മത്തിലും അവരെ അനുകരിച്ചുകൊണ്ട് ഖബറുകൾക്ക് മേൽ മസ്ജിദുകൾ നിർമ്മിക്കുന്നവർ ഉണ്ടാകുക എന്നത് അനിവാര്യമാണ്. അത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. ഖബറുകൾക്ക് മേൽ മസ്ജിദുകൾ പണിയുന്നവർ ഈ ഉമ്മത്തിലും നിലവിലുണ്ട്. മുൻകാല സമുദായങ്ങളിൽ സംഭവിച്ചതുപോലെ തന്നെ, അവരെ അനുകരിക്കുന്നതിലൂടെയും പിന്തുടരുന്നതിലൂടെയും ഈ ഉമ്മത്തിലും ശിർക്ക് സംഭവിക്കും എന്നാണ് ഇത് വ്യക്തമാക്കുന്നത്.

കിതാബുത്തൗഹീദിൽ നിന്ന് 
عن أبي سعيدٍ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ ﷺ قَالَ: "لَتَتَّبِعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ حَذْوَ القُذَّةِ بِالقُذَّةِ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ لَدَخَلْتُمُوهُ" قَالُوا: يَا رَسُولَ اللَّهِ، اليَهُودَ وَالنَّصَارَى؟، قَالَ: "فَمَنْ؟" أَخْرَجَاهُ.
​അബൂ സഈദുൽ ഖുദ്‌രി റളിയല്ലാഹു അൻഹുവിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "തീർച്ചയായും നിങ്ങൾക്ക് മുമ്പുള്ളവരുടെ വഴികളെ (ചര്യകളെ) അമ്പിൻ്റെ തൂവൽ ഒന്ന് മറ്റൊന്നിനോട് ഒത്തുനിൽക്കുന്നത് പോലെ (അതായത് ഒരു മാറ്റവുമില്ലാതെ അപ്പടി ) കൃത്യമായി നിങ്ങൾ പിന്തുടരുക തന്നെ ചെയ്യും; എത്രത്തോളമെന്നാൽ, അവർ ഒരു ഉടുമ്പിന്റെ പൊത്തിൽ പ്രവേശിച്ചാൽ പോലും നിങ്ങൾ അതിലും പ്രവേശിക്കും." സ്വഹാബത്ത് ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, ജൂതന്മാരെയും നസാറാക്കളെയും  ആണോ താങ്കൾ ഉദ്ദേശിക്കുന്നത്❓" അവിടുന്ന് പറഞ്ഞു: "പിന്നെ വേറെ ആരെയാണ്❓" (ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്).

​"حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ لَدَخَلْتُمُوهُ" الجُحْرُ- بِالضَّمِّ- هُوَ: السَّرَبُ الَّذِي يَكُونُ فِي الأَرْضِ، وَمِنْهُ جُحْرُ الضَّبِّ، لِأَنَّهُ يَحْفِرُ جُحْراً مِنْ أَعْسَرِ الجُحُورِ، وَمَعَ هَذَا لَوْ دَخَلَهُ اليَهُودُ وَالنَّصَارَى لَكَانَ فِي هَذِهِ الأُمَّةِ مَنْ يَفْعَلُ ذَلِكَ تَقْلِيداً لَهُمْ.
​"അവർ ഒരു ഉടുമ്പിന്റെ പൊത്തിൽ പ്രവേശിച്ചാൽ പോലും നിങ്ങൾ അതിലും പ്രവേശിക്കും": 'ജുഹ്‌ർ'  എന്നാൽ ഭൂമിയിലുള്ള തുരങ്കം/ പൊത്ത് / മാളം എന്നാണ് അർത്ഥം. അതിൽപ്പെട്ടതാണ് ഉടുമ്പിന്റെ പൊത്തും. കാരണം, ഉടുമ്പ് ഉണ്ടാക്കുന്നത് ഏറ്റവും പ്രയാസമേറിയതും സങ്കീർണ്ണവുമായ പൊത്തുകളിൽ ഒന്നാണ്. എന്നിരുന്നാലും, ജൂതന്മാരും നസാറാക്കളും അതിൽ പ്രവേശിച്ചാൽ, അവരെ അന്ധമായി അനുകരിച്ചുകൊണ്ട് ഈ സമുദായത്തിൽ നിന്നും അത് ചെയ്യുന്നവർ ഉണ്ടാകും എന്നർഥം.
​وَقَدْ وَقَعَ مَا أَخْبَرَ بِهِ ﷺ، فَالتَّقْلِيدُ وَالتَّشَبُّهُ بِالكُفَّارِ قَائِمٌ عَلَى قَدَمٍ وَسَاقٍ بِأَتْفَهِ الأَشْيَاءِ وَأَحْقَرِ الأَشْيَاءِ، لا لِشَيْءٍ إِلاَّ لِأَنَّهُمْ يَفْعَلُونَهُ، وَالمُقَلِّدُ يَرَى أَنَّهُمْ أَهْلُ العُقُولِ، وَأَنَّهُمْ أَهْلُ التَّقَدُّمِ وَالحَضَارَةِ، فَيُقَلِّدُهُمْ مِنْ أَجْلِ ذَلِكَ.
​നബി ﷺ പ്രവചിച്ച കാര്യങ്ങൾ സംഭവിക്കുക തന്നെ ചെയ്തു. അവിശ്വാസികളെ അനുകരിക്കലും അവരോട് സാദൃശ്യപ്പെടലും ഏറ്റവും നിസ്സാരവും തുച്ഛവുമായ കാര്യങ്ങളിൽ പോലും സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. അവർ അത് ചെയ്യുന്നു എന്ന ഒറ്റക്കാരണത്താൽ മാത്രമാണ് ഇതൊക്കെ ചെയ്യുന്നത്. അനുകരിക്കുന്നവൻ കരുതുന്നത് അവർ ബുദ്ധിശാലികളും പുരോഗതിയുടെയും നാഗരികതയുടെയും വക്താക്കളാണെന്നാണ്; അതിനാൽ അവൻ അവരെ അനുകരിക്കുന്നു.
​وَهَذَا الحَدِيثُ خَبَرٌ بِمَعْنَى النَّهْيِ، أَيْ: لا تَتَشَبَّهُوا بِهِمْ، وَلا تُقَلِّدُوهُمْ، وَقَدْ جَاءَ النَّهْيُ عَنِ التَّشَبُّهِ بِهِمْ بِقَوْلِهِ: "لا تَشَبَّهُوا بِاليَهُودِ وَالنَّصَارَى"، وَقَوْلِهِ: "وَمَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ".
​ഈ ഹദീസ് വിലക്കിന്റെ അർത്ഥം ഉൾക്കൊള്ളുന്ന ഒരു വിവര കൈമാറ്റമാണ്. അതായത്, "നിങ്ങൾ അവരോട് സാദൃശ്യപ്പെടരുത്, അവരെ അനുകരിക്കരുത്." അവരോട് സാദൃശ്യപ്പെടുന്നത് വിലക്കിക്കൊണ്ട് നബി ﷺ യുടെ വചനങ്ങളിൽ വന്നിട്ടുണ്ട്: "നിങ്ങൾ ജൂതന്മാരോടും നസ്വാറാക്കളോടും സാദൃശ്യപ്പെടരുത്", അതുപോലെ മറ്റൊരു നബി വചനം : "ആരെങ്കിലും ഒരു ജനതയോട് സാദൃശ്യപ്പെട്ടാൽ അവൻ അവരിൽ പെട്ടവനാണ്."
​وَالشَّاهِدُ مِنْ هَذَا الحَدِيثِ وَاضِحٌ: أَنَّهُ يَكُونُ فِي هَذِهِ الأُمَّةِ مَنْ يَتَشَبَّهُ بِاليَهُودِ وَالنَّصَارَى فِي كُلِّ شَيْءٍ، وَاليَهُودُ وَالنَّصَارَى يَعْمَلُونَ الشِّرْكَ فَلا بُدَّ أَنْ يُوجَدَ فِي هَذِهِ الأُمَّةِ مَنْ يَعْمَلُ الشِّرْكَ مِثْلَهُمْ سَوَاءً بِسَوَاءٍ.
​ഈ ഹദീസിൽ നിന്നുള്ള തെളിവ് വ്യക്തമാണ്: ഈ സമുദായത്തിൽ എല്ലാ കാര്യങ്ങളിലും ജൂതന്മാരോടും നസാറാക്കളോടും സാദൃശ്യപ്പെടുന്ന ചിലർ ഉണ്ടാകും. ജൂതന്മാരും നസാറാക്കളും ശിർക്ക് ചെയ്യുന്നവരാണ്. അതിനാൽ തന്നെ, ഈ സമുദായത്തിലും അവരെപ്പോലെ കൃത്യമായി ശിർക്ക് ചെയ്യുന്നവർ ഉണ്ടാവുക തന്നെ ചെയ്യും.
​نَعَمْ، اليَهُودُ وَالنَّصَارَى بَنَوْا عَلَى القُبُورِ، فَيُؤْخَذُ فِي هَذِهِ الأُمَّةِ مَنْ يَبْنِي عَلَى القُبُورِ تَشَبُّهاً بِهِمْ، وَالنَّصَارَى يَعْمَلُونَ عِيدَ المَوْلِدِ لِلْمَسِيحِ عَلَيْهِ السَّلاَمُ فَيُوجَدُ فِي هَذِهِ الأُمَّةِ مَنْ يَعْمَلُ عِيدَ المَوْلِدِ لِمُحَمَّدٍ ﷺ تَشَبُّهاً بِالنَّصَارَى.
​അതെ, ജൂതന്മാരും നസ്വാറാക്കളും ഖബറുകൾക്ക് മുകളിൽ നിർമ്മാണങ്ങൾ നടത്തി. അതിനാൽ അവരോട് സാദൃശ്യപ്പെട്ടുകൊണ്ട് ഖബറുകൾക്ക് മുകളിൽ നിർമ്മാണം നടത്തുന്നവർ ഈ സമുദായത്തിലും ഉണ്ടാകുന്നു. നസ്വാറാക്കൾ ഈസാ അലൈഹിസ്സലാമിന്റെ മൗലിദ് (ജന്മദിനം) ആഘോഷിക്കുന്നു; അപ്പോൾ അവരോട് സാദൃശ്യപ്പെട്ടുകൊണ്ട് മുഹമ്മദ് ﷺ യുടെ മൗലിദ് ആഘോഷിക്കുന്നവർ ഈ സമുദായത്തിലും കാണപ്പെടുന്നു.
​كَمَا وُجِدَ فِي اليَهُودِ وَالنَّصَارَى مَنْ يَحْلِقُ لِحْيَتَهُ وَيُوَفِّرُ شَارِبَهُ، فَوُجِدَ مِنْ هَذِهِ الأُمَّةِ مَنْ يَحْلِقُ لِحْيَتَهُ وَيُوَفِّرُ شَارِبَهُ،.......
​ജൂതന്മാരിലും നസാറാക്കളിലും താടി വടിക്കുകയും മീശ വളർത്തുകയും ചെയ്യുന്നവർ ഉണ്ടായതുപോലെ, ഈ സമുദായത്തിലും താടി വടിക്കുകയും മീശ വളർത്തുകയും ചെയ്യുന്നവർ ഉണ്ടായി.......
​فَالشَّاهِدُ مِنْهُ: أَنَّهُ لا بُدَّ أَنْ يُوجَدَ فِي هَذِهِ الأُمَّةِ مَنْ يَتَشَبَّهُ بِاليَهُودِ وَالنَّصَارَى فِي الشِّرْكِ بِاللَّهِ عَزَّ وَجَلَّ، كَمَا أَنَّهُمْ {اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَاباً مِنْ دُونِ اللَّهِ وَالمَسِيحَ ابْنَ مَرْيَمَ} فَلا بُدَّ أَنْ يُوجَدَ فِي هَذِهِ الأُمَّةِ مَنْ يَغْلُو بِالأَئِمَّةِ، وَيَتَّخِذُهُمْ أَرْبَاباً مِنْ دُونِ اللَّهِ، كَمَا عِنْدَ الصُّوفِيَّةِ الَّذِينَ يَتَّخِذُونَ رُؤَسَاءَ الطُُّرُقِ وَالمَشَايِخَ أَرْبَاباً مِنْ دُونِ اللَّهِ، يُحَلِّلُونَ وَيُحَرِّمُونَ، وَيَقُولُونَ: المَرِيدُ يَنْبَغِي أَنْ يَكُونَ مَعَ الشَّيْخِ كَالَمَيِّتِ بَيْنَ يَدَيْ غَاسِلِهِ. وَكَذَلِكَ مَنْ يَتَعَصَّبُ لِشَيْخِهِ وَلَوْ خَالَفَ الدَّلِيلَ إِلَى غَيْرِ ذَلِكَ.
​ഇതിൽ നിന്നുള്ള പ്രധാന തെളിവ്: സർവ്വശക്തനായ അല്ലാഹുവിൽ പങ്കുചേർക്കുന്നതിൽ (ശിർക്കിൽ) ജൂതന്മാരോടും നസ്വാറാക്കളോടും സാദൃശ്യപ്പെടുന്നവർ ഈ സമുദായത്തിൽ ഉണ്ടാകുക തന്നെ ചെയ്യും.
{اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَاباً مِنْ دُونِ اللَّهِ وَالمَسِيحَ ابْنَ مَرْيَمَ}
 "അവർ അല്ലാഹുവിനെക്കൂടാതെ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മർയമിന്റെ മകൻ മസീഹിനെയും റബ്ബുകളാക്കി സ്വീകരിച്ചു" ഖുർആൻ എന്ന് പറഞ്ഞതുപോലെ, തങ്ങളുടെ ഇമാമുമാരുടെ കാര്യത്തിൽ അതിരുകവിയുകയും, അല്ലാഹുവിന് പുറമെ അവരെ റബ്ബുകളാക്കി മാറ്റുകയും ചെയ്യുന്നവർ ഈ സമുദായത്തിലും ഉണ്ടാകൽ അനിവാര്യമാണ് ( നബിയുടെ പ്രവചനം പുലരുക തന്നെ ചെയ്യുമല്ലോ). ത്വരീഖത്തുകളുടെ നേതാക്കളെയും ശൈഖുമാരെയും അല്ലാഹുവിന് പുറമെ റബ്ബുകളാക്കി മാറ്റുന്ന സ്വൂഫികളുടെ പക്കൽ ഈ നിലപാട് കാണാം; അവർ (സ്വൂഫി ശൈഖുമാർ ) അനുവദനീയമാക്കുകയും നിഷിദ്ധമാക്കുകയും ചെയ്യുന്നു. കൂടാതെ "മുരീദ് (ശിഷ്യൻ) അവന്റെ ശൈഖിന്റെ മുന്നിൽ മയ്യിത്തിനെ കുളിപ്പിക്കുന്നവന്റെ കയ്യിലെ മയ്യിത്തിനെപ്പോലെ ആയിരിക്കണം" എന്ന് പറയുകയും ചെയ്യുന്നു. അതുപോലെ തെളിവുകൾക്ക് എതിരാണെങ്കിലും തങ്ങളുടെ ശൈഖിനോട് കടുപ്പമേറിയ പക്ഷപാതിത്വം കാണിക്കുന്നവരും ഇതിൽ പെടുന്നു.
أَمَّا فِقْهُ هَذِهِ النُّصُوصِ، فَإِنَّهَا تَدُلُّ عَلَى مَسَائِلَ كَثِيرَةٍ:
( ഈ അധ്യായത്തിൽ പറഞ്ഞ) പ്രമാണങ്ങളുടെ ആഴത്തിലുള്ള വിവരണം (ഫഖ്ഹ്) അനേകം വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു:
​المَسْأَلَةُ الأُولَى: فِي الآيَةِ الأُولَى دَلِيلٌ عَلَى أَنَّ مِنَ اليَهُودِ وَالنَّصَارَى مَنْ يُؤْمِنُ بِالجِبْتِ وَالطَّاغُوتِ، الَّذِي هُوَ: الشِّرْكُ، وَالسِّحْرُ، وَالكِهَانَةُ، وَالطِّيَرَةُ، وَالتَّنْجِيمُ، وَالحُكْمُ بِغَيْرِ مَا أَنْزَلَ اللَّهُ. فَسَيُوجَدُ فِي هَذِهِ الأُمَّةِ مَنْ يُؤْمِنُ بِالجِبْتِ وَالطَّاغُوتِ؛ تَشَبُّهاً بِهِمْ.
​ഒന്നാമത്തെ വിഷയം: ഒന്നാമത്തെ ആയത്തിൽ, ജൂതന്മാരിലും നസാറാക്കളിലും 'ജിബ്തിലും' 'താഗൂത്തിലും' വിശ്വസിക്കുന്നവരുണ്ടെന്നതിന് തെളിവുണ്ട്. അതായത്: ശിർക്ക്, സിഹ്റ് (ആഭിചാരം), ജ്യോതിഷം, ശകുനം നോക്കൽ, നക്ഷത്ര ഫലം നോക്കൽ, അല്ലാഹു അവതരിപ്പിച്ചതല്ലാത്ത നിയമങ്ങൾ കൊണ്ട് വിധി കൽപ്പിക്കൽ എന്നിവയാണവ. അതിനാൽ, അവരോട് സാദൃശ്യപ്പെട്ടുകൊണ്ട് ജിബ്തിലും താഗൂത്തിലും വിശ്വസിക്കുന്നവർ ഈ സമുദായത്തിലും ഉണ്ടാകും.
​المَسْأَلَةُ الثَّانِيَةُ: فِي الآيَةِ دَلِيلٌ عَلَى أَنَّ الموَافَقَةَ لَهُمْ فِي الظَّاهِرِ تُسَمَّى إِيمَاناً وَلَوْ لَمْ يُوَافِقْهُمْ فِي البَاطِنِ، لِأَنَّ اليَهُودَ لَمَّا قَالُوا لِكُفَّارِ قُرَيْشٍ: أَنْتُمْ أَهْدَى مِنَ الَّذِينَ آمَنُوا سَبِيلاً. هُمْ فِي البَاطِنِ يَعْتَقِدُونَ بُطْلاَنَ هَذَا الكَلاَمِ، وَلَكِنَّهُمْ وَافَقُوهُمْ فِي الظَّاهِرِ لِيَحْصُلُوا عَلَى مُنَاصَرَتِهِمْ لَهُمْ، وَمَعَ هَذَا سَمَّى اللَّهُ هَذَا إِيمَاناً بِالجِبْتِ وَالطَّاغُوتِ.
​രണ്ടാമത്തെ വിഷയം: ബാഹ്യമായി അവരോട് യോജിക്കുന്നത് 'ഈമാൻ' (വിശ്വാസം) എന്ന് വിളിക്കപ്പെടും എന്നതിന് ഈ ആയത്തിൽ തെളിവുണ്ട്; ആന്തരികമായി അവരോട് യോജിച്ചിട്ടില്ലെങ്കിൽ പോലും. കാരണം ജൂതന്മാർ ഖുറൈശീ കാഫിറുകളോട് വിശ്വാസികളേക്കാൾ കൂടുതൽ നേർമാർഗ്ഗത്തിൽ ഉള്ളത് നിങ്ങളാണ് എന്ന് പറഞ്ഞപ്പോൾ  ഈ പ്രസ്താവന തെറ്റാണെന്ന്
ആന്തരികമായി അവർ വിശ്വസിച്ചിരുന്നു. എന്നാൽ ഖുറൈശികളുടെ സഹായവും പിന്തുണയും ലഭിക്കാൻ വേണ്ടി മാത്രമാണ് അവർ ബാഹ്യമായി അവരോട് യോജിച്ചത്. എന്നിരുന്നാലും അല്ലാഹു ഇതിനെ 'ജിബ്തിലും താഗൂത്തിലുമുള്ള വിശ്വാസം' എന്ന് വിശേഷിപ്പിച്ചു
​فَالَّذِي يَمْدَحُ الكُفْرَ وَالكُفَّارَ وَلَوْ بِلِسَانِهِ، وَيُفَضِّلُ الكُفْرَ وَالكُفَّارَ عَلَى المُؤْمِنِينَ؛ يُعْتَبَرُ مُؤْمِناً بِالجِبْتِ وَالطَّاغُوتِ، وَلَوْ كَانَ قَلْبُهُ لا يُوَافِقُ عَلَى هَذَا؛ مَا لَمْ يَكُنْ مُكْرَهاً، فَفِيهِ رَدٌّ عَلَى مُرْجِئَةِ هَذَا العَصْرِ الَّذِينَ يَقُولُونَ: إِنَّ مَنْ تَكَلَّمَ بِكَلاَمِ الكُفْرِ لا يَكْفُرُ حَتَّى يَعْتَقِدَ بِقَلْبِهِ صِحَّةَ مَا يَقُولُ............
​അതിനാൽ, നാവു കൊണ്ടെങ്കിലും കുഫ്‌റിനെയും കാഫിറുകളെയും  പുകഴ്ത്തുകയും, സത്യവിശ്വാസികളേക്കാൾ ഉത്തമർ കുഫ്‌റും കാഫിറുകളുമാണെന്ന് മുൻഗണന നൽകുകയും ചെയ്യുന്നവൻ, അവന് നിർബന്ധിതാവസ്ഥ  ഇല്ലാത്തിടത്തോളം—അവന്റെ ഹൃദയം അത് അംഗീകരിക്കുന്നില്ലെങ്കിലും—ജിബ്തിലും താഗൂത്തിലും വിശ്വസിച്ചവനായി പരിഗണിക്കപ്പെടും. "കുഫ്‌റിന്റെ വാക്ക് സംസാരിച്ചവൻ തന്റെ ഹൃദയം കൊണ്ട് അത് സത്യമാണെന്ന് വിശ്വസിക്കുന്നത് വരെ കാഫിറാവുകയില്ല" എന്ന് പറയുന്ന ഈ കാലഘട്ടത്തിലെ 'മുർജിഅത്തുകൾക്കുള്ള' മറുപടി ഇതിലുണ്ട്.......
​المَسْأَلَةُ الثَّالِثَةُ: فِي الآيَةِ الثَّانِيَةِ بَيَانُ أَنَّ فِي أَهْلِ الكِتَابِ مَنْ عَبَدَ الطَّاغُوتَ، بِمَعْنَى: أَنَّهُ دَعَا غَيْرَ اللَّهِ، أَوْ ذَبَحَ لِغَيْرِ اللَّهِ، أَوْ نَذَرَ لِغَيْرِ اللَّهِ، فَلا بُدَّ أَنْ يَكُونَ فِي هَذِهِ الأُمَّةِ مَنْ يَعْبُدُ الطَّاغُوتَ تَشَبُّهاً بِهِمْ.
​മൂന്നാമത്തെ വിഷയം: വേദക്കാരിൽ താഗൂത്തിനെ ആരാധിച്ചവരുണ്ട് എന്നതിന്റെ വിശദീകരണമാണ് രണ്ടാമത്തെ ആയത്തിലുള്ളത്. അതായത്: അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുക, അല്ലാഹു അല്ലാത്തവർക്ക് വേണ്ടി അറുക്കുക, അല്ലെങ്കിൽ അല്ലാഹു അല്ലാത്തവർക്ക് നേർച്ച നേറുക എന്നിവയാണത്. അതിനാൽ, അവരോട് സാദൃശ്യപ്പെട്ടുകൊണ്ട് താഗൂത്തിനെ ആരാധിക്കുന്നവർ ഈ സമുദായത്തിലും ഉണ്ടാവുക തന്നെ ചെയ്യും.
​فَفِيهِ الرَّدُّ عَلَى مَنْ زَعَمَ أَنَّهُ لا يَقَعُ فِي هَذِهِ الأُمَّةِ شِرْكٌ، لِأَنَّ الحَدِيثَ يَدُلُّ عَلَى أَنَّهُ يُوجَدُ مَنْ يَتَشَبَّهُ بِاليَهُودِ وَالنَّصَارَى فِي عِبَادَةِ الطَّاغُوتِ الَّتِي مِنْهَا عِبَادَةُ القُبُورِ وَالأَضْرِحَةِ، وَمِنْهَا الحُكْمُ بِغَيْرِ مَا أَنْزَلَ اللَّهُ، وَمِنْهَا الشَّيْءُ الكَثِيرُ الَّذِي كُلُّهُ مِنْ عِبَادَةِ الطَّاغُوتِ.
​അതിനാൽ, ഈ സമുദായത്തിൽ ഒരിക്കലും ശിർക്ക് സംഭവിക്കുകയില്ലെന്ന് വാദിക്കുന്നവർക്കുള്ള മറുപടി ഇതിലുണ്ട്. കാരണം, ത്വാഗൂത്തിൻ്റെ ആരാധനയിൽ ജൂതന്മാരോടും നസ്വാറാക്കളോടും സാദൃശ്യപ്പെടുന്നവർ ഉണ്ടാകുമെന്ന് ഹദീസ് വ്യക്തമാക്കുന്നു. ഖബറുകളെയും മഖാമുകളെയും ആരാധിക്കൽ, അല്ലാഹു അവതരിപ്പിച്ചതല്ലാത്ത നിയമങ്ങൾ കൊണ്ട് വിധി കൽപ്പിക്കൽ തുടങ്ങിയ അനേകം കാര്യങ്ങൾ ത്വാഗൂത്തിൻ്റെ ആരാധനയിൽ പെട്ടതാണ്.
​المَسْأَلَةُ الرَّابِعَةُ: فِي الآيَةِ الثَّانِيَةِ دَلِيلٌ عَلَى ذِكْرِ عُيُوبِ المَرْدُودِ عَلَيْهِ، وَذَلِكَ فِي قَوْلِهِ: {مَنْ لَعَنَهُ اللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ القِرَدَةَ وَالخَنَازِيرَ وَعَبَدَ الطَّاغُوتَ أُولَئِكَ شَرٌّ مَكَاناً وَأَضَلُّ عَنْ سَوَاءِ السَّبِيلِ} فَفِيهِ ذِكْرُ مَعَايِبِ المَرْدُودِ عَلَيْهِ حَتَّى يَخْتَزِيَ وَيُفْحَمَ فِي الخُصُومَةِ.
​നാലാമത്തെ വിഷയം: എതിർത്തു മറുപടി നൽകപ്പെടുന്നയാളുടെ (മർദൂദ് അലൈഹി) തെറ്റുകളും കുറവുകളും എടുത്തു പറയുന്നതിന് രണ്ടാമത്തെ ആയത്തിൽ തെളിവുണ്ട്. {ആരെയാണോ അല്ലാഹു ശപിക്കുകയും അവനോട് കോപിക്കുകയും ചെയ്തത്, അവരിൽ നിന്ന് കുരങ്ങുകളെയും പന്നികളെയും താഗൂത്തിന്റെ ആരാധകരെയും ഉണ്ടാക്കിയത്, അവരാണ് ഏറ്റവും മോശമായ സ്ഥാനത്തുള്ളവരും നേർമാർഗ്ഗത്തിൽ നിന്ന് ഏറ്റവും തെറ്റിപ്പോയവരും} എന്ന അല്ലാഹുവിന്റെ വാക്കിൽ അത് കാണാം. എതിരാളിയെ നിന്ദ്യനാക്കാനും തർക്കത്തിൽ അവനെ നിശ്ശബ്ദനാക്കാനും വേണ്ടി അവന്റെ കുറവുകൾ എടുത്ത് പരാമർശിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
​المَسْأَلَةُ الخَامِسَةُ: فِي الآيَةِ رَدٌّ عَلَى مَنْ يَقُولُ: إِنَّهُ يَنْبَغِي ذِكْرُ مَحَاسِنِ المَرْدُودِ عَلَيْهِ وَهُوَ مَا يُسَمُّونَهُ بِالمُوَازَنَاتِ.
​അഞ്ചാമത്തെ വിഷയം: എതിർക്കപ്പെടുന്നയാളുടെ നല്ല കാര്യങ്ങളും (നന്മകളും) കൂടി പരാമർശിക്കണം എന്ന് പറയുന്നവർക്കുള്ള (അതിനെ അവർ 'മുവാസനാത്ത്' എന്ന് വിളിക്കുന്നു) മറുപടി ഈ ആയത്തിലുണ്ട്.
​وَذِكْرُ مَحَاسِنِ الطَّوَائِفِ الضَّالَّةِ وَالأَشْخَاصِ الضَّالِّينَ مِنَ المُبْتَدِعَةِ وَغَيْرِهِمْ، وَوَجْهُ الرَّدِّ: أَنَّ اللَّهَ ذَكَرَ فِي هَذِهِ الآيَةِ مَعَايِبَهُمْ، وَلَمْ يَذْكُرْ لَهُمْ شَيْئاً مِنَ المَحَاسِنِ.
​വഴികേടിലായ വിഭാഗങ്ങളുടെയും ബിദ്അത്തുകാരായ വ്യക്തികളുടെയും നന്മകൾ പരാമർശിക്കുന്നതിനെക്കുറിച്ചാണ് ഇത്. ഇതിനുള്ള മറുപടിയുടെ വശം: അല്ലാഹു ഈ ആയത്തിൽ അവരുടെ കുറവുകളും തെറ്റുകളും മാത്രമാണ് പരാമർശിച്ചത്, അവരുടെ നന്മകളൊന്നും തന്നെ എടുത്തു പറഞ്ഞിട്ടില്ല.
​فَفِي الآيَةِ رَدٌّ صَرِيحٌ عَلَى هَذِهِ المَقَالَةِ الَّتِي يُرَادُ مِنْهَا السُُّكُوتُ عَنِ البِدَعِ وَالخُرَافَاتِ أَوْ ذِكْرُ مَحَاسِنِ المُبْتَدِعَةِ وَالمُخَالِفِينَ لِلْحَقِّ
​അതിനാൽ ബിദ്അത്തുകളെയും അനാചാരങ്ങളെയും കുറിച്ച് മൗനം പാലിക്കാനോ, ബിദ്അത്തുകാരുടെയും സത്യത്തോട് എതിരുനില്ക്കുന്നവരുടെയും നന്മകൾ എടുത്തുപറയാനോ ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന ഈ വാദത്തിന് വ്യക്തമായ മറുപടി ഈ ആയത്തിലുണ്ട്.
​المَسْأَلَةُ السَّادِسَةُ: فِي الآيَةِ الثَّالِثَةِ دَلِيلٌ عَلَى أَنَّهُ كَانَ فِي الأُمَمِ السَّابِقَةِ مَنْ يَبْنِي المَسَاجِدَ عَلَى القُبُورِ، فَلا بُدَّ أَنْ يُوجَدَ فِي هَذِهِ الأُمَّةِ مَنْ يَبْنِي المَسَاجِدَ عَلَى القُبُورِ وَقَدْ وَقَعَ هَذَا.......
​ആറാമത്തെ വിഷയം: ഖബറുകൾക്ക് മുകളിൽ മസ്ജിദുകൾ നിർമ്മിക്കുന്നവർ മുൻകാല സമുദായങ്ങളിൽ ഉണ്ടായിരുന്നു എന്നതിന് മൂന്നാമത്തെ ആയത്തിൽ തെളിവുണ്ട്. അതിനാൽ, ഖബറുകൾക്ക് മുകളിൽ മസ്ജിദുകൾ നിർമ്മിക്കുന്നവർ ഈ സമുദായത്തിലും ഉണ്ടാകൽ അനിവാര്യമാണ് (റസൂലിൻ്റെ വചനം പുലരുമല്ലോ )
; അത് സംഭവിക്കുകയും ചെയ്തു......
​​المَسْأَلَةُ السَّابِعَةُ: فِي الحَدِيثِ دَلِيلٌ عَلَى مُعْجِزَةٍ مِنْ مُعْجِزَاتِهِ ﷺ، حَيْثُ أَخْبَرَ أَنَّهُ سَيَكُونُ فِي هَذِهِ الأُمَّةِ مَنْ يَتَشَبَّهُ بِاليَهُودِ وَالنَّصَارَى، وَقَدْ وَقَعَ كَمَا أَخْبَرَ ﷺ.
​ഏഴാമത്തെ വിഷയം: നബി ﷺ യുടെ മുഅ്ജിസത്തുകളിൽ  ഒന്നിലേക്കുള്ള തെളിവ് ഈ ഹദീസിലുണ്ട്. ഈ സമുദായത്തിൽ ജൂതന്മാരോടും നസാറാക്കളോടും സാദൃശ്യപ്പെടുന്നവർ ഉണ്ടാകുമെന്ന് അവിടുന്ന് പ്രവചിച്ചു, അത് നബി ﷺ അറിയിച്ചതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.
​المَسْأَلَةُ الثَّامِنَةُ: فِي الحَدِيثِ دَلِيلٌ عَلَى تَحْرِيمِ التَّشَبُّهِ بِاليَهُودِ وَالنَّصَارَى، لِأَنَّ الحَدِيثَ خَبَرٌ مَعْنَاهُ النَّهْيُ وَالإِنْكَارُ عَلَى مَنْ فَعَلَ ذَلِكَ.
​എട്ടാമത്തെ വിഷയം: ജൂതന്മാരോടും നസ്വാറാക്കളോടും സാദൃശ്യപ്പെടുന്നത് ഹറാമാണ് എന്നതിന് ഈ ഹദീസിൽ തെളിവുണ്ട്. കാരണം, ഈ ഹദീസ് ഒരു വിവരണം എന്ന രൂപത്തിലാണെങ്കിലും അതിന്റെ അർത്ഥം അങ്ങനെ ചെയ്യുന്നതിനെതിരെയുള്ള വിലക്കും എതിർപ്പുമാണ്.
​المَسْأَلَةُ التَّاسِعَةُ: فِي الحَدِيثِ دَلِيلٌ لِلتَّرْجَمَةِ: أَنَّ بَعْضَ هَذِهِ الأُمَّةِ يَعْبُدُ الأَوْثَانَ، لِأَنَّ فِي اليَهُودِ وَالنَّصَارَى مَنْ يَعْبُدُ الأَوْثَانَ، فَلا بُدَّ أَنْ يُوجَدَ فِي هَذِهِ الأُمَّةِ مَنْ يَتَشَبَّهُ بِهِمْ فَيَعْبُدُ الأَوْثَانَ......
​ഒമ്പതാമത്തെ വിഷയം: അധ്യായത്തിന്റെ തലക്കെട്ടിന്  അനുയോജ്യമായ തെളിവ് ഈ ഹദീസിലുണ്ട്: അതായത് ഈ സമുദായത്തിൽപ്പെട്ട ചിലർ വിഗ്രഹങ്ങളെ ആരാധിക്കും. കാരണം ജൂതന്മാരിലും നസ്വാറാക്കളിലും വിഗ്രഹങ്ങളെ ആരാധിക്കുന്നവരുണ്ട്, അതിനാൽ അവരോട് സാദൃശ്യപ്പെട്ടുകൊണ്ട് വിഗ്രഹങ്ങളെ ആരാധിക്കുന്നവർ ഈ സമുദായത്തിലും ഉണ്ടാകുമെന്ന്........
​وَلا حَوْلَ وَلا قُوَّةَ إِلاَّ بِاللَّهِ العَلِيِّ العَظِيمِ.
​ഉന്നതനും മഹാനുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും തന്ത്രവുമില്ല

കിതാബുത്തൗഹീദിൽ നിന്ന് 
​وَلِمُسْلِمٍ عَنْ ثَوْبَانَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ ﷺ قَالَ: "إِنَّ اللَّهَ زَوَى لِيَ الْأَرْضَ، فَرَأَيْتُ مَشَارِقَهَا وَمَغَارِبَهَا، وَإِنَّ أُمَّتِي سَيَبْلُغُ مُلْكُهَا مَا زُوِيَ لِي مِنْهَا. وَأُعْطِيتُ الْكَنْزَيْنِ الْأَحْمَرَ وَالْأَبْيَضَ. وَإِنِّي سَأَلْتُ رَبِّي لِأُمَّتِي أَنْ لَا يُهْلِكَهَا بِسَنَةٍ بِعَامَّةٍ، وَأَنْ لَا يُسَلِّطَ عَلَيْهِمْ عَدُوّاً مِنْ سِوَى أَنْفُسِهِمْ فَيَسْتَبِيحَ بَيْضَتَهُمْ؛ وَإِنَّ رَبِّي قَالَ: يَا مُحَمَّدُ، إِذَا قَضَيْتُ قَضَاءً فَإِنَّهُ لَا يُرَدُّ، وَإِنِّي أَعْطَيْتُكَ لِأُمَّتِكَ أَنْ لَا أُهْلِكَهُمْ بِسَنَةٍ عَامَّةٍ، وَأَنْ لَا أُسَلِّطَ عَلَيْهِمْ عَدُوّاً مِنْ سِوَى أَنْفُسِهِمْ فَيَسْتَبِيحَ بَيْضَتَهُمْ وَلَوْ اجْتَمَعَ عَلَيْهِمْ مَنْ بِأَقْطَارِهَا، حَتَّى يَكُونَ بَعْضُهُمْ يُهْلِكُ بَعْضاً وَيَسْبِي بَعْضُهُمْ بَعْضاً" - مُسْلِمٌ: الْفِتَنُ وَأَشْرَاطُ السَّاعَةِ (٢٨٨٩) ، وَالتِّرْمِذِيُّ: الْفِتَنُ (٢١٧٦) ، وَأَبُو دَاوُدَ: الْفِتَنُ وَالْمَلَاحِمُ (٤٢٥٢) ، وَابْنُ مَاجَهْ: الْفِتَنُ (٣٩٥٢) ، وَأَحْمَدُ (٥/٢٨٤)- وَرَوَاهُ الْبَرْقَانِيُّ فِي صَحِيحِهِ.
​ഇമാം മുസ്ലിം സൗബാൻ رضي الله عنه വിൽ നിന്ന് നിവേദനം ചെയ്യുന്നു, റസൂലുല്ലാഹി ﷺ അരുളി: "തീർച്ചയായും അല്ലാഹു എനിക്ക് ഭൂമിയെ ചുരുട്ടി  കാണിച്ചുതന്നു. അങ്ങനെ അതിന്റെ കിഴക്കൻ മേഖലകളും പടിഞ്ഞാറൻ മേഖലകളും ഞാൻ കണ്ടു. എന്റെ ഉമ്മത്തിന്റെ അധികാരം എനിക്ക് ചുരുട്ടിക്കാണിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് വരെ എത്തിച്ചേരുന്നതാണ്. എനിക്ക് ചുവപ്പും വെളുപ്പും (റോം, പേർഷ്യ എന്നീ) രണ്ട് നിധികളും നൽകപ്പെട്ടു. എന്റെ ഉമ്മത്തിനെ മൊത്തത്തിലുള്ള നാശം (ഒന്നടങ്കമുള്ള ) മൂലം നശിപ്പിക്കരുതെന്നും, അവരുടെ ജീവനും സ്വത്തും പൂർണ്ണമായി തകർക്കുന്ന ഒരു ശത്രുവിനെ അവരുടെ സ്വന്തം ആളുകളല്ലാത്തവരിൽ നിന്ന് അവരുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും ഞാൻ എന്റെ റബ്ബിനോട് പ്രാർത്ഥിച്ചു. അപ്പോൾ എന്റെ റബ്ബ് പറഞ്ഞു: "ഹേ മുഹമ്മദ്! ഞാൻ ഒരു കാര്യം വിധിച്ചാൽ അത് മാറ്റപ്പെടുകയില്ല. നിന്റെ ഉമ്മത്തിന് പൊതുവായ ഒരു നാശത്തിലൂടെ ഞാൻ അവരെ നശിപ്പിക്കുകയില്ലെന്നും ഭൂമിയുടെ നാനാഭാഗത്തുള്ളവർ അവർക്കെതിരിൽ ഒരുമിച്ചുകൂടിയാലും അവരുടെ സ്വന്തമല്ലാത്ത ഒരു ശത്രുവിനെ അവർക്കെതിരെ സർവ്വാധിപത്യം നേടാൻ ഞാൻ അനുവദിക്കുകയില്ലെന്നും ഞാൻ നിനക്ക് ഉറപ്പ് നൽകിയിരിക്കുന്നു; എന്നാൽ അവർ പരസ്പരം നശിപ്പിക്കുകയും പരസ്പരം തടവുകാരാക്കുകയും ചെയ്യുന്നത് വരെ (അവർക്കിടയിൽ ഭിന്നതയുണ്ടാകും എന്നർഥം)." (മുസ്ലിം, തിർമിദി, അബൂദാവൂദ്, ഇബ്നുമാജ, അഹ്മദ്, അൽ-ബർഖാനി തന്റെ സ്വഹീഹിൽ ഇത് നിവേദനം ചെയ്തിട്ടുണ്ട്).

ശറഹിൽ നിന്ന്:
(من اعانة المستفيد)

«إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "إِنَّ اللَّهَ زَوَى لِيَ الْأَرْضَ" يَعْنِي: جَمَعَهَا، وَحَوَاهَا وَطَوَاهَا لَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَتَّى صَارَتْ حَجْمًا صَغِيرًا، يَرَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَطْرَافَهُ مَا بَعُدَ مِنْهَا وَمَا قَرُبَ، وَاللَّهُ قَادِرٌ عَلَى كُلِّ شَيْءٍ.»
​അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "തീർച്ചയായും അല്ലാഹു എനിക്കായി ഭൂമിയെ ചുരുട്ടിത്തന്നു." അതായത്: അല്ലാഹു അവിടുത്തേക്ക് ﷺ വേണ്ടി ഭൂമിയെ ഒരുമിച്ചുകൂട്ടുകയും ഉള്ളടക്കുകയും ചുരുട്ടുകയും ചെയ്തു. അങ്ങനെ അത് ചെറിയൊരു അളവിലായിത്തീർന്നു. നബി ﷺ അതിൽ നിന്ന് ദൂരെയുള്ളതും അടുത്തുള്ളതുമായ അറ്റങ്ങൾ കാണുകയും ചെയ്തു. അല്ലാഹു സർവ്വകാര്യങ്ങൾക്കും കഴിവുള്ളവനാണ്.
​«أَوْ أَنَّ الْمُرَادَ -وَاللَّهُ أَعْلَمُ- أَنَّهُ قَوَّى بَصَرَ رَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَصَارَ يَرَى كُلَّ الْأَرْضِ مَشَارِقَهَا وَمَغَارِبَهَا، كَمَا حَصَلَ لَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمَّا سَأَلَهُ الْمُشْرِكُونَ عَنْ بَيْتِ الْمَقْدِسِ، حَيْثُ قَوَّى بَصَرَ رَسُولِهِ فَصَارَ يَنْظُرُ إِلَى بَيْتِ الْمَقْدِسِ وَهُوَ فِي مَكَّةَ يَخْطُبُ فِي الْمُشْرِكِينَ، وَيَصِفُ لَهُمُ الْمَسْجِدَ عَنْ مُعَايَنَةٍ وَمُشَاهَدَةٍ، حَتَّى ذَكَرَ لَهُمْ عَلَامَاتِهِ وَالْأَشْيَاءَ الَّتِي يَعْرِفُونَهَا فِيهِ، وَحَتَّى إِنَّهُ أَخْبَرَهُمْ عَنْ عِيرِهِمُ الَّتِي فِي الطَّرِيقِ الَّتِي كَانُوا يَنْتَظِرُونَهَا، أَخْبَرَهُمْ أَيْنَ هِيَ؟.»
​അല്ലെങ്കിൽ ഇതിന്റെ ഉദ്ദേശ്യം - അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ - ഇങ്ങനെയാവാം :_
"അല്ലാഹു തന്റെ റസൂലിന്റെ ﷺ കാഴ്ചക്ക് പ്രത്യേക ശക്തി നൽകി, അങ്ങനെ അവിടുന്ന് ഭൂമി മുഴുവൻ അതിന്റെ കിഴക്കുകളും പടിഞ്ഞാറുകളും കണ്ടു. മുശ്‌രിക്കുകൾ ബൈത്തുൽ മുഖദ്ദസിനെക്കുറിച്ച് ചോദിച്ചപ്പോൾ നബിക്ക് ﷺ സംഭവിച്ചതുപോലെയാണത്. അവിടെ അല്ലാഹു തന്റെ റസൂലിന്റെ കാഴ്ചയ്ക്ക് പ്രത്യേക ശക്തി നൽകുകയും, അവിടുന്ന് മക്കയിലായിരുന്നുകൊണ്ട് മുശ്‌രിക്കുകളോട് പ്രസംഗിക്കവേ ബൈത്തുൽ മുഖദ്ദസിലേക്ക് നോക്കുകയും, നേരിട്ട് കണ്ട് ബോധ്യപ്പെട്ടുകൊണ്ട് ആ മസ്ജിദിനെ അവർക്ക് വിവരിച്ചുകൊടുക്കുകയും ചെയ്തു. അതിലെ അടയാളങ്ങളും അവർക്കറിയാവുന്ന കാര്യങ്ങളും അവിടുന്ന് അവർക്ക് പറഞ്ഞുകൊടുത്തു. എന്തിനേറെ, അവർ കാത്തിരുന്നിരുന്ന വഴിയിലുള്ള അവരുടെ വ്യാപാരി സംഘത്തെക്കുറിച്ച് അത് എവിടെയാണെന്ന് വരെ അവിടുന്ന് അവർക്ക് വാർത്ത നൽകി.
​«"فَرَأَيْتُ مَشَارِقَهَا وَمَغَارِبَهَا" رَأَى الْمَشْرِقَ وَالْمَغْرِبَ وَجَمَعَهَا لِكَثْرَةِ الطَّالِعِ وَالْغَارِبِ مِنَ الْكَوَاكِبِ.»
​"അങ്ങനെ ഞാൻ അതിന്റെ ഉദയസ്ഥാനങ്ങളും അസ്തമയ സ്ഥാനങ്ങളും കണ്ടു." അവിടുന്ന് കിഴക്കും പടിഞ്ഞാറും കണ്ടു. നക്ഷത്രങ്ങൾ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന ഇടങ്ങൾ നിരവധിയുള്ളതിനാലാണ് അത് ബഹുവചനമായി പറഞ്ഞത്.
​«"وَإِنَّ أُمَّتِي سَيَبْلُغُ مُلْكُهَا مَا زَوَى لِي مِنْهَا" بِالْبِنَاءِ عَلَى الْفَاعِلِ وَهُوَ اللَّهُ سُبْحَانَهُ وَتَعَالَى، أَوْ "مَا زُوِيَ لِي مِنْهَا" بِالْبِنَاءِ لِلْمَفْعُولِ، وَالْفَاعِلُ هُوَ اللَّهُ سُبْحَانَهُ وَتَعَالَى...»
​"തീർച്ചയായും എന്റെ ഉമ്മത്തിന്റെ ആധിപത്യം എനിക്കായി ഭൂമിയിൽ നിന്ന് ചുരുട്ടിത്തന്ന ഭാഗങ്ങളിലേക്ക് എത്തുന്നതാണ്." ഫാഇലിന്റെ (കർത്താവിന്റെ) അടിസ്ഥാനത്തിൽ (زَوَى) എന്നും വായിക്കാം. കർത്താവ് അല്ലാഹു സുബ്ഹാനഹു വ തആലാ ആണ്. അല്ലെങ്കിൽ മഫ്‌ഊലിന്റെ (കർമ്മത്തിന്റെ) അടിസ്ഥാനത്തിൽ (زُوِيَ) എന്നും വായിക്കാം, ഇവിടെയും കർത്താവ് അല്ലാഹു സുബ്ഹാനഹു വ തആലാ തന്നെയാണ്.
​«"وَإِنَّ أُمَّتِي سَيَبْلُغُ مُلْكُهَا" هَذَا خَبَرٌ عَنِ الْمُسْتَقْبَلِ.......
​"തീർച്ചയായും എന്റെ ഉമ്മത്തിന്റെ ആധിപത്യം അതിലേക്ക് എത്തുന്നതാണ്." ഇത് ഭാവികാര്യത്തെക്കുറിച്ചുള്ള ഒരറിയിപ്പാണ്. 
​«فَفِيهِ دَلِيلٌ مِنْ أَدِلَّةِ نُبُوَّتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.».........
​ഇതിൽ അവിടുത്തെ ﷺ പ്രവാചകത്വത്തിന്റെ- നുബുവ്വത്തിൻ്റെ_ തെളിവുകളിൽ പെട്ട ഒരു തെളിവുണ്ട്.....
​«وَقَدْ وَقَعَ كَمَا أَخْبَرَ، فَانْتَشَرَتِ الْفُتُوحَاتُ فِي عَهْدِ الْخُلَفَاءِ الرَّاشِدِينَ وَخُلَفَاءِ بَنِي أُمَيَّةَ وَبَنِي الْعَبَّاسِ حَتَّى سَقَطَتْ دَوْلَةُ الْفُرْسِ بِالْمَشْرِقِ، وَسَقَطَتْ دَوْلَةُ الرُّومِ بِالْمَغْرِبِ، وَامْتَدَّ سُلْطَانُ الْمُسْلِمِينَ فِي الشَّرْقِ إِلَى أَنْ وَصَلَ السِّنْدَ، وَفِي الْمَغْرِبِ إِلَى أَنْ وَصَلَ إِلَى طَنْجَةَ فِي أَقْصَى الْمَغْرِبِ، بَلِ امْتَدَّ إِلَى أَنْ وَصَلَ إِلَى جِبَالِ الْبَرَانِسِ وَهِيَ حُدُودُ فَرَنْسَا، حَيْثُ دَخَلَتِ الْأَنْدَلُسُ فِي الْخِلَافَةِ الْأُمَوِيَّةِ فِي مُلْكِ الْمُسْلِمِينَ.........
​അവിടുന്ന് ﷺ അറിയിച്ചതുപോലെത്തന്നെ സംഭവിക്കുകയും ചെയ്തു. നേർമാർഗ്ഗ ചാരികളായ ഖലീഫമാരുടെയും (ഖുലഫാഉർ റാശിദൂൻ) ബനൂ ഉമയ്യ, ബനൂ അബ്ബാസ് ഖലീഫമാരുടെയും ഭരണകാലത്ത് ഇസ്‌ലാമിക ഫതഹുകൾ (വിജയങ്ങൾ) വ്യാപിച്ചു. അങ്ങനെ കിഴക്കൻ പാരമ്പര്യമുള്ള പേർഷ്യൻ സാമ്രാജ്യവും പടിഞ്ഞാറൻ റോമൻ സാമ്രാജ്യവും തകർന്നു. മുസ്‌ലിംകളുടെ ആധിപത്യം കിഴക്ക് സിന്ധ് (ഇന്ത്യൻ ഉപഭൂഖണ്ഡം) വരെയും, പടിഞ്ഞാറ് വിദൂര പടിഞ്ഞാറിലുള്ള തൻജ (Tangier) വരെയും വ്യാപിപ്പിച്ചു. തന്നെയുമല്ല, ഫ്രാൻസിന്റെ അതിർത്തിയായ പിരനീസ് പർവ്വതനിരകൾ (جبال البرانس) വരെ അത് നീണ്ടു. അങ്ങനെ അന്ദലുസ് (സ്പെയിൻ) ഉമവി ഖിലാഫത്തിന്റെ കീഴിൽ മുസ്‌ലിംകളുടെ ആധിപത്യത്തിൽ വന്നു........
​«"وَأُعْطِيتُ الْكَنْزَيْنِ: الْأَحْمَرَ وَالْأَبْيَضَ" الْمُرَادُ بِالْكَنْزَيْنِ: الْأَمْوَالُ النَّفِيسَةُ، "الْأَحْمَرُ": الذَّهَبُ، "وَالْأَبْيَضُ": الْفِضَّةُ، وَهَذَا عِبَارَةٌ عَنْ أَمْوَالِ الْفُرْسِ وَالرُّومِ...»
​"ചുവപ്പും വെളുപ്പുമായ രണ്ടു നിധികളും എനിക്ക് നൽകപ്പെട്ടു." രണ്ടു നിധികൾ കൊണ്ടുദ്ദേശിക്കുന്നത്: വിലപിടിപ്പുള്ള ധനങ്ങളാണ്. "ചുവപ്പ്": സ്വർണ്ണവും, "വെളുപ്പ്": വെള്ളിയുമാണ്. ഇത് പേർഷ്യക്കാരുടെയും റോമാക്കാരുടെയും ധനങ്ങളെക്കുറിച്ചുള്ള പ്രയോഗമാണ്
​«وَقَدْ وَقَعَ مَا أَخْبَرَ بِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَدْ جِيءَ بِأَمْوَالِ الْفُرْسِ وَالرُّومِ فِي خِلَافَةِ عُمَرَ بْنِ الْخَطَّابِ، وَوُزِّعَتْ بَيْنَ الْمُسْلِمِينَ فِي الْمَدِينَةِ، حَتَّى إِنَّهُ جِيءَ بِتَاجِ كِسْرَى الَّذِي يَلْبَسُهُ عَلَى رَأْسِهِ، وَجِيءَ بِسِوَارَيْهِ اللَّذَيْنِ يَلْبَسُهُمَا فِي يَدَيْهِ، وَهَذَا مِصْدَاقُ مَا أَخْبَرَ بِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.»
​നബി ﷺ അറിയിച്ച കാര്യം സംഭവിക്കുക തന്നെ ചെയ്തു. ഉമർ ബിൻ അൽ ഖത്താബ് (റ)ന്റെ ഖിലാഫത്ത് കാലത്ത് പേർഷ്യക്കാരുടെയും റോമാക്കാരുടെയും ധനങ്ങൾ കൊണ്ടുവരപ്പെടുകയും മദീനയിൽ മുസ്‌ലിംകൾക്കിടയിൽ വീതിക്കപ്പെടുകയും ചെയ്തു. കിസ്ര തന്റെ തലയിൽ ധരിച്ചിരുന്ന കിരീടവും കൈകളിൽ അണിഞ്ഞിരുന്ന വളകളും പോലും കൊണ്ടുവരപ്പെടുകയുണ്ടായി. ഇത് നബി ﷺ പ്രവചിച്ചതിന്റെ സത്യപ്പെടുത്തലാണ്.
​«وَقَوْلُهُ: "وَإِنِّي سَأَلْتُ رَبِّي لِأُمَّتِي" هَذَا مِنْ شَفَقَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِأُمَّتِهِ.»
​"തീർച്ചയായും ഞാൻ എന്റെ റബ്ബിനോട് എന്റെ ഉമ്മത്തിനുവേണ്ടി ചോദിച്ചു" എന്ന വാക്ക് അവിടുത്തേക്ക് ﷺ തന്റെ ഉമ്മത്തിനോടുള്ള അനുകമ്പയാണ് സൂചിപ്പിക്കുന്നത്.
​«"أَنْ لَا يُهْلِكَهَا بِسَنَةٍ بِعَامَّةٍ" الْمُرَادُ بِالسَّنَةِ: الْجُدْبُ، أَيِ: لَا يَعُمُّ الْجُدْبُ وَالْقَحْطُ كُلَّ بِلَادِ الْمُسْلِمِينَ، فَتَهْلِكُ أَمْوَالُهُمْ وَزُرُوعُهُمْ وَمَا يَأْكُلُونَ مِنْهُ........
​"അതിനെ (എന്റെ ഉമ്മത്തിനെ) സർവ്വവ്യാപകമായ വരൾച്ച കൊണ്ട് അല്ലാഹു നശിപ്പിക്കാതിരിക്കാൻ." (سنة) എന്നത് കൊണ്ടുദ്ദേശിക്കുന്നത്: വരൾച്ച/ക്ഷാമം എന്നാണ്. അതായത് വരൾച്ചയും ക്ഷാമവും മുസ്‌ലിംകളുടെ എല്ലാ നാടുകളിലും മൊത്തത്തിൽ വ്യാപിക്കാതിരിക്കാനും, അങ്ങനെ അവരുടെ സമ്പത്തും കൃഷികളും ഭക്ഷണവും നശിച്ചുപോകാതിരിക്കാനും വേണ്ടി.......
​«وَقَوْلُهُ: "وَأَنْ لَا يُسَلِّطَ عَلَيْهِمْ عَدُوًّا مِنْ سِوَى أَنْفُسِهِمْ" يَعْنِي: مِنَ الْكُفَّارِ، أَيْ: لَا يُسَلِّطُ الْكُفَّارَ عَلَى الْمُسْلِمِينَ.»
​"അവരല്ലാത്ത മറ്റൊരു ശത്രുവിനെ അല്ലാഹു അവർക്ക് മേൽ അധികാരം ഏൽപ്പിക്കാതിരിക്കാനും" അതായത്: കാഫിറുകളിൽ നിന്ന്. അതായത് കാഫിറുകളെ മുസ്‌ലിംകൾക്ക് മേൽ ആധിപത്യമുള്ളവരാക്കാതിരിക്കാൻ.
​«"فَيَسْتَبِيحَ بَيْضَتَهُمْ" الْبَيْضَةُ: الْحَوْزَةُ، يَعْنِي: لَا يَسْتَبِيحُ الْكُفَّارُ حَوْزَةَ الْمُسْلِمِينَ وَبِلَادَهُمْ، أَوْ الْمُرَادُ بِالْبَيْضَةِ اجْتِمَاعُ الْكَلِمَةِ. وَالْمَعْنَى عَامٌّ وَمَعْنَاهُ: لَا يَسْتَبِيحُ بِلَادَهُمْ وَجَمَاعَتَهُمْ.»
​"അങ്ങനെ അവർ മുസ്‌ലിംകളുടെ കേന്ദ്രത്തെ/ശക്തിയെ പിടിച്ചെടുക്കാതിരിക്കാൻ." 
(البيضة)
 എന്നാൽ: കേന്ദ്രം അല്ലെങ്കിൽ അസ്തിത്വം എന്നാണ്. അതായത് കാഫിറുകൾ മുസ്‌ലിംകളുടെ കേന്ദ്രത്തെയും നാടുകളെയും കൈയടക്കാതിരിക്കാൻ. അല്ലെങ്കിൽ (البيضة) കൊണ്ടുദ്ദേശിക്കുന്നത് അവരുടെ ഐക്യമാണ്. അർത്ഥം പൊതുവായതാണ്; മുസ്‌ലിംകളുടെ നാടുകളെയും സമൂഹത്തെയും കാഫിറുകൾ തകർക്കാതിരിക്കാൻ എന്നാണ് ഇതിന്റെ അർത്ഥം.
​«"وَإِنَّ رَبِّي قَالَ: يَا مُحَمَّدُ" هَذِهِ إِجَابَةُ اللَّهِ لِدَعْوَةِ رَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.»
​"തീർച്ചയായും എന്റെ റബ്ബ് മറുപടി പറഞ്ഞു: ഹേ മുഹമ്മദ്!" ഇത് തന്റെ റസൂലിന്റെ ﷺ പ്രാർത്ഥനയ്ക്ക് അല്ലാഹു നൽകിയ ഉത്തരമാണ്.
​«"إِنِّي إِذَا قَضَيْتُ قَضَاءً فَإِنَّهُ لَا يُرَدُّ" ........
​"ഞാൻ ഒരു വിധി വിധിച്ചാൽ അത് തടയപ്പെടുകയില്ല." ......
​«"وَإِنِّي أَعْطَيْتُكَ لِأُمَّتِكَ: أَنْ لَا أُهْلِكَهُمْ بِسَنَةٍ بِعَامَّةٍ" اسْتَجَابَ اللَّهُ الدَّعْوَةَ الْأُولَى مُطْلَقًا، وَأَنَّهُ سُبْحَانَهُ لَا يُنْزِلُ قَحْطًا عَامًّا لِلْبِلَادِ كُلِّهَا، وَإِنَّمَا يُنْزِلُ الْقَحْطَ فِي بَعْضِ الْبِلَادِ دُونَ بَعْضٍ بِخِلَافِ الْأُمَمِ السَّابِقَةِ...»
​"തീർച്ചയായും നിന്റെ ഉമ്മത്തിനുവേണ്ടി ഞാൻ നിനക്ക് നൽകിയിരിക്കുന്നു: സർവ്വവ്യാപകമായ വരൾച്ച കൊണ്ട് ഞാൻ അവരെ നശിപ്പിക്കുകയില്ല എന്ന്." ഒന്നാമത്തെ പ്രാർത്ഥന അല്ലാഹു ഉപാധികളില്ലാതെ സ്വീകരിച്ചു. അല്ലാഹു സുബ്ഹാനഹു വ തആലാ എല്ലാ നാടുകളിലും പൊതുവായ ഒരു ക്ഷാമം ഇറക്കുകയില്ല; മറിച്ച് മുൻകാല ഉമ്മത്തുകളിൽ നിന്ന് വ്യത്യസ്തമായി ചില നാടുകളിൽ മാത്രം ക്ഷാമം നൽകുകയും മറ്റു ചിലതിൽ ഒഴിവാക്കുകയും ചെയ്യുന്നു.
​«"وَأَنْ لَا أُسَلِّطَ عَلَيْهِمْ عَدُوًّا مِنْ سِوَى أَنْفُسِهِمْ فَيَسْتَبِيحَ بَيْضَتَهُمْ، وَلَوْ اجْتَمَعَ عَلَيْهِمْ مَنْ بِأَقْطَارِهَا، حَتَّى يَكُونَ بَعْضُهُمْ يُهْلِكُ بَعْضًا، وَيَسْبِي بَعْضُهُمْ بَعْضًا" اسْتَجَابَ اللَّهُ لَهُ الدَّعْوَةَ الثَّانِيَةَ اسْتِجَابَةً مُعَلَّقَةً، يَعْنِي: مَا دَامَتْ أُمَّتُكَ مُجْتَمِعَةً عَلَى الْحَقِّ كَلِمَتُهَا وَاحِدَةٌ، فَإِنَّ اللَّهَ لَا يُسَلِّطُ عَلَيْهِمْ عَدُوًّا مِنَ الْكُفَّارِ، أَمَّا إِذَا حَصَلَ فِي الْأُمَّةِ افْتِرَاقُ كَلِمَةٍ، وَحَصَلَ بَيْنَهُمْ قِتَالٌ فِيمَا بَيْنَهُمْ، وَسَبَى بَعْضُهُمْ بَعْضًا، فَحِينَئِذٍ يُعَاقِبُهُمُ اللَّهُ عَزَّ وَجَلَّ وَيُسَلِّطُ عَلَيْهِمُ الْكُفَّارَ.»
​"അവരല്ലാത്ത മറ്റൊരു ശത്രുവിനെ അവരിൽ അടിച്ചേൽപ്പിച്ച് അവരുടെ കേന്ദ്രത്തെ പിടിച്ചെടുക്കാൻ ഞാൻ അനുവദിക്കുകയുമില്ല; ഭൂമിയുടെ നാനാഭാഗത്തുമുള്ളവർ അവർക്കെതിരെ ഒരുമിച്ചുകൂടിയാൽ പോലും. എന്നാൽ അവർ പരസ്പരം നശിപ്പിക്കുകയും പരസ്പരം തടവുകാരാക്കുകയും ചെയ്യുന്നതുവരെ ഈ സംരക്ഷണം ഉണ്ടായിരിക്കും."

 രണ്ടാമത്തെ പ്രാർത്ഥന അല്ലാഹു വ്യവസ്ഥകൾക്ക് വിധേയമായാണ് സ്വീകരിച്ചത്. അതായത്: നിന്റെ ഉമ്മത്ത് സത്യത്തിൽ ഉറച്ചുനിൽക്കുകയും അണിനിരക്കുകയും ചെയ്യുന്നിടത്തോളം അല്ലാഹു കാഫിറുകളായ ശത്രുക്കളെ അവർക്ക് മേൽ അടിച്ചേൽപ്പിക്കില്ല. എന്നാൽ ഉമ്മത്തിനിടയിൽ ഭിന്നതയുണ്ടാവുകയും പരസ്പരം യുദ്ധം ചെയ്യുകയും തടവുകാരാക്കുകയും ചെയ്താൽ, ആ സമയത്ത് അല്ലാഹു അസ്സ വ ജല്ല അവരെ ശിക്ഷിക്കുകയും കാഫിറുകളെ അവർക്ക് മേൽ അധികാരമേൽപ്പിക്കുകയും ചെയ്യും.
​«قَوْلُهُ: "وَلَوْ اجْتَمَعَ عَلَيْهِمْ مَنْ بِأَقْطَارِهَا" أَيْ: إِذَا اجْتَمَعَتْ كَلِمَةُ الْمُسْلِمِينَ، وَلَمْ يَكُنْ بَيْنَهُمْ اخْتِلَافٌ وَلَا تَقَاتُلٌ فِيمَا بَيْنَهُمْ، فَلَوْ اجْتَمَعَ أَهْلُ الْأَرْضِ كُلُّهُمْ عَلَى قِتَالِ الْمُسْلِمِينَ أَوْ أَرَادُوا سَلْبَ شَيْءٍ مِنْ مُلْكِهِمْ فَلَنْ يَسْتَطِيعُوا...»
​"ഭൂമിയുടെ നാനാഭാഗത്തുമുള്ളവർ അവർക്കെതിരെ ഒരുമിച്ചുകൂടിയാൽ പോലും" എന്നതിന്റെ അർത്ഥം: മുസ്‌ലിംകളുടെ അഭിപ്രിയം  ഒന്നാകുകയും അവർക്കിടയിൽ അഭിപ്രായവ്യത്യാസമോ പരസ്പര യുദ്ധമോ ഇല്ലാതിരിക്കുകയും ചെയ്താൽ, ഭൂമിയിലുള്ള എല്ലാവരും ചേർന്ന് മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ വന്നാലോ അവരുടെ ആധിപത്യത്തിൽ നിന്ന് എന്തെങ്കിലും പിടിച്ചെടുക്കാൻ ഉദ്ദേശിച്ചാലോ അവർക്കതിന് സാധിക്കുകയില്ല.
​«وَقَدْ حَصَلَ مِصْدَاقُ هَذَا، فَإِنَّهُ لَمَّا كَانَتِ الْأُمَّةُ مُجْتَمِعَةً فِي عَهْدِ أَبِي بَكْرٍ الصِّدِّيقِ وَعُمَرَ بْنِ الْخَطَّابِ، وَأَوَّلِ خِلَافَةِ أَمِيرِ الْمُؤْمِنِينَ عُثْمَانَ، وَسُلْطَانُ الْمُسْلِمِينَ ظَاهِرٌ فِي الْأَرْضِ، قَدْ خَافَتْهُمُ الْأُمَمُ، فَصَارَ الْكُفَّارُ يَخَافُونَ مِنَ الْمُسْلِمِينَ.»
​ഇതിന്റെ സത്യപ്പെടുത്തൽ സംഭവിക്കുകയുണ്ടായി. അബൂബക്കർ സിദ്ദീഖ് ( റ ), ഉമർ ബിൻ അൽ ഖത്താബ് (റ ),  ഉഥ്മാൻ (റ ) ൻ്റെ ഭരണത്തിന്റെ ആദ്യകാലം എന്നീ കാലഘട്ടങ്ങളിൽ സമുദായം ഐക്യത്തോടെ നിലകൊണ്ടപ്പോൾ മുസ്‌ലിംകളുടെ ആധിപത്യം ഭൂമിയിൽ വ്യക്തമായിരുന്നു. മറ്റു ജനവിഭാഗങ്ങൾ അവരെ ഭയന്നു, അങ്ങനെ കാഫിറുകൾ മുസ്‌ലിംകളെ ഭയക്കുന്നവരായി മാറി.
​«وَلَمَّا وَقَعَتِ الْفِتْنَةُ بَيْنَ الْمُسْلِمِينَ فِي خِلَافَةِ عُثْمَانَ -رَضِيَ اللَّهُ تَعَالَى عَنْهُ- بِسَبَبِ الْيَهُودِيِّ الَّذِي ادَّعَى الْإِسْلَامَ وَهُوَ: عَبْدُ اللَّهِ بْنُ سَبَإٍ الْيَمَانِيُّ، وَصَارَ يُحَرِّضُ الْمُسْلِمِينَ عَلَى الْخَلِيفَةِ عُثْمَانَ ذِي النُّورَيْنِ رَضِيَ اللَّهُ عَنْهُ، وَاجْتَمَعَ حَوْلَهُ مِنَ الْأَوْبَاشِ وَضِعَافِ الْإِيمَانِ مِنَ الشَّبَابِ الطَّائِشِ، اجْتَمَعُوا عَلَى هَذِهِ الطَّاغِيَةِ، وَفِي النِّهَايَةِ حَاصَرُوا عُثْمَانَ رَضِيَ اللَّهُ عَنْهُ وَقَتَلُوهُ، وَلَمَّا قَتَلُوا عُثْمَانَ عَاقَبَ اللَّهُ الْمُسْلِمِينَ فَجَعَلَ بَأْسَهُمْ بَيْنَهُمْ، وَسَلَّطَ عَلَيْهِمْ عَدُوَّهُمْ.»
​എന്നാൽ ഉഥ്മാന്റെ റളിയല്ലാഹു തആലാ അൻഹുവിൻ്റെ ഖിലാഫത്തിൻ്റെ അവസാന  കാലത്ത് മുസ്ലിം നാമധാരി അബ്ദുള്ളാഹി ബിൻ സബഅ് അൽ യമാനി എന്ന ജൂതൻ കാരണം മുസ്‌ലിംകൾക്കിടയിൽ കുഴപ്പം  ഉണ്ടാവുകയും, അവൻ ഖലീഫ ഉഥ്മാൻ  റളിയല്ലാഹു അൻഹു വിനെതിരെ മുസ്‌ലിംകളെ ഇളക്കിവിട്ടു തുടങ്ങുകയുംചെയ്തപ്പോൾ മ്ലേച്ഛരായ ചില ആളുകളും ഈമാൻ ദുർബലരായ വിവേകരഹിതരായ ചില യുവാക്കളും അവനു ചുറ്റും ഒരുമിച്ചുകൂടി. അവർ ഈ അക്രമിക്കൊപ്പം ചേരുകയും ഒടുവിൽ ഉഥ്മാൻ റളിയല്ലാഹു അൻഹു വിനെ ഉപരോധിക്കുകയും വധിക്കുകയും ചെയ്തു. ഉഥ്മാൻ (റ) വധിക്കപ്പെട്ടപ്പോൾ അല്ലാഹു മുസ്‌ലിംകളെ ശിക്ഷിക്കുകയും അവരുടെ കഠിനത പരസ്പരമാക്കുകയും അവരിൽ അവരുടെ ശത്രുവിനെ ആധിപത്യമുണ്ടാവുകയും ചെയ്തു.
​«وَمَا زَالَتِ الْمُدَاوَلَاتُ وَالْحُرُوبُ بَيْنَ الْمُسْلِمِينَ بَعْضِهِمْ مَعَ بَعْضٍ وَبَيْنَ الْمُسْلِمِينَ وَالْكُفَّارِ.»
​അതിനുശേഷം മുസ്‌ലിംകൾ തമ്മിൽ പരസ്പരവും, മുസ്‌ലിംകളും കാഫിറുകളും തമ്മിലും യുദ്ധങ്ങളും പോരാട്ടങ്ങളും തുടർന്നുകൊണ്ടിരുന്നു.
​«صَحِيحٌ أَنَّهَا قَامَتْ دَوْلَةُ بَنِي أُمَيَّةَ بَعْدَ ذَلِكَ وَانْتَشَرَ الْإِسْلَامُ، وَدَوْلَةُ بَنِي الْعَبَّاسِ، وَلَكِنْ لَمْ تَخْلُ الْأُمَّةُ مِنْ اِقْتِتَالٍ وَمِنْ فِتَنٍ فِيمَا بَيْنَهَا، إِلَى أَنْ جَاءَتِ الدَّاهِيَةُ الدَّهْيَاءُ فِي آخِرِ خِلَافَةِ بَنِي الْعَبَّاسِ، فَغَزَا التَّتَارُ بِلَادَ الْمُسْلِمِينَ، وَاسْتَبَاحُوا عَاصِمَةَ الْمُسْلِمِينَ بَغْدَادَ، وَقَتَلُوا الْخَلِيفَةَ الْعَبَّاسِيَّ، وَقَتَلُوا مِنَ الْمُسْلِمِينَ مِئَاتِ الْأُلُوفِ، وَأَحْرَقُوا -كُتُبَ الْمُسْلِمِينَ- وَأَلْقَوْهَا فِي نَهْرِ دِجْلَةَ حَتَّى تَغَيَّرَ الْمَاءُ بِمِدَادِ الْكُتُبِ، وَتَسَلَّلُوا إِلَى بَقِيَّةِ الْبِلَادِ، وَحَصَلَ مِنَ الْحُرُوبِ الطَّاحِنَةِ مَا سَجَّلَهُ التَّارِيخُ.»
​അതിനുശേഷം ബനൂ ഉമയ്യ ഭരണകൂടം നിലവിൽ വരികയും ഇസ്‌ലാം വ്യാപിക്കുകയും ചെയ്തു എന്നത് സത്യമാണ്; അതുപോലെ ബനൂ അബ്ബാസ് ഭരണകൂടവും വന്നു. എങ്കിലും ഉമ്മത്ത് പരസ്പര പോരാട്ടങ്ങളിൽ നിന്നും ഫിത്നകളിൽ നിന്നും മുക്തമായിരുന്നില്ല. ഒടുവിൽ ബനൂ അബ്ബാസ് ഖിലാഫത്തിന്റെ അവസാന കാലത്ത് മഹാ ദുരന്തം വന്നു ചേർന്നു; താർതാരികൾ (താർതാർ/മംഗോളിയർ) മുസ്‌ലിം നാടുകളെ ആക്രമിക്കുകയും മുസ്‌ലിംകളുടെ തലസ്ഥാനമായ ബഗ്ദാദ് തകർക്കുകയും അബ്ബാസീ ഖലീഫയെ വധിക്കുകയും ലക്ഷക്കണക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കുകയും ചെയ്തു. അവർ മുസ്‌ലിംകളുടെ ഗ്രന്ഥങ്ങൾ കത്തിക്കുകയും ടൈഗ്രിസ്  നദിയിലേക്ക് എറിയുകയും ചെയ്തു, ഗ്രന്ഥങ്ങളുടെ മഷി കാരണം നദിയിലെ വെള്ളത്തിന് മാറ്റം വരുന്നതുവരെ! തുടർന്ന് അവർ മറ്റു നാടുകളിലേക്കും കടന്നുപറ്റുകയും ചരിത്രം രേഖപ്പെടുത്തിയ കഠിനമായ യുദ്ധങ്ങൾ സംഭവിക്കുകയും ചെയ്തു.
​«وَكَذَلِكَ الصَّلِيبِيُّونَ زَحَفُوا عَلَى الْمُسْلِمِينَ وَاسْتَوْلَوْا عَلَى الْأَنْدَلُسِ، وَزَحَفُوا إِلَى بِلَادِ الشَّامِ وَاسْتَوْلَوْا عَلَى بَيْتِ الْمَقْدِسِ، وَبَقِيَ بَيْتُ الْمَقْدِسِ حَوَالَيْ مِائَةِ سَنَةٍ تَحْتَ أَيْدِي الصَّلِيبِيِّينَ، حَتَّى جَاءَ صَلَاحُ الدِّينِ الْأَيُّوبِيُّ رَحِمَهُ اللَّهُ، فَخَلَّصَ بَيْتَ الْمَقْدِسِ مِنْ أَيْدِي الصَّلِيبِيِّينَ.»
​അതുപോലെത്തന്നെ കുരിശുയുദ്ധക്കാർ മുസ്‌ലിംകൾക്കെതിരെ അണിനിരക്കുകയും അന്ദലുസ് (സ്പെയിൻ) പിടിച്ചെടുക്കുകയും ശാം നാടുകളിലേക്ക് കടന്നുകയറി ബൈത്തുൽ മുഖദ്ദസ് കൈയടക്കുകയും ചെയ്തു. ബൈത്തുൽ മുഖദ്ദസ് നൂറോളം വർഷം കുരിശുയുദ്ധക്കാരുടെ കൈകളിൽ തുടർന്നു; ഒടുവിൽ സ്വലാഹുദ്ദീൻ അൽ അയ്യൂബി -റഹിമഹുല്ലാഹ്- വരികയും ബൈത്തുൽ മുഖദ്ദസിനെ കുരിശുയുദ്ധക്കാരുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നതുവരെ.
​«وَلَا يَزَالُ الْخِلَافُ وَتَسَلُّطُ الْكُفَّارِ عَلَى الْمُسْلِمِينَ إِلَى وَقْتِنَا هَذَا، بَلْ فِي وَقْتِنَا هَذَا اشْتَدَّ فِيهِ الْأَمْرُ، وَالسَّبَبُ فِي هَذَا هُوَ اخْتِلَافُ الْمُسْلِمِينَ فِيمَا بَيْنَهُمْ، كَمَا فِي هَذَا الْحَدِيثِ: "حَتَّى يَكُونَ بَعْضُهُمْ يُهْلِكُ بَعْضًا" وَيَسْبِي بَعْضُهُمْ بَعْضًا" فَإِذَا حَصَلَ لِلْمُسْلِمِينَ هَذَا سَلَّطَ اللَّهُ عَلَيْهِمُ الْكُفَّارَ بِسَبَبِ الِاخْتِلَافِ، وَاسْتِبَاحَةِ حُرْمَةِ الْمُسْلِمِينَ فِيمَا بَيْنَهُمْ، هَذَا يَقْتُلُ هَذَا، وَهَذَا يَسْبِي هَذَا، مَعَ أَنَّهُمْ إِخْوَةٌ مُسْلِمُونَ.»
​നമ്മുടെ ഈ കാലഘട്ടം വരെ ഭിന്നതയും കാഫിറുകൾക്ക് മുസ്‌ലിംകൾക്ക് മേലുള്ള ആധിപത്യവും തുടർന്നു കൊണ്ടിരിക്കുകയാണ്. തന്നെയുമല്ല, നമ്മുടെ കാലത്ത് ഈ വിഷയം കൂടുതൽ കഠിനമായി തീർന്നിരിക്കുന്നു. ഇതിനുള്ള കാരണം ഈ ഹദീസിൽ പറയുന്നതുപോലെ മുസ്‌ലിംകൾ പരസ്പരം ഭിന്നിക്കുന്നതാണ്: "അവർ പരസ്പരം നശിപ്പിക്കുകയും പരസ്പരം തടവുകാരാക്കുകയും ചെയ്യുന്നതുവരെ." അപ്പോൾ മുസ്‌ലിംകൾക്ക് ഇത് സംഭവിച്ചാൽ, അവരുടെ ഈ ഭിന്നത കാരണത്താലും പരസ്പരം പവിത്രതകൾ ലംഘിക്കുന്നത് കാരണത്താലും അല്ലാഹു കാഫിറുകളെ അവർക്ക് മേൽ ആധിപത്യം ഏൽപ്പിക്കും. മുസ്‌ലിം സഹോദരങ്ങളായിരുന്നിട്ടും ഇവൻ അവനെ കൊല്ലുന്നു, ഇവൻ അവനെ തടവുകാരനാക്കുന്നു!
​«وَالْوَاجِبُ عَلَى الْمُسْلِمِينَ أَنْ يَكُونُوا أُمَّةً وَاحِدَةً: {إِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ (٩٢)} ، {وَلَا تَنَازَعُوا فَتَفْشَلُوا} ، {وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا} ، {إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَسْتَ مِنْهُمْ فِي شَيْءٍ} ، فَالِاخْتِلَافُ عَذَابٌ، وَسَبَبٌ لِتَسَلُّطِ الْكُفَّارِ، وَالِاجْتِمَاعُ رَحْمَةٌ وَقُوَّةٌ وَعِزَّةٌ لِلْمُسْلِمِينَ، وَلَنْ يَحْصُلَ الِاجْتِمَاعُ إِلَّا تَحْتَ عَقِيدَةِ التَّوْحِيدِ.»
​മുസ്‌ലിംകളുടെ മേൽ നിർബന്ധമായിട്ടുള്ളത് അവർ ഒരൊറ്റ ഉമ്മത്തായി നിലകൊള്ളുക എന്നതാണ്:
അല്ലാഹു പറയുന്നു :
 {إِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ (٩٢)} ،
 {തീർച്ചയായും ഇതാണ് നിങ്ങളുടെ ഉമ്മത്ത്, ഒരൊറ്റ ഉമ്മത്ത്! ഞാൻ നിങ്ങളുടെ രക്ഷിതാവുമാണ്, അതിനാൽ എന്നെ നിങ്ങൾ ആരാധിക്കുവിൻ} [അൽ-അൻബിയാഅ്: 92],
{وَلَا تَنَازَعُوا فَتَفْشَلُوا}
 {നിങ്ങൾ പരസ്പരം വഴക്കിടരുത്, അല്ലാത്തപക്ഷം നിങ്ങൾ ഭീരുക്കളാവുകയും നിങ്ങളുടെ കരുത്ത് നശിച്ചുപോവുകയും ചെയ്യും} [അൽ-അൻഫാൽ: 46]
 {وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا} ،
 {ഭിന്നിക്കുകയും അഭിപ്രായവ്യത്യാസത്തിലാവുകയും ചെയ്തവരെപ്പോലെ നിങ്ങളാവരുത്} [ആലു ഇംറാൻ: 105],
{إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَسْتَ مِنْهُمْ فِي شَيْءٍ}
 {തീർച്ചയായും തങ്ങളുടെ ദീനിനെ പിളർത്തുകയും കക്ഷികളായിത്തീരുകയും ചെയ്തവരുണ്ടല്ലോ, നിനക്ക് അവരുമായി യാതൊരു ബന്ധവുമില്ല} [അൽ-അൻആം: 159].

 അതിനാൽ മുസ്ലിംകളുടെ ഭിന്നത അല്ലാഹുവിൻ്റെ ശിക്ഷയ്ക്കും അവർക്ക് മേൽ കാഫിറുകളുടെ ആധിപത്യത്തിനും കാരണവുമാണ്. ഐക്യം മുസ്‌ലിംകൾക്ക് കാരുണ്യവും ശക്തിയും പ്രതാപവുമാണ്. തൗഹീദിന്റെ അഖീദയ്ക്ക് കീഴിലല്ലാതെ ആ  ഐക്യം ഉണ്ടാകുകയുമില്ല.
​«قَوْلُهُ: "رَوَاهُ الْبَرْقَانِيُّ فِي صَحِيحِهِ" الْبَرْقَانِيُّ هُوَ: أَبُو بَكْرٍ مُحَمَّدٌ الْخَوَارِزْمِيُّ الشَّافِعِيُّ، وَكِتَابُهُ يُسَمَّى بِالْمُسْنَدِ الصَّحِيحِ، جَمَعَ فِيهِ الْأَحَادِيثَ الصَّحِيحَةَ، وَيَقُولُ: أَنَّهُ جَمَعَ فِيهِ أَحَادِيثَ الصَّحِيحَيْنِ وَزَادَ عَلَيْهِمَا مَا صَحَّ عِنْدَهُ مِنَ الْأَحَادِيثِ.»
​"ബർഖാനി തന്റെ സ്വഹീഹിൽ നിവേദനം ചെയ്തത്" എന്ന വാക്ക്: അബൂബക്കർ മുഹമ്മദ് അൽ ഖവാരിസ്മി അൽ ശാഫിഈ ആണ് അൽ ബർഖാനി. അദ്ദേഹത്തിന്റെ ഗ്രന്ഥം "അൽ മുസ്നദുസ് സ്വഹീഹ്" എന്നറിയപ്പെടുന്നു. അതിൽ അദ്ദേഹം സ്വഹീഹായ ഹദീസുകൾ ക്രോഡീകരിച്ചിരിക്കുന്നു. സ്വഹീഹൈനിയിലെ (ബുഖാരി, മുസ്ലിം) ഹദീസുകൾ അതിൽ ക്രോഡീകരിക്കുകയും തനിക്ക് സ്വഹീഹായി ബോധ്യപ്പെട്ട അധിക ഹദീസുകൾ അതിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്.



Thursday, 18 June 2026

കിതാബുത്തൗഹീദ് (مع اعانة المستفيد - بَابُ (٢١): مَا جَاءَ فِي حِمَايَةِ الْمُصْطَفَى ﷺ جَنَابَ التَّوْحِيدِ وَسَدِّهِ كُلَّ طَرِيقٍ يُوصِلُ إِلَى الشِّرْك

കിതാബുത്തൗഹീദ് 
(مع اعانة المستفيد)
തൗഹീദിന്റെ അതിരുകളെ മുസ്ത്വഫാ ﷺ സംരക്ഷിച്ചതിനെക്കുറിച്ചും, ശിർക്കിലേക്ക് എത്തിക്കുന്ന എല്ലാ വഴികളും അവിടുന്ന് അടച്ചുകളഞ്ഞതിനെക്കുറിച്ചുമുള്ള അധ്യായം
*بَابُ (٢١): مَا جَاءَ فِي حِمَايَةِ الْمُصْطَفَى ﷺ جَنَابَ التَّوْحِيدِ وَسَدِّهِ كُلَّ طَرِيقٍ يُوصِلُ إِلَى الشِّرْكِ*
കിതാബുത്തൗഹീദ്:
https://shamela.ws/book/11318/60#p1
ശറഹ് കിതാബ്
(من اعانة المستفيد)
https://shamela.ws/book/8565/305#p1
മുൻ ദർസുകൾ :
https://www.youtube.com/playlist?list=PLf1c4fdPOOYDcJ9gzmNTENu_IJY6w4fcx
കിതാബുത്തൗഹീദിൽ നിന്ന് :
​وَقَوْلُ اللهِ تَعَالَى: {لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَؤُوفٌ رَحِيمٌ * فَإِنْ تَوَلَّوْا فَقُلْ حَسْبِيَ اللَّهُ لَا إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ} [سُورَةُ التَّوْبَةِ، الآيَاتُ: ١٢٨-١٢٩]
​അല്ലാഹു തആലായുടെ വചനം: "{തീർച്ചയായും നിങ്ങൾക്ക് നിങ്ങളിൽ നിന്ന് തന്നെയുള്ള ഒരു റസൂൽ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് അവിടുത്തേക്ക് ദുസ്സഹമാണ്. നിങ്ങളുടെ കാര്യത്തിൽ അങ്ങേയറ്റം  ആകാംക്ഷയുള്ളവനും സത്യവിശ്വാസികളോട് കനിവുള്ളവനും കരുണയുള്ളവനുമാണ് അവിടുന്ന്. ഇനി അവർ പിന്തിരിഞ്ഞു കളയുകയാണെങ്കിൽ (ജനങ്ങൾ തൗഹീദ് സ്വീകരിക്കാതെ) താങ്കൾ പറയുക: 'എനിക്ക് അല്ലാഹു മതി, അവനല്ലാതെ യാതൊരു ഇലാഹുമില്ല. അവന്റെ മേൽ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു, അവൻ മഹത്തായ അർശിന്റെ റബ്ബുമാകുന്നു.}" [സൂറത്തുއްതൗബ: 128-129]
​عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ ﷺ: «لَا تَجْعَلُوا بُيُوتَكُمْ قُبُورًا، وَلَا تَجْعَلُوا قَبْرِي عِيدًا، وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ» رَوَاهُ أَبُو دَاوُدَ بِإِسْنَادٍ حَسَنٍ، وَرُوَاتُهُ ثِقَاتٌ.
​അബൂഹുറൈറ റളിയല്ലാഹു അൻഹുവിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാക്കരുത് (നിസ്‌ക്കാരമില്ലാത്ത വീടുകളാക്കരുത്). എന്റെ ഖബറിനെ നിങ്ങൾ ഒരു  ആഘോഷസ്ഥലമോ ആവർത്തിച്ചു സന്ദർശിക്കുന്ന ഇടമോ ആക്കരുത്. നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക, തീർച്ചയായും നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് ലഭിക്കുന്നതാണ്." (അബൂദാവൂദ് ഹസനായ പരമ്പരയോടെ നിവേദനം ചെയ്തത്, ഇതിന്റെ നിവേദകർ വിശ്വസ്തരാണ്).
​وَعَنْ عَلِيِّ بْنِ الْحُسَيْنِ: أَنَّهُ رَأَى رَجُلًا يَجِيءُ إِلَى فُرْجَةٍ كَانَتْ عِنْدَ قَبْرِ النَّبِيِّ ﷺ فَيَدْخُلُ فِيهَا فَيَدْعُو، فَنَهَاهُ، وَقَالَ: أَلَا أُحَدِّثُكُمْ حَدِيثًا سَمِعْتُهُ مِنْ أَبِي عَنْ جَدِّي عَنْ رَسُولِ اللهِ ﷺ قَالَ: «لَا تَتَّخِذُوا قَبْرِي عِيدًا، وَلَا بُيُوتَكُمْ قُبُورًا، وَصَلُّوا عَلَيَّ، فَإِنَّ تَسْلِيمَكُمْ يَبْلُغُنِي أَيْنَمَا كُنْتُمْ» رَوَاهُ فِي الْمُخْتَارَةِ.
​അലി ഇബ്നുൽ ഹുസൈൻ (സൈനുൽ ആബിദീൻ) റളിയല്ലാഹു അൻഹുവിൽ നിന്ന് നിവേദനം: നബി ﷺ യുടെ ഖബറിനടുത്തുള്ള ഒരു വിടവിലേക്ക് വരികയും, അതിലൂടെ പ്രവേശിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരാളെ അദ്ദേഹം കാണുകയുണ്ടായി. അപ്പോൾ അദ്ദേഹം ആ മനുഷ്യനെ അതിൽ നിന്ന് വിലക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: "എന്റെ പിതാവ് എന്റെ വല്യുപ്പയിൽ നിന്നും അദ്ദേഹം അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്നും കേട്ടതായി എനിക്ക് നിവേദനം ചെയ്തു കിട്ടിയ ഒരു നബിവചനം ഞാൻ താങ്കൾക്ക്  പറഞ്ഞുതരട്ടെയോ❓ [അതിപ്രകാരമാണ്] നബി ﷺ പറഞ്ഞു: "നിങ്ങൾ എന്റെ ഖബറിനെ ഒരു ആഘോഷ കേന്ദ്രമാക്കരുത് (നിരവധി തവണ ആവർത്തിച്ചാവർത്തിച്ച് സന്ദർശിക്കുന്ന ഇടമാക്കരുത്). നിങ്ങളുടെ വീടുകളെ ഖബറുകളാക്കുകയുമരുത്. നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക, തീർച്ചയായും നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സലാം  എനിക്ക് ലഭിക്കുന്നതാണ്." (അൽ-മുഖ്താറയിൽ ഇത് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു).
​فِيهِ مَسَائِلُ:
​ഇതിൽ താഴെ പറയുന്ന കാര്യങ്ങളുണ്ട് (പാഠങ്ങളുണ്ട്):
​الْأُولَى: تَفْسِيرُ آيَةِ بَرَاءَةَ.
​ഒന്നാമത്തേത്: സൂറത്തു ബറാഅത്തിലെ (തൗബയിലെ) ആയത്തിന്റെ വിശദീകരണം.
​الثَّانِيَةُ: إِبْعَادُهُ أُمَّتَهُ عَنْ هَذَا الْحِمَى غَايَةَ الْبُعْدِ.
​രണ്ടാമത്തേത്: ഈയൊരു അതിർവരമ്പിൽ (ശിർക്കിന്റെ പരിസരങ്ങളിൽ) നിന്ന് ഉമ്മത്തിനെ അവിടുന്ന് അങ്ങേയറ്റം അകറ്റിനിർത്തി എന്നത്.
​الثَّالِثَةُ: ذِكْرُ حِرْصِهِ عَلَيْنَا وَرَأْفَتِهِ وَرَحْمَتِهِ.
​മൂന്നാമത്തേത്: നമ്മളോടുള്ള അവിടുത്തെ ആകാംക്ഷയെയും കനിവിനെയും കാരുണ്യത്തെയും കുറിച്ച് പരാമർശിച്ചത്.
​الرَّابِعَةُ: نَهْيُهُ عَنْ زِيَارَةِ قَبْرِهِ عَلَى وَجْهٍ مَخْصُوصٍ، *مَعَ أَنَّ زِيَارَتَهُ مِنْ أَفْضَلِ الْأَعْمَالِ*.
​നാലാമത്തേത്: *അവിടുത്തെ ഖബർ സന്ദർശിക്കുന്നത് ഏറ്റവും ഉത്തമമായ പുണ്യകർമ്മങ്ങളിൽ പെട്ടതാണെന്നിരിക്കെത്തന്നെ*, ഒരു പ്രത്യേക രീതിയിലുള്ള (ആഘോഷ സമാനമോ നിരവധി തവണ ആവർത്തിച്ചാവർത്തിച്ചോ ഉള്ള) സന്ദർശനത്തെ അവിടുന്ന് വിലക്കിയത്.
​الْخَامِسَةُ: نَهْيُهُ عَنِ الْإِكْثَارِ مِنَ الزِّيَارَةِ.
​അഞ്ചാമത്തേത്: ആവർത്തിച്ചുള്ള (അതിരുകവിഞ്ഞ) ഖബ്ർ സന്ദർശനത്തെ അവിടുന്ന് വിലക്കിയത്.
​السَّادِسَةُ: حَثُّهُ عَلَى النَّافِلَةِ فِي الْبَيْتِ.
​ആറാമത്തേത്: വീടുകളിൽ വെച്ച് സുന്നത്ത് നമസ്കാരങ്ങൾ നിർവ്വഹിക്കാൻ അവിടുന്ന് പ്രോത്സാഹിപ്പിച്ചത്.
​السَّابِعَةُ: أَنَّهُ مُتَقَرِّرٌ عِنْدَهُمْ أَنَّهُ لَا يُصَلَّى فِي الْمَقْبُرَةِ.
​ഏഴാമത്തേത്: ഖബറിസ്ഥാനിൽ വെച്ച് നമസ്കരിക്കാൻ പാടില്ല എന്നത് സ്വഹാബത്തിനിടയിൽ സുസമ്മതമായ കാര്യമായിരുന്നു എന്നത് [ ജനാസ ഒഴികെ ]
​الثَّامِنَةُ: تَعْلِيلُهُ ذَلِكَ بِأَنَّ صَلَاةَ الرَّجُلِ وَسَلَامَهُ عَلَيْهِ يَبْلُغُهُ وَإِنْ بَعُدَ، فَلَا حَاجَةَ إِلَى مَا يَتَوَهَّمُهُ مَنْ أَرَادَ الْقُرْبَ.
​എട്ടാമത്തേത്: ഒരാളുടെ സ്വലാത്തും സലാമും എത്ര അകലെയാണെങ്കിലും അവിടുത്തേക്ക് ലഭിക്കുമെന്ന കാരണം വ്യക്തമാക്കിയത്. അതിനാൽ തന്നെ ഖബറിനോട് അടുക്കാൻ ആഗ്രഹിക്കുന്നവൻ വെച്ചുപുലർത്തുന്ന തെറ്റിദ്ധാരണകൾക്ക് അവിടെ യാതൊരു സ്ഥാനവുമില്ല.
​التَّاسِعَةُ: كَوْنُهُ ﷺ فِي الْبَرْزَخِ تُعْرَضُ أَعْمَالُ أُمَّتِهِ فِي الصَّلَاةِ وَالسَّلَامِ عَلَيْهِ.
​ഒമ്പതാമത്തേത്:  ഉമ്മത്ത് ചൊല്ലുന്ന സ്വലാത്തും സലാമും ബർസഖീ ജീവിതത്തിലുള്ള അവിടുത്തേക്ക് എടുത്തു കാണിക്കപ്പെടും എന്നത്.

ശറഹിൽ നിന്ന് :
هُذَا الْبَابُ عَقَدَهُ الشَّيْخُ رَحِمَهُ اللهُ فِي بَيَانِ حِمَايَةِ الْمُصْطَفَى ﷺ لِجَنَابِ التَّوْحِيدِ، وَالأَبْوَابُ الَّتِي قَبْلَهُ - أَيْضاً - هِيَ فِي حِمَايَةِ التَّوْحِيدِ، لَكِنَّ الأَبْوَابَ الَّتِي قَبْلَهُ عَامَّةٌ، وَمَا فِي هَذَا الْبَابِ أُمُورٌ خَاصَّةٌ، وَإِلاَّ كُلُّ الأَبْوَابِ السَّابِقَةِ: الْغُلُوُّ فِي الصَّالِحِينَ، وَبِنَاءُ الْمَسَاجِدِ عَلَى الْقُبُورِ، وَالْغُلُوُّ فِي الْقُبُورِ، كُلُّ هَذَا مِنَ الْوَسَائِلِ الْمُفْضِيَةِ إِلَى الشِّرْكِ، وَقَدْ نَهَى النَّبِيُّ ﷺ عَنْهَا سَدًّا لِلطَّرِيقِ الْمُوَصِّلِ إِلَى الشِّرْكِ، وَهَذِهِ الأَبْوَابُ كُلُّهَا فِي مَوْضُوعٍ وَاحِدٍ.
​ശൈഖ് (റഹിമഹുല്ലാഹ്) ഈ അധ്യായം നിശ്ചയിച്ചിട്ടുള്ളത്, മുസ്തഫ ﷺ തൗഹീദിന്റെ അതിരുകളെ കാത്തുസംരക്ഷിച്ചതിനെ കുറിച്ച് വിവരിക്കാനാണ്. ഇതിന് മുമ്പുള്ള അധ്യായങ്ങളും തൗഹീദ് സംരക്ഷിക്കുന്നതിനെക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്. എങ്കിലും, മുമ്പുള്ള അധ്യായങ്ങൾ പൊതുവായ കാര്യങ്ങളായിരുന്നു; എന്നാൽ ഈ അധ്യായത്തിൽ ഉള്ളത് പ്രത്യേകമായ കാര്യങ്ങളാണ്. അതല്ലെങ്കിൽ, മുൻകാല അധ്യായങ്ങളിൽ പറഞ്ഞ കാര്യങ്ങളെല്ലാം - അതായത്  സജ്ജനങ്ങളുടെ കാര്യത്തിൽ അതിരുകവിയൽ, ഖബറുകൾക്ക് മുകളിൽ മസ്ജിദുകൾ നിർമ്മിക്കൽ, ഖബറുകളുടെ കാര്യത്തിൽ അതിരുകവിയൽ - ഇവയെല്ലാം ശിർക്കിലേക്ക് എത്തിക്കുന്ന വഴികളിൽ പെട്ടതാണ്. ശിർക്കിലേക്ക് എത്തിക്കുന്ന വഴി അടച്ചുകളയുന്നതിനായി നബി ﷺ ഇവയെല്ലാം വിലക്കിയിട്ടുണ്ട്. ഈ അധ്യായങ്ങളെല്ലാം ഒരേ വിഷയത്തിൽ ഉള്ളവ തന്നെയാണ്.
​وَلَا تَعْجَبُوا مِنْ كَوْنِ الشَّيْخِ كَرَّرَ هَذِهِ الأَبْوَابَ وَاحِداً بَعْدَ وَاحِدٍ، لِأَنَّ هَذِهِ الْمَسْأَلَةَ عَظِيمَةٌ، فَالشِّرْكُ إِنَّمَا حَصَلَ فِي هَذِهِ الأُمَّةِ بِسَبَبِ الْفِتْنَةِ فِي الْقُبُورِ وَالْغُلُوِّ فِيهَا، وَبِسَبَبِ الْغُلُوِّ فِي الصَّالِحِينَ، وَالْغُلُوِّ فِي الرَّسُولِ ﷺ، فَالشِّرْكُ إِنَّمَا حَصَلَ فِي هَذِهِ الأُمَّةِ بِسَبَبِ هَذِهِ الأُمُورِ، مُنْذُ أَنْ بُنِيَتِ الْمَسَاجِدُ عَلَى الْقُبُورِ، وَمُنْذُ أَنْ ظَهَرَ التَّصَوُّفُ فِي هَذِهِ الأُمَّةِ، وَالشِّرْكُ يَكْثُرُ وَيَتَعَاظَمُ فِي هَذِهِ الأُمَّةِ، إِلَّا مَنْ رَحِمَ اللهُ عَزَّ وَجَلَّ، فَالأَمْرُ خَطِيرٌ جِدًّا، وَلِذَلِكَ كَرَّرَ الشَّيْخُ رَحِمَهُ اللهُ فِي هَذَا الْمَوْضُوعِ، وَأَبْدَى وَأَعَادَ، لِأَنَّهُ هُوَ الْمَرَضُ الَّذِي أَصَابَ الأُمَّةَ مِنْ أَجْلِ أَنْ يُنَبِّهَ الْعُلَمَاءَ، وَيُنَبِّهَ الْمُسْلِمِينَ عَلَى هَذَا الْخَطَرِ الشَّدِيدِ لِيَقُومُوا بِعِلَاجِهِ، وَالدَّعْوَةِ إِلَى التَّوْحِيدِ، وَنَفْيِ الشِّرْكِ مِنْ هَذِهِ الأُمَّةِ، وَإِلاَّ إِنْ سَكَتَ الْعُلَمَاءُ عَنْ هَذَا الأَمْرِ فَإِنَّهُ يَتَعَاظَمُ، وَبِالتَّالِي فِي النِّهَايَةِ يَكْثُرُ الْجَهْلُ، وَتُعْتَبَرُ هَذِهِ الأُمُورُ مِنَ الدِّينِ، وَيُعْتَبَرُ مَنْ نَهَى عَنْهَا مِنَ الْخَارِجِينَ عَنِ الدِّينِ كَمَا حَصَلَ الآنَ؛ أَنَّ مَنْ يُنْكِرُ هَذِهِ الأُمُورَ، وَيُنَبِّهُ النَّاسَ إِلَى خَطَرِهَا، وَيَدْعُو إِلَى التَّوْحِيدِ يَرْمُونَهُ بِأَنَّهُ مُتَشَدِّدٌ، وَأَنَّهُ خَارِجٌ عَنِ الأُمَّةِ، لِأَنَّ الأُمَّةَ عِنْدَهُمْ هُمْ عُبَّادُ الْقُبُورِ، وَمَنْ أَنْكَرَ عِبَادَةَ الْقُبُورِ صَارَ خَارِجاً عَنِ الأُمَّةِ، وَهَذَا مِنْ قَلْبِ الْحَقَائِقِ -وَالْعِيَاذُ بِاللهِ-، فَالدِّينُ الَّذِي جَاءَتْ بِهِ الرُّسُلُ هُوَ إِخْلَاصُ الْعِبَادَةِ للهِ عَزَّ وَجَلَّ، هَذَا هُوَ الدِّينُ.
​ശൈഖ് ഈ അധ്യായങ്ങൾ ഒന്നൊന്നായി ആവർത്തിച്ചു കൊണ്ടുവന്നതിൽ നിങ്ങൾ അത്ഭുതപ്പെടേണ്ടതില്ല. കാരണം, ഇത് വളരെ ഗൗരവമേറിയ ഒരു വിഷയമാണ്. ഖബറുകൾ മൂലമുള്ള പരീക്ഷണങ്ങളും അതിലവർ കാണിക്കുന്ന അതിരുകടക്കലും കാരണമാണ് ഈ ഉമ്മത്തിൽ ശിർക്ക് സംഭവിച്ചത്. അതുപോലെ സജ്ജനങ്ങളുടെ കാര്യത്തിലും റസൂൽ ﷺ യുടെ കാര്യത്തിലുമുള്ള അതിരുകടക്കൽ കാരണവുമാണത്. ഖബറുകൾക്ക് മുകളിൽ മസ്ജിദുകൾ പണിയപ്പെടാൻ തുടങ്ങിയത് മുതലും, ഈ ഉമ്മത്തിൽ തസവ്വുഫ് (പിഴച്ച സൂഫിസം) പ്രത്യക്ഷപ്പെട്ടത് മുതലുമാണ് ഈ കാര്യങ്ങൾ കാരണം ഉമ്മത്തിൽ ശിർക്ക് സംഭവിച്ചത്. അല്ലാഹു (അസ്സ വ ജല്ല) കാരുണ്യം ചെയ്തവരൊഴികെ, മറ്റുള്ളവരിലൊക്കെ ശിർക്ക് വർദ്ധിക്കുകയും വലുതാവുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അതിനാൽ ഈ കാര്യം അങ്ങേയറ്റം അപകടകരമാണ്. അതുകൊണ്ടാണ് ശൈഖ് (റഹിമഹുല്ലാഹ്) ഈ വിഷയത്തിൽ കാര്യങ്ങൾ ആവർത്തിച്ചു പറയുകയും വീണ്ടും വീണ്ടും വിശദീകരിക്കുകയും ചെയ്തത്. കാരണം, പണ്ഡിതന്മാരെയും മുസ്ലിംകളെയും ഈ വലിയ അപകടത്തെക്കുറിച്ച് ബോധവാന്മാരാക്കാനും, അവർ അതിന് പരിഹാരം കാണാനും, തൗഹീദിലേക്ക് ക്ഷണിക്കാനും, ഈ ഉമ്മത്തിൽ നിന്ന് ശിർക്കിനെ ഇല്ലാതാക്കാനും വേണ്ടി, ഉമ്മത്തിനെ ബാധിച്ച രോഗം ഇതാണെന്ന് അദ്ദേഹം ഉണർത്തുകയായിരുന്നു. അതല്ലെങ്കിൽ, പണ്ഡിതന്മാർ ഈ കാര്യത്തിൽ മൗനം പാലിച്ചാൽ അത് വലുതാവുകയും, ഒടുവിൽ അജ്ഞത വർദ്ധിക്കുകയും ചെയ്യും. അങ്ങനെ ഈ കാര്യങ്ങൾ ദീനിന്റെ ഭാഗമായി കരുതപ്പെടുകയും, ഇതിനെ വിലക്കുന്നവർ ദീനിൽ നിന്ന് പുറത്തുപോയവരായി മുദ്രകുത്തപ്പെടുകയും ചെയ്യും; ഇപ്പോൾ സംഭവിച്ചതുപോലെ! ഈ കാര്യങ്ങളെ എതിർക്കുകയും അതിന്റെ അപകടത്തെക്കുറിച്ച് ജനങ്ങളെ ഉണർത്തുകയും തൗഹീദിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നവനെ ആളുകൾ തീവ്രവാദിയെന്നും ഉമ്മത്തിന് പുറത്തുപോയവനെന്നും ആക്ഷേപിക്കുന്നു. കാരണം, അവരുടെ അടുക്കൽ 'ഉമ്മത്ത്' എന്നാൽ ഖബർ ആരാധകരാണ്. അപ്പോൾ ഖബറാരാധനയെ എതിർക്കുന്നവൻ ഉമ്മത്തിന് പുറത്തായവനായി മാറുന്നു. ഇത് യാഥാർത്ഥ്യങ്ങളെ തലകീഴായി മറിക്കലാണ് - അല്ലാഹുവിൽ അഭയം! റസൂലുകൾ കൊണ്ടുവന്ന ദീൻ എന്നത് ഇബാദത്ത് അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കലാണ്. അതാണ് യഥാർത്ഥ ദീൻ.
​أَمَّا عِبَادَةُ الْقُبُورِ فَهِيَ دِينُ أَبِي جَهْلٍ وَأَبِي لَهَبٍ وَدِينُ الْمُشْرِكِينَ، لَيْسَتْ فِي دِينِ الرُّسُلِ- عَلَيْهِمُ الصَّلَاةُ وَالسَّلَامُ-، وَلَكِنْ إِذَا ظَهَرَ الْجَهْلُ، وَظَهَرَ اتِّبَاعُ الْهَوَى حَصَلَ فِي الأُمَّةِ مَا حَصَلَ مِنْ جَعْلِ هَذِهِ الأُمُورِ الشِّرْكِيَّةِ مِنَ الدِّينِ، وَجَعْلِ التَّوْحِيدِ هُوَ الْخُرُوجَ عَنِ الدِّينِ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ.
​എന്നാൽ ഖബറാരാധന എന്നത് അബൂജഹലിന്റെയും അബൂലഹബിന്റെയും മുശ്രിക്കുകളുടെയും ദീനാണ്. അത് റസൂലുകളുടെ - അവർക്ക് അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ - ദീനിലുള്ളതല്ല. പക്ഷേ, അജ്ഞത വെളിപ്പെടുകയും മനോയിച്ഛകളെ പിന്തുടരൽ വർദ്ധിക്കുകയും ചെയ്തപ്പോൾ, ഈ ശിർക്കൻ കാര്യങ്ങളെ ദീനിന്റെ ഭാഗമാക്കുകയും തൗഹീദിനെ ദീനിൽ നിന്നുള്ള പുറത്തുപോകലായി മാറ്റുകയും ചെയ്യുന്ന അവസ്ഥ ഈ ഉമ്മത്തിൽ സംഭവിച്ചു. അല്ലാഹുവെക്കൂടാതെ യാതൊരു ശക്തിയും ശേഷിയുമില്ല.
​قَوْلُهُ: "بَابُ مَا جَاءَ فِي حِمَايَةِ الْمُصْطَفَى" الْمُصْطَفَى مَعْنَاهُ: الْمُخْتَارُ، مِنَ الصَّفْوَةِ، أَصْلُهُ: مُصْتَفَى بِالتَّاءِ، ثُمَّ أُبْدِلَتِ التَّاءُ طَاءً، فَصَارَ مُصْطَفَى: {اللهُ يَصْطَفِي مِنَ الْمَلَائِكَةِ رُسُلًا وَمِنَ النَّاسِ} يَعْنِي: يَخْتَارُ، {وَإِنَّهُمْ عِنْدَنَا لَمِنَ الْمُصْطَفَيْنَ الْأَخْيَارِ (٤٧)}، أَيْ: الْمُخْتَارِينَ، وَمِنْهُمْ: نَبِيُّنَا مُحَمَّدٌ ﷺ، بَلْ هُوَ خَيْرُهُمْ وَأَفْضَلُهُمْ، فَهُوَ الْمُصْطَفَى ﷺ، اخْتَارَهُ اللهُ لِلرِّسَالَةِ، وَالْقِيَامِ بِدَعْوَتِهِ عَلَى فَتْرَةٍ مِنَ الرُّسُلِ، وَهُوَ خَاتَمُ النَّبِيِّينَ ﷺ.
​അദ്ദേഹത്തിന്റെ വാചകം: "ബാബു മാ ജാഅ ഫീ ഹിമായതിൽ മുസ്ത്വഫ" - 'മുസ്ത്വഫ' എന്നതിന്റെ അർത്ഥം തെരഞ്ഞെടുക്കപ്പെട്ടവൻ (അൽ-മുഖ്താർ) എന്നാണ്. 'സ്വഫ്‌വഃ' (വിശിഷ്ടമായത്) എന്നതിൽ നിന്നാണത് വന്നത്. അതിന്റെ  അടിസ്ഥാന രൂപം താഅ് (ت) ചേർത്തുള്ള 'മുസ്ത്വഫാ' എന്നായിരുന്നു, പിന്നീട് 'താഅ്' എന്നത് 'ത്വാഅ്' (ط) ആയി മാറ്റപ്പെട്ടു, അങ്ങനെ അത് 'മുസ്ത്വഫ' എന്നായി.
 {اللهُ يَصْطَفِي مِنَ الْمَلَائِكَةِ رُسُلًا وَمِنَ النَّاسِ}
 {അല്ലാഹു മലക്കുകളിൽ നിന്നും മനുഷ്യരിൽ നിന്നും ദൂതന്മാരെ തെരഞ്ഞെടുക്കുന്നു} അതായത് തെരഞ്ഞെടുക്കുന്നു എന്ന് അർത്ഥം.
{وَإِنَّهُمْ عِنْدَنَا لَمِنَ الْمُصْطَفَيْنَ الْأَخْيَارِ
 {തീർച്ചയായും അവർ നമ്മുടെ അടുക്കൽ തെരഞ്ഞെടുക്കപ്പെട്ട ഉത്തമന്മാരിൽ പെട്ടവരാകുന്നു}, അതായത് തെരഞ്ഞെടുക്കപ്പെട്ടവർ.

ആ തിരഞ്ഞെടുക്കപ്പെട്ടവരിൽ പെട്ടയാളാണ് നമ്മുടെ നബി മുഹമ്മദ് ﷺ; തന്നെയുമല്ല അവിടുന്ന് അവരിൽ ഏറ്റവും ഉത്തമരും ശ്രേഷ്ഠരുമാണ്. അപ്പോൾ അവിടുന്ന് മുസ്ത്വഫാﷺ ആകുന്നു. റസൂലുകളുടെ വരവ് നിലച്ചിരുന്ന ഒരു കാലഘട്ടത്തിൽ അവിടുത്തെ ദൂത് എത്തിക്കാനും ദഅ്‌വത്ത് നിർവ്വഹിക്കാനുമായി അല്ലാഹു അവിടുത്തെ തെരഞ്ഞെടുത്തു. അവിടുന്ന് പ്രവാചകന്മാരുടെ മുദ്രയുമാണ് (അവസാനത്തെ പ്രവാചകനാണ്) ﷺ.
​وَقَوْلُهُ: "جَنَابَ التَّوْحِيدِ" الْجَنَابُ هُوَ: الْجَانِبُ، فَالْجَنَابُ وَالْجَانِبُ بِمَعْنًى وَاحِدٍ، أَيْ: حِمَايَتُهُ ﷺ حُدُودَ التَّوْحِيدِ مِنْ أَنْ يَدْخُلَ عَلَيْهِ الشِّرْكُ بِسَبَبِ وَسَائِلِ الشِّرْكِ وَالتَّسَاهُلِ فِيهَا، فَالرَّسُولُ ﷺ حَمَى حُدُودَ التَّوْحِيدِ حِمَايَةً بَلِيغَةً، بِحَيْثُ أَنَّهُ نَهَى عَنْ كُلِّ سَبَبٍ أَوْ وَسِيلَةٍ تُوَصِّلُ إِلَى الشِّرْكِ، وَلَوْ كَانَتْ هَذِهِ الْوَسِيلَةُ فِي أَصْلِهَا مَشْرُوعَةً كَالصَّلَاةِ، فَإِذَا فُعِلَتْ عِنْدَ الْقُبُورِ، فَهُوَ وَسِيلَةٌ إِلَى الشِّرْكِ، وَلَوْ حَسُنَتْ نِيَّةُ فَاعِلِهَا، فَالنِّيَّةُ لَا تُبَرِّرُ وَلَا تُزَكِّي الْعَمَلَ إِذَا كَانَ يُؤَدِّي إِلَى مَحْذُورٍ، وَالدُّعَاءُ مَشْرُوعٌ، وَلَكِنْ إِذَا دُعِيَ عِنْدَ الْقَبْرِ، فَهَذَا مَمْنُوعٌ، لِأَنَّهُ وَسِيلَةٌ إِلَى الشِّرْكِ بِهَذَا الْقَبْرِ، هَذَا سَدُّ الْوَسَائِلِ.
​അദ്ദേഹത്തിന്റെ വാചകം: "ജനാബത്-തൗഹീദ്" - 'ജനാബ്' എന്നാൽ 'ജാനിബ്' (വശം/അതിര്) എന്നാണ്. അപ്പോൾ ജനാബും ജാനിബും ഒരേ അർത്ഥത്തിലാണ്. അതായത്: ശിർക്കിലേക്ക് നയിക്കുന്ന മാർഗ്ഗങ്ങളും അതിൽ കാണിക്കുന്ന അലംഭാവവും കാരണം തൗഹീദിലേക്ക് ശിർക്ക് കടന്നുകൂടാതിരിക്കാൻ തൗഹീദിന്റെ അതിരുകളെ നബി ﷺ സംരക്ഷിച്ചു എന്നത്. റസൂൽ ﷺ തൗഹീദിന്റെ അതിരുകളെ ശക്തമായ രീതിയിൽ സംരക്ഷിച്ചിട്ടുണ്ട്. ശിർക്കിലേക്ക് എത്തിക്കുന്ന എല്ലാ കാരണങ്ങളെയും മാർഗ്ഗങ്ങളെയും അവിടുന്ന് വിലക്കുകയുണ്ടായി. ആ മാർഗ്ഗം അതിന്റെ അടിസ്ഥാനത്തിൽ നിസ്കാരം പോലെ ശറഅ് ചെയ്യപ്പെട്ടതാണെങ്കിൽ പോലും. അത് ഖബറുകൾക്ക് അടുത്ത് വെച്ചാണ് ചെയ്യുന്നതെങ്കിൽ അത് ശിർക്കിലേക്കുള്ള മാർഗ്ഗമായി മാറുന്നു. അത് ചെയ്യുന്നവന്റെ നിയ്യത്ത് (ഉദ്ദേശ്യം) നല്ലതാണെങ്കിൽ പോലും! കാരണം, ഒരു പ്രവർത്തനം വിലക്കപ്പെട്ട കാര്യത്തിലേക്ക് നയിക്കുന്നതാണെങ്കിൽ നിയ്യത്ത് ആ പ്രവർത്തനത്തെ ന്യായീകരിക്കുകയോ ശരിവെക്കുകയോ ഇല്ല. പ്രാർത്ഥന (ദുആ) എന്നത് ശറആക്കപ്പെട്ടതാണ്. എന്നാൽ അത് ഖബറിനടുത്ത് വെച്ചാകുമ്പോൾ ( ഖബ്റാളിക്ക് വേണ്ടിയുള്ള പ്രാർഥനയല്ല ഉദ്ദേശ്യം ) അത് തടയപ്പെട്ടതാകുന്നു. കാരണം അത് ആ ഖബറിലുള്ളവരുടെ വിഷയത്തിൽ ശിർക്ക് ചെയ്യാൻ കാരണമാകുന്ന ഒന്നാണ്. ഇതാണ് 'സദ്ദുൽ വസാഇൽ' (തിന്മയിലേക്കുള്ള വഴികൾ അടക്കൽ).
​فَالرَّسُولُ نَهَى عَنِ الصَّلَاةِ عِنْدَ الْقُبُورِ، وَنَهَى عَنِ الدُّعَاءِ عِنْدَ الْقُبُورِ، وَنَهَى عَنِ الْبِنَاءِ عَلَى الْقُبُورِ، وَنَهَى عَنِ الْعُكُوفِ عِنْدَ الْقُبُورِ، وَاتِّخَاذِ الْقُبُورِ عِيداً، إِلَى غَيْرِ ذَلِكَ، كُلُّ هَذَا مِنَ الْوَسَائِلِ الَّتِي تُفْضِي إِلَى الشِّرْكِ، وَهِيَ لَيْسَتْ شِرْكاً فِي نَفْسِهَا، بَلْ قَدْ تَكُونُ مَشْرُوعَةً فِي الأَصْلِ، وَلَكِنَّهَا تُؤَدِّي إِلَى الشِّرْكِ بِاللهِ عَزَّ وَجَلَّ، وَلِذَلِكَ مَنَعَهَا ﷺ.
​അതിനാൽ റസൂൽ ഖബറുകൾക്ക് അടുത്ത് വെച്ച് നിസ്കരിക്കുന്നതും (ജനാസ നിസ്‌കാരം ഒഴികെ ) ഖബറുകൾക്ക് അടുത്ത് വെച്ച് പ്രാർത്ഥിക്കുന്നതും ( മയ്യിത്തിന് വേണ്ടിയുള്ള പ്രാർഥന ഒഴികെ ) ഖബറുകൾക്ക് മുകളിൽ കെട്ടിടം പണിയുന്നതും, ഖബറുകൾക്ക് അടുത്ത് ഭജനമിരിക്കുന്നതും (ഇഅ്തികാഫ് ഇരിക്കൽ), ഖബറുകളെ ആഘോഷ കേന്ദ്രമാക്കുന്നതുമെല്ലാം വിലക്കിയിട്ടുണ്ട്; ഇതുപോലെയുള്ള മറ്റ് കാര്യങ്ങളും. ഇവയെല്ലാം ശിർക്കിലേക്ക് എത്തിക്കുന്ന മാർഗ്ഗങ്ങളിൽ പെട്ടതാണ്. അവ സ്വയം ശിർക്കല്ല, ചിലപ്പോൾ അടിസ്ഥാനപരമായി അനുവദിക്കപ്പെട്ടതുമാകാം, എന്നാൽ അവ അല്ലാഹുവിൽ ശിർക്ക് ചെയ്യുന്നതിലേക്ക് നയിക്കുന്നു. അതുകൊണ്ടാണ് നബി ﷺ അവ വിലക്കിയത്.
قَالَ: "وَقَوْلُ اللهِ تَعَالَى: {لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ} وَتَمَامُ الآيَةِ: {حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَؤُوفٌ رَحِيمٌ} ، هَذِهِ الآيَةُ فِي خِتَامِ سُورَةِ التَّوْبَةِ."
​അദ്ദേഹം (ശൈഖ് മുഹമ്മദു ബ്നു അബ്ദിൽ വഹ്ഹാബ് റഹിമഹുല്ലാഹ് ) പറഞ്ഞു: "അല്ലാഹു തആലായുടെ ഈ വചനം:
{لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ}
 {തീർച്ചയായും നിങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഭാരമായി തോന്നുന്ന, നിങ്ങളിൽ നിന്ന് തന്നെയുള്ള ഒരു ദൂതൻ നിങ്ങളിലേക്ക് വന്നിരിക്കുന്നു.} സൂക്തത്തിന്റെ ബാക്കി ഭാഗം:
{حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَؤُوفٌ رَحِيمٌ}
 {നിങ്ങളുടെ കാര്യത്തിൽ അത്യധികം താല്പര്യമുള്ളവനും, സത്യവിശ്വാസികളോട് ദയാലുവും കാരുണ്യവാനുമായ ഒരു ദൂതൻ} ഈ സൂക്തം സൂറത്തുത്തൗബയുടെ അവസാനത്തിലാണ് ഉള്ളത്."
​قَوْلُهُ تَعَالَى: " {لَقَدْ جَاءَكُمْ} " اللاَّمُ لَامُ الْقَسَمِ، تَدُلُّ عَلَى قَسَمٍ مُقَدَّرٍ، تَقْدِيرُهُ: وَاللهِ لَقَدْ جَاءَكُمْ، وَ(قَدْ) حَرْفُ تَحْقِيقٍ. وَالْخِطَابُ لِلْعَرَبِ خَاصَّةً، وَهُوَ لِلنَّاسِ عَامَّةً أَيْضاً، لَكِنْ لِلْعَرَبِ خَاصَّةً لِأَنَّ الرَّسُولَ عَرَبِيٌّ، بُعِثَ بِلِسَانِهِمْ، فَالْمِنَّةُ عَلَيْهِمْ بِهِ أَعْظَمُ.
​അല്ലാഹു തആലായുടെ വചനം:
لَقَدْ جَاءَكُمْ
 " {തീർച്ചയായും നിങ്ങളിലേക്ക് വന്നിരിക്കുന്നു} " എന്നതിലെ 'ലാം' (اللام) സത്യം ചെയ്യുന്നതിനായുള്ളതാണ് (لام القسم). അത് അവിടെ സങ്കല്പിക്കപ്പെട്ടിരിക്കുന്ന ഒരു സത്യപ്രതിജ്ഞയെ സൂചിപ്പിക്കുന്നു. അതായത്: "അല്ലാഹുവിനെത്തന്നെയാണെ സത്യം, തീർച്ചയായും നിങ്ങളിലേക്ക് വന്നിരിക്കുന്നു" എന്നാണ് അതിന്റെ അർത്ഥം. 'ഖദ്' (قد) എന്നത് ഒരു കാര്യം ഉറപ്പിച്ചു പറയുന്നതിനുള്ള അക്ഷരമാണ്. ഈ അഭിസംബോധന പ്രത്യേകമായി അറബികളോടാണെങ്കിലും പൊതുവായി മുഴുവൻ മനുഷ്യരോടുമാണ്. എങ്കിലും അറബികൾക്ക് ഇത് പ്രത്യേകമായി വരാൻ കാരണം റസൂൽ ഒരു അറബിയായതുകൊണ്ടും അവരുടെ ഭാഷയിലാണ് നിയോഗിക്കപ്പെട്ടതുകൊണ്ടുമാണ്. അതിനാൽ അവരോടുള്ള ഈ അനുഗ്രഹം കൂടുതൽ മഹത്തരമാണ്.
​" {لَقَدْ جَاءَكُمْ} " أَيُّهَا الْمُسْلِمُونَ عُمُوماً وَالْعَرَبُ خُصُوصاً
​" {തീർച്ചയായും നിങ്ങളിലേക്ക് വന്നിരിക്കുന്നു} " അതായത്: പൊതുവായി മുസ്ലിംകളേ, പ്രത്യേകമായി അറബികളേ.
​" {رَسُولٌ} " الرَّسُولُ هُوَ: مَنْ أُوحِيَ إِلَيْهِ بِشَرْعٍ وَأُمِرَ بِتَبْلِيغِهِ.
​" {ഒരു ദൂതൻ (റസൂൽ)} " റസൂൽ എന്നാൽ: ഏതൊരാളാണോ ഒരു ശരീഅത്ത്  വഹ്‌യായി (ദിവ്യസന്ദേശമായി) നൽകപ്പെടുകയും, അത് ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കാൻ കൽപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ളത്, അങ്ങനെയുള്ള ആളാണ്.
​وَأَمَّا النَّبِيُّ فَهُوَ: مَنْ أُوحِيَ إِلَيْهِ بِشَرْعٍ وَلَمْ يُؤْمَرْ بِتَبْلِيغِهِ.
​എന്നാൽ നബി എന്നാൽ, ഏതൊരാളാണോ ഒരു ശരീഅത്ത് വഹ്‌യായി നൽകപ്പെടുകയും, എന്നാൽ അത് ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കാൻ പ്രത്യേകം കൽപ്പിക്കപ്പെടാതിരിക്കുകയും ചെയ്തിട്ടുള്ളത്, അങ്ങനെയുള്ള ആളാണ്.
​هَذَا التَّعْرِيفُ الْمَشْهُورُ عِنْدَ أَهْلِ الْعِلْمِ، وَيَذْكُرُهُ الْمُفَسِّرُونَ عِنْدَ قَوْلِهِ تَعَالَى: {وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ وَلا نَبِيٍّ إِلَّا إِذَا تَمَنَّى أَلْقَى الشَّيْطَانُ فِي أُمْنِيَّتِهِ} ، مِنْ سُورَةِ الْحَجِّ، يَذْكُرُونَ هُنَاكَ تَعْرِيفَ الرَّسُولِ وَتَعْرِيفَ النَّبِيِّ، وَالْفَرْقَ بَيْنَهُمَا، وَذَكَرَهُ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ فِي كُتُبِهِ، وَأَشْهَرُهَا كِتَابُهُ: "النُّبُوَّاتُ": "الرَّسُولُ مَنْ أُوحِيَ إِلَيْهِ بِشَرْعٍ، بِخِلَافِ النَّبِيِّ فَإِنَّ النَّبِيَّ يُبْعَثُ بِشَرِيعَةِ مَنْ قَبْلَهُ، كَأَنْبِيَاءِ بَنِي إِسْرَائِيلَ، يُبْعَثُونَ بِالدَّعْوَةِ إِلَى التَّوْرَاةِ الَّتِي نَزَلَتْ عَلَى مُوسَى عَلَيْهِ السَّلَامُ".
​പണ്ഡിതൻമാർക്കിടയിൽ പ്രസിദ്ധമായ നിർവ്വചനമാണിത്. സൂറത്തുൽ ഹജ്ജിലെ,
 {وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٍ وَلَا نَبِىٍّ إِلَّآ إِذَا تَمَنَّىٰٓ أَلۡقَى ٱلشَّيۡطَٰنُ فِىٓ أُمۡنِيَّتِهِۦ فَيَنسَخُ ٱللَّهُ مَا يُلۡقِى ٱلشَّيۡطَٰنُ}
"താങ്കൾക്ക് മുമ്പ് ഒരു  റസൂലിനെയാകട്ടെ , നബിയെയാകട്ടെ ,നാം അയക്കുകയുണ്ടായിട്ടില്ല, അദ്ദേഹം നമ്മുടെ  ലക്ഷ്യങ്ങൾ ഓതിക്കൊടുത്താൽ ആ  ഓതിക്കൊടുക്കുന്നതിൽ പിശാച്  ദുർബോധനങ്ങൾ ഇട്ടുകളയാതെ.  എന്നാൽ പിശാച് അതിൽ ഇട്ടു കളയുന്നതിനെ അല്ലാഹു  ദുർബ്ബലപ്പെടുത്തിക്കളയുന്നു"
എന്ന അല്ലാഹുവിന്റെ വചനത്തിന് വ്യാഖ്യാനം നൽകുമ്പോൾ മുഫസ്സിറുകൾ  ഇത് പരാമർശിക്കാറുണ്ട്. അവിടെ അവർ റസൂലിന്റെയും നബിയുടെയും നിർവ്വചനവും അവർ തമ്മിലുള്ള വ്യത്യാസവും വിശദീകരിക്കുന്നു. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ(റ) തന്റെ ഗ്രന്ഥങ്ങളിൽ ഇത് പരാമർശിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധമായത് അദ്ദേഹത്തിന്റെ "അന്നുബുവ്വാത്" എന്ന ഗ്രന്ഥമാണ്. അതിൽ അദ്ദേഹം പറയുന്നു: "റസൂൽ എന്നാൽ ഒരു ശരീഅത്ത് വഹ്‌യായി നൽകപ്പെട്ടയാളാണ്. എന്നാൽ നബി അതിൽ നിന്ന് വ്യത്യസ്തനാണ്; നബി നിയോഗിക്കപ്പെടുന്നത് തനിക്ക് മുമ്പുള്ളവരുടെ ശരീഅത്തുമായാണ്. ബനൂ ഇസ്രായീലിലെ (അധികം ) നബിമാരെയും പോലെ _ മൂസാ അലൈഹിസ്സലാമിന് അവതരിപ്പിക്കപ്പെട്ട തൗറാത്തെന്ന പ്രമാണത്തിലേക്ക് ക്ഷണിക്കാനാണ് അവർ നിയോഗിക്കപ്പെട്ടത്."
​وَقَدْ يُوحَى إِلَى النَّبِيِّ وَحْيٌ خَاصٌّ فِي بَعْضِ الْقَضَايَا، لَكِنَّ الْغَالِبَ أَنَّهُ يُبْعَثُ بِشَرِيعَةٍ سَابِقَةٍ، كَأَنْبِيَاءِ بَنِي إِسْرَائِيلَ، أَمَّا الرَّسُولُ فَإِنَّهُ يُبْعَثُ بِشَرِيعَةٍ مُسْتَقِلَّةٍ.
​ചില പ്രത്യേക കാര്യങ്ങളിൽ നബിക്ക് പ്രത്യേകമായ വഹ്‌യ് ലഭിച്ചേക്കാം. എങ്കിലും ഭൂരിഭാഗം സമയത്തും മുൻകഴിഞ്ഞ ശരീഅത്തുമായാണ് അദ്ദേഹം(റസൂൽ അല്ലാത്ത നബി) നിയോഗിക്കപ്പെടുക- ബനൂ ഇസ്രായീൽ മിക്ക നബിമാരെയും പോലെ. എന്നാൽ റസൂൽ ആകട്ടെ, സ്വതന്ത്രമായ ഒരു ശരീഅത്തുമായാണ് നിയോഗിക്കപ്പെടുന്നത്.
​وَالْمُرَادُ بِتَبْلِيغِهِ هُنَا: الْجِهَادُ وَالْإِلْزَامُ، أَيْ: أُمِرَ أَنْ يُلْزِمَ النَّاسَ بِإِتِّبَاعِهِ، وَيُجَاهِدَهُمْ عَلَى ذَلِكَ، خِلَافَ النَّبِيِّ فَإِنَّهُ يُؤْمَرُ بِالتَّبْلِيغِ، بِمَعْنَى: تَعْلِيمِ النَّاسِ شَرْعَ مَنْ قَبْلَهُ وَإِفْتَائِهِمْ فِيهِ. وَهَذَا مَأْمُورٌ بِهِ غَيْرُ الْأَنْبِيَاءِ، حَتَّى الْعُلَمَاءُ.
​ഇവിടെ എത്തിച്ചു കൊടുക്കുക (തബ്ലീഗ്) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്ജിഹാദും നിർബന്ധമാക്കലുമാണ്. അതായത്, ജനങ്ങളെ തന്നെ പിന്തുടരാൻ നിർബന്ധിതരാക്കാനും അതിനായി അവരോട് ജിഹാദ് ചെയ്യാനും അദ്ദേഹം കൽപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ നബി ഇതിൽ നിന്ന് വ്യത്യസ്തനാണ്; അദ്ദേഹം എത്തിച്ചുകൊടുക്കാൻ കൽപ്പിക്കപ്പെടുന്നത് ജനങ്ങളെ തനിക്ക് മുമ്പുള്ളവരുടെ ശരീഅത്ത് പഠിപ്പിക്കുക, അതിൽ അവർക്ക് ഫത്‌വ നൽകുക എന്ന അർത്ഥത്തിലാണ്. ഇത് നബിമാരല്ലാത്തവരോടും എന്തിനേറെ പണ്ഡിതന്മാരോടും കൽപ്പിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.
​فَالتَّبْلِيغُ الَّذِي مَعْنَاهُ التَّعْلِيمُ وَالْإِفْتَاءُ، وَبَيَانُ الْحَلَالِ وَالْحَرَامِ وَالْحَقِّ مِنَ الْبَاطِلِ، هَذَا مَأْمُورٌ بِهِ كُلُّ مَنْ عِنْدَهُ عِلْمٌ، إِنَّمَا الْمُرَادُ بِالتَّبْلِيغِ هُنَا: التَّبْلِيغُ الْخَاصُّ الَّذِي هُوَ الْإِلْزَامُ، وَالْجِهَادُ عَلَى ذَلِكَ. وَالنَّبِيُّ أَيْضاً يُجَاهِدُ. لَكِنْ يُجَاهِدُ عَلَى شَرْعِ مَنْ قَبْلَهُ.
​പഠിപ്പിക്കുക, ഫത്‌വ നൽകുക, ഹലാലും ഹറാമും വേർതിരിക്കുക, സത്യവും അസത്യവും വ്യക്തമാക്കി കൊടുക്കുക എന്ന അർത്ഥത്തിലുള്ള തബ്ലീഗ് (എത്തിച്ചുകൊടുക്കൽ)  അറിവുള്ള ഏതൊരാളോടും കൽപ്പിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഇവിടെ തബ്ലീഗ് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രത്യേകമായ തബ്ലീഗ് ആണ്, അതായത് നിർബന്ധമാക്കലും അതിന്മേലുള്ള ജിഹാദുമാണ്. നബിയും ജിഹാദ് ചെയ്യും, എന്നാൽ അദ്ദേഹം ജിഹാദ് ചെയ്യുന്നത് തനിക്ക് മുമ്പുള്ളവരുടെ ശരീഅത്തിന് വേണ്ടിയാണ്.
​" {مِنْ أَنْفُسِكُمْ} " أَيْ: مِنْ جِنْسِكُمْ مِنَ الْعَرَبِ، تَعْرِفُونَ لِسَانَهُ، وَيُخَاطِبُكُمْ بِمَا تَعْرِفُونَ، كَمَا قَالَ تَعَالَى: {وَمَا أَرْسَلْنَا مِنْ رَسُولٍ إِلَّا بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْ} .....

مِنْ أَنْفُسِكُمْ
​" {നിങ്ങളിൽ 
നിന്ന് തന്നെയുള്ള} " അതായത്, അറബികളായ നിങ്ങളുടെ കൂട്ടത്തിൽ നിന്ന് തന്നെയുള്ളവൻ. അദ്ദേഹത്തിന്റെ ഭാഷ നിങ്ങൾക്ക് അറിയാം, നിങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിലാണ് അദ്ദേഹം നിങ്ങളോട് സംസാരിക്കുന്നത്. അല്ലാഹു തആലാ പറഞ്ഞതുപോലെ,
{وَمَا أَرْسَلْنَا مِنْ رَسُولٍ إِلَّا بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْ}
{ഒരു റസൂലിനെയും തന്റെ ജനതയ്ക്ക് കാര്യങ്ങൾ വ്യക്തമാക്കി കൊടുക്കുന്നതിനായി അവരുടെ ഭാഷയിലല്ലാതെ നാം അയച്ചിട്ടില്ല.} 
​" {عَزِيزٌ عَلَيْهِ} " أَيْ: شَاقٌّ.

عَزِيزٌ عَلَيْهِ
​" {അദ്ദേഹത്തിന് ഭാരമായി തോന്നുന്നു} " അതായത്, പ്രയാസകരമായി തോന്നുന്നു.
​" {مَا عَنِتُّمْ} " الْعَنَتُ مَعْنَاهُ: الْعَتَبُ وَالْمَشَقَّةُ، وَمَعْنَاهُ: أَنَّ الرَّسُولَ ﷺ يَشُقُّ عَلَيْهِ مَا يَشُقُّ عَلَى أُمَّتِهِ، وَكَانَ يُحِبُّ لَهُمُ التَّسْهِيلَ دَائِماً، وَلِهَذَا كَانَ ﷺ يُحِبُّ أَنْ يَأْتِيَ بَعْضَ الْأَعْمَالِ وَلَكِنَّهُ يَتْرُكُهَا رَحْمَةً بِأُمَّتِهِ خَشْيَةَ أَنْ يَشُقَّ عَلَيْهِمْ، وَمِنْ ذَلِكَ: صَلَاةُ التَّرَاوِيحِ، فَإِنَّهُ صَلَّاهَا بِأَصْحَابِهِ لَيَالِيَ مِنْ رَمَضَانَ، ثُمَّ تَخَلَّفَ عَنْهُمْ فِي اللَّيْلَةِ الثَّالِثَةِ أَوِ الرَّابِعَةِ، فَلَمَّا صَلَّى الْفَجْرَ، بَيَّنَ لَهُمْ ﷺ أَنَّهُ لَمْ يَتَخَلَّفْ عَنْهُمْ إِلَّا خَوْفَ أَنْ تُفْرَضَ عَلَيْهِمْ صَلَاةُ التَّرَاوِيحِ، ثُمَّ يَعْجِزُوا عَنْهَا، هَذَا مِنْ رَحْمَتِهِ وَشَفَقَتِهِ بِأُمَّتِهِ.

مَا عَنِتُّمْ
​" {നിങ്ങൾ ബുദ്ധിമുട്ടുന്നത്} " 'الْعَنَتُ' എന്നാൽ പ്രയാസവും ബുദ്ധിമുട്ടുമാണ്. അതിന്റെ അർത്ഥം: തന്റെ ഉമ്മത്തിന് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ റസൂൽ ﷺ തങ്ങൾക്കും ഏറെ പ്രയാസകരമായി തോന്നുന്നു എന്നാണ്. അദ്ദേഹം എപ്പോഴും അവർക്ക് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കാൻ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് ചില കർമ്മങ്ങൾ ചെയ്യാൻ ആഗ്രഹിച്ചിരുന്നിട്ടും തന്റെ ഉമ്മത്തിന് അത് ഭാരമാകുമോ എന്ന് ഭയന്ന് കാരുണ്യം കാരണം റസൂൽ ﷺ അത് ഉപേക്ഷിച്ചിരുന്നത്. റമദാനിലെ ഏതാനും രാത്രികളിൽ സ്വഹാബികളോടൊപ്പം തറാവീഹ് നമസ്കരിക്കുകയും, പിന്നീട് മൂന്നാമത്തെയോ നാലാമത്തെയോ രാത്രിയിൽ അവരിൽ നിന്ന് മാറിനിൽക്കുകയും ചെയ്തത് ഇതിന് ഉദാഹരണമാണ്.  തറാവീഹ് നമസ്കാരം അവരുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്നും പിന്നീട് അവർക്കത് നിർവ്വഹിക്കാൻ കഴിയാതെ വരുമോ എന്നും ഭയന്നതുകൊണ്ട് മാത്രമാണ് അവിടുന്ന് മാറിനിന്നതെന്ന് സുബ്ഹ് നമസ്കരിച്ച ശേഷം,
റസൂൽ ﷺ അവർക്ക് വ്യക്തമാക്കി കൊടുത്തു. ഇത് അവിടുത്തെ ഉമ്മത്തിനോടുള്ള അവിടുത്തെ കാരുണ്യവും ദയയുമാണ് കാണിക്കുന്നത്.
​وَقَالَ ﷺ: "لَوْلَا أَنْ أَشُقَّ عَلَى أُمَّتِي لَأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلَاةٍ"، فَلَمْ يَمْنَعْهُ مِنْ ذَلِكَ إِلَّا خَوْفُ الْمَشَقَّةِ عَلَى أُمَّتِهِ، وَكَانَ يُحِبُّ تَأْخِيرَ صَلَاةِ الْعِشَاءِ إِلَى ثُلُثِ اللَّيْلِ، وَلَكِنَّهُ خَشِيَ الْمَشَقَّةَ عَلَى أُمَّتِهِ عَلَيْهِ الصَّلَاةُ وَالسَّلَامُ.
​റസൂൽ ﷺ പറഞ്ഞു: "എന്റെ ഉമ്മത്തിന് പ്രയാസകരമാകുമായിരുന്നില്ലെങ്കിൽ എല്ലാ നമസ്കാര സമയത്തും മിസ്‌വാക്ക് ചെയ്യാൻ ഞാൻ അവരോട് കൽപ്പിക്കുമായിരുന്നു." തന്റെ ഉമ്മത്തിന് ബുദ്ധിമുട്ടാകുമെന്ന ഭയം മാത്രമാണ് അദ്ദേഹത്തെ അതിൽ നിന്ന് വിലക്കിയത്. ഇശാഉ നമസ്കാരം രാത്രിയുടെ മൂന്നിലൊന്നിലേക്ക് പിന്തിപ്പിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു, എങ്കിലും അവിടുത്തെ ഉമ്മത്തിന് പ്രയാസമാകുമെന്ന് അദ്ദേഹം ഭയപ്പെട്ടു, അദ്ദേഹത്തിന്മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ.
​وَهَكَذَا كُلُّ أَوَامِرِهِ، يُرَاعِي فِيهَا التَّوْسِيعَ عَلَى الْأُمَّةِ، وَعَدَمَ الْمَشَقَّةِ، لَا يُحِبُّ لَهُمُ الْمَشَقَّةَ أَبَداً، وَيُحِبُّ لَهُمْ دَائِماً التَّيْسِيرَ عَلَيْهِمْ، وَلِذَلِكَ جَاءَتْ شَرِيعَتُهُ سَمْحَةً سَهْلَةً، كَمَا قَالَ تَعَالَى: {وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ} ، {مَا يُرِيدُ اللهُ لِيَجْعَلَ عَلَيْكُمْ مِنْ حَرَجٍ وَلَكِنْ يُرِيدُ لِيُطَهِّرَكُمْ} .
​ഇതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ എല്ലാ കല്പനകളും, അതിലെല്ലാം തന്നെ ഉമ്മത്തിന് എളുപ്പമാക്കാനും പ്രയാസങ്ങൾ ഒഴിവാക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
അവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് അദ്ദേഹം ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. എപ്പോഴും കാര്യങ്ങൾ എളുപ്പമാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ശരീഅത്ത് ഉദാരവും ലളിതവുമായി വന്നത്. അല്ലാഹു തആലാ പറഞ്ഞതുപോലെ:
وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ
 {മത കാര്യത്തിൽ യാതൊരു പ്രയാസവും അവൻ നിങ്ങളുടെ മേൽ ചുമത്തിയിട്ടില്ല.
مَا يُرِيدُ اللهُ لِيَجْعَلَ عَلَيْكُمْ مِنْ حَرَجٍ وَلَكِنْ يُرِيدُ لِيُطَهِّرَكُمْ
 {നിങ്ങൾക്ക് യാതൊരു പ്രയാസവും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാൽ നിങ്ങളെ ശുദ്ധീകരിക്കാനാണ് അവൻ ഉദ്ദേശിക്കുന്നത്
​وَلَمَّا ذَكَرَ الْإِفْطَارَ فِي رَمَضَانَ لِلْمُسَافِرِ وَالْمَرِيضِ ذَكَرَ أَنَّهُ شَرَعَ ذَلِكَ مِنْ أَجْلِ التَّسْهِيلِ: {يُرِيدُ اللهُ بِكُمُ الْيُسْرَ وَلا يُرِيدُ بِكُمُ الْعُسْرَ} .
​യാത്രക്കാരനും രോഗിക്കും റമദാനിൽ നോമ്പ് ഒഴിവാക്കാൻ അനുവാദം നൽകിയതിനെക്കുറിച്ച് പരാമർശിച്ചപ്പോൾ, അത് എളുപ്പത്തിന് വേണ്ടിയാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് അല്ലാഹു വ്യക്തമാക്കി:
يُرِيدُ اللهُ بِكُمُ الْيُسْرَ وَلا يُرِيدُ بِكُمُ الْعُسْرَ}
 {അല്ലാഹു നിങ്ങൾക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്, നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല
​هَذَا مِنْ صِفَةِ هَذَا الرَّسُولِ ﷺ أَنَّهُ يُحِبُّ التَّيْسِيرَ لِأُمَّتِهِ، وَيَكْرَهُ الْمَشَقَّةَ عَلَيْهَا.
​അവിടുത്തെ ഉമ്മത്തിന് എളുപ്പമുണ്ടാകാൻ ആഗ്രഹിക്കുകയും അവർക്ക് പ്രയാസപ്പെടുന്നത് വെറുക്കുകയും ചെയ്യുക എന്നത് ഈ റസൂലിന്റെ ﷺ സ്വഭാവ മഹിമയിൽ പെട്ടതാണ്.
​" {بِالْمُؤْمِنِينَ} " وَخَاصَّةً.
​" {സത്യവിശ്വാസികളോട്} " പ്രത്യേകമായും.
​" {رَؤُوفٌ رَحِيمٌ} " الرَّأْفَةُ هِيَ: شِدَّةُ الشَّفَقَةِ، {رَحِيمٌ} يَعْنِي: عَظِيمُ الرَّحْمَةِ بِأُمَّتِهِ ﷺ، أَمَّا بِالْكُفَّارِ فَإِنَّهُ كَانَ شَدِيداً عَلَى الْكُفَّارِ، كَمَا وَصَفَهُ اللهُ تَعَالَى بِذَلِكَ: {مُحَمَّدٌ رَسُولُ اللهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ}...........

رَؤُوفٌ رَحِيمٌ
​" {ദയാലുവും കാരുണ്യവാനുമാണ്} " 'റഅ്ഫത്ത്' എന്നാൽ അത്യധികമായ ദയ എന്നാണ് അർത്ഥം. 'റഹീം' എന്നാൽ അവിടുത്തെ ഉമ്മത്തിനോട് വലിയ കാരുണ്യമുള്ളവൻ  എന്നാണ്. എന്നാൽ ശത്രുക്കളായ  സത്യനിഷേധികളോട് അദ്ദേഹം കർക്കശക്കാരനായിരുന്നു. അല്ലാഹു തആലാ അദ്ദേഹത്തെ വിശേഷിപ്പിച്ചത് അപ്രകാരമാണ്: 
مُحَمَّدٌ رَسُولُ اللهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ
{മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവർ ശത്രുക്കളായ സത്യനിഷേധികളോട് കർക്കശക്കാരും അവർക്കിടയിൽ പരസ്പരം കാരുണ്യമുള്ളവരുമാകുന്നു.}.........
فَهَذِهِ الآيَةُ الْكَرِيمَةُ مُنَاسَبَةُ إِيرَادِ الشَّيْخِ رَحِمَهُ اللهُ فِي هَذَا الْبَابِ: أَنَّهُ إِذَا كَانَ الرَّسُولُ ﷺ مُتَّصِفاً بِهَذِهِ الصِّفَاتِ الَّتِي هِيَ أَنَّهُ: عَرَبِيٌّ، يَتَكَلَّمُ بِلِسَانِنَا وَنَفْهَمُ لُغَتَهُ، وَأَنَّهُ يَشُقُّ عَلَيْهِ مَا يَشُقُّ عَلَيْنَا، وَأَنَّهُ بِالْمُؤْمِنِينَ رَؤُوفٌ رَحِيمٌ، فَهَلْ يَلِيقُ بِمَنْ هَذِهِ صِفَاتُهُ أَنْ يَتْرُكَ الْأُمَّةَ تَقَعُ فِي الشِّرْكِ الَّذِي يُبْعِدُهَا عَنِ اللهِ، وَيُسَبِّبُ لَهَا دُخُولَ النَّارِ؟، هَلْ يَلِيقُ بِمَنْ هَذِهِ صِفَاتُهُ أَنْ يَتَسَاهَلَ بِأَمْرِ الشِّرْكِ؟، أَوْ أَنْ يَتْرُكَهُ وَلَا يَهْتَمَّ بِالتَّحْذِيرِ مِنْهُ، لِأَنَّ هَذَا هُوَ أَعْظَمُ الْخَطَرِ عَلَى الْأُمَّةِ؟ وَهَذَا هُوَ الَّذِي يَشُقُّ عَلَى الْأُمَّةِ، لِأَنَّهُ يُفْسِدُ عَلَيْهَا حَيَاتَهَا، وَلَا يَجْعَلُ لَهَا مُسْتَقْبَلاً عِنْدَ اللهِ عَزَّ وَجَلَّ، لِأَنَّ الْمُشْرِكَ مُسْتَقْبَلُهُ النَّارُ، لَيْسَ لَهُ مُسْتَقْبَلٌ إِلَّا الْعَذَابُ، فَهَلْ يَلِيقُ بِهَذَا الرَّسُولِ الَّذِي هَذِهِ صِفَاتُهُ أَنْ يَتَسَاهَلَ فِي أَمْرِ الشِّرْكِ؟، لَا، بَلِ اللَّائِقُ بِهِ أَنْ يُبَالِغَ أَشَدَّ الْمُبَالَغَةِ فِي حِمَايَةِ الْأُمَّةِ مِنَ الشِّرْكِ، وَقَدْ فَعَلَ ﷺ، فَقَدْ سَدَّ كُلَّ الطُّرُقِ الْمُوصِلَةِ إِلَى الشِّرْكِ بِالْأَحَادِيثِ الَّتِي مَرَّتْ فِي الْأَبْوَابِ السَّابِقَةِ.
​ഈ ആദരണീയമായ സൂക്തം ശൈഖ് (റഹിമഹുല്ലാഹ്) ഈ അധ്യായത്തിൽ ഉദ്ധരിച്ചതിന്റെ അനുയോജ്യത ഇതാണ്: റസൂൽ ﷺ അറബിയാണ്, നമ്മുടെ ഭാഷയിലാണ് സംസാരിക്കുന്നത്, അദ്ദേഹത്തിന്റെ ഭാഷ നമുക്ക് മനസ്സിലാകുന്നു, നമുക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിനും പ്രയാസമുണ്ടാക്കുന്നു, അദ്ദേഹം വിശ്വാസികളോട് ദയാലുവും കാരുണ്യവാനുമാണ് തുടങ്ങിയ വിശേഷണങ്ങളുള്ള ഒരാളാണെങ്കിൽ, ഇങ്ങനെയുള്ള സ്വഭാവങ്ങളുള്ള ഒരാൾക്ക് അവിടുത്തെ ഉമ്മത്തിനെ അല്ലാഹുവിൽ നിന്ന് അകറ്റുന്നതും നരകത്തിൽ പ്രവേശിപ്പിക്കുന്നതുമായ ശിർക്കിൽ  വീഴാൻ വിട്ടേക്കുന്നത് അനുയോജ്യമാണോ❓ഈ സ്വഭാവങ്ങളുള്ള ഒരാൾക്ക് ശിർക്കിന്റെ കാര്യത്തിൽ അനാസ്ഥ കാണിക്കാൻ പറ്റുമോ❓ അല്ലെങ്കിൽ അതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ശ്രദ്ധിക്കാതെ വിട്ടേക്കാൻ കഴിയുമോ❓ കാരണം ഇതാണ് ഉമ്മത്തിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ അപകടം! ഇതാണ് ഉമ്മത്തിന് ഏറ്റവും വലിയ പ്രയാസമുണ്ടാക്കുന്നത്. കാരണം ഇത് അവരുടെ ജീവിതത്തെ നശിപ്പിക്കുകയും അല്ലാഹുവിന്റെ അടുക്കൽ അവർക്ക് യാതൊരു നല്ല ഭാവിയും ഇല്ലാതാക്കുകയും ചെയ്യുന്നു. കാരണം മുശ്‌രിക്കിന്റെ ഭാവി നരകമാണ്. ശിക്ഷയല്ലാതെ അവന് മറ്റൊരു ഭാവിയുമില്ല. അപ്പോൾ ഈ സദ്ഗുണങ്ങളുള്ള റസൂലിന് ശിർക്കിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയുമോ❓ ഒരിക്കലുമില്ല! മറിച്ച്, ഉമ്മത്തിനെ ശിർക്കിൽ നിന്ന് സംരക്ഷിക്കുന്നതിൽ റസൂൽ പരമാവധി ജാഗ്രത പുലർത്തുകയാണ് വേണ്ടത്. റസൂൽ ﷺ അത് ചെയ്യുകയും ചെയ്തിട്ടുണ്ട്. മുൻപത്തെ അധ്യായങ്ങളിൽ കടന്നുപോയ ഹദീസുകളിലൂടെ ശിർക്കിലേക്ക് എത്തിക്കുന്ന എല്ലാ വഴികളും അദ്ദേഹം അടച്ചു കളഞ്ഞിട്ടുണ്ട്.
​هُنَاكَ نَاسٌ الآنَ يَقُولُونَ: لَا تَذْكُرُوا الشِّرْكَ، وَلَا تَذْكُرُوا الْعَقَائِدَ، يَكْفِي التَّسَمِّي بِالْإِسْلَامِ، لِأَنَّ هَذَا يُنَفِّرُ النَّاسَ وَيُفَرِّقُ النَّاسَ، اتْرُكُوا كُلّاً عَلَى عَقِيدَتِهِ، دَعُونَا نَجْتَمِعْ وَلَا تُفَرِّقُونَا.
​ഇപ്പോൾ ചില ആളുകൾ പറയുന്നുണ്ട്: "നിങ്ങൾ ശിർക്കിനെക്കുറിച്ച് പറയരുത്, അഖീദയെക്കുറിച്ച് (വിശ്വാസകാര്യങ്ങൾ) സംസാരിക്കരുത്, ഇസ്‌ലാം എന്ന പേര് മാത്രം മതി. കാരണം ഇത് ജനങ്ങളെ അകറ്റുകയും ഭിന്നിപ്പിക്കുകയും ചെയ്യും. എല്ലാവരെയും അവരുടെ അഖീദയുമായി വിട്ടേക്കുക, നമ്മെ ഐക്യപ്പെടാൻ അനുവദിക്കുക, നമ്മെ ഭിന്നിപ്പിക്കരുത്."
​يَا سُبْحَانَ اللهِ، نَتْرُكُ الشِّرْكَ وَلَا نَتَكَلَّمُ فِي أَمْرِ التَّوْحِيدِ مِنْ أَجْلِ أَنْ نَجْمَعَ النَّاسَ؟!!.
​സുബ്ഹാനല്ലാഹ്! ജനങ്ങളുടെ ഐക്യത്തിന് വേണ്ടി നമ്മൾ ശിർക്കിനെക്കുറിച്ച് പറയാതിരിക്കുകയും തൗഹീദിന്റെ കാര്യത്തിൽ സംസാരിക്കാതിരിക്കുകയും ചെയ്യുകയോ⁉️⁉️
​وَهَذَا الْكَلَامُ بَاطِلٌ مِنْ وُجُوهٍ:
​ഈ വീക്ഷണം പല കാരണങ്ങളാൽ നിരർഥകമാണ്
​أَوَّلاً: لَا يُمْكِنُ اجْتِمَاعُ النَّاسِ إِلَّا عَلَى الْعَقِيدَةِ الصَّحِيحَةِ.
​ഒന്നാമതായി: ശരിയായ അഖീദയുടെ (വിശ്വാസത്തിന്റെ) അടിസ്ഥാനത്തിലല്ലാതെ ജനങ്ങൾ ഒരുമിക്കുക എന്നത് സാധ്യമല്ല.
​ثَانِيّاً: مَا الْفَائِدَةُ مِنَ الِاجْتِمَاعِ عَلَى غَيْرِ عَقِيدَةٍ، هَذَا مَاذَا يُؤَدِّي إِلَيْهِ؟، لَا يُؤَدِّي إِلَى نَتِيجَةٍ أَبَداً.
​രണ്ടാമതായി: ശരിയായ അഖീദയില്ലാതെ ഐക്യപ്പെടുന്നത് കൊണ്ട് എന്താണ് പ്രയോജനം❓ ഇത് എന്തിലേക്കാണ് എത്തിക്കുക❓ ഇത് ഒരിക്കലും ഒരു നല്ല ഫലത്തിലേക്കും എത്തിക്കുകയില്ല.
​فَلَا بُدَّ مِنَ الِاهْتِمَامِ بِالْعَقِيدَةِ، وَلَابُدَّ مِنْ تَخْلِيصِهَا مِنَ الشِّرْكِ، وَلَا بُدَّ مِنْ بَيَانِ التَّوْحِيدِ، حَتَّى يَحْصُلَ الِاجْتِمَاعُ الصَّحِيحُ عَلَى الدِّينِ، لَا يَجْتَمِعُ النَّاسُ إِلَّا عَلَى التَّوْحِيدِ، لَا يُوَحِّدُ النَّاسَ إِلَّا كَلِمَةُ: لَا إِلَهَ إِلَّا اللهُ؛ قَوْلاً وَعَمَلاً وَاعْتِقَاداً.
​അതുകൊണ്ട് അഖീദയ്ക്ക് പ്രാധാന്യം നൽകൽ അനിവാര്യമാണ്. അതിനെ ശിർക്കിൽ നിന്ന് ശുദ്ധീകരിക്കലും തൗഹീദ് വ്യക്തമാക്കി കൊടുക്കലും നിർബന്ധമാണ്, എങ്കിൽ മാത്രമേ ദീനിന്റെ അടിസ്ഥാനത്തിൽ ശരിയായ ഒരുമ ഉണ്ടാകുകയുള്ളൂ. തൗഹീദിന്റെ അടിസ്ഥാനത്തിലല്ലാതെ ജനങ്ങൾ ഒരുമിക്കുകയില്ല. വാക്കിലും പ്രവർത്തിയിലും വിശ്വാസത്തിലും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന കലിമയല്ലാതെ ജനങ്ങളെ ഒന്നിപ്പിക്കുകയില്ല.
​هَذَا هُوَ الَّذِي جَمَعَ الْعَرَبَ عَلَى عَهْدِ الرَّسُولِ ﷺ، وَجَعَلَهُمْ أُمَّةً وَاحِدَةً، هُوَ الَّذِي يَجْمَعُهُمْ فِي آخِرِ الزَّمَانِ، أَمَّا بِدُونِ ذَلِكَ فَلَا يُمْكِنُ الِاجْتِمَاعُ مَهْمَا حَاوَلْتُمْ، فَلَا تُتْعِبُوا أَنْفُسَكُمْ أَبَداً، وَهَذَا مِنَ الْجَهْلِ أَوْ مِنَ الْمُغَالَطَةِ.
​റസൂലിന്റെ ﷺ കാലത്ത് അറബികളെ ഒരുമിച്ച് കൂട്ടിയതും അവരെ ഒരൊറ്റ ഉമ്മത്താക്കി മാറ്റിയതും ഇതാണ്. അവസാന കാലത്തും ജനങ്ങളെ ഐക്യപ്പടുത്തിയതും ഇതേ കാര്യം തന്നെയാണ്. എന്നാൽ ഇതു കൂടാതെയുള്ള ഐക്യം നിങ്ങൾ എത്ര ശ്രമിച്ചാലും സാധ്യമല്ല. അതിനാൽ നിങ്ങൾ വെറുതെ സ്വയം പ്രയാസപ്പെടേണ്ടതില്ല, ഇത് അജ്ഞതയോ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കലോ മാത്രമാണ്.
​فَالَّتوْحِيدُ لَيْسَ هُوَ الَّذِي يُفَرِّقُ النَّاسَ، بَلِ الْعَكْسُ؛ الَّذِي يُفَرِّقُ النَّاسَ هُوَ الشِّرْكُ، وَالْعَقَائِدُ الْفَاسِدَةُ، وَالْبِدَعُ وَالْمَنْهَجِيَّاتُ هَذِهِ هِيَ الَّتِي تُفَرِّقُ النَّاسَ، أَمَّا التَّوْحِيدُ وَالْإِتِّبَاعُ لِلرَّسُولِ ﷺ فَهَذَا هُوَ الَّذِي يُوَحِّدُ النَّاسَ، كَمَا وَحَّدَهُمْ فِي أَوَّلِ الْأَمْرِ، وَلَا يُصْلِحُ آخِرَ هَذِهِ الْأُمَّةِ إِلَّا مَا أَصْلَحَ أَوَّلَهَا.
​തൗഹീദല്ല ജനങ്ങളെ ഭിന്നിപ്പിക്കുന്നത്, മറിച്ച് അതിന്റെ നേരെ വിപരീതമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ശിർക്കും, ദുഷിച്ച അഖീദകളും, ബിദ്അത്തുകളും (അനാചാരങ്ങൾ), തെറ്റായ മൻഹജുകളുമാണ്. എന്നാൽ തൗഹീദും റസൂലിനെ ﷺ പിന്തുടരലുമാണ് ജനങ്ങളെ ഐക്യപ്പെടുത്തുന്നത്- ആദ്യകാലത്ത് അത് അവരെ ഐകഷടുത്തിയത് പോലെ . ഈ ഉമ്മത്തിന്റെ ആദ്യകാലത്തെ ഏത് കാര്യമാണോ നന്നാക്കിയത്, അതുകൊണ്ടല്ലാതെ ഇതിന്റെ അവസാനകാലവും നന്നാകുകയില്ല.
قَوْلُهُ: (عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ ﷺ: «لَا تَجْعَلُوا بُيُوتَكُمْ قُبُوراً» الْحَدِيثَ). ثَلَاثُ كَلِمَاتٍ قَالَهَا ﷺ فِي هَذَا الْحَدِيثِ:
​ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹ്ഹാബ് (റ) യുടെ  പ്രസ്താവന: (അബൂഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാക്കരുത്..." എന്ന ഹദീസ്). ഈ ഹദീസിൽ അല്ലാഹുവിന്റെ റസൂൽ ﷺ മൂന്ന് കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്:
​اَلْكَلِمَةُ الْأُولَى: قَوْلُهُ ﷺ: «لَا تَجْعَلُوا بُيُوتَكُمْ قُبُوراً» يَعْنِي: لَا تُعَطِّلُوا الْبُيُوتَ مِنْ ذِكْرِ اللَّهِ، وَمِنْ صَلَاةِ النَّافِلَةِ، وَتِلَاوَةِ الْقُرْآنِ، لِأَنَّهَا إِذَا عُطِّلَتْ صَارَتْ مِثْلَ الْقُبُورِ، لِأَنَّ الْقُبُورَ لَيْسَ فِيهَا عَمَلٌ، خَاوِيَةٌ خَالِيَةٌ، حُفَرٌ مُظْلِمَةٌ، إِلَّا مَنْ نَوَّرَهَا اللَّهُ عَلَيْهِ بِنُورِ الْإِيمَانِ الَّذِي سَبَقَ لَهُمْ فِي الْحَيَاةِ الدُّنْيَا. فَهَذَا فِيهِ الْعِنَايَةُ بِالْبُيُوتِ، بُيُوتِ الْمُسْلِمِينَ، وَأَنْ تُعْمَرَ بِذِكْرِ اللَّهِ، وَبِتِلَاوَةِ الْقُرْآنِ، وَصَلَاةِ النَّافِلَةِ، وَالْإِكْثَارِ مِنْ ذِكْرِ اللَّهِ، بَلْ إِنَّ الرَّسُولَ ﷺ أَمَرَ بِأَنْ تُجْعَلَ النَّوَافِلُ الَّتِي لَا تُشْرَعُ لَهَا الْجَمَاعَةُ كُلُّهَا فِي الْبُيُوتِ، أَمَّا الْفَرَائِضُ فَإِنَّهَا تَكُونُ فِي الْمَسَاجِدِ، وَذَلِكَ لِعِمَارَةِ الْبُيُوتِ، لِأَنَّهَا إِذَا عُمِرَتْ بِذِكْرِ اللَّهِ ابْتَعَدَتْ عَنْهَا الشَّيَاطِينُ، وَنَشَأَ أَهْلُ الْبُيُوتِ مِنَ النِّسَاءِ وَالذُّرِّيَّةِ وَالسَّاكِنِينَ فِيهَا عَلَى طَاعَةِ اللَّهِ، وَصَارَتْ هَذِهِ الْبُيُوتُ مَدَارِسَ خَيْرٍ، يَتَخَرَّجُ مِنْهَا الْمُسْلِمُ الْمُوَحِّدُ.
​ഒന്നാമത്തെ കാര്യം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതാണ്: "നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാക്കരുത്." അതായത്, അല്ലാഹുവിനെ ഓർക്കുന്നതിൽ നിന്നും (ദിക്ർ), സുന്നത്ത് നമസ്കാരങ്ങളിൽ നിന്നും, ഖുർആൻ പാരായണത്തിൽ നിന്നും വീടുകളെ ഒഴിവാക്കി നിർത്തരുത്. കാരണം, വീടുകൾ ഇവയിൽ നിന്നെല്ലാം ഒഴിഞ്ഞു കിടന്നാൽ അവ ഖബറുകളെപ്പോലെയായിത്തീരും. ഖബറുകളിൽ യാതൊരു വിധ കർമ്മങ്ങളുമില്ലല്ലോ; അവ ശൂന്യവും വെറും ഇരുളടഞ്ഞ കുഴികളുമാണ്- ഇഹലോക ജീവിതത്തിൽ അവർക്ക് മുൻപേ ലഭിച്ച ഈമാനിന്റെ പ്രകാശം കൊണ്ട് അല്ലാഹു ആർക്കെങ്കിലും അതിനെ പ്രകാശിപ്പിച്ചാലല്ലാതെ. ഇതിൽ മുസ്ലിങ്ങളുടെ വീടുകളോട് കാണിക്കേണ്ട ശ്രദ്ധയെക്കുറിച്ചാണുള്ളത്. അവ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടും ഖുർആൻ പാരായണം കൊണ്ടും സുന്നത്ത് നമസ്കാരങ്ങൾ കൊണ്ടും സമൃദ്ധമാക്കണം. ജമാഅത്തായി നിർവഹിക്കാൻ നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത എല്ലാ സുന്നത്ത് നമസ്കാരങ്ങളും വീടുകളിൽ വെച്ച് നിർവഹിക്കാനാണ് റസൂൽ ﷺ കൽപ്പിച്ചിട്ടുള്ളത് (അതാണ് കൂടുതൽ നല്ലത്). എന്നാൽ ഫർള് നമസ്കാരങ്ങൾ മസ്ജിദുകളിലാണ് നിർവഹിക്കേണ്ടത് (കൂടുതൽ ഉത്തമം). ഇത് വീടുകളെ സജീവമാക്കാനാണ്; കാരണം വീടുകൾ അല്ലാഹുവിന്റെ സ്മരണ കൊണ്ട് സജീവമായാൽ ശൈത്വാൻമാർ അവിടെനിന്ന് അകന്നുപോകും. അവിടുത്തെ താമസക്കാരായ സ്ത്രീകളും കുട്ടികളും മറ്റു താമസക്കാരും അല്ലാഹുവിനെ അനുസരിച്ച് വളരുകയും, ആ വീടുകൾ ഏകദൈവവിശ്വാസിയായ (മുവഹ്ഹിദായ) മുസ്ലിം വളർന്നു വരുന്ന നല്ല വിദ്യാലയങ്ങളായി മാറുകയും ചെയ്യും.
​أَمَّا إِذَا كَانَتْ هَذِهِ الْبُيُوتُ خَالِيَةً مِنْ ذِكْرِ اللَّهِ، فَإِنَّ أَهْلَهَا يَعِيشُونَ فِي الْجَهْلِ، وَيَعِيشُونَ فِي الْغَفْلَةِ، وَيَصِيرُونَ مِثْلَ الْمَوْتَى، فَمَا بَالُكُمْ إِذَا خَلَتِ الْبُيُوتُ مِنْ ذِكْرِ اللَّهِ، وَجُلِبَ إِلَيْهَا وَسَائِلُ الشَّرِّ مِنَ الْأَفْلَامِ الْخَلِيعَةِ وَجُلِبَ إِلَيْهَا الْجِهَازُ الَّذِي يَسْتَقْبِلُ مَحَطَّاتِ التِّلْفِزْيُونِ مِنَ الْعَالَمِ بِمَا فِيهَا مِنْ فَسَادٍ وَخَلَاعَةٍ وَمُجُونٍ وَكُفْرٍ وَإِلْحَادٍ وَشُرُورٍ عَظِيمَةٍ، كُلُّهَا تَدْخُلُ فِي هَذَا الْبَيْتِ بِوَاسِطَةِ هَذَا الْجِهَازِ الشَّيْطَانِيِّ الَّذِي يَنْصِبُهُ صَاحِبُ الْبَيْتِ مَاذَا تَكُونُ هَذِهِ الْبُيُوتُ؟، تَكُونُ بُيُوتاً لِلشَّيْطَانِ، لَا تَكُونُ مَقَابِرَ فَقَطْ، وَإِنَّمَا تَكُونُ مَآوِيَ لِلشَّيَاطِينِ- وَالْعِيَاذُ بِاللَّهِ-، وَيَتَخَرَّجُ مِنْهَا أَشْرَارٌ مِنَ الذُّرِّيَّةِ وَالنِّسَاءِ، يُصَاحِبُهُمْ عَدَمُ الْحَيَاءِ، وَعَدَمُ الْغَيْرَةِ، وَحُبُّ الشَّرِّ، وَالْحِرْصُ عَلَى تَنْفِيذِ مَا يَرَوْنَهُ فِي هَذِهِ الْمَبْثُوثَاتِ مِنَ الشُّرُورِ، وَفَسَادِ الْأَخْلَاقِ، وَفَسَادِ الْأُمُورِ، سَيُطَبِّقُونَ هَذِهِ الْأُمُورَ الَّتِي يَرَوْنَهَا وَيُشَاهِدُونَهَا، وَتُؤَثِّرُ عَلَى أَخْلَاقِهِمْ وَعَلَى عِفَّتِهِمْ، وَيَتَكَاسَلُونَ عَنِ الصَّلَاةِ، بَلْ يُضَيِّعُونَ الصَّلَاةَ بِسَبَبِهَا، وَيَقُولُونَ: هَذَا الْعَالَمُ الْمُتَحَضِّرُ، اُنْظُرُوا إِلَى الْعَالَمِ مَاذَا يَفْعَلُونَ؟. هَذِهِ هِيَ الْحَيَاةُ، وَهَذِهِ الْحَضَارَةُ، وَهَذَا هُوَ الرُّقِيُّ، نَحْنُ مُشْتَغِلُونَ بِأُمُورٍ بَعِيدَةٍ عَنِ الْحَيَاةِ.
​എന്നാൽ ഈ വീടുകൾ അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് ശൂന്യമായാൽ, അതിലെ താമസക്കാർ അജ്ഞതയിലും അശ്രദ്ധയിലുമായിരിക്കും ജീവിക്കുക; അവർ മരിച്ചവരെപ്പോലെയായിത്തീരും. അങ്ങനെയെങ്കിൽ, വീടുകൾ അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് ഒഴിഞ്ഞിരിക്കുകയും, അതിലേക്ക് അശ്ലീല സിനിമകൾ പോലുള്ള തിന്മയുടെ മാർഗ്ഗങ്ങൾ കൊണ്ടുവരപ്പെടുകയും ചെയ്താൽ എന്തായിരിക്കും അവസ്ഥ❓ ലോകമെമ്പാടുമുള്ള ടെലിവിഷൻ ചാനലുകളിലെ ജീർണ്ണതയും, അശ്ലീലതയും, ധിക്കാരവും, കുഫ്റും (അവിശ്വാസം), നിരീശ്വരവാദവും, വലിയ തിന്മകളും സ്വീകരിക്കുന്ന ഉപകരണങ്ങൾ ഈ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ വീട്ടുടമസ്ഥൻ തന്നെ സ്ഥാപിക്കുന്ന ഈ ശൈത്വാ ഉപകരണം വഴി  ഇവയെല്ലാം ആ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ (അത്തരം മോശമായ സിനിമകളും കാഴ്ചകളും കാണുക വഴി ) 
ആ വീടുകൾ എന്തായി മാറും❓ അവ ശൈത്വാൻ്റെ വീടുകളായി മാറും; വെറും ഖബറുകൾ മാത്രമല്ല, ശൈത്വാൻമാരുടെ താവളങ്ങളായിരിക്കും അവ മാറിത്തീരുക - അല്ലാഹുവിൽ അഭയം! അതിൽ നിന്ന് മോശക്കാരായ മക്കളും സ്ത്രീകളും വളർന്നുവരും. ലജ്ജയില്ലായ്മയും, അഭിമാനബോധമില്ലായ്മയും, തിന്മയോടുള്ള താൽപര്യവും, ഈ (മോശമായ) സംപ്രേഷണങ്ങളിലൂടെ അവർ കാണുന്ന തിന്മകളും സ്വഭാവദൂഷ്യങ്ങളും പ്രാവർത്തികമാക്കാനുള്ള കൊതിയും അവരെ പിടികൂടും. അവർ കാണുന്നതും വീക്ഷിക്കുന്നതുമായ ഈ കാര്യങ്ങൾ അവർ ജീവിതത്തിൽ പകർത്തും; അത് അവരുടെ സ്വഭാവത്തെയും ചാരിത്ര്യത്തെയും ബാധിക്കും, അവർ നമസ്കാരത്തിൽ മടി കാണിക്കുകയും, അതു കാരണം നമസ്കാരം തന്നെ പാഴാക്കിക്കളയുകയും ചെയ്യും. എന്നിട്ടവർ പറയും: "ഇതാണ് പുരോഗമിച്ച ലോകം, ലോകം എന്താണ് ചെയ്യുന്നതെന്ന് നോക്കൂ! ഇതാണ് ജീവിതം, ഇതാണ് സംസ്കാരം, ഇതാണ് പുരോഗതി; നമ്മൾ ജീവിതവുമായി ബന്ധമില്ലാത്ത കാര്യങ്ങളിലാണ് വ്യാപൃതരായിരിക്കുന്നത്."
​سَيَقُولُونَ هَذَا شِئْتُمْ أَمْ أَبَيْتُمْ أَيُّهَا الْآبَاءُ، وَأَنْتُمُ السَّبَبُ فِي هَذَا، أَنْتُمُ الْمَسْئُولُونَ أَمَامَ اللَّهِ سُبْحَانَهُ وَتَعَالَى يَوْمَ الْقِيَامَةِ، اللَّهُ قَالَ لَكُمْ: {يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَاراً وَقُودُهَا النَّاسُ وَالْحِجَارَةُ} ، أَنْتُمْ مَا وَقَيْتُمْ أَنْفُسَكُمْ، وَلَا وَقَيْتُمْ أَهْلِيكُمْ مِنَ النَّارِ، بَلْ جَلَبْتُمُ النَّارَ إِلَى بُيُوتِكُمْ.................
​രക്ഷിതാക്കളേ! നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവർ ഇത് പറയും. ഇതിന് കാരണം നിങ്ങളാണ്. പരലോകദിനത്തിൽ അല്ലാഹുവിന്റെ മുൻപിൽ ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദികൾ നിങ്ങളാണ്. അല്ലാഹു നിങ്ങളോട് പറഞ്ഞിട്ടുണ്ട്:
{يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَاراً وَقُودُهَا النَّاسُ وَالْحِجَارَةُ}
 (സത്യവിശ്വാസികളേ, മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയിൽ നിന്ന് നിങ്ങളുടെ ആത്മാക്കളെയും നിങ്ങളുടെ കുടുംബങ്ങളെയും നിങ്ങൾ കാത്തുരക്ഷിക്കുക). നിങ്ങൾ നിങ്ങളുടെ ആത്മാക്കളെയോ നിങ്ങളുടെ കുടുംബങ്ങളെയോ നരകത്തിൽ നിന്ന് കാത്തുരക്ഷിച്ചില്ല, പകരം നരകത്തെ നിങ്ങളുടെ വീടുകളിലേക്ക് നിങ്ങൾ തന്നെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്തത് (അതിനാൽ ഇത്തരം ഉപകരണങ്ങൾ വീട്ടിൽ സ്ഥാപിക്കുമ്പോൾ അത് തിന്മക്കായി ഉപയോഗപ്പെടുത്തുന്നില്ലെന്നും നമ്മക്കായാണ് ഉപയോഗപ്പെടുത്തുന്നതെന്നും വീട്ടുടമസ്ഥൻ ഉറപ്പ് വരുത്തണം. അതിന് സാധിക്കില്ലെങ്കിൽ അവ വീട്ടിൽ നിന്ന് നീക്കം ചെയ്യലാണ് വേണ്ടത് ).
 فَالرَّسُولُ ﷺ يَقُولُ: «لَا تَجْعَلُوا بُيُوتَكُمْ قُبُوراً» وَأَمَرَكُمْ بِالْعِنَايَةِ بِالْبُيُوتِ، بِأَنْ تَعْمُرُوهَا بِطَاعَةِ اللَّهِ، وَأَخْبَرَ ﷺ أَنَّ الشَّيْطَانَ يَفِرُّ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ، وَقَالَ: «إِنَّهَا لَا تَطِيقُهَا الْبَطَلَةُ» أَيِ: الشَّيَاطِينُ، أَيْ لَا تَطِيقُ سَمَاعَ سُورَةِ الْبَقَرَةِ، فَتَنَبَّهُوا لِبُيُوتِكُمْ ..........
 റസൂൽ ﷺ പറയുന്നു: "നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാക്കരുത്." വീടുകളെ ശ്രദ്ധിക്കാനും അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് അവയെ സജീവമാക്കാനും അവിടുന്ന് നിങ്ങളോട് കൽപ്പിച്ചിരിക്കുന്നു. സൂറത്തുൽ ബഖറ ഓതപ്പെടുന്ന വീട്ടിൽ നിന്ന് ശൈത്വാൻ ഓടിപ്പോകുമെന്ന് റസൂൽ ﷺ അറിയിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "തീർച്ചയായും വഞ്ചകർക്ക് (പിശാചുക്കൾക്ക്) അതിനെ നേരിടാൻ സാധ്യമല്ല." അതായത് സൂറത്തുൽ ബഖറ കേൾക്കാൻ ശൈത്വാൻ മാർക്ക് സാധിക്കില്ല. അതിനാൽ നിങ്ങളുടെ വീടുകളുടെ കാര്യത്തിൽ ശ്രദ്ധാലുക്കളാവുക.......
​كَمَا أَنَّ فِي الْحَدِيثِ الْحَثَّ عَلَى عِمَارَةِ الْبُيُوتِ بِذِكْرِ اللَّهِ فِيهِ النَّهْيُ عَنِ الصَّلَاةِ عِنْدَ الْقُبُورِ؛ مِنْ مَفْهُومِ الْحَدِيثِ، لِأَنَّ الَّذِي لَا يُصَلَّى عِنْدَهُ هُوَ الْقَبْرُ، فَالْبَيْتُ الَّذِي لَا يُصَلَّى فِيهِ نَافِلَةٌ، وَلَا يُقْرَأُ فِيهِ قُرْآنٌ، وَلَا يُدْعَى فِيهِ صَارَ مِثْلَ الْقَبْرِ، لِأَنَّهُ مَمْنُوعٌ مِنَ الصَّلَاةِ عِنْدَهُ، وَالدُّعَاءِ عِنْدَهُ، فَالْحَدِيثُ يَدُلُّ بِمَفْهُومِهِ عَلَى مَنْعِ الصَّلَاةِ عِنْدَ الْقَبْرِ، وَمَنْعِ الدُّعَاءِ عِنْدَ الْقُبُورِ.
​ഈ ഹദീസിൽ അല്ലാഹുവിന്റെ സ്മരണ കൊണ്ട് വീടുകൾ സജീവമാക്കാൻ പ്രേരിപ്പിക്കുന്നതുപോലെ തന്നെ, ഹദീസിന്റെ പരോക്ഷമായ അർത്ഥത്തിൽ (മഫ്ഹൂം) ഖബറുകൾക്ക് സമീപം നമസ്കരിക്കുന്നത് വിലക്കുന്നുമുണ്ട്. കാരണം നമസ്കാരം പാടില്ലാത്ത സ്ഥലമാണ് ഖബർ. അപ്പോൾ സുന്നത്ത് നമസ്കാരങ്ങൾ നിർവഹിക്കപ്പെടാത്തതും, ഖുർആൻ ഓതപ്പെടാത്തതും, പ്രാർത്ഥനകൾ നടക്കാത്തതുമായ വീട് ഖബറിനെപ്പോലെയായി മാറുന്നു; കാരണം ഖബറിടങ്ങളിൽ നമസ്കരിക്കുന്നതും പ്രാർത്ഥിക്കുന്നതും നിഷിദ്ധമാണ്. അതിനാൽ ഖബറിന് സമീപം നമസ്കരിക്കുന്നതും ഖബറുകളിലേക്ക് തിരിഞ്ഞ് പ്രാർത്ഥിക്കുന്നതും തടയുന്നതിലേക്ക് ഈ ഹദീസിന്റെ ആശയം വിരൽ ചൂണ്ടുന്നു (
 ഖബ്റിൻ്റെ അടുത്ത് വച്ച് പ്രത്യേക സാഹചരങ്ങളിൽ മയ്യിത്ത് നിസ്ക്കാരമല്ലാതെ നിസ്ക്കാരം പാടില്ല. ഖബർ സിയാറത്ത് ചെയ്യുമ്പോൾ ഖബ്റാളിക്ക് വേണ്ടി അല്ലാഹുവിനോട് ദുആഉ ചെയ്യലാണ് നിയമവിധേയമായത് ).
​اَلْكَلِمَةُ الثَّانِيَةُ، قَوْلُهُ ﷺ: «وَلَا تَجْعَلُوا قَبْرِي عِيداً» الْعِيدُ: اِسْمٌ لِمَا يَعُودُ وَيَتَكَرَّرُ فِي الْيَوْمِ أَوْ فِي الْأُسْبُوعِ، أَوْ فِي الشَّهْرِ، أَوْ فِي السَّنَّةِ، سُمِّيَ عِيداً مِنَ الْعَوْدِ، وَهُوَ التَّكَرُّرُ. وَالْعِيدُ يَنْقَسِمُ إِلَى قِسْمَيْنِ: عِيدٌ زَمَانِيٌّ، وَعِيدٌ مَكَانِيٌّ. فَالْعِيدُ الزَّمَانِيُّ الْمَشْرُوعُ: عِيدُ الْفِطْرِ، وَعِيدُ الْأَضْحَى، هَذِهِ أَعْيَادُ الْإِسْلَامِ الْمَشْرُوعَةُ. وَالْعِيدُ الزَّمَانِيُّ الْمَمْنُوعُ: أَعْيَادُ الْمَوَالِدِ، فَهِيَ الْأَعْيَادُ الزَّمَانِيَّةُ الْمُحَرَّمَةُ، وَأَعْيَادُ الْجَاهِلِيَّةِ الَّتِي كَانُوا يَعْمَلُونَهَا فِي الْجَاهِلِيَّةِ..............

 وَمِثْلُهُ كُلُّ عِيدٍ فَعَلَهُ بَعْضُ الْمُسْلِمِينَ أَوِ الْمُنْتَسِبِينَ لِلْإِسْلَامِ مِمَّا لَمْ يَشْرَعْهُ اللَّهُ كَعِيدِ الْمَوْلِدِ لِلرَّسُولِ، أَوِ الْمَوْلِدِ لِلشَّيْخِ، أَوِ الْمَوَالِدِ لِلْعُظَمَاءِ، أَوْ لِغَيْرِ ذَلِكَ، كُلُّ هَذِهِ أَعْيَادٌ جَاهِلِيَّةٌ، وَهِيَ أَعْيَادٌ زَمَانِيَّةٌ جَاهِلِيَّةٌ، لَا يَجُوزُ عَمَلُهَا.
​രണ്ടാമത്തെ കാര്യം: റസൂൽ ﷺ പറഞ്ഞതാണ്: "നിങ്ങൾ എന്റെ ഖബറിനെ ഒരു പെരുന്നാൾ (ആഘോഷസ്ഥലം) ആക്കരുത്." 'الْعِيدُ' (പെരുന്നാൾ/ആഘോഷം) എന്നാൽ ദിവസത്തിലോ, ആഴ്ചയിലോ, മാസത്തിലോ, വർഷത്തിലോ ആവർത്തിച്ചു വരുന്ന കാര്യത്തിനാണ് പറയുക. 'الْعَوْدِ' (ആവർത്തനം) എന്ന പദത്തിൽ നിന്നാണ് അതിന് ഈദ് എന്ന് പേര് വന്നത്. ഈദ് രണ്ട് രീതിയിലുണ്ട്: സമയവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും സ്ഥലവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും . ഇസ്‌ലാമിൽ അനുവദിക്കപ്പെട്ട, സമയവുമായി ബന്ധപ്പെട്ട പെരുന്നാളുകൾ ഈദുൽ ഫിത്‌റും ഈദുൽ അദ്ഹയുമാണ്; ഇവയാണ് ഇസ്‌ലാമിൽ നിശ്ചയിക്കപ്പെട്ട പെരുന്നാളുകൾ. എന്നാൽ വിലക്കപ്പെട്ട സമയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ മൗലിദ് ആഘോഷങ്ങളാണ്, അവ ഹറാമാക്കപ്പെട്ട സമയബന്ധിത ആഘോഷങ്ങളാണ്. ജാഹിലിയ്യ കാലത്ത് അവർ നടത്തിയിരുന്ന ജാഹിലിയ്യാ ആഘോഷങ്ങളും (അത് പോലുള്ളതും) വിലക്കപ്പെട്ടതാണ്...................

ഇതുപോലെ, അല്ലാഹു നിശ്ചയിക്കാത്തതും ചില മുസ്ലിങ്ങളോ മുസ്ലിം നാമധാരികളോ ഉണ്ടാക്കിയതുമായ നബിദിനം, ശൈഖ്മാരുടെ ജന്മദിനങ്ങൾ, പ്രമുഖരുടെ ജന്മദിനങ്ങൾ തുടങ്ങിയവയെല്ലാം ജാഹിലിയ്യാ ആഘോഷങ്ങളാണ്. അവ നിർവ്വഹിക്കൽ അനുവദനീയമല്ല........
​أَمَّا الْأَعْيَادُ الْمَكَانِيَّةُ: فَهِيَ- أَيْضاً- تَنْقَسِمُ إِلَى قِسْمَيْنِ: أَعْيَادٌ شَرْعِيَّةٌ، وَأَعْيَادٌ مُحَرَّمَةٌ. فَالْأَعْيَادُ الشَّرْعِيَّةُ مِثْلُ الِاجْتِمَاعِ فِي الْمَسَاجِدِ فِي الْيَوْمِ وَاللَّيْلَةِ خَمْسَ مَرَّاتٍ، فَهَذَا عِيدٌ مَكَانِيٌّ مَشْرُوعٌ. كَذَلِكَ الِاجْتِمَاعُ فِي الْأُسْبُوعِ لِصَلَاةِ الْجُمُعَةِ؛ هَذَا عِيدُ الْأُسْبُوعِ عِيدٌ مَكَانِيٌّ. وَكَذَلِكَ مِنَ الْأَعْيَادِ الْمَكَانِيَّةِ الْمَشَاعِرُ: الْمَسْجِدُ الْحَرَامُ، وَمِنَى، وَعَرَفَةُ، وَمُزْدَلِفَةُ، الَّتِي يَجْتَمِعُ فِيهَا الْمُسْلِمُونَ أَيَّامَ الْحَجِّ لِأَدَاءِ الْمَنَاسِكِ، هَذِهِ أَعْيَادٌ إِسْلَامِيَّةٌ مَكَانِيَّةٌ.
​സ്ഥലവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ  രണ്ട് വിഭാഗമായി തിരിയുന്നു: ശറഇയ്യായവയും ഹറാമാക്കപ്പെട്ടവയും. അനുവദിക്കപ്പെട്ട സ്ഥലസംബന്ധിയായ ഒത്തുചേരലുകൾ എന്നാൽ പകലും രാത്രിയിലുമായി അഞ്ച് നേരം പള്ളികളിൽ ഒത്തുകൂടുന്നതാണ്; ഇത് അനുവദിക്കപ്പെട്ട സ്ഥലപരമായ ഈദ് ആണ്. അതുപോലെ ആഴ്ചയിലൊരിക്കൽ ജുമുഅ നമസ്കാരത്തിനായി ഒത്തുകൂടുന്നത്; ഇത് ആഴ്ചയിലെ സ്ഥലപരമായ ഈദ് ആണ്. അതുപോലെ ഹജ്ജിന്റെ വിശുദ്ധ സ്ഥലങ്ങളായ മസ്ജിദുൽ ഹറാം, മിനാ അറഫ, മുസ്ദലിഫ എന്നിവയും ഇതിൽ പെടുന്നു. അവിടെ മുസ്ലിങ്ങൾ ഹജ്ജ് കർമ്മങ്ങൾക്കായി ഒത്തുകൂടുന്നു. ഇവയാണ് ഇസ്‌ലാമിലെ സ്ഥലപരമായ ആഘോഷങ്ങൾ ഒത്തുചേരലുകൾ.
​أَمَّا الْأَعْيَادُ الْمَكَانِيَّةُ الْمُحَرَّمَةُ، فَهِيَ: الِاجْتِمَاعُ عِنْدَ الْقُبُورِ، سَوَاءٌ قَبْرُ الرَّسُولِ ﷺ أَوْ قَبْرُ غَيْرِهِ، وَالسَّفَرُ إِلَى الْقُبُورِ، وَالتَّرَدُّدُ عَلَى الْقُبُورِ مِنْ أَجْلِ الدُّعَاءِ عِنْدَهَا، وَالصَّلَاةِ عِنْدَهَا، وَلِهَذَا قَالَ ﷺ: «وَلَا تَجْعَلُوا قَبْرِي عِيداً» أَيْ: مَكَاناً لِلْعِبَادَةِ، تُصَلُّونَ عِنْدَهُ، وَتَدْعُونَ عِنْدَهُ، وَتَرَدَّدُونَ عَلَيْهِ. وَهَذَا مِنْ حِمَايَتِهِ ﷺ لِجَنَابِ التَّوْحِيدِ، فَفِيهِ شَاهِدٌ لِلْبَابِ مِنْ حَيْثُ إِنَّ النَّبِيَّ ﷺ نَهَى عَنِ اتِّخَاذِ قَبْرِهِ عِيداً، أَيْ: مَكَاناً يُجْتَمَعُ عِنْدَهُ لِلْعِبَادَةِ، فَالْعِبَادَةُ لَا تُشْرَعُ عِنْدَ الْقُبُورِ، لَا قُبُورِ الْأَنْبِيَاءِ وَالرُّسُلِ، وَلَا قُبُورِ غَيْرِهِمْ مِنَ الْأَوْلِيَاءِ وَالصَّالِحِينَ أَبَداً، فَالْمَقَابِرُ لَيْسَتْ مَحَلّاً لِلْعِبَادَةِ، فَمَنْ تَرَدَّدَ عَلَيْهَا، وَجَلَسَ عِنْدَهَا، أَوْ وَقَفَ عِنْدَهَا لِلتَّبَرُّكِ بِهَا، أَوْ لِالدُّعَاءِ عِنْدَهَا، أَوْ لِالصَّلَاةِ عِنْدَهَا أَوْ سَافَرَ إِلَيْهَا فَقَدِ اتَّخَذَهَا عِيداً جَاهِلِيّاً وَعِيداً مُحَرَّماً، وَلِهَذَا لَمَّا جَاءَ رَجُلٌ إِلَى النَّبِيِّ ﷺ يَسْأَلُهُ بِأَنَّهُ نَذَرَ أَنْ يَنْحَرَ إِبِلاً بِبُوَانَةَ- اِسْمُ مَكَانٍ-، فَقَالَ لَهُ النَّبِيُّ ﷺ: «هَلْ كَانَ فِيهَا وَثَنٌ مِنْ أَوْثَانِ الْجَاهِلِيَّةِ يُعْبَدُ؟» قَالُوا: لَا، قَالَ: «هَلْ كَانَ فِيهَا عِيدٌ مِنْ أَعْيَادِهِمْ؟» يَعْنِي: مَكَانٌ لِاجْتِمَاعِ أَهْلِ الْجَاهِلِيَّةِ، قَالُوا: لَا، قَالَ: «فَأَوْفِ بِنَذْرِكَ، فَإِنَّهُ لَا وَفَاءَ لِنَذْرٍ فِي مَعْصِيَةِ اللَّهِ، وَلَا فِيمَا لَا يَمْلِكُهُ ابْنُ آدَمَ» وَالشَّاهِدُ مِنْهُ: أَنَّهُ قَالَ: «هَلْ كَانَ فِيهَا عِيدٌ مِنْ أَعْيَادِهِمْ؟» يَعْنِي: هَلْ هَذَا الْمَكَانُ الَّذِي خَصَّصْتَهُ كَانَ الْجَاهِلِيُّونَ يَخُصُّونَهُ؟، فَدَلَّ عَلَى أَنَّ تَخْصِيصَ مَكَانٍ لِلْعِبَادَةِ لَمْ يُخَصِّصْهُ اللَّهُ وَلَا رَسُولُهُ أَنَّهُ مِنْ أَعْيَادِ الْجَاهِلِيَّةِ، لَا تَجُوزُ الْعِبَادَةُ فِيهِ أَبَداً، وَمِنْ ذَلِكَ: الْقُبُورُ، فَالّتَرَدُّدُ عَلَيْهَا، وَالْجُلُوسُ عِنْدَهَا مِنْ أَجْلِ التَّبَرُّكِ بِتُرْبَتِهَا، أَوْ مِنْ أَجْلِ الدُّعَاءِ عِنْدَهَا، أَوْ الصَّلَاةِ عِنْدَهَا، كُلُّ هَذَا مِنْ اِتِّخَاذِهَا عِيداً، وَهُوَ وَسِيلَةٌ مِنْ وَسَائِلِ الشِّرْكِ.
​എന്നാൽ വിലക്കപ്പെട്ട സ്ഥലപരമായ ആഘോഷങ്ങൾ എന്നാൽ: ഖബറുകൾക്ക് സമീപം ഒത്തുകൂടലാണ്; അത് റസൂൽ ﷺ യുടെ ഖബറായാലും മറ്റുള്ളവരുടെ ഖബറായാലും ശരി. ഖബറുകളിലേക്ക് യാത്ര തിരിക്കലും, അവിടെ പ്രാർത്ഥിക്കാനും നമസ്കരിക്കാനുമായി അടിക്കടി പോകുന്നതും ഇതിൽ പെടുന്നു. അതുകൊണ്ടാണ് റസൂൽ ﷺ പറഞ്ഞത്: "എന്റെ ഖബറിനെ നിങ്ങൾ ഒരാഘോഷ സ്ഥലമാക്കരുത്." അതായത് നിങ്ങൾ അവിടെ നമസ്കരിക്കുകയും പ്രാർത്ഥിക്കുകയും നിരന്തരം വരികയും ചെയ്യുന്ന ഒരു ആരാധനാ കേന്ദ്രമാക്കരുത്. ഇത് റസൂൽ ﷺ തൗഹീദിന്റെ അതിരുകളെ സംരക്ഷിച്ചതിന്റെ ഭാഗമാണ്. റസൂൽ ﷺ തന്റെ ഖബറിനെ ഒരാഘോഷ കേന്ദ്രമാക്കുന്നത് (ആരാധനക്കായി ഒത്തുകൂടുന്ന സ്ഥലമാക്കുന്നത്) വിലക്കി എന്ന ഹദീസ് ഈ അധ്യായത്തിന് തെളിവാണ്. പ്രവാചകന്മാരുടെയോ റസൂൽമാരുടെയോ ഖബറുകൾക്ക് സമീപമോ, ഔലിയാക്കളുടെയോ സ്വാലിഹീങ്ങളുടെയോ ഖബറുകൾക്ക് സമീപമോ ആരാധനകൾ നടത്താൻ പാടുള്ളതല്ല. മഖ്ബറകൾ ആരാധനക്കുള്ള സ്ഥലങ്ങളല്ല. ആരെങ്കിലും അവിടെ നിരന്തരം വരികയോ, ബറകത്ത് എടുക്കാനോ പ്രാർത്ഥിക്കാനോ നമസ്കരിക്കാനോ വേണ്ടി അവിടെ നിൽക്കുകയോ, അല്ലെങ്കിൽ അങ്ങോട്ട് യാത്ര തിരിക്കുകയോ ചെയ്താൽ അവൻ അതിനെ ഒരു ജാഹിലിയ്യാ ആഘോഷവും നിഷിദ്ധമായ കാര്യവുമാക്കി മാറ്റിയിരിക്കുന്നു. ഇതുകൊണ്ടാണ് ഒരാൾ റസൂൽ ﷺ യുടെ അടുക്കൽ വന്ന് 'ബുവാന'  എന്ന സ്ഥലത്ത് വച്ച് ഒട്ടകത്തെ അറുക്കാൻ നേർച്ച നേർന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ റസൂൽ ﷺ ചോദിച്ചത്: "അവിടെ ആരാധിക്കപ്പെടുന്ന ജാഹിലിയ്യത്തിന്റെ എന്തെങ്കിലും വിഗ്രഹങ്ങൾ ഉണ്ടോ❓" അവർ പറഞ്ഞു: "ഇല്ല." അദ്ദേഹം ചോദിച്ചു: "അവിടെ അവരുടെ എന്തെങ്കിലും ആഘോഷങ്ങൾ നടക്കാറുണ്ടോ❓" അതായത് ജാഹിലിയ്യാ ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലമാണോ അത്❓അവർ പറഞ്ഞു: "ഇല്ല." അപ്പോൾ അവിടുന്ന് പറഞ്ഞു: "എങ്കിൽ താങ്കളുടെ നേർച്ച നിറവേറ്റുക. അല്ലാഹുവെ അനുസരിക്കാത്ത കാര്യങ്ങളിലോ മനുഷ്യന് സാധ്യമല്ലാത്ത കാര്യങ്ങളിലോ നേർച്ച നിറവേറ്റേണ്ടതില്ല." ഇതിലെ തെളിവ്: "അവിടെ അവരുടെ ആഘോഷങ്ങൾ നടക്കാറുണ്ടോ❓" എന്ന് അവിടുന്ന് ചോദിച്ചതാണ്. അതായത് താങ്കൾ നിശ്ചയിച്ച ഈ സ്ഥലം ജാഹിലിയ്യാ ജനങ്ങൾ ആഘോഷമാക്കിയിരുന്ന സ്ഥലമാണോ❓ അല്ലാഹുവോ അവന്റെ റസൂലോ നിശ്ചയിക്കാത്ത ഒരു സ്ഥലത്തെ ആരാധനക്കായി പ്രത്യേകം മാറ്റിവെക്കുന്നത് ജാഹിലിയ്യാ ആഘോഷങ്ങളിൽ പെട്ടതാണെന്നും അവിടെ ആരാധന പാടില്ലെന്നും ഇത് തെളിയിക്കുന്നു. ഖബറുകളും ഇതിൽ പെടുന്നു; അവയിലേക്ക് നിരന്തരം പോകുന്നതും, മണ്ണിൽ നിന്ന് ബറക്കത്ത് എടുക്കാനോ പ്രാർത്ഥിക്കാനോ നമസ്കരിക്കാനോ വേണ്ടി അവിടെ ഇരിക്കുന്നതുമെല്ലാം അതിനെ ഒരാഘോഷമാക്കലാണ്, അത് ശിർക്കിലേക്ക് നയിക്കുന്ന വഴികളിൽ പെട്ടതുമാണ്.
​كَمَا هُوَ وَاقِعٌ الْآنَ عِنْدَ الْأَضْرِحَةِ مِمَّا لَا يَخْفَاكُمْ، وَتَسْمَعُونَ عَنْهُ فِي الْبِلَادِ الْأُخْرَى الَّتِي بُلِيَتْ بِهَذِهِ الْفِتْنَةِ -وَالْعِيَاذُ بِاللَّهِ-، وَلَمْ تَجِدْ مِنْ دُعَاةِ التَّوْحِيدِ مَنْ يَقُومُ بِنَصِيحَةِ الْمُسْلِمِينَ عَنْهَا وَالْأَمْرِ بِإِزَالَتِهَا. نَرْجُو اللَّهَ أَنْ يُهَيِّئَ لِلْمُسْلِمِينَ مَنْ يَقُومُ بِإِصْلَاحِ عَقِيدَتِهِمْ، وَإِزَاحَةِ هَذِهِ الْفِتْنَةِ الْعَظِيمَةِ عَنْهُمْ، كَمَا مَنَّ عَلَى هَذِهِ الْبِلَادِ- وَلِلَّهِ الْحَمْدُ- بِهَذِهِ الدَّعْوَةِ الْمُبَارَكَةِ الَّتِي أَزَاحَتْ عَنْهَا هَذِهِ الْأَوْثَانَ الْجَاهِلِيَّةَ.
​നിങ്ങൾക്ക് അറിയാവുന്നതുപോലെ, ഇന്ന് ദർഗ്ഗകളിൽ (ഖബറിടങ്ങളിൽ) നടക്കുന്നത് ഇതുതന്നെയാണ്. ഈ ഫിത്‌ന (പരീക്ഷണം) ബാധിച്ച മറ്റ് രാജ്യങ്ങളെക്കുറിച്ച് നിങ്ങൾ കേൾക്കുന്നുണ്ടാകാം - അല്ലാഹുവിൽ അഭയം! അവിടെ മുസ്ലിങ്ങളെ ഉപദേശിക്കാനും ഇത്തരം കാര്യങ്ങൾ നീക്കം ചെയ്യാനും തൗഹീദിന്റെ പ്രബോധകരെ അവർക്ക് ലഭിച്ചില്ല. മുസ്ലിങ്ങളുടെ അഖീദ (വിശ്വാസം) നന്നാക്കാനും ഈ വലിയ ഫിത്‌ന അവരിൽ നിന്ന് നീക്കാനും തക്കവണ്ണമുള്ള പ്രബോധകരെ അല്ലാഹു അവർക്ക് ഒരുക്കിക്കൊടുക്കട്ടെയെന്ന് നാം പ്രാർത്ഥിക്കുന്നു. ജാഹിലിയ്യാ വിഗ്രഹങ്ങളെ നീക്കം ചെയ്ത ഈ അനുഗൃഹീത പ്രബോധനം (دعوة) കൊണ്ട് അല്ലാഹു ഈ നാടിന് (സൗദി അറേബ്യക്ക്) അനുഗ്രഹം നൽകിയതുപോലെ - അല്ലാഹുവിനാണ് സർവ്വ സ്തുതിയും.
​نَسْأَلُ اللَّهَ أَنْ يُثَبِّتَنَا وَإِيَّاكُمْ وَإِخْوَانَنَا الْمُسْلِمِينَ عَلَى هَذَا الدِّينِ، وَأَنْ يُتِمَّ عَلَيْنَا هَذِهِ النِّعْمَةِ، وَأَنْ لَا يُزِيغَ قُلُوبَنَا بَعْدَ إِذْ هَدَانَا، وَإِلَّا فَنَحْنُ مُعَرَّضُونَ لِلْفِتْنَةِ، وَلَا نُزَكِّي أَنْفُسَنَا، وَلَا نَأْمَنُ أَنْ نُصَابَ بِمِثْلِ مَا أُصِيبَ بِهِ أُولَئِكَ، إِذَا تَسَاهَلْنَا وَغَفَلْنَا وَتَرَكْنَا الدَّعْوَةَ إِلَى اللَّهِ وَتَرَكْنَا بَيَانَ التَّوْحِيدِ وَالتَّحْذِيرَ مِنَ الشِّرْكِ فَإِنَّهُ يَدِبُّ إِلَيْنَا مَا وَقَعَ فِي الْبِلَادِ الْمُجَاوِرَةِ لَنَا.
​നമ്മെയും നിങ്ങളെയും നമ്മുടെ മുസ്ലിം സഹോദരങ്ങളെയും ഈ ദീനിൽ അല്ലാഹു ഉറപ്പിച്ചു നിർത്തട്ടെ എന്ന് നാം പ്രാർത്ഥിക്കുന്നു. അവൻ ഈ അനുഗ്രഹം നമ്മിൽ പൂർത്തിയാക്കട്ടെ. നേർവഴിയിലാക്കിയ ശേഷം അവൻ നമ്മുടെ ഹൃദയങ്ങളെ തെറ്റിക്കാതിരിക്കട്ടെ. അല്ലെങ്കിലോ, നാമും ഫിത്‌നകൾക്ക് ഇരയായേക്കാം; നമ്മുടെ മനസ്സ് പരിശുദ്ധമാണെന്ന് നാം സ്വയം വാദിക്കുന്നില്ല, മറ്റുള്ളവർക്ക് സംഭവിച്ചതുപോലെയുള്ള പരീക്ഷണങ്ങൾ നമുക്ക് ബാധിക്കില്ലെന്ന് നമുക്ക് ഉറപ്പ് പറയാനുമാകില്ല. നാം വീഴ്ച വരുത്തുകയും, അശ്രദ്ധരാവുകയും, അല്ലാഹുവിലേക്കുള്ള പ്രബോധനവും തൗഹീദിന്റെ വിശദീകരണവും ശിർക്കിനെതിരെയുള്ള മുന്നറിയിപ്പും ഉപേക്ഷിക്കുകയും ചെയ്താൽ, അയൽരാജ്യങ്ങളിൽ സംഭവിച്ച ജീർണ്ണതകൾ നമ്മിലേക്കും പിച്ചവെച്ച് കടന്നുവരും.
​اَلْكَلِمَةُ الثَّالِثَةُ الْوَارِدَةُ فِي هَذَا الْحَدِيثِ قَوْلُهُ ﷺ: «وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ» هَذَا أَمْرٌ بِالصَّلَاةِ عَلَيْهِ ﷺ، وَقَدْ أَمَرَ اللَّهُ بِذَلِكَ فِي مُحْكَمِ كِتَابِهِ فَقَالَ: {إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيماً}. أَمَرَنَا اللَّهُ بِالصَّلَاةِ وَالسَّلَامِ عَلَى رَسُولِهِ ﷺ، وَذَكَرَ سُبْحَانَهُ أَنَّهُ هُوَ وَمَلَائِكَتَهُ يُصَلُّونَ عَلَيْهِ. وَالصَّلَاةُ مِنَ اللَّهِ: ثَنَاؤُهُ عَلَى عَبْدِهِ فِي الْمَلَأِ الْأَعْلَى. وَالصَّلَاةُ مِنَ الْمَلَائِكَتِهِ: الِاسْتِغْفَارُ وَمِنَ الْآدَمِيِّينَ الدُّعَاءُ كَمَا ذَكَرَ الْإِمَامُ الْبُخَارِيُّ عَنْ أَبِي الْعَالِيَةِ.
​മൂന്നാമത്തെ കാര്യം: ഈ ഹദീസിൽ വന്നിട്ടുള്ള റസൂൽ ﷺ യുടെ പ്രസ്താവനയാണ്: "നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക; കാരണം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് ലഭിക്കുന്നതാണ്." ഇത് റസൂൽ ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലാനുള്ള കൽപ്പനയാണ്. അല്ലാഹു  വിശുദ്ധ ഖുർആനിൽ ഇത് കൽപ്പിച്ചിട്ടുണ്ട്:
{إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيماً}.
"തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു. ഓ സത്യവിശ്വാസികളേ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സലാമും ചൊല്ലുവിൻ). റസൂൽ ﷺ യുടെ മേൽ സ്വലാത്തും സലാമും ചൊല്ലാൻ അല്ലാഹു നമ്മോട് കൽപ്പിച്ചു, അവനും അവന്റെ മലക്കുകളും അദ്ദേഹത്തിന്റെ മേൽ സ്വലാത്ത് ചൊല്ലുന്നുവെന്നും അല്ലാഹു ഓർമ്മിപ്പിച്ചു. അല്ലാഹുവിൽ നിന്നുള്ള സ്വലാത്ത് എന്നാൽ: ഉന്നത സദസ്സിൽ (മലക്കുകളുടെ മുൻപിൽ) തന്റെ ദാസനെപ്പറ്റി അവൻ നടത്തുന്ന പ്രശംസയാണ്. മലക്കുകളിൽ നിന്നുള്ള സ്വലാത്ത് പാപമോചനപ്രാർത്ഥനയും (ഇസ്തിഗ്ഫാർ), മനുഷ്യരിൽ നിന്നുള്ള സ്വലാത്ത് പ്രാർത്ഥനയുമാണ്_ ഇമാം ബുഖാരി അബുൽ ആലിയയിൽ നിന്ന് ഉദ്ധരിച്ചതുപോലെ.
​وَقَوْلُهُ: «صَلُّوا عَلَيَّ» هَذَا أَمْرٌ يُفِيدُ الْوُجُوبَ، فَالصَّلَاةُ عَلَى النَّبِيِّ ﷺ مَشْرُوعَةٌ وَمُتَأَكِّدَةٌ، وَتَجِبُ فِي بَعْضِ الْمَوَاضِعِ. فَتَجِبُ فِي الْخُطْبَتَيْنِ لِلْجُمُعَةِ وَالْعِيدِ وَخُطْبَةِ الِاسْتِسْقَاءِ، وَتَجِبُ الصَّلَاةُ عَلَى رَسُولِ اللَّهِ ﷺ فِي التَّشَهُّدِ الْأَخِيرِ فِي الصَّلَاةِ، وَكَذَلِكَ تَجِبُ الصَّلَاةُ عَلَى رَسُولِ اللَّهِ عِنْدَ ذِكْرِهِ ﷺ، وَتُسْتَحَبُّ فِي بَقِيَّةِ الْأَحْوَالِ، وَكُلَّمَا أَكْثَرَ الْإِنْسَانُ مِنَ الصَّلَاةِ عَلَى الرَّسُولِ ﷺ كَثُرَ أَجْرُهُ، كَمَا قَالَ ﷺ: «مَنْ صَلَّى عَلَيَّ وَاحِدَةً صَلَّى اللَّهُ عَلَيْهِ بِهَا عَشْراً».
​അവിടുത്തെ കൽപ്പനയായ "നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക" എന്നത് നിർബന്ധത്തെ (വുജൂബ്) അറിയിക്കുന്നതാണ്. അതിനാൽ നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലൽ ഇസ്‌ലാമിൽ കൽപ്പിക്കപ്പെട്ടതും ഗൗരവമുള്ളതുമാണ്; ചില സന്ദർഭങ്ങളിൽ അത് നിർബന്ധവുമാണ്. ജുമുഅയിലെയും ഈദിലെയും ഇസ്തിസ്ഖാഉ നമസ്കാരത്തിലെയും രണ്ട് ഖുതുബകളിൽ ഇത് നിർബന്ധമാണ്. നമസ്കാരത്തിലെ അവസാന അത്തഹിയ്യാത്തിൽ റസൂൽ ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണ്. അതുപോലെ അദ്ദേഹത്തിന്റെ നാമം പരാമർശിക്കപ്പെടുമ്പോൾ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണ്. മറ്റുള്ള സമയങ്ങളിൽ അത് സുന്നത്താണ്. ഒരാൾ റസൂൽ ﷺ യുടെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുന്തോറും അവന്റെ പ്രതിഫലവും വർദ്ധിക്കും, റസൂൽ ﷺ പറഞ്ഞതുപോലെ: "ആര് എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലുന്നുവോ, അതു കാരണം അല്ലാഹു അവന്റെ മേൽ പത്ത് സ്വലാത്ത് ചൊല്ലുന്നതാണ് (അനുഗ്രഹം നൽകുന്നതാണ് )"
​قَوْلُهُ: «فَإِنَّ صَلَاتَكُمْ تَبْلُغُنِي» فَاللَّهُ جَلَّ وَعَلَا وَكَّلَ بِصَلَاةِ الْمُصَلِّينَ عَلَى النَّبِيِّ ﷺ مَنْ يُبَلِّغُ الرَّسُولَ إِيَّاهَا وَهُوَ فِي قَبْرِهِ ﷺ، فَفِي أَيِّ مَكَانٍ صَلَّيْتَ عَلَيْهِ فَإِنَّ صَلَاتَكَ تَبْلُغُهُ وَلَوْ كُنْتَ فِي الْمَشْرِقِ أَوِ فِي الْمَغْرِبِ، وَهَذَا مِنْ آيَاتِ اللَّهِ سُبْحَانَهُ وَتَعَالَى، أَنَّهَا تَبْلُغُهُ الصَّلَاةُ عَلَيْهِ فِي قَبْرِهِ ﷺ، وَهَذَا مِنْ أُمُورِ الْبَرْزَخِ الَّتِي لَا يَعْلَمُهَا إِلَّا اللَّهُ سُبْحَانَهُ وَتَعَالَى. فَقَوْلُهُ: «فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ» أَيْ: أَيْنَمَا كُنْتُمْ فِي بَرٍّ، أَوْ فِي بَحْرٍ، قَرِيبِينَ أَوْ بَعِيدِينَ، فِي الْمَشْرِقِ أَوِ الْمَغْرِبِ.
​അവിടുത്തെ വാക്ക്: "തീർച്ചയായും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്." അല്ലാഹു നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുന്നവരുടെ സ്വലാത്തുകൾ അവിടുന്ന് ഖബറിലായിരിക്കുമ്പോൾ തന്നെ ﷺ അവിടുത്തേക്ക് എത്തിച്ചുകൊടുക്കാൻ ചില മലക്കുകളെ ഏൽപ്പിച്ചിട്ടുണ്ട്. അതിനാൽ നീ എവിടെ വെച്ച് സ്വലാത്ത് ചൊല്ലിയാലും നീ കിഴക്കോ പടിഞ്ഞാറോ എവിടെയായിരുന്നാലും ശരി, നിന്റെ സ്വലാത്ത് അവിടുത്തേക്ക് എത്തും. ഖബറിലായിരിക്കുന്ന അവിടുത്തേക്ക് ﷺ സ്വലാത്ത് എത്തിച്ചുകൊടുക്കുക എന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. ഇത് അല്ലാഹുവിന് മാത്രം അറിയാവുന്ന ബർസഖീ ലോകത്തെ (ഖബർ ജീവിതത്തിലെ) കാര്യങ്ങളിൽ പെട്ടതാണ്. അപ്പോൾ "നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് ലഭിക്കും" എന്നതിന്റെ അർത്ഥം: നിങ്ങൾ കരയിലോ കടലിലോ, അടുത്തോ അകലെയോ, കിഴക്കോ പടിഞ്ഞാറോ എവിടെയായിരുന്നാലും ശരി എന്നാണ്.
​وَفِي هَذَا الْحَدِيثِ دَلِيلٌ عَلَى أَنَّهُ لَيْسَ لِالصَّلَاةِ عَلَيْهِ عِنْدَ قَبْرِهِ خَاصِّيَّةٌ.........
​ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്നത്, അവിടുത്തെ  ഖബറിന് സമീപം വെച്ച് സ്വലാത്ത് ചൊല്ലുന്നതിന് പ്രത്യേകത ഇല്ല  എന്നാണ് (ദൂരെ നിന്ന് ചൊല്ലിയാലും അടുത്ത് നിന്ന് ചൊല്ലിയാലും ഒരേ പ്രതിഫലം ലഭിക്കുമെന്നർഥം )

​قَالَ: "عَنْ عَلِيِّ بْنِ الْحُسَيْنِ" أَحَدِ أَعْلَامِ التَّابِعِينَ، وَهُوَ عَلِيُّ بْنُ الْحُسَيْنِ بْنِ عَلِيِّ بْنِ أَبِي طَالِبٍ، وَجَدَّتُهُ فَاطِمَةُ بِنْتُ الرَّسُولِ ﷺ، وَأَبُو جَدَّتِهِ هُوَ رَسُولُ اللهِ ﷺ، فَهُوَ مِنْ بَيْتِ النُّبُوَّةِ، وَهُوَ يُلَقَّبُ بِزَيْنِ الْعَابِدِينَ، وَهُوَ مِنْ كِبَارِ أَئِمَّةِ التَّابِعِينَ، رَضِيَ اللهُ تَعَالَى عَنْهُ.
​(ഗ്രന്ഥകർത്താവ് ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹ്ഹാബ്) പറഞ്ഞു: "അലിയ്യുബ്നി ൽ ഹുസൈനിൽ നിന്ന്". അദ്ദേഹം താബിഉകളിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളാണ്. അദ്ദേഹം അലിയ്യുബ്നിൽ ഹുസൈനി ബ്നിൽ അലിയ്യി ബ്നി അബീത്വാലിബ് ആകുന്നു. അദ്ദേഹത്തിന്റെ പിതാമഹി (വല്യുമ്മ) അല്ലാഹുവിന്റെ റസൂൽ ﷺ യുടെ പുത്രി ഫാത്വിമയാണ്. അദ്ദേഹത്തിന്റെ വല്യുമ്മയുടെ പിതാവ് അല്ലാഹുവിന്റെ റസൂൽ ﷺ യുമാണ്. അതിനാൽ അദ്ദേഹം നബി കുടുംബത്തിൽ (അഹ്‌ലുൽ ബൈത്ത്) പെട്ടയാളാണ്. 'സൈനുൽ ആബിദീൻ' എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. അദ്ദേഹം താബിഉകളിലെ വലിയ ഇമാമുമാരിൽ പെട്ടയാളാണ്, رضي الله تعالى عنه

​"أَنَّهُ رَأَى رَجُلًا يَجِيءُ إِلَى فُرْجَةٍ كَانَتْ عِنْدَ قَبْرِ النَّبِيِّ ﷺ" قَبْرُ الرَّسُولِ ﷺ فِي بَيْتِهِ، فِي حُجْرَةِ عَائِشَةَ، وَفِي أَحَدِ الْجُدْرَانِ فُرْجَةٌ، أَيْ: نَقْبٌ فِي الْجِدَارِ، رَآهُ هَذَا الرَّجُلُ، فَصَارَ يَتَرَدَّدُ، وَيَأْتِي وَيَدْخُلُ مِنْ هَذِهِ الْفُرْجَةِ، وَيَدْعُو عِنْدَ قَبْرِ النَّبِيِّ ﷺ، فَلَمَّا رَآهُ عَلِيُّ بْنُ الْحُسَيْنِ رَحِمَهُ اللهُ نَهَاهُ عَنْ ذَلِكَ، قَالَ لَهُ: لَا تَفْعَلْ هَذَا، لَا تَتَرَدَّدْ عَلَى قَبْرِ الرَّسُولِ، وَلَا تَدْعُ عِنْدَهُ. وَهَذَا مِنْ إِنْكَارِ الْمُنْكَرِ، وَلَاسِيَّمَا مَا يُؤَدِّي إِلَى الشِّرْكِ.
​"നബി ﷺ യുടെ ഖബറിനടുത്തുള്ള ഒരു വിടവിലേക്ക് ഒരാൾ വന്നു കൊണ്ടിരുന്നത് അദ്ദേഹം കണ്ടു". റസൂൽ ﷺ യുടെ ഖബ്ർ അവിടുത്തെ വീട്ടിൽ, ആഇശ (റ) യുടെ ഹുജ്‌റയിലാണ് (മുറിയിലാണ്) ഉള്ളത്. അവിടുത്തെ മതിലുകളിൽ ഒന്നിൽ ഒരു വിടവുണ്ടായിരുന്നു; അതായത് മതിലിലെ ഒരു ദ്വാരം. ഈ മനുഷ്യൻ അത് കാണുകയും, അവിടെ ആവർത്തിച്ചു ഇടയ്ക്കിടെ വരാൻ തുടങ്ങുകയും, ഈ വിടവിലൂടെ പ്രവേശിച്ച് നബി ﷺ യുടെ ഖബ്റിനടുത്ത് വെച്ച് പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. ഇത് അലിയ്യുബ് നിൽ ഹുസൈൻ (റഹിമഹുല്ലാഹ്) കണ്ടപ്പോൾ അദ്ദേഹം ആ മനുഷ്യനെ അതിൽ നിന്ന് വിലക്കി. അദ്ദേഹം അയാളോട് പറഞ്ഞു: " താങ്കൾ ഇങ്ങനെ ചെയ്യരുത്, റസൂലിന്റെ ഖബറിങ്കലേക്ക് നീ ആവർത്തിച്ചാവർത്തിച്ചു ഇടയ്ക്കിടെ  വരികയോ അതിനടുത്ത് വെച്ച് പ്രാർത്ഥിക്കുകയോ ചെയ്യരുത്." ഇത് മുൻകറിനെ (തിന്മയെ) എതിർക്കലിന്റെ ഭാഗമാണ്- പ്രത്യേകിച്ച് ശിർക്കിലേക്ക് നയിക്കുന്ന കാര്യങ്ങളെ.
​فَالتَّرَدُّدُ عَلَى قَبْرِ الرَّسُولِ وَالدُّعَاءُ عِنْدَهُ مِنْ وَسَائِلِ الشِّرْكِ بِهِ، فَيَجِبُ إِنْكَارُهُ، وَلِذَلِكَ أَنْكَرَ عَلِيُّ بْنُ الْحُسَيْنِ عَلَى هَذَا الرَّجُلِ وَنَهَاهُ.
​റസൂൽ ﷺ യുടെ ഖബറിങ്കലേക്ക് ആവർത്തിച്ചാവർത്തിച്ചു ഇടയ്ക്കിടെ  വരുന്നതും അവിടെ വെച്ച് പ്രാർത്ഥിക്കുന്നതും  ശിർക്കിലേക്ക് നയിക്കുന്ന മാർഗ്ഗങ്ങളിൽ പെട്ടതാണ്. അതിനാൽ അത് എതിർക്കപ്പെടൽ നിർബന്ധമാണ്. അതുകൊണ്ടാണ് അലിയ്യു ബ്നിൽ ഹുസൈൻ (റ) ആ മനുഷ്യനെ എതിർക്കുകയും വിലക്കുകയും ചെയ്തത്.
​ثُمَّ لَمْ يَكْتَفِ بِهَذَا، بَلْ بَيَّنَ الدَّلِيلَ وَالْحُجَّةَ عَلَى هَذَا الْإِنْكَارِ، فَقَالَ: "أَلَا أُحَدِّثُكُمْ حَدِيثًا سَمِعْتُهُ عَنْ أَبِي" يَعْنِي: الْحُسَيْنُ رَضِيَ اللهُ عَنْهُ "عَنْ جَدِّي" يَعْنِي: عَلِيَّ بْنَ أَبِي طَالِبٍ رَضِيَ اللهُ عَنْهُ عَنْ رَسُولِ اللهِ ﷺ قَالَ: "لَا تَتَّخِذُوا قَبْرِي عِيدًا" هَذَا مِثْلُ مَا فِي حَدِيثِ أَبِي هُرَيْرَةَ السَّابِقِ وَمَعْنَى اتِّخَاذِ الْقَبْرِ عِيدًا: بِأَنْ يُتَرَدَّدَ عَلَيْهِ، وَيُجْتَمَعَ عِنْدَهُ لِأَجْلِ الدُّعَاءِ أَوْ التَّبَرُّكِ أَوْ الصَّلَاةِ عَلَى الرَّسُولِ ﷺ.................
​പിന്നീട് അദ്ദേഹം ഈ വിലക്കൽ കൊണ്ട് മാത്രം അവസാനിപ്പിച്ചില്ല, മറിച്ച് ഈ എതിർപ്പിനുള്ള തെളിവും പ്രമാണവും വ്യക്തമാക്കിക്കൊടുത്തു. അദ്ദേഹം പറഞ്ഞു: "എന്റെ പിതാവിൽ നിന്ന് - അതായത് ഹുസൈൻ رضي الله عنه വിൽ നിന്ന് - ഞാൻ കേട്ട ഒരു ഹദീസ് നിങ്ങൾക്ക് ഞാൻ പറഞ്ഞുതരട്ടെയോ❓എന്റെ വല്യുപ്പയിൽ നിന്ന് - അതായത് അലിയ്യുബ്നി അബീത്വാലിബ് رضي الله عنه വിൽ നിന്ന് - അദ്ദേഹം അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്ന് നിവേദനം ചെയ്യുന്നു, അവിടുന്ന് അരുളി: 'നിങ്ങൾ എന്റെ ഖബ്റിനെ ഈദ് സ്ഥലമാക്കരുത്.'" ഇത് മുൻപ് കടന്നുപോയ അബൂഹുറൈറ (റ) യുടെ ഹദീസിലുള്ളതുപോലെ തന്നെയാണ്. ഖബ്റിനെ ഈദ് സ്ഥലമാക്കുക എന്നതിന്റെ അർത്ഥം: പ്രാർത്ഥനയ്‌ക്കോ, തബർറുക്കിനോ (ബറക്കത്ത് എടുക്കൽ), അല്ലെങ്കിൽ റസൂൽ ﷺ യുടെ മേൽ സ്വലാത്ത് / സലാം ചൊല്ലാനോ വേണ്ടി അവിടെ ആവർത്തിച്ചു വരികയും ഒത്തുകൂടുകയും ചെയ്യുക എന്നതാണ്.................
​ثُمَّ قَالَ: "رَوَاهُ فِي الْمُخْتَارَةِ" الْمُخْتَارَةُ: كِتَابٌ اسْمُهُ: "الْأَحَادِيثُ الْجِيَادُ الْمُخْتَارَةُ" وَمُؤَلِّفُهُ هُوَ: عَبْدُ اللهِ بْنُ مُحَمَّدِ بْنِ عَبْدِ الْوَاحِدِ الْمَقْدِسِيُّ الْحَنْبَلِيُّ، أَلَّفَ هَذَا الْكِتَابَ، وَجَمَعَ فِيهِ الْأَحَادِيثَ الْجِيَادَ الزَّائِدَةَ عَلَى مَا فِي الصَّحِيحَيْنِ، فَهُوَ كَالْمُسْتَدْرَكِ، لَكِنَّهَا أَحْسَنُ مِنْ "مُسْتَدْرَكِ الْحَاكِمِ".
​പിന്നീട് അദ്ദേഹം പറഞ്ഞു: "'അൽ-മുഖ്താറ'യിൽ ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്". അൽ-മുഖ്താറ എന്നാൽ "അൽ-അഹാദീസുൽ ജിയാദുൽ മുഖ്താറ" എന്ന് പേരുള്ള ഒരു ഗ്രന്ഥമാണ്. അതിന്റെ രചയിതാവ് അബ്ദുല്ലാഹി ബ്നു മുഹമ്മദ് ബിൻ അബ്ദിൽ വാഹിദ് അൽ-മഖ്ദിസി അൽ-ഹൻബലി ആകുന്നു. അദ്ദേഹം ഈ ഗ്രന്ഥം تصنيف ചെയ്യുകയും സ്വഹീഹൈനിയിൽ (ബുഖാരിയിലും മുസ്‌ലിമിലും) ഉള്ളതിനേക്കാൾ അധികമായിട്ടുള്ള നല്ല (ജയ്യിദായ) ഹദീസുകൾ അതിൽ ക്രോഡീകരിക്കുകയും ചെയ്തു. അതിനാൽ അത് ഒരു 'മുസ്തദ്‌റക്' പോലെയാണ്, എന്നാൽ അത് 'മുസ്തദ്‌റകുൽ ഹാകിമി'നേക്കാൾ മികച്ച ഗ്രന്ഥമാണ്.

​مَا يُسْتَفَادُ مِنَ الْآيَةِ الْكَرِيمَةِ وَمِنَ الْحَدِيثَيْنِ:
(​നേരത്തെ പറഞ്ഞതുൾപ്പെടെ) ആദരണീയമായ ആയത്തിൽ നിന്നും രണ്ട് ഹദീസുകളിൽ നിന്നും മനസ്സിലാക്കാവുന്ന ഗുണപാഠങ്ങൾ:
​أَوَّلًا: يُسْتَفَادُ مِنَ الْآيَةِ: امْتِنَانُ اللهِ عَلَى هَذِهِ الْأُمَّةِ بِبَعْثَةِ هَذَا الرَّسُولِ ﷺ، وَهِيَ نِعْمَةٌ عَظِيمَةٌ، قَالَ تَعَالَى: {لَقَدْ مَنَّ اللهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولاً مِنْ أَنْفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ}............
​ഒന്നാമതായി: ആയത്തിൽ നിന്ന് മനസ്സിലാകുന്നത്: ഈ റസൂൽ ﷺ യെ നിയോഗിച്ചതിലൂടെ അല്ലാഹു ഈ ഉമ്മത്തിന് ചെയ്ത വലിയ അനുഗ്രഹമാണ്. അത് മഹത്തായൊരു നിഅ്‌മത്താണ്. അല്ലാഹു തആലാ അരുളി:
 {لَقَدْ مَنَّ اللهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولاً مِنْ أَنْفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ}

 {തീർച്ചയായും വിശ്വാസികളിൽ അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചതിലൂടെ അല്ലാഹു അവർക്ക് വലിയ അനുഗ്രഹം നൽകിയിരിക്കുന്നു. അദ്ദേഹം അവർക്ക് അവന്റെ ദൃഷ്ടാന്തങ്ങൾ ഓതിക്കേൾപ്പിക്കുകയും അവരെ സംസ്കരിക്കുകയും അവർക്ക് വേദഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു}............
​الْمَسْأَلَةُ الثَّانِيَةُ: فِي الْآيَةِ دَلِيلٌ عَلَى صِفَاتٍ عَظِيمَةٍ مِنْ صِفَاتِهِ ﷺ:
​രണ്ടാമത്തെ വിഷയം: ആയത്തിൽ നബി ﷺ യുടെ മഹത്തായ ചില വിശേഷണങ്ങൾക്ക് തെളിവുണ്ട്:
​الصِّفَةُ الْأُولَى: {رَسُولٌ مِنْ أَنْفُسِكُمْ} .
​ഒന്നാമത്തെ വിശേഷണം: {നിങ്ങളിൽ നിന്ന് തന്നെയുള്ള ഒരു ദൂതൻ}.
​الثَّانِيَةُ: {عَزِيزٌ عَلَيْهِ مَا عَنِتُّمْ} .
​രണ്ടാമത്തേത്: {നിങ്ങൾ ബുദ്ധിമുട്ടുന്നത് അദ്ദേഹത്തിന് പ്രയാസകരമാണ്}.
​الثَّالِثَةُ: {حَرِيصٌ عَلَيْكُمْ} .
​മൂന്നാമത്തേത്: {നിങ്ങളുടെ കാര്യത്തിൽ അങ്ങേയറ്റം താല്പര്യമുള്ളവനാണ്}.
​الرَّابِعَةُ: {بِالْمُؤْمِنِينَ رَؤُوفٌ} .
​നാലാമത്തേത്: {വിശ്വാസികളോട് ദയാലുവും}.
​الْخَامِسَةُ: {رَحِيمٌ} .
​അഞ്ചാമത്തേത്: {കാരുണ്യമുള്ളവനുമാണ്}.
​خَمْسُ صِفَاتٍ مِنْ صِفَاتِهِ ﷺ.
​ഇവ നബി ﷺ യുടെ വിശേഷണങ്ങളിൽ പെട്ട അഞ്ച് വിശേഷണങ്ങളാണ്.
​الْمَسْأَلَةُ الثَّالِثَةُ: فِي الْحَدِيثِ دَلِيلٌ عَلَى أَنَّهُ ﷺ قَدْ سَدَّ الطَّرِيقَ الْمُفْضِيَةَ إِلَى الشِّرْكِ، بِمُقْتَضَى هَذِهِ الصِّفَاتِ الْعَظِيمَةِ الَّتِي ذَكَرَهَا اللهُ جَلَّ وَعَلَا فِيهِ، وَلِهَذَا جَاءَ فِي الْحَدِيثِ أَنَّهُ ﷺ قَالَ: " مَا تَرَكْتُ شَيْئًا مِمَّا يُقَرِّبُكُمْ إِلَى اللهِ إِلَّا وَبَيَّنْتُهُ لَكُمْ، وَمَا تَرَكْتُ شَيْئًا يُبْعِدُكُمْ عَنِ اللهِ إِلَّا وَبَيَّنْتُهُ لَكُمْ" ........... وَيَقُولُ أَبُو ذَرٍّ: "لَقَدْ تُوُفِّيَ رَسُولُ اللهِ وَمَا طَائِرٌ يُقَلِّبُ جَنَاحَيْهِ إِلَّا وَذَكَرَ لَنَا مِنْهُ عِلْمًا، عَلِمَهُ مَنْ عَلِمَهُ، وَجَهِلَهُ مَنْ جَهِلَهُ"، وَاللهُ يَقُولُ: {الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي} ، فَلَا يُمْكِنُ أَنَّهُ يَتْرُكُ النَّاسَ وَلَا يُبَيِّنُ لَهُمْ أَعْظَمَ خَطَرٍ عَلَيْهِمْ وَهُوَ الشِّرْكُ.
​മൂന്നാമത്തെ വിഷയം: ഹദീസിൽ, നബി ﷺ ശിർക്കിലേക്ക് നയിക്കുന്ന വഴികളെയെല്ലാം അടച്ചുകളഞ്ഞു എന്നതിന് തെളിവുണ്ട്. അല്ലാഹു ജല്ല വഅലാ അവിടുത്തെക്കുറിച്ച് പരാമർശിച്ച മഹത്തായ ഈ വിശേഷണങ്ങളുടെ താല്പര്യപ്രകാരമാണിത്. അതുകൊണ്ടാണ് ഹദീസിൽ ഇപ്രകാരം വന്നത്, നബി ﷺ അരുളി:
مَا تَرَكْتُ شَيْئًا مِمَّا يُقَرِّبُكُمْ إِلَى اللهِ إِلَّا وَبَيَّنْتُهُ لَكُمْ، وَمَا تَرَكْتُ شَيْئًا يُبْعِدُكُمْ عَنِ اللهِ إِلَّا وَبَيَّنْتُهُ لَكُمْ
 "നിങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന യാതൊരു കാര്യവും അത് നിങ്ങൾക്ക് ഞാൻ വ്യക്തമാക്കിത്തന്നിട്ടല്ലാതെ ഞാൻ വിട്ടുപോയിട്ടില്ല. അല്ലാഹുവിൽ നിന്ന് നിങ്ങളെ അകറ്റുന്ന യാതൊരു കാര്യവും അത് നിങ്ങൾക്ക് വ്യക്തമാക്കിത്തന്നിട്ടല്ലാതെ ഞാൻ വിട്ടുപോയിട്ടില്ല" 

അബൂദർറ് (റ) പറയുന്നു:
لَقَدْ تُوُفِّيَ رَسُولُ اللهِ وَمَا طَائِرٌ يُقَلِّبُ جَنَاحَيْهِ إِلَّا وَذَكَرَ لَنَا مِنْهُ عِلْمًا، عَلِمَهُ مَنْ عَلِمَهُ، وَجَهِلَهُ مَنْ جَهِلَهُ 
 "റസൂലുള്ളാഹി ﷺ വഫാത്താകുമ്പോൾ അന്തരീക്ഷത്തിൽ ചിറകടിച്ചു പറക്കുന്ന ഒരു പക്ഷിപോലും- അതായത് - അതിനെക്കുറിച്ചുള്ള അറിവ് നമുക്ക് പറഞ്ഞുതരാതിരുന്നിട്ടില്ല. അത് അറിയുന്നവർ അറിഞ്ഞു, അറിയാത്തവർ അറിയാതിരുന്നു." അല്ലാഹു അരുളുന്നു:
{الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي}
 {ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ ദീൻ പൂർത്തിയാക്കി തന്നിരിക്കുന്നു, എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ പൂർണ്ണമാക്കുകയും ചെയ്തിരിക്കുന്നു}. അതിനാൽ മനുഷ്യർക്ക് വരാവുന്ന ഏറ്റവും വലിയ അപകടമായ ശിർക്കിനെക്കുറിച്ച് അവർക്ക് വ്യക്തമാക്കിക്കൊടുക്കാതെ അവിടുന്ന് അവരെ വിട്ടേക്കുക എന്നത് അസാധ്യമാണ്.
​الْمَسْأَلَةُ الرَّابِعَةُ: حَدِيثُ أَبِي هُرَيْرَةَ يَدُلُّ عَلَى وُجُوبِ الْعِنَايَةِ بِالْبُيُوتِ- بُيُوتِ الْمُسْلِمِينَ- وَعِمَارَتِهَا بِالْعِبَادَةِ، وَإِبْعَادِ وَسَائِلِ الشَّرِّ عَنْهَا..........
​നാലാമത്തെ വിഷയം: അബൂഹുറൈറ (റ) യുടെ ഹദീസ് വീടുകളുടെ കാര്യത്തിൽ - മുസ്ലിംകളുടെ വീടുകളുടെ കാര്യത്തിൽ - ശ്രദ്ധ പുലർത്തേണ്ടതിന്റെയും, അവിടെ ഇബാദത്തുകൾ കൊണ്ട് സജീവമാക്കേണ്ടതിന്റെയും, തിന്മയുടെ മാർഗ്ഗങ്ങളെ അവിടെനിന്ന് അകറ്റേണ്ടതിന്റെയും അനിവാര്യതയിലേക്ക് വിരൽ ചൂണ്ടുന്നു..........
​الْمَسْأَلَةُ الْخَامِسَةُ: فِيهِ أَنَّ الْقُبُورَ لَا تَصْلُحُ لِلصَّلَاةِ عِنْدَهَا .........
​അഞ്ചാമത്തെ വിഷയം: ഖബറുകൾക്ക് സമീപം വെച്ച് നമസ്കരിക്കാൻ പാടുള്ളതല്ല എന്ന് ഇതിലുണ്ട് .........
​الْمَسْأَلَةُ السَّادِسَةُ: فِي حَدِيثِ أَبِي هُرَيْرَةَ النَّهْيُ عَنِ التَّرَدُّدِ عَلَى قَبْرِهِ ﷺ، وَالْقِيَامِ أَوِ الْجُلُوسِ عِنْدَهُ، وَالدُّعَاءِ وَالصَّلَاةِ ﷺ، لِأَنَّ هَذَا مِنْ اتِّخَاذِهِ عِيدًا، فَقَدْ نَهَى عَنْهُ رَسُولُ اللهِ ﷺ.
​ആറാമത്തെ വിഷയം: അബൂഹുറൈറ (റ) യുടെ ഹദീസിൽ, നബി ﷺ യുടെ ഖബറിങ്കലേക്ക് ആവർത്തിച്ചാവർത്തിച്ച് ഇടയ്ക്കിടെ വരുന്നതും, അതിനടുത്ത് നിൽക്കുന്നതും ഇരിക്കുന്നതും, പ്രാർത്ഥിക്കുന്നതും സ്വലാത്ത് ചൊല്ലുന്നതും വിലക്കപ്പെട്ടിരിക്കുന്നു. കാരണം ഇത് അതിനെ ഈദ് സ്ഥലമാക്കുന്നതിൽ പെട്ടതാണ്. തീർച്ചയായും അല്ലാഹുവിന്റെ റസൂൽ ﷺ അത് വിലക്കിയിട്ടുണ്ട്
​الْمَسْأَلَةُ السَّابِعَةُ: فِي حَدِيثِ أَبِي هُرَيْرَةَ أَنَّ الرَّسُولَ سَدَّ الطَّرِيقَ الْمُفْضِيَةَ إِلَى الشِّرْكِ، بِنَهْيِهِ عَنِ اتِّخَاذِ قَبْرِهِ عِيدًا..........
​ഏഴാമത്തെ വിഷയം: അബൂഹുറൈറ (റ) യുടെ ഹദീസിൽ, അവിടുത്തെ ഖബറിനെ ഈദ്  സ്ഥലമാക്കുന്നത് വിലക്കുക വഴി റസൂൽ ﷺ ശിർക്കിലേക്ക് നയിക്കുന്ന വഴി അടച്ചുകളഞ്ഞു..........
​الْمَسْأَلَةُ الثَّامِنَةُ: فِي حَدِيثِ أَبِي هُرَيْرَةَ مَشْرُوعِيَّةُ الصَّلَاةِ عَلَيْهِ ﷺ فِي أَيِّ مَكَانٍ.
​എട്ടാമത്തെ വിഷയം: അബൂഹുറൈറ (റ) യുടെ ഹദീസിൽ, ഏത് സ്ഥലത്തു വെച്ചും നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുന്നത് ശറഅ് ആക്കപ്പെട്ടിരിക്കുന്നു (നിയമമാക്കപ്പെട്ടിരിക്കുന്നു).
​الْمَسْأَلَةُ التَّاسِعَةُ: فِي الْحَدِيثِ النَّهْيُ عَنِ التَّرَدُّدِ عَلَى قَبْرِ الرَّسُولِ ﷺ مِنْ أَجْلِ الصَّلَاةِ عَلَيْهِ وَالسَّلَامِ عَلَيْهِ، لِأَنَّ هَذَا وَسِيلَةٌ إِلَى الشِّرْكِ، وَمِنْ اتِّخَاذِهِ عِيدًا، وَلِهَذَا مَا كَانَ الصَّحَابَةُ رَضِيَ اللهُ عَنْهُمْ كُلَّمَا دَخَلُوا الْمَسْجِدَ يَذْهَبُونَ إِلَى قَبْرِ الرَّسُولِ لِيُسَلِّمُوا عَلَيْهِ أَوْ يُصَلُّوا عَلَيْهِ، أَبَدًا، إِنَّمَا يَفْعَلُونَ هَذَا إِذَا جَاءُوا مِنْ سَفَرٍ فَقَطْ، لِأَنَّكَ إِذَا أَكْثَرْتَ التَّرَدُّدَ عَلَيْهِ صَارَ مِنْ اتِّخَاذِهِ عِيدًا.
​ഒമ്പതാമത്തെ വിഷയം: ഹദീസിൽ, നബി ﷺ യുടെ മേൽ സ്വലാത്തും സലാമും ചൊല്ലാൻ വേണ്ടി മാത്രം അവിടുത്തെ ഖബറിലേക്ക് ആവർത്തിച്ചാവർത്തിച്ച് ഇടയ്ക്കിടെ വരുന്നത് വിലക്കപ്പെട്ടിരിക്കുന്നു. കാരണം ഇത് ശിർക്കിലേക്കുള്ള മാർഗ്ഗവും ഖബ്റിനെ ഈദ് സ്ഥലമാക്കുന്നതിൽ പെട്ടതുമാണ്. അതുകൊണ്ടാണ് സ്വഹാബികൾ رضي الله عنهم മസ്ജിദുന്നബവിയിൽ പ്രവേശിക്കുമ്പോഴെല്ലാം റസൂലിന്റെ ഖബറിങ്കലേക്ക് സലാം ചൊല്ലാനോ സ്വലാത്ത് ചൊല്ലാനോ പോകാതിരുന്നത്; ഒരിക്കലുമവർ അങ്ങനെ ചെയ്തിട്ടില്ല. അവർ യാത്ര കഴിഞ്ഞു വരുമ്പോൾ മാത്രമാണ് ഇപ്രകാരം ചെയ്തിരുന്നത്. കാരണം നീ അവിടെ ആവർത്തിച്ചു വരുന്നത് അധികരിപ്പിച്ചാൽ അത് അതിനെ ഈദ് സ്ഥലമാക്കലായി മാറും.
​الْمَسْأَلَةُ الْعَاشِرَةُ: فِي حَدِيثِ عَلِيِّ بْنِ الْحُسَيْنِ رَحِمَهُ اللهُ وُجُوبُ الْأَمْرِ بِالْمَعْرُوفِ وَالنَّهْيِ عَنِ الْمُنْكَرِ، وَتَعْلِيمِ الْجَاهِلِ، لِأَنَّهُ لَمَّا رَأَى هَذَا الرَّجُلَ وَمَا يَفْعَلُهُ مِنْ وَسَائِلِ الشِّرْكِ لَمْ يَسْكُتْ عَلَى هَذَا، بَلْ نَهَاهُ عَنْ ذَلِكَ، وَحَذَّرَهُ مِنْ ذَلِكَ........
​പത്താമത്തെ വിഷയം: അലിയ്യുബ്നി ൽ ഹുസൈൻ (റ) യുടെ ഹദീസിൽ നന്മ കൽപ്പിക്കലും തിന്മ വിലക്കലും, വിവരമില്ലാത്തവന് പഠിപ്പിച്ചു കൊടുക്കലും നിർബന്ധമാണെന്നതുണ്ട്. കാരണം ആ മനുഷ്യനെയും അയാൾ ചെയ്യുന്ന ശിർക്കിലേക്കുള്ള മാർഗ്ഗങ്ങളെയും കണ്ടപ്പോൾ അദ്ദേഹം മൗനമായിരുന്നില്ല, മറിച്ച് അതിൽ നിന്ന് വിലക്കുകയും അതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു........
​الْمَسْأَلَةُ الْحَادِيَةَ عَشْرَةَ: فِي الْحَدِيثِ دَلِيلٌ عَلَى أَنَّ مَنْ أَنْكَرَ شَيْئًا أَوْ أَمَرَ بِشَيْءٍ فَإِنَّهُ يُطَالَبُ بِالدَّلِيلِ، لِأَنَّ عَلِيَّ بْنَ الْحُسَيْنِ لَمَّا نَهَى هَذَا الرَّجُلَ ذَكَرَ لَهُ الدَّلِيلَ عَنْ رَسُولِ اللهِ ﷺ، مِنْ أَجْلِ إِقَامَةِ الْحُجَّةِ، وَمِنْ أَجْلِ مَعْرِفَةِ الْحَقِّ بِدَلِيلِهِ........
​പതിനൊന്നാമത്തെ വിഷയം: ഹദീസിൽ, വല്ലവനും ഒരു കാര്യത്തെ എതിർക്കുകയോ അല്ലെങ്കിൽ ഒരു കാര്യം കൽപ്പിക്കുകയോ ചെയ്താൽ അയാൾ അതിന് തെളിവ് കൊണ്ടുവരാൻ ബാധ്യസ്ഥനാണ് എന്നതിന് തെളിവുണ്ട്. കാരണം അലിയ്യു ബ്നിൽ ഹുസൈൻ ആ മനുഷ്യനെ വിലക്കിയപ്പോൾ, പ്രമാണം സ്ഥാപിക്കുന്നതിനും സത്യം അതിന്റെ തെളിവോടു കൂടി മനസ്സിലാക്കുന്നതിനും വേണ്ടി റസൂലുല്ലാഹി ﷺ യിൽ നിന്നുള്ള തെളിവ് ഉദ്ധരിക്കുകയുണ്ടായി........
​الْمَسْأَلَةُ الثَّانِيَةَ عَشْرَةَ: فِي عُمُومِ الْآيَةِ وَالْحَدِيثَيْنِ أَنَّ النَّبِيَّ ﷺ سَدَّ الطُّرُقَ الْمُفْضِيَةَ إِلَى الشِّرْكِ، وَهُوَ الشَّاهِدُ لِلْبَابِ مِنَ الْآيَةِ وَالْحَدِيثَيْنِ
​പന്ത്രണ്ടാമത്തെ വിഷയം: ആയത്തിന്റെയും രണ്ട് ഹദീസുകളുടെയും പൊതുവായ അർത്ഥത്തിൽ, നബി ﷺ ശിർക്കിലേക്ക് നയിക്കുന്ന വഴികളെല്ലാം അടച്ചുകളഞ്ഞു എന്നതുണ്ട്. ഇതാണ് ഈ അധ്യായത്തിന് ആയത്തിൽ നിന്നും രണ്ട് ഹദീസുകളിൽ നിന്നും ഉള്ള സാക്ഷ്യം (ബന്ധം).
​الْمَسْأَلَةُ الثَّالِثَةَ عَشْرَةَ: فِي الْحَدِيثَيْنِ دَلِيلٌ عَلَى أَنَّ الرَّسُولَ ﷺ تَبْلُغُهُ صَلَوَاتُ أُمَّتِهِ عَلَيْهِ فِي أَيِّ مَكَانٍ كَانُوا مِنَ الْأَرْضِ.........
​പതിമൂന്നാമത്തെ വിഷയം: രണ്ട് ഹദീസുകളിലും, നബിﷺയുടെ ഉമ്മത്ത് ഭൂമിയിൽ എവിടെയായിരുന്നാലും അവർ ചൊല്ലുന്ന സ്വലാത്തുകൾ റസൂൽ ﷺ ക്ക് ലഭിക്കുമെന്നതിന് തെളിവുണ്ട്.........
​وَفِي الصَّلَاةِ عَلَى الرَّسُولِ ﷺ أُلِّفَتْ كُتُبٌ، مِنْهَا-أَوْ مِنْ أَحْسَنِهَا- كِتَابُ: "جَلَاءُ الْأَفْهَامِ فِي الصَّلَاةِ وَالسَّلَامِ عَلَى خَيْرِ الْأَنَامِ" لِلْإِمَامِ ابْنِ الْقَيِّمِ، فَهُوَ كِتَابٌ جَيِّدٌ فِي هَذَا الْمَوْضُوعِ، حَيْثُ جَمَعَ فِيهِ الْأَدِلَّةَ وَفِقْهَهَا، وَمَا تَدُلُّ عَلَيْهِ، وَبَسَطَ الْكَلَامَ فِي هَذَا.
​റസൂൽ ﷺ യുടെ മേലുള്ള സ്വലാത്തിനെക്കുറിച്ച് ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. അതിൽ പെട്ട - അല്ലെങ്കിൽ അതിൽ ഏറ്റവും മികച്ച ഒന്നാണ് - ഇമാം ഇബ്നുൽ ഖയ്യിം (റ ) യുടെ "ജലാഉൽ അഫ്ഹാം ഫീ സ്വലാത്തി വസ്സലാമി അലാ ഖൈരിൽ അനാം" എന്ന ഗ്രന്ഥം. ഈ വിഷയത്തിൽ അത് വളരെ നല്ലൊരു ഗ്രന്ഥമാണ്. അതിൽ അദ്ദേഹം തെളിവുകളും അതിന്റെ ഫിഖ്ഹും  അവ എന്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്നും ക്രോഡീകരിക്കുകയും ഈ വിഷയത്തിൽ വിശദമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
​أَمَّا الْكُتُبُ الَّتِي أُلِّفَتْ فِي الصَّلَاةِ وَالسَّلَامِ عَلَيْهِ، وَالتَّبَرُّكِ بِهِ، وَالتَّوَسُّلِ بِهِ، مِثْلُ كِتَابِ "دَلَائِلُ الْخَيْرَاتِ"، وَمِثْلُ كُتُبِ الْخُرَافِيِّينَ؛ فَهَذِهِ يَجِبُ الْحَذَرُ مِنْهَا، وَإِنْ سَمَّوْهَا كُتُبَ الصَّلَاةِ عَلَى الرَّسُولِ ﷺ، فَإِنَّهُمْ دَسُّوا فِيهَا مِنَ الشُّرُورِ وَالْفِتَنِ وَالشِّرْكِيَّاتِ الشَّيْءَ الْكَثِيرَ- وَالْعِيَاذُ بِاللهِ-.
​എന്നാൽ അവിടുത്തെ മേലുള്ള സ്വലാത്ത്, സലാം, തബർറുക്, തവസ്സുൽ എന്നിവയെക്കുറിച്ച് രചിക്കപ്പെട്ട "ദലാഇലുൽ ഖൈറാത്" പോലുള്ള പുസ്തകങ്ങളും ഖുറാഫികളുടെ (അന്ധവിശ്വാസികളുടെ) പുസ്തകങ്ങളും സംബന്ധിച്ച് ജാഗ്രത പാലിക്കൽ നിർബന്ധമാണ്. റസൂൽ ﷺ യുടെ മേലുള്ള സ്വലാത്തിന്റെ പുസ്തകങ്ങൾ എന്ന് അവർ അതിന് പേരിട്ടിട്ടുണ്ടെങ്കിലും, അതിൽ തിന്മകളും ഫിത്നകളും ശിർക്കായ കാര്യങ്ങളും അവർ ധാരാളമായി ഒളിച്ചുകടത്തിയിട്ടുണ്ട് - അല്ലാഹുവിൽ അഭയം.
​وَكَذَلِكَ صَلَاةُ الْفَاتِحِ عِنْدَ التِّيجَانِيَّةِ- أَيْضًا- هِيَ مِنَ الْأُمُورِ الْمُحْدَثَةِ، وَفِيهَا غُلُوٌّ فِي حَقِّهِ ﷺ، وَهِيَ صَلَاةٌ لَا دَلِيلَ عَلَيْهَا مِنْ كِتَابِ اللهِ وَلَا مِنْ سُنَّةِ نَبِيِّهِ ﷺ............
​അതുപോലെത്തന്നെ തീജാനിയ്യാ ത്വരീഖത്തുകാരുടെ അടുത്തുള്ള "സ്വലാത്തുൽ ഫാതിഹും" പുതുതായി നിർമ്മിക്കപ്പെട്ട (ബിദ്അത്തായ) കാര്യങ്ങളിൽ പെട്ടതാണ്. അതിൽ നബി ﷺ യുടെ പദവിയിൽ അതിരുകവിയൽ (ഗുലുവ്വ്) ഉണ്ട്. അല്ലാഹുവിന്റെ കിതാബിൽ നിന്നോ അവിടുത്തെ നബി ﷺ യുടെ സുന്നത്തിൽ നിന്നോ യാതൊരു തെളിവുമില്ലാത്ത ഒരു സ്വലാത്താണത്............